Connect with us

kerala

ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വിതരണം ചെയ്യാന്‍ തയ്യാറകാതെ സര്‍ക്കാര്‍

ഹൈക്കോടതി പറഞ്ഞിട്ടും ക്രിസ്മസ് എത്തിയിട്ടും പ്രീ പ്രൈമറി അധ്യാപരുടെയും ആയമാരുടെയും ഓണറേറിയം നല്‍കാന്‍ വിദ്യഭ്യാസ വകുപ്പിന് മടി.

Published

on

അനീഷ് ചാലിയാര്‍

പാലക്കാട്: ഹൈക്കോടതി പറഞ്ഞിട്ടും ക്രിസ്മസ് എത്തിയിട്ടും പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം നല്‍കാന്‍ വിദ്യഭ്യാസ വകുപ്പിന് മടി. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കൂടുതല്‍ ഉപജില്ലകളിലും ഓണറേറിയം വിതരണം ചെയ്തിട്ടില്ല. തടഞ്ഞുവെച്ച ഓണറേറിയം ഉടന്‍ വിതരണം ചെയ്യണമെന്ന് കഴിഞ്ഞ 12 ന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞിട്ടും വിതരണം പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും ധനകാര്യ വകുപ്പിനും ആയിട്ടില്ല. ക്രിസ്മസ് വെക്കേഷന്‍ ആയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കാത്തതിനെതിരെ വ്യാപക പ്രിതഷേധം ഉയര്‍ന്നിട്ടുണ്ട്. ഒമ്പത് ദിവസം കഴിഞ്ഞാല്‍ മൂന്നാമത്തെ ഓണറേറിയവും കുടിശ്ശികയാവും.

സ്പാര്‍ക്ക് അപ്ഡേഷന്റെ പേരു പറഞ്ഞ് ഈ മാസം ഏഴിനാണ് 35 വര്‍ഷം വരെ സര്‍വീസുള്ള ജീവനക്കാരുടേതടക്കം നിയമന കാലയളവ് 31.03.2023 വരെയായി നിശ്ചയിച്ച് കരാര്‍ നിയമനത്തിന് വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപകര്‍ക്ക് ഉത്തരവ് നല്‍കിയത്. സ്പാര്‍ക്കില്‍ താത്കാലിക ജീവനക്കാരുടെ വിടുതല്‍ കാലയളവ് (ടെര്‍മിനേഷന്‍ പിരീയഡ്) രേഖപ്പെടുത്തണമെന്ന് ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതിന്റെ മറപടിചാണ് കാലങ്ങളായി ജോലി ചെയ്യുന്നവരെ ഒരു വര്‍ഷ കരാറുകാരാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തിയത്. എന്നാല്‍ ഇതിനെതിരെ അധ്യാപികമാര്‍ ഹൈക്കോടതിയെ സമീപിച്ചു.

സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ച കോടിതി ഉടന്‍ ഓണറേറിയം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് വന്നതോടെ കരാര്‍ നിയമന നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍ ഡിസംബര്‍ 14 ന് പുതിയ ഉത്തരവിറക്കിയിരുന്നു. ഇതിന് ശേഷം ഓണറേറിയം വിതരണം ആരംഭിച്ചെങ്കിലും പൂര്‍ണമായി നല്‍കാന്‍ ഇനിയുമായിട്ടില്ല. എല്ലാ ജില്ലകളിലും പൂര്‍ണമായി ഓണറേറിയം വിതരണം ചെയ്യാത്ത ഉപജില്ലകളുണ്ട്. പത്ത് വര്‍ഷത്തിന് മുകളില്‍ സര്‍വിസുള്ള അധ്യാപകര്‍ക്ക് 12500 രൂപയും ആയമര്‍ക്ക് 7500 രൂപയും അതില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് 12000, 7000 രൂപയാണ് പ്രതിമാസ ഓണറേറിയം. ഇങ്ങനെ ഓണറേറിയം പറ്റുന്ന 4827 ജീവനക്കാരാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീ പ്രൈമറി ക്ലാസുകളില്‍ ജോലി ചെയ്യുന്നത്. പെന്‍ഷന്‍ പോലും ലഭിക്കുമെന്ന് ഉറപ്പില്ലാതെ 70 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ജോലി ചെയ്യുന്നവരുണ്ട് ഇക്കൂട്ടത്തില്‍. ഇവര്‍ക്കെല്ലാമായി രണ്ട് മാസത്തേക്കായി 9.91 കോടി രൂപയാണ് രണ്ട് മാസത്തേക്ക് ഓണറേറിയമായി നല്‍കേണ്ടത്. അര്‍ഹതാ മാനദണ്ഡമനുസരിച്ചുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഓണറേറിയം തടഞ്ഞുവെച്ചും ജീവനക്കാരെ ദ്രോഹിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending