kerala
കുന്തം, കുടച്ചക്രം
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കുറച്ച് കാലമായുണ്ടായിരുന്ന ഒരു സംശയമാണ് രാജ്യത്തിന്റെ ഭരണഘടന വല്ല കുന്തവും കുടച്ചക്രവുമാണോ എന്നത്. സംഗതി സംശയമാണോ ഇനി മന്ത്രി അങ്ങിനെയാണോ ധരിച്ചുവെച്ചിരിക്കുന്നത് എന്നൊന്നും അറിയില്ലെങ്കിലും ഇതിന്റെ പേരില്‍ എന്തായാലും ടിയാന് പുലിവാല് പിടിച്ചിരിക്കുകയാണ്. എന്താണ് കുന്തവും കുടച്ചക്രവും തമ്മിലുള്ള ബന്ധം?. എന്തിനെക്കുറിച്ചാണോ നിങ്ങള്‍ കുന്തവും കുടച്ചക്രവും എന്ന് പറയുന്നത് അതിനെ നിങ്ങള്‍ ബഹുമാനിക്കുന്നില്ല, അല്ലെങ്കില്‍ വിലവെക്കുന്നില്ല അതുമല്ലെങ്കില്‍ നിങ്ങള്‍ അതിനെ മതിക്കുന്നില്ല, പരസ്പര ബന്ധമില്ലാത്തത് എന്നൊക്കയാണ് ഈ പ്രയോഗത്തിന്റെ അര്‍ഥം. കുന്തം, കുടച്ചക്രം എന്നീ വാക്കുകളുടെ അര്ഥത്തിന് അപ്പുറത്തേക്ക് ഏത് സാഹചര്യത്തില്‍ ഈ വാക്കുകള്‍ ഒരുമിച്ച് പ്രയോഗിക്കുന്നു എന്നിടത്താണ് ഈ പ്രയോഗത്തിന് അര്‍ഥം ഉണ്ടാവുന്നത്. കുന്തം എന്നത് മന്ത്രി ആയുധമായിട്ടാണോ ഇനി അതോ സംഘികള്‍ അവകാശപ്പെടുന്ന ആദ്യ വിമാനമായ പുഷ്പക വിമാനത്തിനും ശാസ്ത്രീയമായി ആദ്യം പറന്ന റൈറ്റ് സഹോദരന്മാര്ക്കും മുമ്പേ കുന്തത്തില്‍ പറന്ന ലുട്ടാപ്പിയുടെ കുന്തമാണോ ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ആയുധത്തേക്കാളും ലുട്ടാപ്പിയുടെ കുന്തമാവാനാണ് സാധ്യത. കാരണം പാര്‍ട്ടിയുടെ ഒരു രാജ്യസഭാ എം.പി ഏത് തിരഞ്ഞെടുപ്പ് വന്നാലും പ്രചാരണം നടന്നയുടന്‍ എയറില്‍ പോകുന്നതിനാല്‍ ലുട്ടാപ്പിയുടെ കുന്തം പാര്‍ട്ടിയുടെ ഔദ്യോഗിക കുന്തമാണ് താനും. ഇനി കുടച്ചക്രം എന്നൊന്നില്ലെന്ന് ആരും കരുതേണ്ട. ശബ്ദതാരാവലിയുടെ 2011 ല്‍ പരിഷ്കരിച്ച പതിപ്പില്‍ പോലും ഇല്ലാത്ത വാക്കാണ് കുടച്ചക്രം. എന്നാല്‍ അതിന് എന്തെങ്കിലും അര്‍ഥമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടുതാനും. സജി ചെറിയാന്റെറെ കുടച്ചക്രമേതാണെന്ന് അറിയില്ലെങ്കിലും കുടച്ചക്രം എന്ന ഒരു വസ്തു ശരിക്കും ഉണ്ടെന്നതാണ് മറ്റൊരു കാര്യം. നമ്മള് ഇപ്പോള്‍ ഉപയോഗിക്കുന്ന ശീലക്കുടയേക്കാള് പണ്ട് ഉപയോഗിച്ചിരുന്ന ഓലക്കുടയുമായാണ് ഈ വാക്ക് കുടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. ഓലക്കുടയുടെ കാലും പിടിയും അതിന് മുകളിലെ ഓല തുന്നിക്കെട്ടാ നുള്ള ഭാഗവും ചേര്‍ന്നതാണ് കുടച്ചക്രം. വിഷുവിനും ദീപാവലിയ്ക്കും ഒക്കെ കത്തിയ്ക്കുന്ന നിലച്ചക്രത്തിനും ചില സ്ഥലങ്ങളില്‍ കുടച്ചക്രം എന്ന് പറയാറുണ്ട്.
സംഗതി ഇവ്വിതമാണെങ്കിലും രാജ്യത്തിന്റെ പരമ പ്രധാനമായ ഭരണഘടനയെ നിന്ദിച്ച മന്ത്രി, വഹിക്കുന്ന വകുപ്പ് സാംസ്കാരിക വകുപ്പായതിനാലും ശരിക്കും പെട്ടിരിക്കുകയാണ്. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരേ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. മന്ത്രിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ആളുടെ പേരും ഊരും നോക്കി മാത്രം കേസെടുക്കുന്ന പിണറായി പൊലീസ് മുമ്പ് അന്വേഷണ റിപ്പോര്‍ട്ടെന്ന പേരില്‍ തട്ടിക്കുട്ടി കോടതിയില്‍ സമര്‍പ്പിച്ചത്. പൊലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോര്‍ട്ടും തള്ളിക്കൊണ്ടാണ് ഹൈക്കോടതി പുനരന്വേഷിക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാന പൊലീസ് മേധാവി, ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യനും സംഘികള്‍ക്കും ഒരു പോലെ വിശ്വാസ്യതയുള്ളവരൊഴിച്ച് വിശ്വാസ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന്മാര് ഉണ്ടോ എന്ന കാര്യം കേരളത്തില്‍ ഈയിടെയായി അത്യാവശ്യം ഒരു ഗവേഷണം തന്നെ നടത്താന്‍ സ്കോപ്പുള്ളതാണ്. 2022 ജൂലൈയില്‍ മല്ലപ്പള്ളിയില്‍ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിവാദമായ പരാമര്‍ശങ്ങള്‍ മന്ത്രി കെട്ടഴിച്ചു വിട്ടത്. ഭരണഘടനയ്ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് അന്ന് മന്ത്രി നടത്തിയത്. ഇത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും അനന്തരം മന്ത്രിസ്ഥാനം തെറിക്കുന്നതിലേക്കുവരെയും നയിച്ചിരുന്നു. പക്ഷേ പിന്നീട് പീഡനത്തിന് വരെ തീവ്രത അളന്ന് ആളുകളെ കേസില്‍ നിന്നും മോചിപ്പിക്കാന്‍ കഴിവുള്ള സി.പി.എമ്മിന്റെ അന്വേഷണ സിങ്കങ്ങള്‍ ഇതേ സജി ചെറിയാനെ തന്നെ വീണ്ടും മന്ത്രിയായി അവരോധിക്കുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് അവകാശപ്പെട്ട് 90 കളില്‍ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ചിരുന്ന ടീംസിന് ഇപ്പോഴും പഴയ ഹാങോവര്‍ വിട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മന്ത്രിയുടെ അന്നത്തെ വിവാദ പ്രസംഗം. ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന് അന്ന് പറഞ്ഞിരുന്നു.
ഫ്രെയിം ചെയ്ത് സൂക്ഷിക്കേണ്ടതായിരുന്നു അന്നത്തെ വാക്കുകള്‍. ഭരണഘടനയെത്തൊട്ടുള്ള കളിയായതിനാല്‍ സ്വന്തം പാര്‍ട്ടിക്കുപോലും പിന്തുണക്കാനാവുന്ന സ്ഥിതിയായിരുന്നില്ല. നിയമസഭയിലും പുറത്തും ഇതേച്ചൊല്ലി പ്രതിഷേധങ്ങളുണ്ടായി. ഒടുവില്‍ മുഖ്യമന്ത്രിയും കൊടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന യോഗത്തിനൊടുവില്‍ സജി ചെറിയാന് രാജിവെയ്ക്കട്ടെ എന്ന നിലപാടിലെത്തി. ഉന്നതമായ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന് സജി ചെറിയാന് പ്രഖ്യാപിച്ചു. എന്നാല്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമര്‍ശനം മാത്രമാണ് സജി ചെറിയാന് നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിച്ചേര്‍ന്നത്. അതോടെ ആറുമാസത്തെ ഇടവേളയ്ക്കുശേഷം സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇപ്പോള്‍ കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പഴയ നിലപാടല്ല മന്ത്രിക്കും പാര്‍ട്ടിക്കും. മന്ത്രിസ്ഥാനത്ത് തന്നെ അള്ളിപ്പിടിച്ചിരുന്നു കൊണ്ട് ഉന്നതമായ രാഷ്ട്രീയ ധാര്‍മികതയൊന്നും ഇപ്പോള്‍ ആവശ്യമില്ലെന്നാണ് പാര്‍ട്ടി പറയാതെ പറയുന്നത്.
kerala
ബംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട; 11.64 കിലോ എംഡിഎംഎ പിടികൂടി
11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം പിടികൂടിയത്.
ബംഗളൂരുവില്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം പിടികൂടിയത്.
ഇവയ്ക്ക് 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. സാത്തനൂര്‍ മെയിന്‍ റോഡിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നൈജീരിയന്‍ പൗരന് ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാര്‍ഥികളും സംഘടിപ്പിക്കുന്ന പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചുവച്ചിരുന്നതാണ് മയക്കുമരുന്ന്. ഡല്‍ഹിയില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017ല്‍ നൈജീരിയയില്‍നിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.
വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഇയാള്‍ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
kerala
കോളേജ് ബസ് നന്നാക്കുന്നതിനിടെ സ്ഫോടനം; വര്‍ക്ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്
മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരില്‍ കോളേജ് ബസ് നന്നാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ വര്‍ക്ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. ചങ്ങനാശേരിയിലുള്ള വര്‍ക്ഷോപ്പ് ജീവനക്കാരനായ കുഞ്ഞുമോനാണ് പരിക്കേറ്റത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലാണ് അപകടം. കഴിഞ്ഞ മൂന്ന് ദിവസമായി ബസ് തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ബസിന്റെ ചില ഭാഗങ്ങള്‍ നന്നാക്കാനായി അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം ഇന്നലെ തിരികെ സ്ഥാപിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
kerala
തിരുവനന്തപുരത്ത് വെള്ളത്തിനും കൈക്കൂലി; വാട്ടര്‍ മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന് 5000 രൂപ ആവശ്യപ്പെട്ടു
ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്കിയാല് മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന് പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം.
തിരുവനന്തപുരത്ത് വെള്ളക്കരം കുറച്ചു നല്കാന് വാട്ടര്‍ അതോറിറ്റി ജീവനക്കാരന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സമൂഹമാധ്യമത്തില്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഗണേഷ് തമ്പിയാണ് സമൂഹമാധ്യമത്തില്‍ തെളിവുകള്‍ സഹിതം പോസ്റ്റിട്ടത്. ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്കിയാല് മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന് പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് പരാതി നല്കി. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
ഗണേഷ് തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്നു രാവിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരന് മീറ്റര്‍ റീഡിങ് എടുക്കാനായി വീട്ടില്‍ എത്തി. ഭാര്യയുടെ മാതാപിതാക്കള്‍ മാത്രമേ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. റീഡിങ് നോക്കിയതിനു ശേഷം മീറ്റര്‍ റീഡിങ് ഇപ്പോള്‍ 512 ആണെന്നും കഴിഞ്ഞ തവണ 347 ആയിരുന്നെന്നും അതു മേയ് മാസത്തെ റീഡിങ്ങ് ആണെന്നും ബില്‍ തുക 15000 ആകുമെന്നും അദ്ദേഹം അറിയിച്ചു. മെഷീനില്‍ ആ ബില്‍ അടിച്ച് കാണിക്കുകയും ചെയ്തു.
അച്ഛന് എന്നെ വിളിച്ച്, റീഡിങ് എടുക്കാന്‍ വന്ന ആളിന് ഫോണ്‍ കൊടുത്തു. കാര്യമായ ലീക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്തു ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഫോണിലൂടെ പറയാന്‍ കഴിയില്ല, നേരിട്ട് കാണാം എന്നും അദ്ദേഹം പറഞ്ഞു. മീറ്റര്‍ റീഡിങ്ങിനെ കുറിച്ചും, ലീക്ക് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ അത്യാവശ്യം ധാരണ ഉള്ളതിനാല്‍, എന്താണ് ഉദ്ദേശ്യം എന്നറിയാന്‍ ഞാന്‍ ഉച്ചയോടെ അദ്ദേഹത്തെ എന്റെ റസിഡന്റ്സ് കോളനിയില്‍ വച്ചു തന്നെ കണ്ടു.
ഒരു 5000 തന്നാല്‍ മീറ്റര്‍ റീസെറ്റ് ചെയ്യാമെന്നും അവസാന രണ്ടു മാസം ഡോര്‍ ലോക്ക് ആയിരുന്നു എന്ന് കാണിച്ച്, മീറ്റര്‍ റീഡിങ് 360 ആയി റീസെറ്റ് ചെയ്താല്‍ കഴിഞ്ഞ രണ്ടു മാസം അടച്ച ബില്ലില്‍ നിന്നും 1200 മൈനസ് ചെയ്ത് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 347 മേയ് മാസത്തെ റീഡിങ് ആണ്. 41 കിലോ ലീറ്റര്‍ ജൂണ്‍ ജൂലൈയിലെയും 58 കിലോ ലീറ്റര്‍ ഓഗസ്റ്റ്, സെപ്റ്റംബറിനും ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് എനിക്കറിയവുന്നതിനാലും, രണ്ടായിരത്തിൽ താഴെ മാത്രം ബില്‍ വരികയുള്ളൂ എന്നുറപ്പുള്ളതിനാലും ഞാന്‍ അസിസ്റ്റന്റ് എൻജിനീയറെ കാണാന്‍ പോയി.
ഉണ്ടായ കാര്യവും പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയര്‍ ആദ്യം എന്നെ ലീക്ക് ആണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കാര്യം അറിയാം എന്നു മനസ്സിലായപ്പോള്‍ മിണ്ടാതെ ഇരുന്നു. ഏതായാലും ഈ മീറ്റര്‍ റിവേഴ്സല്‍ കൊണ്ട് ഉണ്ടാവുന്ന റവന്യൂ ലോസ് അന്വേഷിക്കപ്പെടണം എന്ന ആവശ്യം ഉന്നയിച്ച് ഒരു പരാതി നല്‍കിയിട്ടുണ്ട്. എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala12 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘ ചേട്ടാ എന്നു വിളിക്കണ്ട ‘ സഞ്ചാരികളെ ശകാരിച്ച് എഎസ്ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍

