Connect with us

kerala

സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ്: വരദരാജനെ പുറത്താക്കി, മുകേഷിന് സംരക്ഷണം നല്‍കി

അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരൂപിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടും സിപിഎം മുകേഷിന് സുരക്ഷാ കവചം ഒരുക്കുകയാണ്.

Published

on

തമിഴ്‌നാട്ടിൽ സി.പി.എം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ പങ്ക് വഹിച്ച ട്രേഡ് യൂണിയൻ നേതാവും മുൻ കേന്ദ്ര കമ്മറ്റി അംഗവുമായിരുന്ന ഡബ്ല്യൂ ആർ വരദരാജനെ ഒരു എസ്‌എം‌എസ് വിവാദം മൂലം പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം ഒരു വശത്ത് നില്‍ക്കുന്നു. എന്നാൽ, ഇന്ന് ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ മുകേഷിന് സിപിഎം നൽകുന്ന സംരക്ഷണവും പാർട്ടിയുടെ നിലപാടുകളും മറുവശത്ത്.  ഇതില്‍ നിന്ന് തന്നെ പാർട്ടിയുടെ പാരസ്പര്യത്തെ തുറന്നുകാട്ടുകയാണ്.

2010ൽ ഒരു യുവതിയ്ക്ക് മോശം മെസ്സേജുകൾ അയച്ചതിന്‍റെ പേരിൽ വരദരാജനെതിരെ പരാതി ഉയർന്നപ്പോൾ, പാർട്ടി അതിനെ അതീവ ഗൗരവത്തോടെയാണ് കണ്ടത്. വിഷയത്തിൽ അന്വേഷണം നടത്തി, അദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി. പാർട്ടി വിശദീകരണം പോലും ചോദിക്കാതെ നടപടിയെടുത്തതിൽ അമ്പരന്ന വരദരാജൻ പിന്നീട് ആത്മഹത്യ ചെയ്തു. ചെന്നൈയ്ക്കടുത്ത് പൊറൂർ തടാകത്തിൽ ചാടിയുള്ള ആത്മഹത്യ രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് വളരെ പഴയ കഥയാണ്. എന്നാല്‍, ഇന്നിവിടെ സംഭവിക്കുന്നത് അതിലുമധികം വിവാദങ്ങൾ നിറഞ്ഞതാണ്.

ആലുവ സ്വദേശിയായ ഒരു നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം ഉറപ്പുനൽകിയുമാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരൂപിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടും സിപിഎം മുകേഷിന് സുരക്ഷാ കവചം ഒരുക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോടതി വിധി വരുംവരെ എം.എൽ.എ സ്ഥാനത്ത് തുടരാമെന്ന നിലപാട് എടുത്തപ്പോൾ, സി.പി.എം വനിതാ നേതാക്കളും അതിന് പിന്തുണ നൽകി. പാർട്ടിയുടെ മുൻനിര നേതാവ് ബൃന്ദ കാരാട്ട്, കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചില്ലെന്ന ന്യായം ഉന്നയിച്ച് സിപിഎമ്മിന്‍റെ പ്രതിരോധം തീർക്കേണ്ടതില്ലെന്ന് തുറന്നുപറഞ്ഞു.

സിപിഐ ദേശീയ നേതാവ് ആനിരാജയും മുകേഷ് രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു. ഒരു എസ്‌എം‌എസിന്‍റെ പേരിൽ പാർട്ടി നിലപാട് കടുപ്പിച്ച് ഒരാളെ മരണത്തിന് വിട്ടുകൊടുത്ത അതേ പാർട്ടി, ബലാത്സംഗക്കേസിലെ പ്രതിക്ക് സംരക്ഷണം നൽകാൻ  തയ്യാറാകുന്നതിന്‍റെ മാനദണ്ഡം പല തലങ്ങളിലും ചർച്ചയാവുകയാണ്. നിയമപരമായ നടപടി എന്തായാലും നടക്കും, പക്ഷേ പാർട്ടി ഇതിൽ എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരമാണ് ഇനി ലഭിക്കാനുള്ളത്. അതിന് സമയമെടുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ

ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാർ. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?

മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ഛത്തീസ്ഗഡ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഔദാര്യമല്ല. ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

crime

കൊല്ലത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരന്‍ അറസ്റ്റില്‍

വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

Published

on

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാൻ(25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45-നായിരുന്നു സംഭവം.

വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയും നാട്ടുകാരെ വിളിച്ച് കൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

തോട്ടിൽ നിന്ന് കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം

Published

on

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. മലപ്പുറം വേങ്ങരയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്താണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading

Trending