Connect with us

GULF

ശവ്വാൽ പിറ കണ്ടു ; സഊദിയിലും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെ ഈദുൽ ഫിത്വർ

ഒമാനിൽ ശനിയാഴ്ചയാണ്

Published

on

അഷ്‌റഫ് വേങ്ങാട്ട്

മക്ക: പുണ്യ മാസത്തിന്റെ ദിനരാത്രങ്ങൾക്ക് വിട നൽകി വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധിയിൽ സഊദിയിൽ നാളെ ഈദുൽ ഫിത്വർ. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ വെള്ളിയാഴ്ച്ചയാണ് ചെറിയ പെരുന്നാൾ. റമസാൻ 29 പൂർത്തിയാക്കിയാണ് സഊദിയും യു എ ഇ , ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഈദുൽ ഫിത്വർ ആഘോഷത്തിലേക്ക് പ്രവേശിക്കുന്നത് . ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തോടൊപ്പം റമസാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ച്ച ഈദ് ആഘോഷിക്കും. ഈദാഘോഷിക്കുന്ന ആഗോള മുസ്ലിംകൾക്ക് സഊദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഈദുൽ ഫിത്വർ ആശംസകൾ നേർന്നു. സഊദിയിലും ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്വർ ആഘോഷിക്കുന്ന വിശ്വാസി സമൂഹത്തിന് മദീനയിലുള്ള സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളും ആശംസകൾ അർപ്പിച്ചു .

സഹനത്തിലും ത്യാഗത്തിലും സ്ഫുടം ചെയ്ത മനസ്സോടെ വ്രതശുദ്ധിയിലൂടെ നേടിയ ആത്മീയ ചൈതന്യത്തിന്റെ നിറവിലാണ് വിശ്വാസി സമൂഹം ഇന്ന് ചെറിയ പെരുന്നാളിന്റെ ആരവങ്ങളിലേക്ക് പ്രവേശിക്കുന്നത്. സഊദിയിലെ റിയാദിനടുത്ത് ഹോത്താ സുദൈറിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സഊദി സുപ്രിം കൗൺസിൽ നാളെ ഈദുൽ ഫിത്വർ ആയി പ്രഖ്യാപിച്ചത്.

സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സംഭാവനയുടെയും ഉദാത്തമായ സന്ദേശം വിളംബരം ചെയ്യുന്ന ഈദുൽ ഫിത്വർ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ ആഹ്ലാദത്തോടെയാണ് സഊദിയിലെ സ്വദേശി വിദേശി സമൂഹം ആഘോഷിക്കുക . പുണ്യങ്ങളുടെ പൂക്കാലമായ റമസാനിൽ മക്കയിലെയും മദീനയിലെയും തിരുഗേഹങ്ങളിലേക്ക് ഒഴുകിയെത്തിയ ആഗോള വിശ്വാസി സമൂഹവും ഇന്ന് ഈദാഘോഷത്തിൽ പങ്കാളികളാകും. കോവിഡ് ഭീഷണി വിട്ടകന്ന ശേഷം ഏറെ ആശ്വാസത്തിലും ആനന്ദത്തിലുമുള്ള ഈദാഘോഷത്തിലാണ് രാജ്യവും ജനങ്ങളും.

ഈദ് നിസ്കാരങ്ങൾക്കായി രാജ്യത്തെ ഇരുപത്തിയൊന്നായിരത്തോളം മസ്ജിദുകളും ഈദ് ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ നിരവധി ഈദ്ഗാഹുകൾ സംഘടിപ്പിക്കും. കാലാവസ്ഥ മാറ്റം മൂലം മഴയുണ്ടാകുന്ന ഭാഗങ്ങളിൽ ഈദ് ഗാഹുകൾക്ക് മന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഈദ് ദിനത്തിൽ സഊദിയുടെ ചില പ്രദേശങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

സൂര്യോദയത്തിന് ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് പെരുന്നാൾ നിസ്കാരം ആരംഭിക്കുക. ഈദ് അവധി ആരംഭിച്ചതോടെ നഗരങ്ങളിൽ കഴിയുന്ന സ്വദേശികളിൽ പലരും ഗ്രാമങ്ങളിലുള്ള അവരുടെ ജന്മനാടുകളിലേക്ക് യാത്ര തുടങ്ങി. കൂടാതെ കുടുംബത്തോടൊപ്പം പുണ്യ ഗേഹങ്ങൾ സന്ദർശിക്കാനും സ്വദേശികൾ മക്കയിലും മദീനയിലും എത്തുന്നതിനാൽ പുണ്യ നഗരങ്ങളിലും കൂടുതൽ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപാര കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മക്കയിലെയും മദീനയിലെയും കച്ചവട കേന്ദ്രങ്ങളും വിപണിയും തീർത്ഥാടകരുടെ പ്രവാഹത്തോടെ സജീവമായി.

നാട്ടിൽ ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആഘോഷിക്കുമ്പോൾ കുടുംബത്തോടൊപ്പം ഈദാഘോഷിക്കാൻ പ്രവാസികളും സ്വദേശങ്ങളിലേക്ക് യാത്ര തുടങ്ങി. സ്കൂളവധി തുടങ്ങിയതോടെ കുടുംബങ്ങളും ഹ്രസ്വകാല അവധിക്ക് നാട്ടിലേക്ക് പോകുന്നുണ്ട്. ആഘോഷവേളകളിലും അവധിക്കാലങ്ങളിലും പ്രവാസികളെ പിഴിയുന്ന വിമാനകമ്പനികൾ ഇത്തവണയും ഇരട്ടിയിലധികം യാത്രാക്കൂലി വർധിപ്പിച്ച് യാത്ര ദുരിതമാക്കിയിട്ടുണ്ട്. സമ്പാദ്യമെല്ലാം ഉപയോഗിച്ചാലും കുടുംബത്തോടും കുട്ടികളോടുമൊപ്പം ചെറിയപെരുന്നാൾ ആഘോഷിക്കാനുള്ള സാധാരണ പ്രവാസികളുടെ സ്വപ്നങ്ങളാണ് വിമാനക്കമ്പനികളുടെ കൊള്ള മൂലം വഴിമുട്ടുന്നത്. ആഘോഷവേളകളിലെയും അവധിക്കാലയളവിലെയും ഹൈ സീസൺ ഫെയർ എന്ന വിമാനക്കമ്പനികളുടെ പിടിച്ചുപറി അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന കേരള സർക്കാരിന്റെ വാഗ്‌ദാനങ്ങൾ ഇവിടെ ജലരേഖയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന മാര്‍ഗത്തിലെ മുഫറഹാത്ത് പ്രദേശത്തുവച്ചുമാണ് അപകടം ഉണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.

 

Continue Reading

GULF

അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം

അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

Published

on

അബുദാബി: ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.

കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്‌റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.

ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്‌കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്‌കാരം.

നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്‌കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്‍, ഹായ്സ്, ഹൈസ.

Continue Reading

GULF

മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്‌കാരം കോഴിക്കോട് സ്വദേശി അനസിന്

24 ലക്ഷം രൂപയും സ്വര്‍ണ്ണ നാണയവും ആപ്പിള്‍ വാച്ചും

Published

on

അബുദാബി: യുഎഇ സ്വകാര്യ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളിക്കുള്ള പുരസ്‌കാരത്തിന് കോഴിക്കോട് സ്വദേശി അര്‍ഹനായി.

മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന് അര്‍ഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകത്തിനാണ് ശ്രദ്ധേയമായ അവാര്‍ഡിന് അര്‍ഹനായത്.

മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സില്‍ റീജിയണല്‍ ഹ്യൂമന്‍ റിസോഴ്സ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിര്‍ഹം) ക്യാഷ് അവാര്‍ഡ്, സ്വര്‍ണ നാണയം, ആപ്പിള്‍ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാര്‍ഡ്, പ്രത്യേക ഇന്‍ഷൂറന്‍സ് കാര്‍ഡ്, എന്നിവയാണ് സമ്മാനം.

18,000ത്തിലധികം അപേക്ഷകളില്‍ നിന്നാണ് കമ്പനികളും വ്യക്തികളും ഉള്‍പ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്

പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫോളന്‍ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയില്‍ പുരസ്‌കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.

 

രാജ്യത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കിനെക്കുറിച്ച്
പറഞ്ഞു ശൈഖ് ദിയാബിന്റെ അഭിനന്ദനം നിറഞ്ഞ സന്തോഷത്തോടെയും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തവുമായാണ് അനുഭവപ്പെട്ടതെന്ന് അനസ് പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി യുഎഇ തൊഴില്‍ മേഖലയുടെ ഭാഗമായതിന് രാജ്യം നല്‍കുന്ന അംഗീകാരമായിട്ടാണ് താാനീ പുരസ്‌കാരത്തെ കാണുന്നതെന്ന് അനസ് വ്യക്തമാക്കി.

വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് തിളങ്ങി. അബുദാബിയിലെ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഹെല്‍ത്ത്‌കെയര്‍ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്. ഡോ. ഷംഷീര്‍ വയലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു

Continue Reading

Trending