Video Stories
ഉപരോധത്തിന്റെ 300 ദിനങ്ങള്‍: രാജ്യത്തെ നെഞ്ചിലേറ്റി ഖത്തര്‍ ജനത

ഖത്തറിനെതിരെ മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും പ്രഖ്യാപിച്ച കര,വ്യോമ,നാവിക ഉപരോധം 300 ദിവസങ്ങള്‍ പിന്നിട്ടു. ഉപരോധത്തെ വിദഗ്ധമായി അതിജയിച്ച സ്വദേശികളും പ്രവാസികളുമടങ്ങുന്ന ഖത്തര്‍ ജനതയ്ക്കും ഭരണാധികാരികള്‍ക്കും ആശംസകളും പിന്തുണയും പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയകളിലും വിവിധ കേന്ദ്രങ്ങളിലും ക്യാമ്പയിനുകള്‍ നടന്നു. ഖത്തര്‍ ഉപരോധത്തിന്റെ മൂന്നൂറ് ദിനങ്ങള്‍ എന്ന അറബി ഹാഷ് ടാഗാണ് ട്വിറ്ററില്‍ വന്‍ തോതില്‍ പ്രചരിക്കുന്നത്. ഉപരോധത്തിന് ശേഷം ഖത്തര്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്നും എല്ലാ മേഖലയിലും സ്വയം പര്യാപ്തതയുടെ വലിയ ലക്ഷ്യങ്ങളിലേക്ക് രാജ്യം മുന്നേറിയെന്നും ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമൊക്കെ പ്രചരിച്ച ക്യാമ്പയിനുകള്‍ എടുത്തുപറഞ്ഞു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഫോട്ടോയ്‌ക്കൊപ്പമാണ് ഉപരോധത്തിന്റെ മൂന്നൂറ് ദിനങ്ങള്‍ക്ക് ശേഷവും ഖത്തര്‍ കരുത്തോടെയും സ്വാതന്ത്ര്യത്തോടെയും നിലനില്‍ക്കുന്നുവെന്ന പ്രഖ്യാപനങ്ങള്‍ നടന്നത്.
ജൂണ്‍ അഞ്ചിനാണ് സഊദി, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ പൊടുന്നനെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിചിത്രമായ ആരോപണം ഉന്നയിച്ചായിരുന്നു നടപടി. എന്നാല്‍ ഉപരോധം ആരംഭിച്ച് ഇതുവരെയായിട്ടും ഇതിന് വ്യക്തമായ തെളിവ് നല്‍കാനോ അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനോ ഉപരോധ രാജ്യങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഖത്തറിന്റെ ശക്തമായ നിഷേധങ്ങള്‍ക്കിടയിലും യാതൊരു ദയാവായ്പുമില്ലാതെ റമദാന്‍ മാസത്തില്‍ അടിച്ചേല്‍പ്പിച്ച ഉപരോധത്തിനെതിരെ വന്‍ പ്രതിഷേധമാണ് തുടക്കത്തില്‍ രാജ്യത്തുയര്‍ന്നത്. രാജ്യം ഒന്നടങ്കം ഭരണാധികാരിക്ക്് പിന്നില്‍ അടിയുറച്ചു നിന്നു. പിന്നീടങ്ങോട്ട് ഖത്തറിന്റെ അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും ദിവസങ്ങളായിരുന്നു. ബദല്‍ വഴികളിലൂടെ രാജ്യത്തിനാവവശ്യമായ എല്ലാ വസ്തുക്കളും ഭരണാധികാരികള്‍ ഉറപ്പ് വരുത്തി. സ്വയം പര്യാപ്തതയ്ക്ക് വേണ്ട ശ്രമങ്ങള്‍ ആരംഭിക്കുകയും എല്ലാം പൂര്‍ണ്ണ വിജയത്തിലേക്ക്് കുതിക്കുകയും ചെയ്യുമ്പോഴാണ് ഉപരോധത്തിന്റെ 300 പൂര്‍ത്തിയാക്കപ്പെടുന്നത്.
ഉപരോധത്തിന് ഖത്തറിനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, ഖത്തര്‍ കൂടുതല്‍ കരുത്താര്‍ജിച്ചു, ഭരണാധികാരികള്‍ക്ക്് എല്ലാ പിന്തുണയും തുടങ്ങിയ പ്രചരണങ്ങളും സോഷ്യല്‍ മീഡിയകളില്‍ നടന്നു. ഉപരോധത്തിന്റെ 300 ദിനങ്ങള്‍ എന്ന പേരില്‍ ഖത്തര്‍ ടിവി പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ പേരില്‍ സോഷ്യന്‍ മീഡിയയില്‍ ഈ ഹാഷ് ടാഗ്് പ്രചരിച്ചത്.
എകദേശം ഒരു വര്‍ത്തേക്കടുക്കുന്ന ഉപരോധം രാജ്യത്തുണ്ടാക്കിയ ആഘാതവു മറ്റും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിശദമായി വിശകലനം ചെയ്തു. ജി.സി.സി പ്രതിസന്ധി യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും സംഘടനയുടെ ലക്ഷ്യവുമായി അതിന് ഒരു ബന്ധവുമില്ലെന്നും ഖത്തര്‍ യൂനിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ. മുഹമ്മദ് അല്‍മസ്ഫര്‍ പറഞ്ഞു.
ഉപരോധ രാജ്യങ്ങള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ തീര്‍ച്ചയായും തള്ളപ്പെടേണ്ടതാണ്. ഖത്തര്‍ ഭീകരവാദത്തെ സഹായിക്കുന്നുവെന്നത് അന്താരാഷ്ട്ര സമൂഹം തന്നെ തള്ളിയ കാര്യമാണെന്നും അദ്ദേഹംപറഞ്ഞു.
Video Stories
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.

മൂന്നാഴ്ച നീണ്ട പ്രചാരണത്തിന് ശേഷം മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.
നിലമ്പൂരിൽ വിജയം ഉറപ്പിച്ചാണ് യു.ഡി.എഫ് പ്രചാരണം അവസാനിച്ചത്. ചുരുങ്ങിയത് 15,000 വോട്ടിന്റെ വിജയമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. തരംഗത്തിനനുസരിച്ച് വോട്ടിൽ വർദ്ധനവ് ഉണ്ടാകാമെന്നും നേതാക്കൾ പറഞ്ഞു. നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
-
News1 day ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala2 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്
-
india3 days ago
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്
-
india3 days ago
ഒഡിഷയില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു
-
crime3 days ago
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
-
kerala2 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
kerala2 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്