Connect with us

kerala

പുതുപ്പള്ളി ഫലംസി.പി.എമ്മിൻ്റെ അധാർമിക രാഷ്ട്രീയത്തിനേറ്റ പ്രഹരം

ഉമ്മൻചാണ്ടി മരണപ്പെട്ട ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഇതുവരെ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് പുത്രൻ ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്

Published

on

കെ.പി ജലീൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നിഷ്ക്കരണം വേട്ടയാടിയ കേരളത്തിലെ ഇടതുപക്ഷത്തിന് ഇതിലധികം വലിയ പ്രഹരം ലഭിക്കാനില്ല .സോളാർ കേസിന്റെ പേര് പറഞ്ഞു മുൻ മുഖ്യമന്ത്രിയെ തെരുവുകളോളം വേട്ടയാടുകയും കല്ലെറിയുകയും ചെയ്ത ഇടതുമുന്നണിയും പ്രത്യേകിച്ച് സിപിഎമ്മും അർഹിച്ചത് നേടിയിരിക്കുന്നു.

ഉമ്മൻചാണ്ടി മരണപ്പെട്ട ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഇതുവരെ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് പുത്രൻ ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത് .ഒരു രാഷ്ട്രീയകക്ഷി എത്രകണ്ട് തരംതാഴാമോ എന്നതിന്റെ തെളിവായിരുന്നു ഉമ്മൻചാണ്ടിക്കെതിരായ സിപിഎമ്മിന്റെ കൊടും വേട്ടയാടൽ. ഒരു യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു ശാരീരികമായി പോലും ആക്രമിച്ച സിപിഎമ്മിന്റെ രീതി. സെക്രട്ടറിയേറ്റ് വളഞ്ഞും കല്ലെറിഞ്ഞും കേസുകൾ കൊടുത്തും ലൈംഗികമായി പോലും അപമാനിക്കും ചെയ്ത സിപിഎം പിന്നീട് ഇതുവരെയും അതിനു മാപ്പ് പറഞ്ഞിട്ടില്ല.

കണ്ണൂരിൽ പിണറായിയുടെ തട്ടകത്തിൽ വെച്ച് നെഞ്ചിനും തലയ്ക്കും ഏറ്റ കല്ലേറിനെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അക്ഷോഭ്യനായി നേരിട്ടാണ് തൻറെ സേവനരംഗത്ത് നിറഞ്ഞുന്നത്. പുതുപ്പള്ളിയുടെ മാത്രമല്ല കേരളത്തിൻറെ ആകെ വേദനയായിരുന്നു ഉമ്മൻചാണ്ടിക്കെതിരായ സിപിഎമ്മിന്റെ കാടടച്ചുള്ള ആക്രമണം .എല്ലാത്തിനെയും സൗമനസ്യത്തോടെ, ചെറുപുഞ്ചിരിയോടെ നേരിട്ട വ്യക്തിത്വമായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം ‘കുഞ്ഞൂഞ്ഞ് ‘ . സിപിഎം നേതൃത്വം ഇതുവരെയും അദ്ദേഹത്തോട് മാപ്പ് പറഞ്ഞില്ലെന്ന് മാത്രമല്ല മരണത്തിനുശേഷം പോലും അദ്ദേഹത്തിൻറെ കുടുംബത്തെ അതി രൂക്ഷമായ രീതിയിൽ വേട്ടയാടി .സൈബർ സഖാക്കൾക്ക് ഇഷ്ടം പോലെ നികൃഷ്ടമായി വേട്ടയാടാൻ പരോക്ഷമായി അനുമതി കൊടുത്തു . മക്കളെ ഭത്സിക്കാത്ത വാക്കുകളില്ല. ഉമ്മൻചാണ്ടിയുടെ ചികിത്സയെ പറ്റിയും ഭംഗ്യന്തരേണ ആരോപണങ്ങൾ തൊടുത്തുവിട്ടു.

ജീവിച്ചിരിക്കെ ഉമ്മൻചാണ്ടി ഇതിനൊക്കെ മറുപടി നൽകിയിട്ടും രാഷ്ട്രീയ ലാഭത്തിനുവേണ്ടി സിപിഎം ,പിണറായിയുടെ ഭാഷയിൽ ‘ നികൃഷ്ട ജീവി’കളുടെ വേഷം കിട്ടുകയായിരുന്നു .ഭൂരിപക്ഷം 40,000 കടക്കുമ്പോൾ പുതുപ്പള്ളിയുടെ ജനത നൽകുന്ന ശക്തമായ മുന്നറിയിപ്പാണ് ഇടതുമുന്നിക്കും പ്രത്യേകിച്ച് സിപിഎമ്മിനും. ഇതല്ലാതെ സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയത്തെ നേരിടാൻ അവർക്ക് മറ്റ് ആയുധങ്ങൾ ഇല്ലായിരുന്നു .പിതാവിൻറെ 2011 ലെ 33 667 എന്ന ഭൂരിപക്ഷം പോലും മറികടന്നാണ് പുത്രൻ ചാണ്ടിയും ഉമ്മൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറഞ്ഞുനിന്നത്.

ഇടതുപക്ഷത്തിന് തുറുപ്പുചീട്ടായിരുന്ന സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വികസനം എന്ന വിഷയം മറികടന്ന് വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് പോയി .മന്ത്രി വി എൻ വാസവ ന് ആയിരുന്നു ഇടതുമുന്നണിയുടെ പ്രചാരണ ചുമതല .അദ്ദേഹത്തിനും പിണറായി മന്ത്രിസഭയ്ക്കും ഇടതുമുന്നണിക്ക് സിപിഎം പാർട്ടിക്കും ഏറ്റ കനത്ത മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം .ഇത് ഉൾക്കൊണ്ട് മര്യാദയോടെ രാഷ്ട്രീയ പ്രവർത്തനം നടത്താനും ജനങ്ങളെ അവരുടെ വിഷമങ്ങൾ തിരിച്ചറിഞ്ഞ് സേവിക്കാനും സിപിഎമ്മും ഇടതുമുന്നണിയും ഇനിയെങ്കിലും തയ്യാറാകുമോ എന്നാണ് കേരള ജനത ഈ നിമിഷത്തിൽ ഉറ്റു നോക്കുന്നത്.

സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രം അ ക്രമത്തിന്റെയും അധാർമികതയുടെയും അഴിമതിയുടെയും ചെളിക്കുണ്ടിലാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നവർക്ക് ഒരു അത്ഭുതവും കാണാൻ കഴിയില്ല .ചാണ്ടി ഉമ്മൻ എന്ന ചെറുപ്പക്കാരനായ രാഷ്ട്രീയ നേതാവിൻ്റെ സകുടഞ്ഞുള്ള മുന്നേറ്റത്തിലൂടെ ഒരു നേതാവിനെ മാത്രമല്ല , യുഡിഎഫിന് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്തായിരിക്കും ലഭിക്കുക എന്നതിന്റെ സൂചനകൂടിയാണ് പുതുപ്പള്ളി ഫലം .കേരളത്തിൻറെ ഫലമാണ് അത് .ഇന്ത്യയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയും.

kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല

.വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി.

Published

on

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് അവലോകന യോഗം. വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി.

പലയിടത്തും മഴ ലഭിച്ചു തുടങ്ങി. നിലവിൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

വൈദ്യുതി ഉപഭോഗം കുറക്കാനുളള നിർദ്ദേശങ്ങളും പുറത്തിറക്കി. രാത്രി കാലത്ത് എസി 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കാൻ പൊതുജനങ്ങളോട് കെഎസ്ഇബി നിർദ്ദേശിച്ചു.

ഒൻപതിന് ശേഷം അലങ്കാരവിളക്കുകൾ പരസ്യബോർഡുകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നടക്കം നിർദ്ദേശിച്ചു. അതെല്ലാം അവലോകനം ചെയ്ത ശേഷമാണ് ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്.

Continue Reading

kerala

ഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം, നാലുപേര്‍ക്ക് പരിക്ക്

കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്.

Published

on

ഇടുക്കി മുറിഞ്ഞപുഴയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ സ്ത്രീയും കുട്ടിയും മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരം ആറ്റിങ്ങല്‍, കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പത്തുവയസുള്ള കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത് എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി പാലയിലെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് റിപ്പോർട്ടുകൾ.

Continue Reading

kerala

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ നിരോധിച്ചു

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

Published

on

പൂവിലും ഇലയിലും വിഷാശം ഉണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് അരളിപ്പു ക്ഷേത്രങ്ങളിൽ നിന്ന് നിരോധിച്ചു. ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

അരളിപ്പൂവിന്റെ ഉപയോ​ഗം മരണത്തിന് കാരണമായി എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം. നാളെ മുതൽ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി.അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ‍ ഉപയോ​ഗിക്കുന്നതിൽ നിന്നാണ് അരളി നിരോധിച്ചത്‌.

Continue Reading

Trending