Connect with us

kerala

സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ്: വരദരാജനെ പുറത്താക്കി, മുകേഷിന് സംരക്ഷണം നല്‍കി

അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരൂപിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടും സിപിഎം മുകേഷിന് സുരക്ഷാ കവചം ഒരുക്കുകയാണ്.

Published

on

തമിഴ്‌നാട്ടിൽ സി.പി.എം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ പങ്ക് വഹിച്ച ട്രേഡ് യൂണിയൻ നേതാവും മുൻ കേന്ദ്ര കമ്മറ്റി അംഗവുമായിരുന്ന ഡബ്ല്യൂ ആർ വരദരാജനെ ഒരു എസ്‌എം‌എസ് വിവാദം മൂലം പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം ഒരു വശത്ത് നില്‍ക്കുന്നു. എന്നാൽ, ഇന്ന് ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ മുകേഷിന് സിപിഎം നൽകുന്ന സംരക്ഷണവും പാർട്ടിയുടെ നിലപാടുകളും മറുവശത്ത്.  ഇതില്‍ നിന്ന് തന്നെ പാർട്ടിയുടെ പാരസ്പര്യത്തെ തുറന്നുകാട്ടുകയാണ്.

2010ൽ ഒരു യുവതിയ്ക്ക് മോശം മെസ്സേജുകൾ അയച്ചതിന്‍റെ പേരിൽ വരദരാജനെതിരെ പരാതി ഉയർന്നപ്പോൾ, പാർട്ടി അതിനെ അതീവ ഗൗരവത്തോടെയാണ് കണ്ടത്. വിഷയത്തിൽ അന്വേഷണം നടത്തി, അദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി. പാർട്ടി വിശദീകരണം പോലും ചോദിക്കാതെ നടപടിയെടുത്തതിൽ അമ്പരന്ന വരദരാജൻ പിന്നീട് ആത്മഹത്യ ചെയ്തു. ചെന്നൈയ്ക്കടുത്ത് പൊറൂർ തടാകത്തിൽ ചാടിയുള്ള ആത്മഹത്യ രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് വളരെ പഴയ കഥയാണ്. എന്നാല്‍, ഇന്നിവിടെ സംഭവിക്കുന്നത് അതിലുമധികം വിവാദങ്ങൾ നിറഞ്ഞതാണ്.

ആലുവ സ്വദേശിയായ ഒരു നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം ഉറപ്പുനൽകിയുമാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരൂപിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടും സിപിഎം മുകേഷിന് സുരക്ഷാ കവചം ഒരുക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോടതി വിധി വരുംവരെ എം.എൽ.എ സ്ഥാനത്ത് തുടരാമെന്ന നിലപാട് എടുത്തപ്പോൾ, സി.പി.എം വനിതാ നേതാക്കളും അതിന് പിന്തുണ നൽകി. പാർട്ടിയുടെ മുൻനിര നേതാവ് ബൃന്ദ കാരാട്ട്, കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചില്ലെന്ന ന്യായം ഉന്നയിച്ച് സിപിഎമ്മിന്‍റെ പ്രതിരോധം തീർക്കേണ്ടതില്ലെന്ന് തുറന്നുപറഞ്ഞു.

സിപിഐ ദേശീയ നേതാവ് ആനിരാജയും മുകേഷ് രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു. ഒരു എസ്‌എം‌എസിന്‍റെ പേരിൽ പാർട്ടി നിലപാട് കടുപ്പിച്ച് ഒരാളെ മരണത്തിന് വിട്ടുകൊടുത്ത അതേ പാർട്ടി, ബലാത്സംഗക്കേസിലെ പ്രതിക്ക് സംരക്ഷണം നൽകാൻ  തയ്യാറാകുന്നതിന്‍റെ മാനദണ്ഡം പല തലങ്ങളിലും ചർച്ചയാവുകയാണ്. നിയമപരമായ നടപടി എന്തായാലും നടക്കും, പക്ഷേ പാർട്ടി ഇതിൽ എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരമാണ് ഇനി ലഭിക്കാനുള്ളത്. അതിന് സമയമെടുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും

അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

Published

on

മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്‌പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

 

Continue Reading

kerala

11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും

അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

Published

on

മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്‌പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

 

Continue Reading

kerala

അലന്റെ കൊലപാതകം: പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി

വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്.

Published

on

തിരുവനന്തപുരത്ത് 18 വയസ്സുകാരന്‍ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ 17 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്. അലനെ കുത്തിക്കൊന്ന പ്രധാന പ്രതിയെ ഇതുവരെ പൊലീസ് പിടികൂടാനായിട്ടില്ല.

ഫുട്ബോള്‍ മത്സരത്തിനിടെ രാജാജി നഗരത്തിലെ വിദ്യാര്‍ത്ഥിയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് തുടര്‍സംഭവങ്ങള്‍ക്ക് വഴിവച്ചത്. സംഭവം സഹോദരനായ 17കാരനോട് വിദ്യാര്‍ത്ഥി വിവരിച്ചുവെന്നും, പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം നടന്നുവെന്നും പൊലീസ് അറിയിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനിടെ അലനെ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുത്തേറ്റ് വീഴാനായത്. ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടുപേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. മുഖ്യ പ്രതിയെ തേടി അന്വേഷണസംഘം തിരച്ചില്‍ തുടരുകയാണ്.

Continue Reading

Trending