Connect with us

kerala

രാജ്യസഭാ തെരഞ്ഞെടുപ്പ്; ജെബി മേത്തര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.

Published

on

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എം.എല്‍.എമാരായ എം. വിന്‍സെന്റ്, പി.സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല’: പിഎംഎ സലാം

Published

on

എക്‌സിറ്റ് പോളുകൾ എല്ലാം ശരിയാകണമെന്നില്ലെന്നും ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്തിൽ കെ.എം.സി.സി യോഗത്തിലുണ്ടായ പ്രശ്‌നം മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതാണ്. അച്ചടക്കമില്ലാതെ പെരുമാറിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദ് ദേവർകോവിലുമായി സംസാരിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. അദ്ദേഹത്തെ കണ്ടിട്ട് തന്നെ മാസങ്ങളായി. മുസ്‌ലിംലീഗ് അങ്ങനെയൊരു ചർച്ച നടത്തിയിട്ടില്ല. പാർട്ടിയുടെ ആദർശം സ്വീകരിച്ച് ആര് വന്നാലും അവരെ സ്വീകരിക്കുമെന്നും പി.എം.എ സലാം പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ അവസാന വാക്ക് സാദിഖലി തങ്ങളുടേതാണ്. കൂടിയാലോചനകൾക്ക് ശേഷം യഥാസമയത്ത് രാജ്യസഭാ സ്ഥാനാർത്ഥിയെ തങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

വടകരയിൽ വിജയം ഉറപ്പ്, ഇടത് വോട്ടുകൾ വരെ കോൺ​ഗ്രസിന് ലഭിച്ചിട്ടുണ്ട്’: ഷാഫി പറമ്പിൽ

പ്രവചവനങ്ങള്‍ക്ക് എല്ലാം അപ്പുറം രാജ്യത്തെ ജനത ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഷാഫി പ്രതികരിച്ചു

Published

on

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത ആത്മവിശ്വാസത്തിലാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഇന്ത്യാ മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. പ്രവചവനങ്ങള്‍ക്ക് എല്ലാം അപ്പുറം രാജ്യത്തെ ജനത ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഷാഫി പ്രതികരിച്ചു.

തങ്ങള്‍ യഥാര്‍ത്ഥ ജനവിധിയെ കാത്തിരിക്കുകയാണ്. അത് വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും രാജ്യത്ത് നല്‍ക്കുകയെന്ന് പ്രതീക്ഷിക്കുന്നു. 20ല്‍ 20 സീറ്റും കോണ്‍ഗ്രസിന് കിട്ടാനുള്ള ഒരു സാഹചര്യമാണ് കേരളത്തിലുള്ളത് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘ഇടതുപക്ഷ വോട്ടുകള്‍ വരെ ലഭിച്ചിട്ടുണ്ടെന്നാണ് പലരുടെയും പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ചില വ്യാജ സൃഷ്ടികളുടെ പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും കൃത്യമായി അറിയാം. അവസാനമായി വന്ന വ്യാജ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ അടക്കം കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ഞങ്ങള്‍ യഥാര്‍ത്ഥ ജനവിധിയെ കാത്തിരിക്കുകയാണ്. സമാധാനം ഉണ്ടാകണം, സത്യം പുറത്ത് വരണം’, ഷാഫി പറമ്പില്‍ വ്യക്തമാക്കി.

Continue Reading

india

എക്സിറ്റ് പോൾ അല്ല, ഇതാണ് മോദി പോൾ: രാഹുൽ ഗാന്ധി

Published

on

ഡൽഹി: കേന്ദ്രത്തിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോദി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പരാമർശം. ഇൻഡ്യ മുന്നണി 295ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ ഓരോ ദേശീയ മാധ്യമങ്ങള്‍ക്കും ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

Continue Reading

Trending