india
സൗത്ത് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ സ്വത്ത് രാജ്യത്തെ വഖഫിനേക്കാള്‍ അധികം വരും; കേന്ദ്രത്തിന്റെ വാദം പൊളിച്ച് കപില്‍ സിബല്‍
വഖഫ് രാജ്യത്തെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് പറയാന്‍ സാധിക്കുകയെന്നും കപില്‍ സിബല്‍ ചോദിച്ചു.
വഖഫ് ഭേദഗതി നിയമത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയായ കപില്‍ സിബല്‍. രാജ്യത്തെ സ്വത്തുക്കളില്‍ ഭൂരിഭാഗവും കൈയടക്കിവെച്ചിരിക്കുന്നത് വഖഫ് ബോര്‍ഡാണെന്ന പ്രചാരണത്തിലൂടെ, ഹിന്ദു ക്ഷേത്രങ്ങളില്‍ അതിനേക്കാള്‍ അധികം സ്വത്തുക്കള്‍ ഉണ്ടെന്ന കാര്യം കേന്ദ്രം വിസ്മരിക്കുകയാണെന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍ ആരോപിച്ചു.
വഖഫ് സ്വത്ത് ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് പോലും അറിയാതെയാണ് അത് ട്രസ്റ്റ് സ്വത്തുപോലെ കൈകാര്യം ചെയ്യാമെന്ന് കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരണ്‍ റിജിജു പറഞ്ഞതെന്നും എന്നാല്‍ അതൊരിക്കലും സര്‍ക്കാരിന് അവകാശപ്പെട്ടതല്ലെന്നും കപില്‍ സിബല്‍ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.
വഖഫ് ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു കപില്‍ സിബലിന്റെ രാജ്യസഭയിലെ പ്രതിരോധം. പുരാണങ്ങളില്‍പോലും ഏവര്‍ക്കും ധര്‍മം ചെയ്യാം എന്നാണ് പറയുന്നത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം കേവലം മുസ്ലിങ്ങള്‍ക്ക് മാത്രമാണ് വഖഫ് നല്കാന് പറ്റുകയെന്നാണ് പറയുന്നത്.
സ്വാതന്ത്ര്യനന്തരം നാഗ്പൂര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയില്‍ മുസ്ലിം അല്ലാത്ത ഒരാള്‍ക്ക് വഖഫ് നല്കാന് സാധിക്കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിലും സമാനമായ വിധിയുണ്ട്. ആ വിധികള്‍ നിലനില്‍ക്കെ അഞ്ച് വര്‍ഷം ഇസ്ലാം മതം അനുഷ്ഠിച്ച ഒരാള്‍ക്ക് മാത്രമെ വഖഫ് നലകാന്‍ സാധിക്കൂ എന്ന നിബന്ധന എങ്ങനെ സാധ്യമാകുമെന്ന് കപില്‍ സിബല്‍ ഭരണപക്ഷത്തോട് ചോദിച്ചു.
‘കേവലം മുസ്ലിങ്ങള്‍ക്ക്, അതും അഞ്ച് വര്‍ഷം ഇസ്ലാം മതം അനുഷ്ഠിച്ചാല്‍ മാത്രമാണ് വഖഫ് നല്‍കാനാവുക എന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്. എന്നാല്‍ ഞാന്‍ ഒരു മനുഷ്യനാണ്. ഇതെന്റെ പ്രോപ്പര്‍ട്ടിയാണ്. എനിക്കിത് വഖഫ് നല്‍കണം. ആര്‍ക്കാണ് എന്നെ തടയാനാവുക? ഇതെന്ത് നിയമമാണ്. ഞാന്‍ ഹിന്ദു ആണെങ്കിലും മുസ്ലിമാണെങ്കിലും എനിക്ക് പ്രോപ്പര്‍ട്ടി നല്കാന് സാധിക്കും,’ കപില്‍ സിബല്‍ പറഞ്ഞു.
ആയിരക്കണക്കിന് ഏക്കര്‍ സ്വത്തുക്കളാണ് രാജ്യത്തുടനീളം വഖഫിനുള്ളതെന്ന ജെ.പി നദ്ദയുടെ വാദത്തെയും കപില്‍ സിബല്‍ ചോദ്യം ചെയ്യുകയുണ്ടായി. രാജ്യത്താകമാനം 32 വഖഫ് ബോര്‍ഡുകളാണ് ഉള്ളത്. എന്നാല്‍ തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ക്ഷേത്രം ബോര്‍ഡുകള്‍ക്ക് കീഴിലായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമികളാണ് ഉള്ളത്.
4,47000 ഏക്കര്‍ തമിഴ്നാട്ടിലും 465000 ആന്ധ്രയിലും 87000 തെലങ്കാനയിലും അങ്ങനെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി പത്ത് ലക്ഷം ഏക്കര്‍ സ്ഥലമാണ് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് കീഴിലുള്ളത്. അപ്പോഴെങ്ങനെയാണ് വഖഫ് രാജ്യത്തെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് പറയാന്‍ സാധിക്കുകയെന്നും കപില്‍ സിബല്‍ ചോദിച്ചു.
ചര്‍ച്ചയ്ക്കിടെ ഹിന്ദു വിഭാഗത്തില്‍ ആണ് മക്കള്‍ക്കും പെണ് മക്കള്‍ക്കും സ്വത്തുക്കള്‍ തുല്യമായി ലഭിക്കാത്തതിലെ അസമത്വവും കപില്‍ ചൂണ്ടിക്കാട്ടി. ആദ്യം ഈ അസമത്വം ഇല്ലാതാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഹിന്ദു മതത്തിലും ധര്‍മം ചെയ്യേണ്ടതുണ്ട്. ഹിന്ദു മതത്തിലെ ആളുകള്‍ പറയും, ഞാന്‍ എന്റെ സ്വത്തുക്കള്‍ ആണ് മക്കള്‍ക്ക് മാത്രമെ കൊടുക്കയുള്ളു എന്ന്. അതിനാല്‍ ഹിന്ദുമതത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ് കുട്ടികള്‍ക്കും ഒരുപോലെ സ്വത്ത് കൊടുക്കുന്ന ഒരു നിയമം നിങ്ങള്‍ ആദ്യം നിര്‍മിക്കൂ,’ സിബല്‍ പറഞ്ഞു
വഖഫ് ബോര്‍ഡ് ഒരു സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് ആണെന്നും നിലവിലെ നിയമപ്രകാരം എല്ലാ നോമിനികളും ഗവണ്മെന്റിന്റെ ഭാഗമായ ജഡ്ജിമാരും എം.പിമാരും സിവില്‍ സര്‍വന്റുമായിരിക്കെ വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനമെടുക്കാനുള്ള അധികാരം ഡിസ്ട്രിക് ജഡ്ജിന് നല്‍കുന്നതിലെ അനൗചിത്വവും സിബല്‍ ചോദ്യം ചെയ്തു.
വഖഫ് ട്രിബ്യൂണലിന്റെ തീരുമാനം അന്തിമാണെങ്കിലും അതിനെ ഹൈക്കോര്‍ട്ടില്‍ ചാലഞ്ച് ചെയ്യാമെന്ന ഭേദഗതിയേയും സിബില്‍ വിമര്‍ശിക്കുന്നുണ്ട് ‘ഹിന്ദു എന്‍ഡോവ്സമെന്റ് ആക്ടിലും സമാനമായ നിര്‍ദേശം ഉണ്ട്. എന്നാല്‍ അവിടെ കോടതിക്ക് ഇടപെടാന്‍ പരമിതിയുണ്ട്. ഇവിടെ വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമാണെങ്കിലും നിങ്ങള്‍ക്ക് ചാലഞ്ച് ചെയ്യാന്‍ സാധിക്കും. ഇതെന്തൊരു വിചിത്രമായ നിര്‍ദേശമാണ്,’ സിബല്‍ ചോദിച്ചു.
വഖഫ് സ്വത്ത് മതസ്വത്തല്ലെന്നും ട്രസ്റ്റ് സ്വത്ത് പോലെ രാജ്യത്തിന്റെ സ്വത്താണെന്ന കേന്ദ്രമന്ത്രിമാരായ റിജിജുവിന്റെയും അമിത് ഷായുടേയും വാദങ്ങളും സിബല്‍ പൊളിക്കുന്നുണ്ട്. വഖഫ് ബോര്‍ഡ് ദൈവത്തിനാണ് അവകാശപ്പെട്ടിരിക്കുന്നതെന്നും സര്‍ക്കാരിന് അല്ലെന്നും അത് ക്ഷേത്രങ്ങളിലെ ഒരു ട്രസ്റ്റിനെപ്പോലെ വില്ക്കാന് സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രസ്റ്റിന് പ്രോപ്പര്‍ട്ടി വില്‍ക്കാം. എന്നാല്‍ വഖഫ് സ്വത്തുക്കള്‍ വില്ക്കാന് സാധിക്കില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
india
പോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി
ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.
ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.
india
പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.
20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.
india
ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്സുമടക്കം 4 മരണം
പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്സും ഉള്‍പ്പെടെ നാല് പേര് ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
Video Stories2 days agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

