Connect with us

GULF

ശവ്വാൽ പിറ കണ്ടു ; സഊദിയിലും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെ ഈദുൽ ഫിത്വർ

ഒമാനിൽ ശനിയാഴ്ചയാണ്

Published

on

അഷ്‌റഫ് വേങ്ങാട്ട്

മക്ക: പുണ്യ മാസത്തിന്റെ ദിനരാത്രങ്ങൾക്ക് വിട നൽകി വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധിയിൽ സഊദിയിൽ നാളെ ഈദുൽ ഫിത്വർ. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ വെള്ളിയാഴ്ച്ചയാണ് ചെറിയ പെരുന്നാൾ. റമസാൻ 29 പൂർത്തിയാക്കിയാണ് സഊദിയും യു എ ഇ , ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഈദുൽ ഫിത്വർ ആഘോഷത്തിലേക്ക് പ്രവേശിക്കുന്നത് . ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തോടൊപ്പം റമസാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ച്ച ഈദ് ആഘോഷിക്കും. ഈദാഘോഷിക്കുന്ന ആഗോള മുസ്ലിംകൾക്ക് സഊദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഈദുൽ ഫിത്വർ ആശംസകൾ നേർന്നു. സഊദിയിലും ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്വർ ആഘോഷിക്കുന്ന വിശ്വാസി സമൂഹത്തിന് മദീനയിലുള്ള സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളും ആശംസകൾ അർപ്പിച്ചു .

സഹനത്തിലും ത്യാഗത്തിലും സ്ഫുടം ചെയ്ത മനസ്സോടെ വ്രതശുദ്ധിയിലൂടെ നേടിയ ആത്മീയ ചൈതന്യത്തിന്റെ നിറവിലാണ് വിശ്വാസി സമൂഹം ഇന്ന് ചെറിയ പെരുന്നാളിന്റെ ആരവങ്ങളിലേക്ക് പ്രവേശിക്കുന്നത്. സഊദിയിലെ റിയാദിനടുത്ത് ഹോത്താ സുദൈറിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സഊദി സുപ്രിം കൗൺസിൽ നാളെ ഈദുൽ ഫിത്വർ ആയി പ്രഖ്യാപിച്ചത്.

സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സംഭാവനയുടെയും ഉദാത്തമായ സന്ദേശം വിളംബരം ചെയ്യുന്ന ഈദുൽ ഫിത്വർ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ ആഹ്ലാദത്തോടെയാണ് സഊദിയിലെ സ്വദേശി വിദേശി സമൂഹം ആഘോഷിക്കുക . പുണ്യങ്ങളുടെ പൂക്കാലമായ റമസാനിൽ മക്കയിലെയും മദീനയിലെയും തിരുഗേഹങ്ങളിലേക്ക് ഒഴുകിയെത്തിയ ആഗോള വിശ്വാസി സമൂഹവും ഇന്ന് ഈദാഘോഷത്തിൽ പങ്കാളികളാകും. കോവിഡ് ഭീഷണി വിട്ടകന്ന ശേഷം ഏറെ ആശ്വാസത്തിലും ആനന്ദത്തിലുമുള്ള ഈദാഘോഷത്തിലാണ് രാജ്യവും ജനങ്ങളും.

ഈദ് നിസ്കാരങ്ങൾക്കായി രാജ്യത്തെ ഇരുപത്തിയൊന്നായിരത്തോളം മസ്ജിദുകളും ഈദ് ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ നിരവധി ഈദ്ഗാഹുകൾ സംഘടിപ്പിക്കും. കാലാവസ്ഥ മാറ്റം മൂലം മഴയുണ്ടാകുന്ന ഭാഗങ്ങളിൽ ഈദ് ഗാഹുകൾക്ക് മന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഈദ് ദിനത്തിൽ സഊദിയുടെ ചില പ്രദേശങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

സൂര്യോദയത്തിന് ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് പെരുന്നാൾ നിസ്കാരം ആരംഭിക്കുക. ഈദ് അവധി ആരംഭിച്ചതോടെ നഗരങ്ങളിൽ കഴിയുന്ന സ്വദേശികളിൽ പലരും ഗ്രാമങ്ങളിലുള്ള അവരുടെ ജന്മനാടുകളിലേക്ക് യാത്ര തുടങ്ങി. കൂടാതെ കുടുംബത്തോടൊപ്പം പുണ്യ ഗേഹങ്ങൾ സന്ദർശിക്കാനും സ്വദേശികൾ മക്കയിലും മദീനയിലും എത്തുന്നതിനാൽ പുണ്യ നഗരങ്ങളിലും കൂടുതൽ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപാര കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മക്കയിലെയും മദീനയിലെയും കച്ചവട കേന്ദ്രങ്ങളും വിപണിയും തീർത്ഥാടകരുടെ പ്രവാഹത്തോടെ സജീവമായി.

നാട്ടിൽ ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആഘോഷിക്കുമ്പോൾ കുടുംബത്തോടൊപ്പം ഈദാഘോഷിക്കാൻ പ്രവാസികളും സ്വദേശങ്ങളിലേക്ക് യാത്ര തുടങ്ങി. സ്കൂളവധി തുടങ്ങിയതോടെ കുടുംബങ്ങളും ഹ്രസ്വകാല അവധിക്ക് നാട്ടിലേക്ക് പോകുന്നുണ്ട്. ആഘോഷവേളകളിലും അവധിക്കാലങ്ങളിലും പ്രവാസികളെ പിഴിയുന്ന വിമാനകമ്പനികൾ ഇത്തവണയും ഇരട്ടിയിലധികം യാത്രാക്കൂലി വർധിപ്പിച്ച് യാത്ര ദുരിതമാക്കിയിട്ടുണ്ട്. സമ്പാദ്യമെല്ലാം ഉപയോഗിച്ചാലും കുടുംബത്തോടും കുട്ടികളോടുമൊപ്പം ചെറിയപെരുന്നാൾ ആഘോഷിക്കാനുള്ള സാധാരണ പ്രവാസികളുടെ സ്വപ്നങ്ങളാണ് വിമാനക്കമ്പനികളുടെ കൊള്ള മൂലം വഴിമുട്ടുന്നത്. ആഘോഷവേളകളിലെയും അവധിക്കാലയളവിലെയും ഹൈ സീസൺ ഫെയർ എന്ന വിമാനക്കമ്പനികളുടെ പിടിച്ചുപറി അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന കേരള സർക്കാരിന്റെ വാഗ്‌ദാനങ്ങൾ ഇവിടെ ജലരേഖയായി.

FOREIGN

ജീവനകാരുടെ നിസഹകരണം, എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുന്നു: ഗ്ലോബല്‍ കെ.എം.സി.സി

ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

Published

on

കണ്ണൂര്‍: കൂട്ട അവധിയിലേക്കെത്തിച്ച നിസഹകരണത്തില്‍ നടപടിയെടുക്കാതെ എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഗ്ലോബല്‍ കെ.എം.സി.സി. നിലവില്‍ എല്ലാ നിലയിലും ദ്രോഹകരമായ നയമാണ് എയര്‍ ഇന്ത്യ തുടരുന്നതെന്നും ഗ്ലോബല്‍ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

ഏറ്റവും അവസാനത്തേതാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍. ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇതുകാരണം പെരുവഴിയിലായത് ആയിരകണക്കിന്പ്രവാസികളും യാത്രക്കാരുമാണ് ഇവരില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരെ വിമാനത്താവളങ്ങളില്‍ വെന്തുരുകേണ്ട അവസ്ഥയിലേക്കാണെത്തിച്ചത്.

നിരവധി വർഷങ്ങൾ ജോലി ചെയ്ത കമ്പനിയിൽ തിരിച്ചു ജോലിക്ക് ജോയിന്റ് ചെയ്യാൻ കഴിയാതെജോലി നഷ്ട പെട്ട പ്രവാസികള്‍ ഉള്‍പ്പെടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ.

ഇതോടൊപ്പം തന്നെ അടിയന്തിരമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് വിദേശ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നത്. തോന്നുംപോലെയാണ് ടിക്കറ്റ് ഫയര്‍. ടിക്കറ്റ് നിരക്ക് വര്‍ധനവുള്‍പ്പെടെ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ കമ്പനികളുടെ വിമാനങ്ങള്‍ അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര സംസ്ഥാനസർക്കാരുകൾ മുഖ വിലക്ക് എടുക്കുന്നില്ലഎന്നത് വിദേശ വരുമാനം നേടി തരുന്ന പ്രവാസികളോടുള്ള അവഗണന യാണ്. വിമാനയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണം. അവധിക്കാലത്ത് പ്രാവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഗോ ഫസ്റ്റ് നിര്‍ത്തിയത് കാരണം ടിക്കറ്റ് തുക നഷ്ടപ്പെട്ട പ്രാവസികള്‍ക്ക് തുക തിരിച്ച് കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് അടിയന്തിര പരിഹാരത്തിന് നടപടിയുണ്ടാകണമെന്നും ഗ്ലാബല്‍ കെ.എം.സി.സി നേതാക്കളായ പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി, ജനറൽ സെക്രട്ടറി ഉമർഅരിപാമ്പ്ര ഓർഗസെക്രട്ടറി വി കെ മുഹമ്മദ്‌ ട്രഷറർ റഹീസ് പെരുമ്പ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Continue Reading

GULF

എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റദ്ദാക്കൽ: സർക്കാർ ഇടപെടൽ അനിവാര്യം: അബുദാബി കെഎംസിസി

Published

on

അബുദാബി: എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതുമൂലം
നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. യഥാസമയം ജോലി സ്ഥലത്ത് എത്തിച്ചേരാൻ കഴിയാതിരിക്കുന്നതുൾപ്പെടെ ഒട്ടേറെപേരാണ് പ്രയാസത്തിലകപ്പെട്ടത്.

ചെറിയ കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, വിസ കാലാവധി തീരുന്നവർ അടക്കം നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുന്നത്. വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടു വിമാനങ്ങൾ റദ്ദാക്കിയത് മൂലമുള്ള കഷ്ട്ട നഷ്ട്ടങ്ങൾക്കു എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.

Continue Reading

GULF

കെഎംസിസി ഇവന്റ്സ്’ ഓഫീസ് സാദിഖലി തങ്ങൾ ഉത്ഘാടനം ചെയ്തു 

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക

Published

on

അബുദാബി: അബുദാബി കെഎംസിസിക്കു കീഴിൽ ആരംഭിക്കുന്ന സമ്പൂർണ്ണ ഇവന്റ് സൊല്യൂഷനായ കെഎംസിസി ഇവന്റ്സ് ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിനു സമീപമാണ് വിവിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത് .

സംഘടനകളുടേതും ഗവണ്മെന്റ്, സെമി ഗവണ്മെന്റ് സ്ഥാപന ങ്ങളുടെയും, കോർപറേറ്റ് കമ്പനികളുടെയും, പ്രൈവറ്റ് പാർട്ടികളുടെയും ഉൾപ്പെടെയുള്ള ഇവന്റ് കളും, വിദ്യാഭ്യാസം,കല, കായികം, പ്രദർശനങ്ങൾ,സെമിനാർ, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിങ്, തുടങ്ങിയവയും പരിപൂർണ സംവിധാനങ്ങളോടെയും നയന വിസ്മയങ്ങളോടെ ഒരുക്കുവാനും കഴിയുന്ന പൂർണമായ ഇവന്റ് സൊല്യൂഷൻ ആണ് കെഎംസിസി ഇവന്റ്സ്.

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക. പ്രസിഡന്റ് ശുകൂറലി കല്ലിങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സി എച്ച് യുസുഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സന്നിഹിതരായിരുന്നു.

Continue Reading

Trending