Connect with us

kerala

ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വിതരണം ചെയ്യാന്‍ തയ്യാറകാതെ സര്‍ക്കാര്‍

ഹൈക്കോടതി പറഞ്ഞിട്ടും ക്രിസ്മസ് എത്തിയിട്ടും പ്രീ പ്രൈമറി അധ്യാപരുടെയും ആയമാരുടെയും ഓണറേറിയം നല്‍കാന്‍ വിദ്യഭ്യാസ വകുപ്പിന് മടി.

Published

on

അനീഷ് ചാലിയാര്‍

പാലക്കാട്: ഹൈക്കോടതി പറഞ്ഞിട്ടും ക്രിസ്മസ് എത്തിയിട്ടും പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം നല്‍കാന്‍ വിദ്യഭ്യാസ വകുപ്പിന് മടി. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കൂടുതല്‍ ഉപജില്ലകളിലും ഓണറേറിയം വിതരണം ചെയ്തിട്ടില്ല. തടഞ്ഞുവെച്ച ഓണറേറിയം ഉടന്‍ വിതരണം ചെയ്യണമെന്ന് കഴിഞ്ഞ 12 ന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞിട്ടും വിതരണം പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും ധനകാര്യ വകുപ്പിനും ആയിട്ടില്ല. ക്രിസ്മസ് വെക്കേഷന്‍ ആയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കാത്തതിനെതിരെ വ്യാപക പ്രിതഷേധം ഉയര്‍ന്നിട്ടുണ്ട്. ഒമ്പത് ദിവസം കഴിഞ്ഞാല്‍ മൂന്നാമത്തെ ഓണറേറിയവും കുടിശ്ശികയാവും.

സ്പാര്‍ക്ക് അപ്ഡേഷന്റെ പേരു പറഞ്ഞ് ഈ മാസം ഏഴിനാണ് 35 വര്‍ഷം വരെ സര്‍വീസുള്ള ജീവനക്കാരുടേതടക്കം നിയമന കാലയളവ് 31.03.2023 വരെയായി നിശ്ചയിച്ച് കരാര്‍ നിയമനത്തിന് വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപകര്‍ക്ക് ഉത്തരവ് നല്‍കിയത്. സ്പാര്‍ക്കില്‍ താത്കാലിക ജീവനക്കാരുടെ വിടുതല്‍ കാലയളവ് (ടെര്‍മിനേഷന്‍ പിരീയഡ്) രേഖപ്പെടുത്തണമെന്ന് ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതിന്റെ മറപടിചാണ് കാലങ്ങളായി ജോലി ചെയ്യുന്നവരെ ഒരു വര്‍ഷ കരാറുകാരാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തിയത്. എന്നാല്‍ ഇതിനെതിരെ അധ്യാപികമാര്‍ ഹൈക്കോടതിയെ സമീപിച്ചു.

സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ച കോടിതി ഉടന്‍ ഓണറേറിയം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് വന്നതോടെ കരാര്‍ നിയമന നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍ ഡിസംബര്‍ 14 ന് പുതിയ ഉത്തരവിറക്കിയിരുന്നു. ഇതിന് ശേഷം ഓണറേറിയം വിതരണം ആരംഭിച്ചെങ്കിലും പൂര്‍ണമായി നല്‍കാന്‍ ഇനിയുമായിട്ടില്ല. എല്ലാ ജില്ലകളിലും പൂര്‍ണമായി ഓണറേറിയം വിതരണം ചെയ്യാത്ത ഉപജില്ലകളുണ്ട്. പത്ത് വര്‍ഷത്തിന് മുകളില്‍ സര്‍വിസുള്ള അധ്യാപകര്‍ക്ക് 12500 രൂപയും ആയമര്‍ക്ക് 7500 രൂപയും അതില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് 12000, 7000 രൂപയാണ് പ്രതിമാസ ഓണറേറിയം. ഇങ്ങനെ ഓണറേറിയം പറ്റുന്ന 4827 ജീവനക്കാരാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീ പ്രൈമറി ക്ലാസുകളില്‍ ജോലി ചെയ്യുന്നത്. പെന്‍ഷന്‍ പോലും ലഭിക്കുമെന്ന് ഉറപ്പില്ലാതെ 70 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ജോലി ചെയ്യുന്നവരുണ്ട് ഇക്കൂട്ടത്തില്‍. ഇവര്‍ക്കെല്ലാമായി രണ്ട് മാസത്തേക്കായി 9.91 കോടി രൂപയാണ് രണ്ട് മാസത്തേക്ക് ഓണറേറിയമായി നല്‍കേണ്ടത്. അര്‍ഹതാ മാനദണ്ഡമനുസരിച്ചുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഓണറേറിയം തടഞ്ഞുവെച്ചും ജീവനക്കാരെ ദ്രോഹിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം.

Published

on

ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നാളെ മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം. കെഎസ്ആര്‍ടിസി ഭൂമിയില്‍‌ ഉള്‍പ്പെടെ ടെസ്റ്റിന് നിര്‍ദേശം. സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

Continue Reading

kerala

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും

നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും.

Published

on

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം.

ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്.മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുകയെന്നും കളക്ടർ അറിയിച്ചു.

Continue Reading

Agriculture

കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ; 1,000 ത്തോളം കർഷകർ കടക്കെണിയിൽ

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.

Published

on

കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.

കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.

Continue Reading

Trending