Connect with us

Video Stories

ആവര്‍ത്തിക്കപ്പെടുന്ന അവകാശ നിഷേധം

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

അവകാശങ്ങളും ആനുകൂല്യങ്ങളും കൈവിട്ടുപോകാതിരിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ് എന്ന സന്ദേശമാണ് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നിയമം വഴി ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി നല്‍കുന്നത്. നിയമവും സര്‍ക്കാറും ഭരണ സംവിധാനങ്ങളുമെല്ലാം നിലവിലുണ്ടെങ്കിലും പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും ശക്തമായ അടിത്തറയിലല്ല വാര്‍ത്തെടുക്കപ്പെട്ടതെങ്കില്‍ ചെറിയ കാറ്റടിച്ചാല്‍ അത് വീണുപോകുമെന്നു തന്നെയാണ് ഇത് പഠിപ്പിക്കുന്നത്. ഭരണഘടനയുടെ പിന്‍ബലത്തോടെ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കപ്പെടുകയും കമ്മീഷന്‍ യാഥാര്‍ഥ്യബോധ്യത്തോടെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തശേഷം പാര്‍ലമെന്റ് അത് ചര്‍ച്ച ചെയ്യുകയും ചെയ്തതിന്‌ശേഷമാണ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് നിയമമായിമാറുന്നത്. ഇങ്ങനെ വളരെ ശക്തമായ അടിത്തറമേല്‍ നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ സംസ്ഥാനങ്ങളിലെ കോടതികളില്‍ ചോദ്യംചെയ്യപ്പെടുമ്പോഴേക്ക് അത് നിര്‍വീര്യമാക്കപ്പെടുന്നുവെങ്കില്‍ അതിന്റെ അര്‍ഥം വളരെ വ്യക്തമാണ്. ശക്തമായ അടിത്തറയില്‍ കേരളത്തിലേക്ക് വന്ന നിയമം വളരെ ദുര്‍ബലമായ മാര്‍ഗത്തിലൂടെയാണ് കേരളം നടപ്പാക്കിയത് എന്നാണ് തിരിച്ചറിയേണ്ട യാഥാര്‍ഥ്യം.

സച്ചാര്‍ കമ്മിറ്റിയുടെ ചരിത്രം രാജ്യത്ത് ഒരുപാട് തവണ ചര്‍ച്ച ചെയ്യപ്പെടുകയും അതിന്റെ നിയമമപരമായ സാധുത അംഗീകരിക്കപ്പെടുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കുന്നതില്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ വിജയിച്ചിട്ടുമുണ്ട്. അതിനെതിരെ കോടതികളെ സമീപിച്ചവര്‍ മുഴുവനും പരാജയത്തിന്റെ കൈപ്പുനീര്‍ നുകരുകയാണുണ്ടായത്. കേരള സര്‍ക്കാറും ഹൈക്കോടതിയും ഇതര സംസ്ഥാനങ്ങളില്‍നിന്നും കോടതികളില്‍നിന്നും പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്. മുസ്‌ലിംകള്‍ക്ക്മാത്രമായി ക്ഷേമപദ്ധതി കൊണ്ടുവരുന്നത് ഭരണഘടനക്കെതിരാണ് എന്നായിരുന്നു 2011 ജൂണില്‍ മുംബൈ ഹൈക്കോടതിയില്‍ വന്ന പരാതി. എന്നാല്‍ മുംബൈ ഹൈക്കോടതി അപ്പീല്‍ തള്ളി. ചീഫ് ജസ്റ്റിസ് മോഹിത്ഷാ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. ‘മുസ്‌ലിംകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് അവരുടെ മതമോ അവരുടെ ദാരിദ്ര്യമോ നോക്കിയിട്ടല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഗണിച്ചുകൊണ്ട് മാത്രമാണ്.’

2013 നവംബറില്‍ ഗുജറാത്ത് സര്‍ക്കാര്‍ സച്ചാര്‍ ക്ഷേമ പദ്ധതിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് അന്നത്തെ ഗുജറാത്ത് സര്‍ക്കാരായിരുന്നു. എന്നിട്ട് പോലും കോടതിയില്‍ അവര്‍ പരാജയപ്പെട്ടു. സച്ചാര്‍ കമ്മിറ്റിക്ക് ഭരണഘടനാപരമായോ നിയമപരമായോ സാധുതയില്ല എന്നും സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ തുടങ്ങിയ മറ്റു മതന്യൂനപക്ഷങ്ങളെ പരിഗണിച്ചിട്ടില്ല എന്നുമായിരുന്നു അവര്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഗുജറാത്തിലെ മുസ്‌ലിം സമുദായത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയപ്പോള്‍ ഗുജറാത്ത് സര്‍ക്കാറിന് മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ തള്ളി കോടതി പറഞ്ഞത് കേരളത്തിനും പാഠമാണ്. സച്ചാര്‍ നിര്‍ദ്ദേശ പ്രകാരം മുസ്‌ലിംകള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ‘അഫര്‍മേറ്റിവ്’ (സ്ഥിരീകരണ നടപടി) ആണെന്നും അത് ‘ഡിസ്‌ക്രിമിനേറ്റിവ്’ (വിവേചനപരം) അല്ല എന്നുമായിരുന്നു കോടതി ഗുജറാത്തിന് നല്‍കിയ മറുപടി. മുന്‍കാലങ്ങളില്‍ വിവേചനം നേരിട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെയാണ് ‘അഫര്‍മേറ്റിവ്’ എന്ന് പറയുന്നത്.

പലപ്പോഴും മുസ്‌ലിം സമുദായത്തിനെതിരെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ കാണിച്ച സത്യസന്ധതയും പക്വതയുമാണ് കണ്ടത്. എന്നാല്‍ പ്രബുദ്ധതക്കും ജനാധിപത്യബോധത്തിനുമെല്ലാം പേരുകേട്ട കേരളത്തില്‍ സച്ചാര്‍ കമ്മിറ്റിയുടെ ക്ഷേമപദ്ധതികള്‍ തുരുമ്പ് പിടിച്ചു എന്നുകേള്‍ക്കുമ്പോള്‍ കേരളീയരുടെ ആത്മാര്‍ത്ഥതയാണ് ചോദ്യംചെയ്യപ്പെടുന്നത്. സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നടപ്പിലാക്കിയാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് അതിന്റെ യാതൊരു നേട്ടവും ലഭിക്കില്ല എന്ന ചിന്താഗതിയാണ് പ്രശ്‌നങ്ങള്‍ ഈ രൂപത്തില്‍ വഷളാക്കിയത്. സച്ചാര്‍ നിര്‍ദ്ദേശാനുസൃതം ഇതര സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചതുപോലെ ക്ഷേമ പദ്ധതികള്‍ കൊണ്ടുവരുന്നതിന്പകരം സച്ചാര്‍ കമ്മിറ്റിയെ അട്ടിമറിച്ച് മറ്റൊരു കമ്മിറ്റിയുണ്ടാക്കുകയും പ്രസ്തുത കമ്മിറ്റി സച്ചാര്‍ ഉപയോഗിച്ച ‘മുസ്‌ലിം’ എന്ന പദം തന്നെ ഒഴിവാക്കി പകരം ‘ന്യൂനപക്ഷം’ എന്ന പദത്തെ കുടിയിരുത്തുകകൂടി ചെയ്തതോടെ സച്ചാര്‍ റിപ്പോര്‍ട്ട് കുഴിച്ചുമൂടപ്പെടുകയായിരുന്നു. ഇതൊരു അട്ടിമറിയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാതെപോയതാണ് മുസ്‌ലിം സമുദായത്തിന് സംഭവിച്ച ഏറ്റവും വലിയ അബദ്ധം. സച്ചാറിനെ ഒഴിവാക്കി പാലോളി കമ്മിറ്റി ഉണ്ടാക്കിയപ്പോള്‍ കമ്മിറ്റിയില്‍നിന്ന് കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകളെ ഒഴിവാക്കിയതില്‍നിന്ന്തന്നെ അത് വ്യക്തമാണ്.

ഹൈക്കോടതിയുടെ വിധി വന്നിട്ട് നാളുകളേറെയായി. സംസ്ഥാന സര്‍ക്കാര്‍ സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി എന്നല്ലാതെ വിധിക്കെതിരെയുള്ള നിയമപരമായ മാര്‍ഗങ്ങള്‍ ആലോചിച്ചിട്ടില്ല. നിലവില്‍ സച്ചാര്‍ ക്ഷേമപദ്ധതികള്‍ കേരളത്തില്‍ പൂര്‍ണ്ണമായും അസ്തമിച്ചു. ഇനി സംസ്ഥാന സര്‍ക്കാറിന്മുമ്പില്‍ ഒരു മാര്‍ഗമേയുള്ളൂ. സച്ചാര്‍ ശിപാര്‍ശ പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിച്ച് ആനുകൂല്യങ്ങള്‍ നൂറ് ശതമാനവും മുസ്‌ലിം സമുദായത്തിനാണെന്ന് ഉറപ്പുവരുത്തുക. മുസ്‌ലിംലീഗ് ഇക്കാര്യങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ബോര്‍ഡ് ന്യൂനപക്ഷം എന്ന പേരിലല്ല അറിയപ്പെടേണ്ടത്. മുസ്‌ലിംലീഗ് അഭിപ്രായപ്പെട്ട പോലെ ‘സച്ചാര്‍ കമ്മിറ്റി സ്‌കീം ഇംബ്ലിമെന്റേഷന്‍ സെല്‍’ എന്നോ സമാനമായ മറ്റു പേരുകളിലോ ആണ് അറിയപ്പെടേണ്ടത്.

ഏതെങ്കിലുമൊരു സമൂഹത്തിന് ഭരണഘടനാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒരു സംസ്ഥാനത്ത് തടയപ്പെടുന്നുവെങ്കില്‍ ആ സംസ്ഥാനത്തിന്റെ ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്ക് കോട്ടം സംഭവിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. രാജ്യം വിവിധ മതങ്ങളുടെയും ജാതിയുടെയും സമുദായങ്ങളുടെയും സമുച്ചയമാണ്. എല്ലാ സമുദായങ്ങളും പരസ്പരം സൗഹാര്‍ദ്ദം പുലര്‍ത്തിയും സഹകരിച്ചുമാണ് കഴിയേണ്ടത്. ഒരു സമുദായത്തിന് അവശതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് എല്ലാവരും പരസ്പരം കൈകോര്‍ത്ത് പിടിക്കുകയാണ് വേണ്ടത്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി മുസ്‌ലിം സമുദായത്തിന്റെ അവശതകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുക എന്നത് ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജെ.ബി കോശി കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ തീര്‍ച്ചയായും അത് പരിഹരിക്കാന്‍ സ്വീകരിക്കുന്ന ഭരണഘടനാനുസൃതമായ നടപടികളില്‍ എല്ലാ വിഭാഗവും സഹകരിക്കുകയാണ് വേണ്ടത്. പക്ഷേ, ഈ പാരസ്പര്യം വാക്കുകളില്‍മാത്രം ഒതുങ്ങുകയും നിയമപരമായി ഒരു വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കൈയൂക്ക് കൊണ്ട് തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന സമൂഹമായി കേരളം മാറുകയാണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്.

ബാബരി മസ്ജിദ് അടക്കമുള്ള വിഷയങ്ങളില്‍ സൗഹാര്‍ദ്ദത്തിന്റെയും സമവായത്തിന്റെയും സമീപനം സ്വീകരിച്ച പാരമ്പര്യമാണ് മുസ്‌ലിം സമുദായത്തിനുള്ളത്. വര്‍ഗീയതയുടെ അടയാളങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ നേതൃത്വങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെ അടക്കമുള്ള പിന്നാക്കം പോയവരുടെ ബാക്ക്‌ലോഗ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ അതിനെതിരില്‍പോലും ചില ശബ്ദങ്ങള്‍ കേരളത്തിലുണ്ടായി എന്നത് വര്‍ഗീയതയുടെ ചില അടയാളങ്ങളില്‍പെട്ടതാണ്. ഇതര സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്കെതിരില്‍ ഇന്നുവരെ കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകളോ നേതാക്കളോ ശബ്ദമുയര്‍ത്തിയതായി കാണാന്‍ സാധിക്കില്ല.

മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇനിയും നഷ്ടപ്പെട്ടുകൂടാ. ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനായി ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന പദ്ധതിപോലും വളരെ പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ സാധിക്കുന്നവിധം ദുര്‍ബലമായ സാങ്കേതികത്വങ്ങള്‍ മുസ്‌ലിം ക്ഷേമ പദ്ധതികളില്‍ തിരുകിവെക്കുന്നത് അബദ്ധവശാല്‍ സംഭവിക്കുന്നതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഇരുപത് ശതമാനം മറ്റു സമുദായങ്ങള്‍ക്ക് നീക്കിവെച്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചതും പദ്ധതിയുടെ പേര് സച്ചാറില്‍ നിന്ന് മറ്റൊരു പേരിലേക്ക് മാറ്റിയതും മുസ്‌ലിം എന്നതിന്പകരം ന്യൂനപക്ഷം എന്നുപയോഗിച്ചതുമെല്ലാം ബോധപൂര്‍വമായ അട്ടിമറിയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending