Article
ജനകീയ ബദലിന് ഇനിയെത്ര കാത്തിരിക്കണം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സങ്കല്‍പ്പം കേവലം
രാഷ്ട്രീയ ചട്ടക്കൂട്ടിനകത്തു മാത്രമായി ഒതുങ്ങിനില്‍ക്കാവുന്ന
ഒന്നല്ല. എല്ലാ ഇന്ത്യക്കാരുടെയും ഹൃദയാന്തരങ്ങളില്‍ നിറഞ്ഞുനിന്ന വികാരമായിരുന്നു, മഹാത്മാഗാന്ധിയും നെഹ്റുവുമൊക്കെ ലോകം അംഗീകരിക്കപ്പെട്ടവരുമാണ്. വിവിധ സംസ്ഥാനങ്ങളില്‍
പ്രവര്‍ത്തിക്കുന്ന ജനപിന്തുണയുള്ള അനേകം ചെറുതും വലുതുമായ ജനാധിപത്യ കക്ഷികള്‍ വേറെയുണ്ട്. ഏറെ അംഗീകാരമുള്ള നേതാക്കളും വിവിധ കക്ഷികളിലായി ഇന്ത്യയിലുണ്ട്.
അവരുടെയെല്ലാം കൂട്ടായ നേതൃനിര വളര്‍ന്നുവരണം.

കെ.എന്‍.എ ഖാദര്‍
പശ്ചിമബംഗാളിലും ത്രിപുരയിലും ബി.ജെ.പി യിലേക്ക്പോയ തൃണമൂല്‍ കോണ്‍ഗ്രസ് എം. എല്‍.എമാരും നേതാക്കളും തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. മമതാബാനര്‍ജിയുടെ നേതൃപാടവം അഭിനന്ദനാര്‍ഹമാണ്. അവരുടെ രാഷ്ട്രീയ നിലപാടുകളിലെ ഗുണദോഷങ്ങളെ വിസ്മരിച്ചാലും ജനപക്ഷത്തുള്ള അവരുടെ നില്‍പ്പും, നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും ചില്ലറയല്ല. ഇപ്പോള്‍ അവരുടെ മുഖ്യശത്രുവായി അവര്‍ കരുതുന്നത് ബി.ജെ.പിയേയാണ്. പൊരുതുന്നതും അവരോടാണ്. ദേശീയതലത്തില്‍ ശക്തമായ ഒരു പ്രതിപക്ഷത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മമത വലിയ പ്രത്യാശയാണ് ജനാധിപത്യവാദികള്‍ക്ക് നല്‍കുന്നത്. മൂന്നു പതിറ്റാണ്ടിലേറെ ബംഗാളിനുമേല്‍ സി.പി.എമ്മിനുണ്ടായിരുന്ന മേധാവിത്വം തല്ലി തകര്‍ത്ത് ഭരണം പിടിച്ച മമത കാഠിന്യമേറിയ അനേക രാഷ്ട്രീയ പരീക്ഷണങ്ങളെ അതിജീവിച്ചു. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ അവരെ ബംഗാളിന്റെ മണ്ണില്‍നിന്നും ചവിട്ടിപുറത്താക്കാന്‍ കച്ചകെട്ടിയിറങ്ങിയ മോദിയേയും അമിത്ഷായേയും അവര്‍ നേരിട്ടത് നിസ്സാര കാര്യമല്ല. ആരും തളര്‍ന്നുപോയേക്കാവുന്ന, അല്ലെങ്കില്‍ സര്‍വ ആയുധങ്ങളും അടിയറവെച്ച് കീഴടങ്ങുമായിരുന്ന മഹായുദ്ധ വീരന്മാരെയാണവര് പടിക്ക് പുറത്താക്കിയത്.
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അതിന്റെ മാളത്തില്‍ കടന്ന് പുറത്തുചാടിച്ച ദീദി ഇപ്പോള്‍ ഇന്ത്യയിലെ വലതുപക്ഷ പ്രസ്ഥാനങ്ങളിലെ ഒന്നാം സ്ഥാനക്കാരായ ബി.ജെ.പിയേയും തകര്‍ത്തു. ഇടതുപക്ഷത്തേയും വലതുപക്ഷത്തെയും ഒരേപോലെ തോല്‍പ്പിക്കാന്‍ സാധിച്ച രാഷ്ട്രീയ നേതാവാണ് മമത. കേന്ദ്രവും അനേകം സംസ്ഥാനങ്ങളും ഭരിക്കുന്ന കണ്ണില്‍ ചോരയില്ലാത്ത കക്ഷിയോടാണവര് മുട്ടിയത്. സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പണവും പദവികളും അധികാരവും ബ്യൂറോക്രസിയുടെ സഹായവും എല്ലാം ബി.ജെ.പിക്ക് തന്നെയായിരുന്നു. അവരുടെ ആവനാഴിയിലെ സകല അസ്ത്രങ്ങളും പശ്ചിമബംഗാളിലെ ഭരണം പിടിക്കാന്‍ ബി. ജെ.പി പ്രയോഗിച്ചു. എല്ലാം നേരിടാന്‍ കുശാഗാത്രയായ ഒരു സ്ത്രീയുടെ മനക്കരുത്തുമാത്രം. അവരാകട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉച്ഛസ്ഥായിയില്‍ പരിക്കേറ്റതുകാരണം വീല്‍ചെയറിനെ ആശ്രയിക്കേണ്ടിവന്നു. കൂടെയുണ്ടായിരുന്ന വിശ്വസ്തരില്‍ പലരും കൂടുവിട്ടു പോയി. കഴിഞ്ഞകാല ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ ആസ്വദിച്ച വന്‍കിട നേതാക്കള്‍വരെ അതിലുണ്ടായിരുന്നു.
മമതയേയും അവരുടെ പ്രതിച്ഛായയേയും ജനപിന്തുണയേയും ഇവര്‍ ലഘൂകരിച്ചുകണ്ട് ബി.ജെ.പിയുടെ അനിയന്ത്രിതമായ പ്രചാരണ കോലാഹലങ്ങളിലും വാഗ്ദാനങ്ങളിലും അവരുടെ മനസ്സിളകി. അക്കാരണത്താല്‍ എതിരാളികളുടെ സകല തന്ത്രങ്ങളെയും കുതന്ത്രങ്ങളെയും ദീദി ഒറ്റക്ക് നേരിട്ടു. എന്തിനും അവരോടൊപ്പംനിന്ന ബഹുജനങ്ങളുടെ ശക്തിയെ അവര്‍ ആശ്രയിച്ചു. തെരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി നേരിടാനും വിജയിക്കാനും ആവശ്യമായ പുത്തന്‍ ചേരുവകളും സാങ്കേതികവിദ്യയും ഇത്രമേല്‍ വികസിപ്പിച്ചെടുത്ത മറ്റൊരു പാര്‍ട്ടിയും ബി.ജെ.പിയെ പോലെ ഇന്ന് ഇന്ത്യയിലില്ല. അതില്‍ ധാര്‍മ്മിക മൂല്യങ്ങളോ മാന്യതയോ കണ്ടെത്താനാവില്ല. ആ മികവിനെയാണ് മമത മറികടന്നത്. ഏതെങ്കിലും വിധത്തില്‍ മറ്റൊരു കക്ഷിയോ മുന്നണിയോ ജയിച്ചുകയറിയാല്‍ ആ വിജയത്തെ അട്ടിമറിക്കാനുള്ള തന്ത്രവും ബി.ജെ.പി പയറ്റി വിജയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ അത്തരം നിസ്സഹായതകളെ നോക്കിനില്‍ക്കേണ്ട സ്ഥിതി മറ്റു പാര്‍ട്ടികള്‍ക്കുണ്ടായിട്ടുണ്ട്. അത്തരം അടവുകള്‍ പ്രയോഗിക്കാന്‍ ബംഗാളിലും ബി.ജെ.പി ശ്രമിച്ചു. ആജ്ഞാനുവര്‍ത്തികളും അനുസരണശീലമുള്ളവരുമായ ഗവര്‍ണര്‍മാരും മൂല്യശോഷണം സംഭവിച്ച നീതിന്യായ പീഠങ്ങളും അത്തരം ഘട്ടങ്ങളില്‍ അട്ടിമറിക്കാരെ അളവറ്റ് സഹായിച്ചിട്ടുണ്ട്. ബംഗാളില്‍ അതും പരാജയപ്പെട്ടു. മറ്റു പാര്‍ട്ടികളില്‍നിന്നും വിജയം തട്ടിപ്പറിച്ചെടുത്ത് ജനവിധി അട്ടിമറിക്കുന്നതിന്റെ രുചി അറിഞ്ഞവരാണ് ഇന്ത്യ ഭരിക്കുന്നത്. പലപ്പോഴും ജനപ്രതിനിധികളുടെ മൂല്യശോഷണമാണ് അവര്‍ പ്രയോജനപ്പെടുത്തുന്നത്. നമുക്ക് സുപരിചിതമായ പുസ്തകങ്ങളില്‍ അതിനെ മൂല്യ നിരാസമെന്നാണ് വിളിക്കാറുള്ളത്. എങ്കിലും കൂറുമാറ്റക്കാര്‍ക്ക് അത് മൂല്യ വികാസമാണ്.
ജനാധിപത്യത്തിലും മതേതരത്വത്തിലും പ്രതീക്ഷയര്‍പ്പിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും ബംഗാളിലെ തെരഞ്ഞെടുപ്പ് ആവേശഭരിതമാക്കി കാണണം. ദീദിയെ ദേശീയ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്തുകയാണ് ഇനി വേണ്ടത്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനും അത് ഗുണം ചെയ്യും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ മതേതര കക്ഷികളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ശക്തമായ ഒരു പ്രചാരണ പരിപാടി ആവിഷ്കരിക്കണം. ജനപക്ഷത്തു നില്ക്കുന്ന ശക്തമായ പ്രസ്ഥാനമാണ് വേണ്ടത്. ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലും അടിയന്തിരമായി ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യമല്ല അത് മുന്നോട്ടുവെക്കേണ്ടത്. ഇന്ത്യന്‍ ജനതയുടെ ദൈനംദിന ജീവിത പ്രശ്നങ്ങള്ക്ക്വേണ്ടി പൊരുതുന്ന ഒരു പടയണിയാവാന് ബി.ജെ.പിയെ എതിര്‍ക്കുന്ന കക്ഷികള്‍ക്ക് കഴിയണം. ബി.ജെ.പി എന്ന പാര്‍ട്ടിയുടെ ഭരണ വീഴ്ചകളെയാണ് നേരിടേണ്ടത്. സ്വാഭാവികമായും പ്രക്ഷോഭ സമരങ്ങളിലൂടെ ജനപിന്തുണ നേടുകവഴി അധികാരത്തിലെത്താനും സാധിച്ചുകൊള്ളും. ഏത് വിധത്തിലും അധികാരം പിടിച്ചെടുക്കാനുള്ള കളിയാണ് പ്രധാനമെന്ന് കരുതുന്നത് അബദ്ധമാണ്. ആ കളി മികച്ച രീതിയില്‍ പ്രയോഗിക്കാന്‍ ബി.ജെ. പിക്ക് കഴിഞ്ഞേക്കും. മാത്രവുമല്ല അത്തരം കളികള്‍ ഉപരിതലസ്പര്‍ശിയായ ഒരേര്‍പ്പാടായി ചുരുങ്ങും. ജനങ്ങള്‍ അതില്‍ തല്പ്പരരല്ല.
ഇന്ത്യയിലെ കര്‍ഷക ലക്ഷങ്ങളുടെ ജീവന്മരണ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ മതേതര ജനാധിപത്യ ശക്തികള്‍ക്ക് കഴിയണം. തൊഴില്‍രഹിതരായ യുവതി യുവാക്കള്‍, അസ്വസ്ഥരായി കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍, കുട്ടികള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ ഇരകള്‍, പൊരുതിനേടിയ അവകാശങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന തൊഴിലാളികള്‍, ദാരിദ്ര്യത്തിന്റെയും തൊഴില്‍രാഹിത്യത്തിന്റെയും പടുകുഴിയിലകപ്പെട്ട ഗ്രാമീണ ജനത, വില വര്‍ധനമൂലം പൊറുതിമുട്ടുന്ന ജനം. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് തീവിലയായതിനാല്‍ പ്രക്ഷുബ്ധരായി കഴിയുന്നവര്‍, അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍, സാംസ്കാരിക മേഖലയിലെ കയ്യേറ്റങ്ങള്‍ കാരണം ശ്വാസംമുട്ടി കഴിയുന്നവര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കരുത്തും നെഞ്ചൂക്കുമുള്ള ഒരു പ്രസ്ഥാനത്തിനുമാത്രമേ ഇന്ത്യയില്‍ ഒരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ കഴിയുകയുള്ളു. കോര്‍പറേറ്റ് ഭീമന്മാരുടെ കൈകളില്‍ ഇന്ത്യ അമര്‍ന്നു കഴിഞ്ഞു.
യാതൊരു അധ്വാനവും കൂടാതെ ഇന്ത്യയിലെ വ്യവസായങ്ങളും കൃഷിയും പ്രതിരോധ സംവിധാനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും പൊന്താലത്തില്വെച്ച് അവരുടെ കൈകളില്‍ ഏല്‍പ്പിച്ച ഈ സര്‍ക്കാറിന്റെ നടപടികളില്‍ പ്രതിഷേധിക്കാന്‍ കഴിയണം. കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ രണ്ടാമൂഴവും സംസ്ഥാനങ്ങളിലെ ഭരണവും കാരണം നാട്ടിലുള്ള ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത ദുരവസ്ഥ നിലനില്‍ക്കുകയാണ്. വീര്‍പ്പുമുട്ടുന്ന ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് ചെവികൊടുക്കാനോ അവയെല്ലാം ഏറ്റെടുത്ത് അവരോടൊപ്പം നില്‍ക്കാനോ ആരുമില്ലെന്ന തോന്നല്‍ രാജ്യവ്യാപകമായി നിലനില്ക്കുന്നു. തല്‍ഫലമായി ബി.ജെ.പിയുടെ ഭരണ നടപടികളെ എത്ര ജനവിരുദ്ധമായാലും സഹിച്ച് ഉള്ളിലൊതുക്കി കഴിഞ്ഞുകൂടാന്‍ ജനങ്ങള്‍ ശീലിച്ചുതുടങ്ങിയിരിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും ഇന്ത്യയും നിലനില്ക്കണമെന്ന് കരുതുന്ന പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ക്ക് എളുപ്പത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനാവില്ല. ആഭ്യന്തര കലഹങ്ങളും അന്തച്ഛിദ്രങ്ങളും പാര്‍ട്ടികള്‍ക്കകത്ത് ശക്തിപ്പെടും. ഭാഗ്യാന്വേഷികള്‍ പലവഴിക്ക് പോയേക്കാം. ഇതൊന്നും ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിയുടെ പ്രശ്നമല്ല. മിക്ക പാര്‍ട്ടികള്‍ക്കും ഈ ഗതി വന്നേക്കാം.
ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ പ്രായോഗികമായി ജനങ്ങള്‍ക്ക് ബോധ്യപ്പെടാവുന്ന നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സങ്കല്‍പ്പം കേവലം രാഷ്ട്രീയ ചട്ടക്കൂട്ടിനകത്തു മാത്രമായി ഒതുങ്ങിനില്‍ക്കാവുന്ന ഒന്നല്ല. എല്ലാ ഇന്ത്യക്കാരുടെയും ഹൃദയാന്തരങ്ങളില്‍ നിറഞ്ഞുനിന്ന വികാരമായിരുന്നു, മഹാത്മാഗാന്ധിയും നെഹ്റുവുമൊക്കെ ലോകം അംഗീകരിക്കപ്പെട്ടവരുമാണ്. ഇതര രാഷ്ട്രീയ കക്ഷികള്‍ മിക്കതും കോണ്‍ഗ്രസില്‍നിന്നും വിവിധ കൈവഴികളായി മാറിവന്നവയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ കോണ്‍ഗ്രസിനകത്താണ് ഇന്ത്യയില്‍ ജനിച്ചത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നതായിരുന്നു അന്നത്തെ രൂപം. പിന്നീട് അത് പുറത്തുവന്നാണ് വളര്‍ന്നത്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനപിന്തുണയുള്ള അനേകം ചെറുതും വലുതുമായ ജനാധിപത്യ കക്ഷികള്‍ വേറെയുണ്ട്. ഏറെ അംഗീകാരമുള്ള നേതാക്കളും വിവിധ കക്ഷികളിലായി ഇന്ത്യയിലുണ്ട്. അവരുടെയെല്ലാം കൂട്ടായ നേതൃനിര വളര്‍ന്നുവരണം. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അതിന് മുന്‍കൈയെടുക്കാന്‍ ഉത്തമം. ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്ന ഗുരുതരമായ ജീവിത സാഹചര്യങ്ങള്‍ മാറ്റാന്‍ ജനങ്ങളെ സംഘടിപ്പിച്ചും അവരോട് ചേര്‍ന്നുനിന്നും മുന്നോട്ടുപോകുകയല്ലാതെ കുറുക്കുവഴികളില്ല. ഒരു ശക്തമായ ജനാധിപത്യ, മതേതര ബദല്‍ ഇപ്പോഴും ആത്മനിഷ്ഠമായ ഒരാഗ്രഹം മാത്രമാണ്. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെ കണ്തുറന്നുകാണാനും കഴിയണം. ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളു. തെരഞ്ഞെടുപ്പ് കാലത്തു പ്രയോഗിക്കാനുള്ള ചെപ്പടി വിദ്യകള്‍ കൊണ്ട് ഫലമില്ല. ശക്തമായ ജനകീയ ബദല്‍, അതായിരിക്കണം ലക്ഷ്യം. ബി.ജെ.പിയിലും എന്‍.ഡി.എ സഖ്യത്തിലുമെല്ലാം നേര്‍വഴിക്കാണെന്ന് കരുതേണ്ടതില്ല. യു.പി, രാജസ്ഥാന്, ത്രിപുര തുടങ്ങി അനേക സംസ്ഥാനങ്ങളിലും ആഭ്യന്തര തര്‍ക്കങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതകള്‍ ഇപ്പോള്‍ ഏറി വരുകയാണ്.

അഹമ്മദാബാദ് വിമാന ദുരന്തം നല്കുന്ന വേദന ചെറുതല്ല. ഒരാള്‍ ഒഴികെ എല്ലാ യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ട രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമ ദുരന്തം. ലോകം ഞെട്ടിയ സംഭവത്തിലെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ എയര്‍ ഇന്ത്യ തന്നെ ആദ്യം പ്രതിക്കൂട്ടില്‍ വരും. മണിക്കൂറുകള്‍ ദൈര്‍ഘ്യമേറുന്ന വലിയ യാത്രക്കായി ഉപയോഗിക്കുന്ന ബോയിംഗ് വിമാനങ്ങള്‍ ടേക്ക് ഓഫിന് പിറകെ തകര്‍ന്നു വീഴുമ്പോള്‍ അനാസ്ഥയും പിഴവുകളും ചെറുതല്ല. 11 വര്‍ഷം പഴക്കമുള്ള വിമാനം കത്തിയമര്‍ന്ന കാഴ്ച്ചയില്‍ പതിവായി നടത്തുന്ന അന്വേഷണ നാടകത്തിന് പകരം വ്യോമ യാത്രയില്‍ എയര്‍ ഇന്ത്യ പുലര്‍ത്തുന്ന ആലസ്യത്തിന് അ ന്ത്യമിടാനാവുന്ന ശക്തമായ നടപടികളാണ് വേണ്ടത്.
എയര്‍ ഇന്ത്യക്കെതിരെ എത്രയാണ് പരാതികള്‍. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവത്തില്‍ ഒരാള്‍ സാമുഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ മാത്രം ഉദാഹരിച്ചാലറിയാം അനാസ്ഥയുടെ ആഴം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനം തന്നെ നിശ്ചലമായ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയുടെ അനാസ്ഥ വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ വ്യോമ യാത്രികര്‍ സന്തോഷിച്ചെങ്കില്‍ അഹമ്മദാബാദിലെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം അഗ്നിഗോളമായി മാറുകയായിരുന്നു എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പത്തനംതിട്ടക്കാരി രഞ്ജിതയുമുണ്ട്. ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഡോക്ടര്‍മാരും മരിച്ചു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാര്‍ഗമാണ് വിമാനങ്ങള്‍. വിമാനാപകടങ്ങള്‍ അപൂര്‍വമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും ഗുരുതരവുമാണ്. ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ കാരണങ്ങളും വീഴ്ചകളും പഠിക്കുകയും പരിഹാര മാര്‍ഗ ങ്ങള് സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിപരമായും സാങ്കേതികമായും മാനവിക പിശകുകളും വിമാനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബര്‍ 19ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ എ.ഐ 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപക ടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം.
എയര്‍ ഇന്ത്യയുടെ ഐ.എക്സ് 344 ദുബാ യ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദില്‍ സംഭവിച്ചത്. സിവിലിയന്‍ ദുരന്തങ്ങള്‍ക്ക് പുറമേ, നിരവധി സൈനിക വിമാനാപകടങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലമോ പരിശീലന പറക്കലുകള്‍ക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനി ടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര് മരണമടയുകയും ചെയ്തു.
ബോയിങ് വിമാനം അപകടത്തില്‍പെടുന്നത് അപൂര്‍വമാണ്. എന്നാല്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ അപകട സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ ബോയിങ് 737 വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്.
വന്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മതിയായ നഷ്ടപരിഹാരം നല്കുന്നതില് വിമാനക്കമ്പനികള്‍ വീഴ്ച വരുത്തുന്നതായാണ് അനുഭവം. 21 പേര് മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് അഞ്ച് വര്‍ഷമാകാറായി. കോവിഡിന്റെ രൂക്ഷതയില്‍ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരി പ്പൂര് വിമാനത്താവളത്തില്‍ ദുരന്തം പറന്നിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്‍ന്നു. അന്വേഷണങ്ങളും കണ്ടെത്തലുകളും ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങളും പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി.
എന്നാല്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നവരോടു പോലും എയര്‍ ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിന്റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയത്. ഇതിനെതിരെ രക്ഷപ്പട്ടവര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരമാവധി നഷ്ടപരിഹാരം തന്നു തീര്‍ത്തു എന്നാണ് മറുപടി ലഭിച്ചത്. വിമാനം പറന്നുയര്‍ന്ന് യാത്ര അവസാനിക്കുന്നതിനിടയില് യാത്രക്കാര്‍ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആര് (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നതാണ് വ്യോമയാന നിയമം. അഹമ്മദാബാദ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടീ വിതം ടാറ്റ നഷ്ട്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോഴും കേന്ദ്ര സര്‍ക്കരും വ്യോമയാന വകുപ്പും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉറപ്പ് വരുത്തണം. ടാറ്റ യാണെന്ന് കരുതി കണ്ണടക്കരുത്.

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്ക്രീന്‍ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്‍ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ നിലമ്പൂരിലെത്തുമ്പോള്‍ അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്‍ക്കാറില്‍ എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്‍ നിലമ്പൂരില്‍ അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണില്‍ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.
വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗ വേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടതില്‍ നിന്ന് ഷോക്കടിച്ച് അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര് ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. ഈ സംഭവത്തെക്കുറിച്ചാണ് സ്വന്തം കഴിവുകേടു മറച്ചുവെ
ക്കുന്നതിനും മേലാളന്മാരുടെ കൈയ്യടി നേടുന്നതിനുമായി മന്ത്രി അസംബന്ധം പറഞ്ഞിരിക്കുന്നത്. ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാറിനെതിരെ ജനരോഷമുയര്‍ത്തിവിടാനുള്ള യു.ഡി.എഫ് ഗൂഢാലോചനയായാണ് അദ്ദേഹം കാണുന്നത്.
സംഭവവുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ കൊള്ളരുതായ്മയും തുറന്നുകാണിക്കപ്പെടുമെന്നുറപ്പായ സാഹചര്യത്തില്‍ സ്ഥലകാല ഭ്രമം സംഭവിച്ച അദ്ദേഹം പ്ര സ്താവനയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. പ്രദേശത്ത് വന്യ മൃഗശല്യം വ്യാപകമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുവിലയും നല്‍കാത്ത വനംവകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധത്തിലാണ് കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെപോലും വനംവകുപ്പ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമാണ് വനം മന്ത്രിയെന്ന് പറയേണ്ടി വന്നിരിക്കുന്നു.
അനന്തുവിനെ വനം വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കൊന്നതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. വന്യ ജീവികളെ വേട്ടയാടുന്ന സംഘങ്ങള്‍ വൈദ്യുതി മോഷണം നടത്തി കെണിസ്ഥാപിക്കുന്ന വിവരം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാര്‍ അടക്കമുള്ളവര്‍ കെ.എസ്.ഇ.ബിയേയും വനം വകുപ്പിനേയും ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയിച്ചതാണ്. എന്നാല്‍ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വന്യ ജീവി ആക്രമണം രൂക്ഷമായ നില മ്പൂര്‍ മേഖലയില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കിടങ്ങുകള്‍ കുഴിക്കണമെന്നും വര്‍ഷങ്ങളായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ചു.
നിരവധി തവണ ഇക്കാ ര്യത്തില്‍ തദ്ധേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കി വനം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടിനുള്ളില്‍ ഏതാനും കുളം കുഴിച്ചതൊഴിച്ചാല്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല. വനംമാഫിയകള്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന ന്തുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും തങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുമെന്നും ഉറപ്പുള്ളതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.
ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്പര്യങ്ങള് ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.
വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.
-
kerala3 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
local3 days ago
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം
-
kerala3 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
kerala3 days ago
വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
-
kerala3 days ago
ഹേമചന്ദ്രന്റേത് ആത്മഹത്യയെന്ന വാദം തള്ളി പൊലീസ്; കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍
-
News3 days ago
യുഎന്‍ ആണവ നിരീക്ഷക സമിതിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇറാന്
-
News3 days ago
ഗസ്സയെ ഇല്ലാതാക്കാന്‍ ഇസ്രാഈലിന്റെ പങ്കാളികളായ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യുഎന്‍
-
kerala3 days ago
ഡോ. ഹാരിസ് പുറത്തെത്തിച്ചത് സർക്കാർ സംവിധാനത്തിന്റെ തകർച്ച: സണ്ണി ജോസഫ്