kerala
അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരിക്കാന്‍ മുഖ്യമന്ത്രി സ്പീക്കറെ ഭയപ്പെടുത്തി; വി.ഡി സതീശന്‍
തുടര്‍ച്ചയായ രണ്ട് ദിവസവും അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് സ്പീക്കറെ ഭയപ്പെടുത്തിയതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഐ.ജി.എസ്.ടി പൂളില്‍ നിന്ന് 25000 കോടി രൂപ നഷ്ടപ്പെട്ടെന്ന ഗുരുതരമായ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത്. ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്ത് നിയമസഭയാണിത്. മൂന്നാം ദിനത്തില്‍ അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തിന് അനുമതി ലഭിക്കാതിരുന്നത്. റൂള്‍സ് ഓഫ് പ്രൊസീജിയറിലെ ഒരു ചട്ടവും ഉദ്ധരിക്കാതെയാണ് നോട്ടീസ് അവതരിപ്പിക്കാനുള്ള പ്രതിപക്ഷ അവകാശം അന്യായമായി സ്പീക്കര്‍ നിഷേധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.ജി.എസ്.ടി പൂളില്‍ നിന്നുള്ള കോടികള്‍ നഷ്ടപ്പെടുത്തിയത് സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കപ്പെട്ടാല്‍ അത് സര്‍ക്കാരിന്റെ സമാനതകളില്ലാത്ത കെടുകാര്യസ്ഥതയുടെ ഉദാഹരണമായി മാറിയേനെ. തുടര്‍ച്ചയായ മൂന്നാം ദിവസവും അപകടത്തിലേക്ക് പോകുമെന്ന് മനസിലാക്കിയാണ് സ്പീക്കറെക്കൊണ്ട് നോട്ടീസ് അവതരണത്തിന് അനുമതി നിഷേധിപ്പിച്ചത്. സ്പീക്കറോട് ഒരു മുഖ്യമന്ത്രിയും സംസാരിക്കാത്ത ഭാഷയിലാണ് പിണറായി വിജയന്‍ ഇന്നലെ സംസാരിച്ചത്. സ്പീക്കര്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി തടസം സൃഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലും ഇതു തന്നെയാണ് നടക്കുന്നത്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമൊക്കെ പ്രസംഗിക്കുന്നത് രേഖകളില്‍ നിന്നും നീക്കം ചെയ്യുകയും അവര്‍ക്ക് പറയാനുള്ള അവസരങ്ങള്‍ നിഷേധിക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. മുണ്ടുടുത്ത മോദി അതേ കാര്യങ്ങള്‍ തന്നെ കേരളത്തില്‍ ചെയ്യുന്നത് നിയമസഭാ ചരിത്രത്തിന് തന്നെ അപമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 4500 കോടിയുടെ നികുതി നിര്‍ദ്ദേശം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ കേരളത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് അഞ്ച് വര്‍ഷം ഐ.ജി.എസ്.ടി പൂളില്‍ നഷ്ടമാക്കിയത് 25000 കോടി രൂപയാണ്. സംസ്ഥാനാന്തര ചരക്ക് ഗതാഗതത്തിലൂടെ കേരളത്തിന് ലഭിക്കേണ്ട തുകയാണ് ഈ സര്‍ക്കാര്‍ നഷ്ടമാക്കിയത്. ഐ.ജി.എസ്.ടി പൂളിലെ തുക അതത് സംസ്ഥാനങ്ങള്‍ യഥാസമയം വാങ്ങിയെടുത്തില്ലെങ്കില്‍ അവസാനം അത് എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി വീതിച്ച് പോകും. ഇന്ത്യയിലെ എറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാണ് ഐ.ജി.എസ്.ടിയില്‍ നിന്നും ഏറ്റവുമധികം നികുതി കിട്ടേണ്ടത്. രണ്ടായിരം കോടി എസ്.ജി.എസ്.ടി കിട്ടിയാല്‍ മൂവായിരം കോടി രൂപ ഐ.ജി.എസ്.ടിയായി കിട്ടേണ്ടതാണ്. ജി.എസ്.ടി സംവിധാനം പുനക്രമീകരിക്കണമെന്ന് 5 വര്‍ഷമായി പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്. 6 കോടി രൂപ മുടക്കി ചെക്ക്പോസ്റ്റുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ആര്‍ക്കു വേണമെങ്കിലും ഏത് സാധനവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച് നികുതി നല്‍കാതെ വിറ്റഴിക്കാന്‍ പറ്റുന്ന അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. 1650 ഫയലുകളില്‍ നിന്നാണ് ഐ.ജി.എസ്.ടിയുടെ 80 ശതമാനവും ലഭിക്കുന്നത്. ഈ ഫയലുകള്‍ എവിടെയാണെന്ന് പോലും അറിയില്ല. 5000 കോടിയോളം ലഭിക്കുമായിരുന്ന ഐ.ജി.എസ്.ടി അധിക വരുമാനം 7000 കോടി വരെ ഉയര്‍ത്താനകും. ഇത്രയും വലിയൊരു തുക കൃത്യമായി ലഭിച്ചാല്‍ സംസ്ഥാനത്തിന് അധിക നികുതികള്‍ ഈടാക്കാതെ തന്നെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമായിരുന്നെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടാക്കാനാകാത്ത അശാസ്ത്രീയമായ ജി.എസ്.ടി പുനക്രമീകരണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പാളിപ്പോയ നികുതി ഭരണ സംവിധാനം നന്നാക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് പാവങ്ങളുടെ തലയില്‍ അമിത നികുതി ഭാരം കെട്ടിവയ്ക്കുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ ആകാശം ഇടിഞ്ഞ് വീഴുമോ? സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും തെറ്റുകളും ചൂണ്ടിക്കാണിക്കുകയെന്നാണ് പ്രതിപക്ഷ ധര്‍മ്മം. ഇതിന് അനുവദിക്കാതെ ഭൂരിപക്ഷവും അധികാരവും ഉപയോഗിച്ച് നിയമസഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന അപമാനകരമായ സംഭവമാണ് ഇന്നുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സമനില തെറ്റിയ മുഖ്യമന്ത്രി ഇന്നും പ്രതിരോധത്തില്‍ ആകാതിരിക്കാനാണ് സ്പീക്കറെ ഉപയോഗിച്ച് അടിയന്തിര പ്രമേയ നോട്ടീസിനുള്ള അനുമതി നിഷേധിച്ചത്.
കഴിഞ്ഞ രണ്ട് ദിവസവും സഭ സ്തംഭിപ്പിച്ചത് ഭരണപക്ഷാംഗങ്ങളാണ്. സ്പീക്കര്‍ക്ക് എഴുന്നേറ്റ് പോകേണ്ടി വന്നതും ഭരണപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്നാണ്. സ്പീക്കര്‍ പറയുന്നത് കേള്‍ക്കാന്‍ പോലും അവര്‍ തയാറാകുന്നത്. ഇതൊന്നും സ്പീക്കര്‍ കാണുന്നില്ലേയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ തല്ലിക്കെടുത്തുന്ന നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
ധനകാര്യമന്ത്രി എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ നിയമസഭയില്‍ വച്ചിട്ടില്ല. നാനൂറില്‍ അധികം ചോദ്യങ്ങള്‍ക്കും മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറച്ചുവയ്ക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. നികുതി പിരിവില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയ സര്‍ക്കാര്‍ അതിന്റെ ഭാരമാണ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജി.എസ്.ടി നഷ്ടപരിഹാരം കിട്ടിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വെറുതെ പ്രചരിപ്പിക്കുകയാണ്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് 5 വര്‍ഷത്തേക്ക് 53000 കോടിയാണ് നിശ്ചയിച്ചത്. ഇത് 5 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന് ലഭിച്ചു. എന്നിട്ടും കുറഞ്ഞു പോയെന്നാണ് സംസ്ഥാനം പറയുന്നത്.
india
ഗസ്സ; 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയ നടപടി; വിദേശകാര്യ മന്ത്രിയോട് ചോദ്യമുയര്‍ത്തി അഡ്വ. ഹാരിസ് ബീരാന്‍
ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി.
ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ ആറായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോടാണ് എം പി ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് ചെറിയ കുറ്റങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികളുടേതുള്‍പ്പടെയുള്ള വിസ റദ്ദാക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് യു എസ് സര്‍ക്കാര്‍ നീങ്ങിയത് എന്നും, ചില കേസുകളില്‍ നടപടികളുടെ ഭാഗമായി അവരോട് സ്വയം വിസ റദ്ദാക്കി അമേരിക്കയില്‍ നിന്നും മടങ്ങാന്‍ യു എസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം കോണ്‍സുലേറ്റുകളും, എംബസിയും വഴി ഇടപെട്ടിട്ടുണ്ടെന്നും തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് യു എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കര്‍ രാജ്യസഭയില്‍ മറുപടി പറഞ്ഞു.
എന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വന്തം അധികാരമാണെന്നും അവരുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എന്ന് യു എസ് അറിയിച്ചതായും അതോടൊപ്പം വിദ്യാര്‍ത്ഥികളുള്‍പ്പടെ അമേരിക്കയില്‍ തങ്ങുന്ന മുഴുവന്‍ ആളുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പബ്ലിക് ആക്കണമെന്ന് യു എസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതായി അറിയാന്‍ കഴിഞ്ഞെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും നിയമപരമായി അമേരിക്കന്‍ വിസ സ്വയത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതോടൊപ്പം അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം.പി മാധ്യമങ്ങളോട് അഭിപ്രായം പങ്കുവച്ചു.
kerala
അലിഗഡ് യൂണിവേഴ്സിറ്റി ബില്‍, കസ്റ്റഡിപീഡന നിരോധന ബില്‍, ദേശീയ ഹരിത ട്രൈബ്യൂണല്‍ ബില്‍; മൂന്ന് പ്രധാന ബില്ലുകള്‍ അവതരിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍
നീതി, ഗുണപ്രദമായ പൊതു വിദ്യാഭ്യാസം, പരിസ്ഥിതി ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നീ മൂന്ന് നിർണായക സ്വകാര്യ ബില്ലുകൾ ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്.
അലിഗഡ് യൂണിവേഴ്‌സിറ്റി ബിൽ, കസ്റ്റഡി പീഡന നിരോധന ബിൽ, ദേശീയ ഹരിത ട്രൈബ്യൂണൽ ബിൽ എന്നിങ്ങനെ മൂന്ന് സുപ്രധാന ബില്ലുകൾ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. രാജ്യത്തെ പൗരന്മാരുടെ നീതി, ഗുണപ്രദമായ പൊതു വിദ്യാഭ്യാസം, പരിസ്ഥിതി ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നീ മൂന്ന് നിർണായക സ്വകാര്യ ബില്ലുകൾ ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. വ്യക്തതയും സാമൂഹിക പ്രസക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഇടപെടൽ സഭയിൽ ശ്രദ്ധ നേടി. ആദ്യ ബിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (ഭേദഗതി) ബിൽ 2024 ആയിരുന്നു. മലപ്പുറം, മുർഷിദാബാദ്, കിഷൻഗഞ്ച് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് ന്യായമായ പ്രവേശനം ഉറപ്പാക്കാനും ഈ കേന്ദ്രങ്ങളുടെ യഥാർത്ഥ ദർശനം സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടാണ് ഭേദഗതി.
ഇത് പ്രകാരം അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ഈ പ്രാദേശിക കേന്ദ്രങ്ങളിൽ തദ്ദേശീയരും പരിസര പ്രദേശങ്ങളിൽ ഉള്ളവരും ആയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ കൂടുതൽ സൗകര്യവും അവസരവും ലഭിക്കും. കേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിൽ വിദ്യാഭ്യാസ ആവശ്യത്തിന് അനുസരിച്ച് ഹൈസ്‌കൂളുകൾ സ്ഥാപിക്കാനുള്ള അധികാരവും ലഭിക്കും. പ്രാദേശിക വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിലേക്കുള്ള തുല്യ അവകാശം ഉറപ്പാക്കുന്ന ചരിത്ര നിമിഷമാണ് ഈ ബില്ലിൽ വിഭാവനം ചെയ്യുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി. പീഡന നിരോധന ബിൽ 2024 കസ്റ്റഡിയിൽ നടക്കുന്ന പീഡനങ്ങൾ തടയുകയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യാൻ കർശന ഉത്തരവാദിത്തവും ശക്തമായ നിയമ സംരക്ഷണവും ഉറപ്പ് വരുത്താൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. കസ്റ്റഡി പീഡനം ഒരു ജനാധിപത്യ രാജ്യത്തിന് അസഹ്യമായ ക്രൂരതയാണ്. മനുഷ്യാവകാശ സംരക്ഷണം രാജ്യത്തിന്റെ അടിസ്ഥാന ബാധ്യതയാണെന്നും വിശദീകരിച്ചു.
മൂന്നാമത്തെ ബിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (ഭേദഗതി) 2024ൽ പരിസ്ഥിതി നാശത്തിനിരയായവർക്ക് വേഗത്തിലും ന്യായമായും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു. വേഗത്തിലുള്ള വിലയിരുത്തൽ, നേരിട്ടുള്ള നഷ്ടപരിഹാര കണക്കുകൂട്ടൽ, വിദഗ്ധ സാങ്കേതിക പാനലുകൾ എന്നിവ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി നാശത്തിന്റെ ഇരകൾ ദീർഘ കാലം നീണ്ടു നിൽക്കുന്ന നിയമ നടപടികളിൽ വലയരുത്; വേഗത്തിലുള്ള നഷ്ടപരിഹാരമാണ് യഥാർത്ഥ നീതി എന്ന് എംപി വിശദീകരിച്ചു.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

