Connect with us

Culture

വൈറ്റ്ഹൗസില്‍ ട്രംപിന് ചുവടുതെറ്റിയ 100 ദിനങ്ങള്‍

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ 100 ദിനങ്ങള്‍ പിന്നിട്ട ഡൊണാള്‍ഡ് ട്രംപിന് അധികാരത്തിന്റെ മധുവിധു അവസാനിക്കുകയാണ്. പ്രസിഡന്റ് പദം കഠിനമാണെന്ന് ട്രംപ് സ്വയം സമ്മതിച്ചുകഴിഞ്ഞു. വരാനിരിക്കുന്നത് അഗ്നിപരീക്ഷണങ്ങളാണെന്നും അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ടെന്ന് യു.എസ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

100 ദിവസങ്ങളെ വിലയിരുത്തുമ്പോള്‍ ട്രംപിന് നേട്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ എഴുതാന്‍ ഏറെയൊന്നുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ പ്രഖ്യാപനങ്ങള്‍ വിഴുങ്ങിയും മുന്നോട്ടുവെച്ച കാല്‍ പിറകോട്ടെടുത്തും തീരുമാനങ്ങളെ വഴിക്കുപേക്ഷിച്ചും കിതച്ചുനില്‍ക്കുന്ന ട്രംപിനെയാണ് വൈറ്റ്ഹൗസില്‍ ലോകം കണ്ടത്.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നടത്തിയ പ്രഖ്യാപനങ്ങള്‍ പാലിക്കല്‍ എത്രമാത്രം ശ്രമകരമാണെന്ന് കുറഞ്ഞ ദിവസം കൊണ്ട് അദ്ദേഹത്തിന് ബോധ്യമായി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍നിര്‍മിക്കുമെന്നതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ ട്രംപ് നടത്തിയ പ്രധാന പ്രഖ്യാപനം. പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം യു.എസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഒരു കല്ലെടുത്തു വെക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചില്ല.
ഭാവിയില്‍ ആ വഴിക്ക് എന്തെങ്കിലും നീക്കമുണ്ടാകുമെന്ന് സ്വന്തം അനുയായികളെ ബോധ്യപ്പെടുത്തുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.
ഒബാമകെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി പിന്‍വലിക്കാനോ പകരം പുതിയത് എന്തെങ്കിലും കൊണ്ടുവരാനോ സാധിച്ചില്ല. അമേരിക്കയിലേക്ക് മുസ്്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു ഭീഷണി. ആ പ്രഖ്യാപനം നടപ്പാക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ പാതിവഴിക്ക് വിയര്‍ക്കേണ്ടിവന്നു. അല്‍പം ചില മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് യു.എസ് കോടതികള്‍ റദ്ദാക്കുകയായിരുന്നു. അതിനുശേഷം അതേക്കുറിച്ച് ആലോചിക്കാന്‍ പോലും അദ്ദേഹം ധൈര്യപ്പെട്ടിട്ടില്ല. സിറിയന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ തീരുമാനിക്കുക വഴി സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ധാര്‍മികമായും ട്രംപ് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് റഷ്യയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് നടക്കുന്ന അന്വേഷണവും ട്രംപ് ഭരണകൂടെത്ത സമ്മര്‍ദ്ദത്തിലാക്കി. അമേരിക്കയിലെ റഷ്യന്‍ അംബാസഡറുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടവ് ജനറല്‍ മൈക്ക് ഫഌന്നിന് രാജിവെക്കേണ്ടിവന്നു. റഷ്യയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍. സിറിയയിലെ മിസൈല്‍ ആക്രമണം അക്കാര്യത്തില്‍ അദ്ദേഹത്തിന് അല്‍പം ആശ്വാസമായി. റഷ്യയുമായി ഉറ്റബന്ധം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപ് വൈറ്റ്ഹൗസിലെത്തിയപ്പോള്‍ മൗനം പാലിച്ചു. പ്രസിഡന്റ് വഌദ്മിര്‍ പുടിന് സ്തുതി പാടിയിരുന്ന നാവ് അടക്കിനിര്‍ത്തേണ്ടിവന്നു. ചൈനയുടെ കടുത്ത വിമര്‍ശകനായിരുന്ന ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൈകോര്‍ക്കുന്ന കാഴ്ചക്കും ലോകം സാക്ഷിയായി. കറന്‍സി മാനിപുലേറ്റര്‍ എന്ന ആരോപണത്തില്‍നിന്ന് ചൈനയെ കുറ്റമുക്തമാക്കുകയും ചെയ്തു.
അഫ്ഗാനിസ്താനില്‍ ഐ.എസ് തീവ്രവാദികള്‍ക്കെതിരെ ഏറ്റവും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ലോകത്തിനുമുന്നില്‍ നാണംകെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ വിഴുങ്ങേണ്ടിവന്നപ്പോള്‍ അമേരിക്കന്‍ ജനതയുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായാണ് അന്താരാഷ്ട്ര സമൂഹം അതിനെ കണ്ടത്. ഉത്തരകൊറിയക്കെതിരായ പടനീക്കങ്ങളും ട്രംപിനെ കുരുക്കിലാക്കി. മുന്‍ പ്രഖ്യാപനത്തിലേതുപോലെ വിമാനവാഹിനി കൊറിയന്‍ മേഖലയിലേക്ക് എത്തിയിട്ടില്ലെന്ന് ഇടക്കാലത്ത് വാര്‍ത്തവരികയും ചെയ്തു. അന്താരാഷ്ട്ര വിഷയങ്ങളിലേക്ക് ശ്രദ്ധ വഴിതിരിച്ചുവിട്ട് ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ട്രംപിനെയാണ് ഏറ്റവുമൊടുവില്‍ ലോകം കണ്ടത്.

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending