News
ഗ്രെറ്റ തുന്‍ബെര്‍ഗ് സഞ്ചരിച്ച ഗസ്സ സഹായ കപ്പലിനുനേര്‍ക്ക് തുനീഷ്യയില്‍ ഡ്രോണ്‍ ആക്രമണം
സഹായ വസ്തുക്കളുമായി ഗസ്സയിലേക്ക് തിരിച്ച ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല (ജി.എസ്.എഫ്) സംഘത്തിലെ കപ്പലിനുനേര്‍ക്ക് ഡ്രോണ്‍ ആക്രമണം നടത്തി.
തൂനിസ് സഹായ വസ്തുക്കളുമായി ഗസ്സയിലേക്ക് തിരിച്ച ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല (ജി.എസ്.എഫ്) സംഘത്തിലെ കപ്പലിനുനേര്‍ക്ക് ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചതായാണ് റിപ്പോര്‍ട്ട്. ഗ്രെറ്റയോടൊപ്പം 44 രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്മാരും ഉണ്ടായിരുന്നു.
ജി.എസ്.എഫ് കപ്പല്‍ സംഘത്തിലെ സംഘാടക സമിതി അംഗങ്ങള്‍ പോര്‍ച്ചുഗീസ് പതാക നാട്ടിയ ‘ഫാമിലി ബോട്ട്’ എന്ന കപ്പലില്‍ ഉണ്ടായിരുന്നു.
കപ്പല്‍ തുനീഷ്യയിലെ സിദി ബൗ സെദ് തീരത്ത് നങ്കൂരമിട്ട സമയത്താണ് കത്തിപിടിച്ചത്. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ദൗത്യത്തില്‍ നിന്നും പിന്‍മാറില്ലെന്നും ജി.എസ്.എഫ് പറഞ്ഞു. ഡ്രോണ്‍ ആക്രമണ നടന്നെന്ന വാര്‍ത്ത അറിഞ്ഞതോടെ കപ്പലിലുള്ളവര്‍ക്ക് ‘ഫ്രീ ഫലസ്തീന്‍’ മുദ്രാവാക്യവുമായി ജനങ്ങള്‍ പിന്തുണച്ചു.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ തള്ളി കപ്പലിനുള്ളിലെ സാങ്കേതിക തകരാര്‍ മൂലമാണ് തീ പിടുത്തമുണ്ടായതെന്നും അന്വേഷണത്തില്‍ കപ്പലിനടുത്ത് ഡ്രോണുകള്‍ കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും തുനീഷ്യ അറിയിച്ചു.
ഗസ്സയിലെ പട്ടിണി നേരിടുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പെയിനിലെ ബാഴ്‌സലോണ തുറമുഖത്തുനിന്നാണ് ആഗോള സുമുദ് ഫ്‌ലോട്ടിലയിലെ ആദ്യ സംഘം ഗസ്സയിലേക്ക് യാത്ര തിരിച്ചത്. ഭക്ഷണവും, മരുന്നും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യാനായി 50 ലധികം കപ്പലുകളുകളാണ് സംഘത്തിലുള്ളത്.
കപ്പല്‍ മാര്‍ഗ്ഗം ഗസ്സയിലേക്ക് സഹായം എത്തിക്കാന്‍ ശ്രമിച്ച ആക്ടിവിസ്റ്റുകളുടെ ശ്രമത്തെ ഇസ്രയീല്‍ തടഞ്ഞിരുന്നു. ജൂണ്‍, ജൂലൈ മാസം ഗസ്സയിലേക്ക് രണ്ട് ഫ്‌ലോട്ടിലകള്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ ഗസ്സയില്‍ നിന്ന് 185 കിലോമീറ്റര്‍ പടിഞ്ഞാറ് വെച്ച് കപ്പലിലുണ്ടായിരുന്ന 12 ആക്ടിവിസ്റ്റുകളെ ഇസ്രയീല്‍ സൈന്യം തടഞ്ഞുവെക്കുകയും ഗ്രെറ്റ അടക്കമുള്ളവരെ മടക്കിയയ്ക്കുകയുമായിരുന്നു. ജൂലൈയില്‍ ‘ഹന്ദല’ എന്ന കപ്പലില്‍ ഗസ്സയിലേക്ക് പുറപ്പെട്ട 10 രാജ്യങ്ങളില്‍ നിന്നുള്ള 21 ആക്ടിവിസ്റ്റുകളെയും തടഞ്ഞിരുന്നു.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
kerala
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.
-
kerala8 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala10 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
india7 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

