Connect with us

kerala

ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച നടന്‍ വിനായകനെതിരെ തെന്നിന്ത്യന്‍ നടന്‍ സ്വരൂപ്

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച നടന്‍ വിനായകനെതിരെ തെന്നിന്ത്യന്‍ നടന്‍ സ്വരൂപ് രൂക്ഷമായി പ്രതികരിച്ചു.

Published

on

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച നടന്‍ വിനായകനെതിരെ തെന്നിന്ത്യന്‍ നടന്‍ സ്വരൂപ് രൂക്ഷമായി പ്രതികരിച്ചു.
അയര്‍ലണ്ടിലെ തന്റെ വസതിയില്‍ ഇരുന്നാണ് നടന്‍ സ്വരൂപ് ചന്ദ്രികയോട് പ്രതികരിച്ചത്. മിസ്റ്റര്‍ വിനായകന്‍ താങ്കള്‍
എത്രയും പെട്ടെന്ന് ചികിത്സക്ക് വിധേയനാകണം, കാരണം താങ്കളുടെ സ്വയബുദ്ധി എന്നേ നഷ്ടമായിരിക്കുന്നു. പക്ഷെ താങ്കള്‍ ഒന്നാം തരം ഭീരുവുമാണ് സ്വന്തം വീടിന്റെ അകത്തു വാതില്‍ ലോക്ക് ചെയ്തു കട്ടിലിന്റെ അടിയില്‍ ഇരുന്നു ഉമ്മന്‍ചാണ്ടി സാറിനെ തെറി വിളിക്കുമ്പോള്‍ താങ്കളെ കുറിച്ച് വ്യക്തമായ ഒരു ധാരണ അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഉണ്ടാകും.ഇത്രയും രോഷാകുലനും ധീരനുമായ താങ്കള്‍ കട്ടിലിന്റെ അടിയില്‍ ഇരുന്നു പ്രതികരിക്കുന്നതിനേക്കാള്‍ വേണ്ടിയിരുന്നത് ഒരു ബ്ലൂടൂത്ത് മൈക്കുമായി പുതുപ്പള്ളിയില്‍ പോയി ജനസാഗരത്തിന്റെ മുന്‍പില്‍ ചോദിക്കണമായിരുന്നു എങ്കില്‍ ഈ വിവരം കുറേകൂടി വൈറല്‍ ആവുമായിരുന്നു.

എങ്ങിനെ ആയിരിക്കും ആ വൈറല്‍ എന്നറിയുന്നതുകൊണ്ടു തന്നെയാണ് താങ്കള്‍ ഇപ്പോള്‍ പോസ്റ്റും മുക്കി പത്തായത്തില്‍ ഒളിച്ചിരിക്കുന്നത്. എനിക്ക് താങ്കളുടെ കൂടെ അഭിനയിക്കാനുള്ള നിര്‍ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ ദേശീയ അവാര്‍ഡ് വാങ്ങിയ രണ്ടു പേരുടെ കൂടെ തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യവും അവരുടെ സ്‌നേഹവും കരുതലും അനുഭവിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്, അവരൊക്കെ എങ്ങിനെ ആണ് പെരുമാറുന്നത് സംസാരിക്കുന്നത് എന്നൊക്കെ ഇടയ്ക്ക് യൂട്യൂബ് നോക്കിയെങ്കിലും പഠിക്കുക. ഉപജീവനത്തിന് വേണ്ടി കപ്പലണ്ടി വില്‍ക്കുന്ന സഹോദരന്മാരോടൊക്കെ ഇടക്കൊന്നു സംസാരിക്കുക അവര്‍ക്ക് താങ്കളേക്കാളും പെരുമാറാനും സംസാരിക്കാനും ഭൂമിയില്‍ ജീവിക്കാനും അറിയാം, സിനിമാരംഗത്തുള്ളവരുടെ പേര് നശിപ്പിക്കാന്‍ താങ്കളെപ്പോലെ ഒരെണ്ണം മതി, ലജ്ജ തോന്നുന്നു. ഞാന്‍ അധികം പറയുന്നില്ല. സ്വരൂപ് പറഞ്ഞു നിര്‍ത്തി. തമിഴ് ,തെലുങ്ക് , ഐറിഷ് സിനിമകളിലൂടെ പ്രസിദ്ധനായ സ്വരൂപ് ഉമ്മന്‍ചാണ്ടിയുടെ ഉറ്റ സ്‌നേഹിതന്‍ ആയിരുന്ന യശ്ശ:ശരീരനായ മുന്‍മന്ത്രി എസി ഷണ്‍മുഖദാസിന്റെയും കുടുംബത്തിന്റെയും പുത്രതുല്യനായ വ്യക്തിയാണ്.

 

 

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending