Connect with us

kerala

അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരിക്കാന്‍ മുഖ്യമന്ത്രി സ്പീക്കറെ ഭയപ്പെടുത്തി; വി.ഡി സതീശന്‍

Published

on

തുടര്‍ച്ചയായ രണ്ട് ദിവസവും അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് സ്പീക്കറെ ഭയപ്പെടുത്തിയതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഐ.ജി.എസ്.ടി പൂളില്‍ നിന്ന് 25000 കോടി രൂപ നഷ്ടപ്പെട്ടെന്ന ഗുരുതരമായ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത്. ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്ത് നിയമസഭയാണിത്. മൂന്നാം ദിനത്തില്‍ അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തിന് അനുമതി ലഭിക്കാതിരുന്നത്. റൂള്‍സ് ഓഫ് പ്രൊസീജിയറിലെ ഒരു ചട്ടവും ഉദ്ധരിക്കാതെയാണ് നോട്ടീസ് അവതരിപ്പിക്കാനുള്ള പ്രതിപക്ഷ അവകാശം അന്യായമായി സ്പീക്കര്‍ നിഷേധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐ.ജി.എസ്.ടി പൂളില്‍ നിന്നുള്ള കോടികള്‍ നഷ്ടപ്പെടുത്തിയത് സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കപ്പെട്ടാല്‍ അത് സര്‍ക്കാരിന്റെ സമാനതകളില്ലാത്ത കെടുകാര്യസ്ഥതയുടെ ഉദാഹരണമായി മാറിയേനെ. തുടര്‍ച്ചയായ മൂന്നാം ദിവസവും അപകടത്തിലേക്ക് പോകുമെന്ന് മനസിലാക്കിയാണ് സ്പീക്കറെക്കൊണ്ട് നോട്ടീസ് അവതരണത്തിന് അനുമതി നിഷേധിപ്പിച്ചത്. സ്പീക്കറോട് ഒരു മുഖ്യമന്ത്രിയും സംസാരിക്കാത്ത ഭാഷയിലാണ് പിണറായി വിജയന്‍ ഇന്നലെ സംസാരിച്ചത്. സ്പീക്കര്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി തടസം സൃഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലും ഇതു തന്നെയാണ് നടക്കുന്നത്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമൊക്കെ പ്രസംഗിക്കുന്നത് രേഖകളില്‍ നിന്നും നീക്കം ചെയ്യുകയും അവര്‍ക്ക് പറയാനുള്ള അവസരങ്ങള്‍ നിഷേധിക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. മുണ്ടുടുത്ത മോദി അതേ കാര്യങ്ങള്‍ തന്നെ കേരളത്തില്‍ ചെയ്യുന്നത് നിയമസഭാ ചരിത്രത്തിന് തന്നെ അപമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 4500 കോടിയുടെ നികുതി നിര്‍ദ്ദേശം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ കേരളത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് അഞ്ച് വര്‍ഷം ഐ.ജി.എസ്.ടി പൂളില്‍ നഷ്ടമാക്കിയത് 25000 കോടി രൂപയാണ്. സംസ്ഥാനാന്തര ചരക്ക് ഗതാഗതത്തിലൂടെ കേരളത്തിന് ലഭിക്കേണ്ട തുകയാണ് ഈ സര്‍ക്കാര്‍ നഷ്ടമാക്കിയത്. ഐ.ജി.എസ്.ടി പൂളിലെ തുക അതത് സംസ്ഥാനങ്ങള്‍ യഥാസമയം വാങ്ങിയെടുത്തില്ലെങ്കില്‍ അവസാനം അത് എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി വീതിച്ച് പോകും. ഇന്ത്യയിലെ എറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാണ് ഐ.ജി.എസ്.ടിയില്‍ നിന്നും ഏറ്റവുമധികം നികുതി കിട്ടേണ്ടത്. രണ്ടായിരം കോടി എസ്.ജി.എസ്.ടി കിട്ടിയാല്‍ മൂവായിരം കോടി രൂപ ഐ.ജി.എസ്.ടിയായി കിട്ടേണ്ടതാണ്. ജി.എസ്.ടി സംവിധാനം പുനക്രമീകരിക്കണമെന്ന് 5 വര്‍ഷമായി പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്. 6 കോടി രൂപ മുടക്കി ചെക്ക്പോസ്റ്റുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ആര്‍ക്കു വേണമെങ്കിലും ഏത് സാധനവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച് നികുതി നല്‍കാതെ വിറ്റഴിക്കാന്‍ പറ്റുന്ന അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. 1650 ഫയലുകളില്‍ നിന്നാണ് ഐ.ജി.എസ്.ടിയുടെ 80 ശതമാനവും ലഭിക്കുന്നത്. ഈ ഫയലുകള്‍ എവിടെയാണെന്ന് പോലും അറിയില്ല. 5000 കോടിയോളം ലഭിക്കുമായിരുന്ന ഐ.ജി.എസ്.ടി അധിക വരുമാനം 7000 കോടി വരെ ഉയര്‍ത്താനകും. ഇത്രയും വലിയൊരു തുക കൃത്യമായി ലഭിച്ചാല്‍ സംസ്ഥാനത്തിന് അധിക നികുതികള്‍ ഈടാക്കാതെ തന്നെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമായിരുന്നെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടാക്കാനാകാത്ത അശാസ്ത്രീയമായ ജി.എസ്.ടി പുനക്രമീകരണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പാളിപ്പോയ നികുതി ഭരണ സംവിധാനം നന്നാക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് പാവങ്ങളുടെ തലയില്‍ അമിത നികുതി ഭാരം കെട്ടിവയ്ക്കുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ ആകാശം ഇടിഞ്ഞ് വീഴുമോ? സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും തെറ്റുകളും ചൂണ്ടിക്കാണിക്കുകയെന്നാണ് പ്രതിപക്ഷ ധര്‍മ്മം. ഇതിന് അനുവദിക്കാതെ ഭൂരിപക്ഷവും അധികാരവും ഉപയോഗിച്ച് നിയമസഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന അപമാനകരമായ സംഭവമാണ് ഇന്നുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സമനില തെറ്റിയ മുഖ്യമന്ത്രി ഇന്നും പ്രതിരോധത്തില്‍ ആകാതിരിക്കാനാണ് സ്പീക്കറെ ഉപയോഗിച്ച് അടിയന്തിര പ്രമേയ നോട്ടീസിനുള്ള അനുമതി നിഷേധിച്ചത്.

കഴിഞ്ഞ രണ്ട് ദിവസവും സഭ സ്തംഭിപ്പിച്ചത് ഭരണപക്ഷാംഗങ്ങളാണ്. സ്പീക്കര്‍ക്ക് എഴുന്നേറ്റ് പോകേണ്ടി വന്നതും ഭരണപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്നാണ്. സ്പീക്കര്‍ പറയുന്നത് കേള്‍ക്കാന്‍ പോലും അവര്‍ തയാറാകുന്നത്. ഇതൊന്നും സ്പീക്കര്‍ കാണുന്നില്ലേയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ തല്ലിക്കെടുത്തുന്ന നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

ധനകാര്യമന്ത്രി എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ നിയമസഭയില്‍ വച്ചിട്ടില്ല. നാനൂറില്‍ അധികം ചോദ്യങ്ങള്‍ക്കും മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറച്ചുവയ്ക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. നികുതി പിരിവില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയ സര്‍ക്കാര്‍ അതിന്റെ ഭാരമാണ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജി.എസ്.ടി നഷ്ടപരിഹാരം കിട്ടിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വെറുതെ പ്രചരിപ്പിക്കുകയാണ്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് 5 വര്‍ഷത്തേക്ക് 53000 കോടിയാണ് നിശ്ചയിച്ചത്. ഇത് 5 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന് ലഭിച്ചു. എന്നിട്ടും കുറഞ്ഞു പോയെന്നാണ് സംസ്ഥാനം പറയുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

kerala

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതര്‍ കൂടുന്നു; കളമശ്ശേരിയില്‍ 28 പേര്‍ക്ക് രോഗബാധ

ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്ത് ആശങ്കപടര്‍ത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിതര്‍ കൂടുന്നു. കളമശ്ശേരിയില്‍ 28 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരില്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.

ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂള്‍ഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയില്‍ നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇത്തരം കടകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജ്യൂസ് കടകളിലേക്കുള്‍പ്പടെ വരുന്ന ഐസ് ക്യൂബുകള്‍ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം സ്ഥീകരിച്ചത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ല്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വേങ്ങൂരില്‍ രോഗം സ്ഥിരീകരിച്ച 200ല്‍ 48 പേര്‍ നിലവില്‍ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

Trending