Connect with us

Culture

മുസ് ലിം ലീഗ് 75-ാം വാര്‍ഷികം – പുതുനഗരത്തിന്റേത് ഒളിമങ്ങാത്ത ഹരിതചരിതം

ചെന്നൈ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി വരുന്ന മാര്ച്ച് പത്തിന് ഇവിടെ 75 ഹരിതപതാകകള്‍ ഉയര്‍ത്താന്‍ മുസ്്‌ലിം ലീഗ് പദ്ധതിയിട്ടിട്ടുണ്ട്.

Published

on

കെ.പി ജലീല്‍

പുതുനഗരം എന്ന നാമം  ഇന്ത്യന്‍ മുസ് ലിമിന്റെയും ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗിന്റെയും ചരിത്രത്തില്‍ തങ്കലിപികളില്‍ കൊത്തിവെക്കപ്പെടാവുന്ന ഏടുകളിലൊന്നാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് രൂപീകൃതമാകുന്നതിന് മുമ്പേ ഹരിതപതാക ഉയര്‍ത്തപ്പെട്ട പഴയ മലബാര്‍ പ്രദേശം. പാര്‍ട്ടി സ്ഥാപകരിലൊരാളായ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബാണ് ഇവിടെ പളളിമൈതാനിയില്‍ ആദ്യമായി ഹരിതപതാക ഉയര്‍ത്തുന്നതും സദസ്സിനെ അഭിസംബോധന ചെയ്യുന്നതും. മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ല അന്ന് പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരും മറ്റും ഉള്‍പ്പെടുന്നതായിരുന്നു. കോഴിക്കോട് കഴിഞ്ഞാല്‍ മലബാറിലെ വലിയ ശക്തികേന്ദ്രമായിരുന്നു ലീഗിന് പാലക്കാട്. അവിടെയാണ് ഖാഇദേമില്ലത്ത് പ്രസംഗിക്കാനായെത്തുന്നത്.


സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 1947 നവംബര്‍ 10,11 തീയതികളില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ് ലിംലീഗ് ദേശീയകൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് ഇസ്മാഈല്‍ സാഹിബ് പാലക്കാട്ടെത്തുന്നത്. പാക്കിസ്താന്‍ രൂപീകരിച്ചെന്നും മുസ് ലിംലീഗ് ഇനി ആവശ്യമില്ലെന്നും കാട്ടി സുഹൃവര്‍ദി എന്ന മുസ് ലിംലീഗ്  നേതാവാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പക്ഷേ ഖാഇദേമില്ലത്തും യോഗത്തില്‍ പങ്കെടുത്ത കേരളത്തില്‍നിന്നുള്ള നേതാവ് കെ.എം സീതിസാഹിബും ഈ തീരുമാനത്തോട് യോജിച്ചില്ല. പുതിയ ഇന്ത്യയില്‍ മുസ് ലിംലീഗ് രൂപീകരിക്കാനായി  കണ്‍വീനറായി ഇസ്മാഈല്‍ സാഹിബിനെ തെരഞ്ഞെടുത്ത ശേഷമാണ് അദ്ദേഹം പാലക്കാട്ടെത്തുന്നത്. അതിന് മുമ്പ് കറാച്ചിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

കറാച്ചിയില്‍ ഏതാനുംദിവസങ്ങള്‍ (രണ്ടാഴ്ചയാണെന്ന് ചിലരേഖകള്‍) താമസിച്ച്  ഭാവിപരിപാടികള്‍ ആസൂത്രണംചെയ്തശേഷം നാട്ടിലേക്ക് മടങ്ങിവരവെ പാലക്കാട് മുസ്ലിംലീഗ് സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കമ്പിസന്ദേശം ലഭിക്കുന്നു. നേരെ ചെന്നൈയില്‍ ഇറങ്ങാതെ പാലക്കാട്ടേക്കായി യാത്ര. പാലക്കാട് എത്തിയപ്പോള്‍ യോഗംനിരോധിച്ചതായി പൊലീസ് അറിയിപ്പ് വന്നു. ഇതോടെയാണ് പുതുനഗരത്തേക്ക് പരിപാടി മാറ്റാന്‍ തീരുമാനിക്കുന്നത്. നവംബറിലാണെങ്കിലും കൃത്യമായ യോഗതീയതി ലഭ്യമല്ല. പുതുനഗരത്തെ ഹനഫിപളളിയുടെ മുന്നിലെ ചെറിയ മൈതാനത്ത് വേദി കെട്ടി. അവിടെ പ്രധാനറോഡരികിലായി മുസ്ലിംലീഗിന്റെ പതാകയും ഖാഇദേമില്ലത്ത് ഉയര്‍ത്തി.പിന്നീട് 2 മാസത്തിന് ശേഷമാണ് 1948 മാര്‍ച്ച് പത്തിന് ചെന്നൈ രാജാജി ഹാളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ് ലിംലീഗ് രൂപീകരിക്കപ്പെടുന്നത്.

പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ഇസ്്മാഈല്‍ സാഹിബ് നേരെ ചെന്നത് പുതുനഗരത്തേക്കായിരുന്നു. അവിടെ കൂടിയ പ്രവര്‍ത്തകരോട് അദ്ദേഹം തമിഴില്‍ സംസാരിച്ചു. ഭൂരിപക്ഷവും തമിഴ് ഭാഷ വശമുള്ളവരായിരുന്നു അവര്‍. അധികവും ബീഡിതെറുപ്പുതൊഴിലാളികളായിരുന്നു ഉപജീവനത്തിനായി തെങ്കാശി ഭാഗത്തുനിന്ന് കുടിയേറിയ മുസ് ലിംകള്‍. അന്ന് യോഗത്തിന് സ്വാഗതം പറഞ്ഞത് പിന്നീട് ജില്ലാജഡ്ജിയായി അടുത്തിടെ 105-ാം വയസ്സില്‍  അന്തരിച്ച പി.എ ഖാദര്‍ മീരാന്‍ ആയിരുന്നു.  ഇന്ന് അവശനാണെങ്കിലും ബദറുദ്ദീന്‍ സാഹിബും യോഗത്തില്‍ പങ്കെടുത്ത കാര്യം ഓര്‍ക്കുന്നു. ഇപ്പോഴത്തെ പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലയായ ഇവിടെ കാലങ്ങളായി  മുസ് ലിംലീഗ് തന്നെയാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതും. ചെന്നൈ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി 2023 മാര്‍ച്ച് പത്തിന് ഇവിടെ 75 ഹരിതപതാകകള്‍ ഉയര്‍ത്താന്‍ മുസ് ലിം ലീഗ് പദ്ധതിയിട്ടിട്ടുണ്ട്.

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending