Connect with us

india

പള്ളി പൊളിക്കലിനിടെ പിടിച്ചെടുത്ത 20 മത ഗ്രന്ഥങ്ങള്‍ തിരിച്ചുകൊടുക്കാം; ഹൈക്കോടതിയില്‍ ഡല്‍ഹി കോര്‍പ്പറേഷന്‍

മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിക്കവേയായിരുന്നു ഡല്‍ഹി കോര്‍പ്പറേഷന്‍ ഇക്കാര്യം അറിയിച്ചത്.

Published

on

ഇടിച്ചുനിരത്തലിനിടെ മെഹ്‌റോളി മസ്ജിദില്‍ നിന്ന് പിടിച്ചെടുത്ത 20 മത ഗ്രന്ഥങ്ങള്‍ തിരിച്ചുകൊടുക്കാമെന്ന് ദല്‍ഹി വികസന കോര്‍പ്പറേഷന്‍ (ഡി.ഡി.എ) ഹൈക്കോടതിയില്‍. മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിക്കവേയായിരുന്നു ഡല്‍ഹി കോര്‍പ്പറേഷന്‍ ഇക്കാര്യം അറിയിച്ചത്.
പള്ളി ഇടിച്ചുനിരത്തുന്നതിനിടയില്‍ അധികൃതര്‍ ഖുര്‍ആന്‍ കോപ്പികള്‍ കീറിയെറിഞ്ഞെന്നും മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും നശിപ്പിച്ചെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
ഇമാമടക്കം പള്ളിയിലുണ്ടായിരുന്ന എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത്, ആരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും എല്ലാവരേയും ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്ത ശേഷമായിരുന്നു ഇടിച്ചുനിരത്തല്‍.
ഖുര്‍ ആന്‍ അടക്കമുള്ള മതഗ്രന്ഥങ്ങള്‍ എടുത്തുമാറ്റാനോ വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും ഭക്ഷ്യവസ്തുക്കളും മാറ്റാനോ ഉള്ള സാവകാശം പോലും നല്‍കാതെയായിരുന്നു പള്ളി ഇടിച്ചുനിരത്തിയത്. ഇതിന് പിന്നാലെ വിശ്വാസികള്‍ മസ്ജിദിന് അടുത്തേക്ക് വരുന്നത് പോലും വിലക്കി ഡല്‍ഹി പൊലീസിനെ കാവല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മസ്ജിദില്‍ നിന്ന് പിടിച്ചെടുത്ത 20 മതഗ്രന്ഥങ്ങള്‍ തിരിച്ചുകൊടുക്കാമെന്ന് ഡി.ഡി.എ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.
അതേസമയം അഖുന്ദ്ജി മസ്ജിദിന്റെ സ്ഥാനത്ത് എന്തെങ്കിലും രീതിയിലുള്ള പ്രവര്‍ത്തി ചെയ്യുന്നതില്‍ നിന്ന് ദല്‍ഹി കോടതി ദല്‍ഹി വികസന അതോറിറ്റിയെ വിലക്കി. ഈ മാസം 12ാം തിയതി ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ തത്സ്ഥിതി തുടരണമെന്നും ഡി.ഡി.എയോട് കോടതി നിര്‍ദേശിച്ചു.
മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍ പള്ളി നില്‍ക്കുന്ന ഭൂമിയൊഴികെ മെഹ്‌റോളിയില്‍ ദല്‍ഹി വികസന അതോറിറ്റി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇടിച്ചുനിരത്തലുകള്‍ തുടരാമെന്നും അതിന് തടസമില്ലെന്നും കോടതി പറഞ്ഞു. പ്രസ്തുത ഉത്തരവ് പള്ളി നിന്നിരുന്ന സ്ഥലത്തിന് മാത്രമേ ബാധകമാവൂ എന്നായിരുന്നു കോടതി പറഞ്ഞത്.
ഒരു നോട്ടീസ് പോലും നല്‍കാതെയാണ് പള്ളി ഇടിച്ചുനിരത്തിയതെന്നും ഒരു സര്‍വേ പോലും നടത്തിയിട്ടില്ലെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ അനധികൃത കയ്യേറ്റങ്ങള്‍ പൊളിക്കാനുള്ള ദല്‍ഹി റിലീജ്യസ് കമ്മിറ്റി ശുപാര്‍ശ പ്രകാരമാണ് പൊളിച്ചുനീക്കലെന്നും വഖഫ് ബോര്‍ഡിനോ മസ്ജിദ് കമ്മിറ്റിക്കോ അത് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നായിരുന്നു ഡി.ഡി.എയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ പുരാവസ്തു സ്മാരകമായ പള്ളി പൊളിക്കരുതെന്ന് ജനുവരി നാലിന് തന്നെ നടന്ന യോഗത്തില്‍ വഖഫ് ബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നെന്ന കാര്യം മസ്ജിദ് കമ്മിറ്റി കോടതിയെ അറിയിച്ചു.
അതേസമയം അനധികൃത നിര്‍മിതിയെന്നാരോപിച്ച് മെഹ്‌റോളിയില്‍ പൊലീസ് തകര്‍ത്ത 600 വര്‍ഷം പഴക്കമുള്ള അഖൂന്ദ്ജി പള്ളി 1922ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending