Video Stories
ഓസോണ്‍ മാലിന്യരോഗവും ഇന്ത്യയും

സതീഷ്ബാബു കൊല്ലമ്പലത്ത്
ഓരോ മണിക്കൂറിലും ഒരാള്‍ വീതം മരിക്കുന്ന മലാനോമാ എന്ന തൊലി കാന്‍സര്‍ ലോകത്ത് എല്ലാ ഭാഗങ്ങളിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തൊലി കാന്‍സര്‍ വര്‍ധിക്കുന്ന നഗരമായി ഡല്‍ഹി മാറിക്കൊണ്ടിരിക്കുകയാണ്. സൂര്യനില്‍നിന്നു വരുന്ന അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ അമിതമായി ഏല്‍ക്കുമ്പോഴാണ് ഈ രോഗം കണ്ടുവരുന്നത്. ഓസോണ്‍ പാളിയിലുള്ള വിള്ളലുകള്‍ വര്‍ധിക്കുന്നതനുസരിച്ച് ഭൂമിയിലേക്ക് എത്തിപ്പെടുന്ന അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ വര്‍ധിക്കുകയും തൊലി കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് ഇരയായി മരിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഇപ്പോഴാണ് ഓസോണ്‍ പാളിയുടെ പ്രാധാന്യം തിരിച്ചറിയുന്നത്. ഭൂമിക്ക് സംരക്ഷണവലയമായി നില്‍ക്കുന്ന ഓസോണ്‍ വാതകത്തെ നിലനിര്‍ത്തുന്നതിന് എല്ലാ വര്‍ഷവും സെപ്തംബര്‍ 16ന് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ മോണ്‍ട്രിയോളില്‍ ഒത്തുചേരുകയും ഓസോണ്‍ നാശത്തെ ചെറുക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. 2015 ലെ കാലാവസ്ഥാ ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പേ, ഇന്ത്യ അടക്കമുള്ള 197 രാഷ്ട്രങ്ങള്‍ ബാങ്കോക്കില്‍ ഒത്തുചേരുകയും ഓസോണ്‍ നാശം തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ എല്ലാ സാമ്പത്തിക പ്രക്രിയയും കമ്പോള തീരുമാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ആഗോള ഉദാരവത്കരണം നടപ്പാക്കിയതോടുകൂടി ഈ നയം പരാജയപ്പെട്ടു. ഇതിന്റെ ഫലമായി ഓസോണ്‍ നാശത്തിന് കാരണമാകുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ്, ക്ലോറോ #ൂറോ കാര്‍ബണ്‍ തുടങ്ങിയവ വന്‍തോതില്‍ പുറന്തള്ളുകയും ഭൗമോപരിതലത്തില്‍ ഓസോണിന്റെ അളവ് വര്‍ധിക്കുകയും ചെയ്തു.
ഓസോണ്‍ വാതകതലങ്ങള്‍ക്ക് രണ്ടു മുഖങ്ങളുണ്ട്. സൂര്യനില്‍നിന്നു വരുന്ന മാരകമായ അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍നിന്നും രക്ഷിക്കുക എന്ന ഒന്നാമത്തെ ഭൗമസംരക്ഷണമുഖം, ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും നിലനില്‍പ്പിന് ഭീഷണിയായ മാരകമായ രോഗങ്ങള്‍ കൊണ്ടുവരുന്ന വാതകങ്ങളെ നിലനിര്‍ത്തുന്ന ഒരു നശീകരണമുഖവുമുണ്ട്. ഒന്നാമത്തെ സെയ്ഫ് ഓസോണ്‍ സോണ്‍ അഥവ സ്ട്രാറ്റോസ്ഫിയര്‍ ഓസോണ്‍ സോണില്‍ (ടഛദ) ഓസോണിന്റെ അളവ് വര്‍ധിക്കുന്നതനുസരിച്ച് ഭൂമിയുടെ സുരക്ഷയും വര്‍ധിക്കുന്നു. ഇതില്‍ എല്ലാ രാജ്യങ്ങളും വിസര്‍ജ്ജിക്കുന്ന വിഷലിപ്ത വാതകങ്ങള്‍ ഒന്നിച്ച് എത്തിപ്പെടുകയും ഭൂമിക്ക് സുരക്ഷിതമായൊരു വലയം സൃഷ്ടിച്ച് ഹരിത കുടയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ മണ്ഡലമായ ഉപരിതലഭൗമ ഓസോണ്‍ മണ്ഡലത്തില്‍ (ടൗൃളമരല ഋമൃവേ ഛ്വീില ദീില ടഋഛദ) വ്യവസായങ്ങളില്‍ നിന്നും പുറംതള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, ഇഎഇ തുടങ്ങിയ വാതകങ്ങള്‍ തങ്ങിനില്‍ക്കുകയും ശ്വസന വേളയില്‍ ഈ ഓസോണ്‍ കണങ്ങള്‍ ശരീരത്തില്‍ എത്തിപ്പെടുകയും മാരകമായ രോഗങ്ങള്‍ വന്ന്‌പെടുകയും ചെയ്യുന്ന മണ്ഡലമാണിത്. ഭൂമിയുടെ ഉപരിതലത്തില്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെയുള്ള ഉപരിതലത്തില്‍ തങ്ങിനില്‍ക്കുന്ന ഭൗമവാതകമണ്ഡലമാണിത്. ആസ്തമ, അലര്‍ജി, ഹൃദ്രോഗം, ഓര്‍മ്മക്കുറവ്, അലസത തുടങ്ങിയവക്ക് ഇത് ഇടവരുത്തുന്നു. ഇത് ഓസോണിന്റെ അപകടകരമായ ഒരു മുഖമാണ്. ഈ സോണിലൂടെ ജീവജാലങ്ങള്‍ കടന്നുപോകുമ്പോള്‍ ശരീരത്തിന്റെ ജൈവപ്രക്രിയയെ മാറ്റംവരുത്തുന്ന രീതിയില്‍ ഓസോണ്‍ പ്രവര്‍ത്തിക്കുകയും അപകടകരമായ നിര്‍ജലീകരണം പോലെയുള്ള അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഉപരിതല ഭൗമ ഓസോണ്‍ സോണില്‍ ഓസോണ്‍ ക്രമാതീതമായി വര്‍ധിക്കുകയും വായു മലിനീകരണ സംബന്ധമായ രോഗങ്ങള്‍ ഏറ്റവും കൂടുതലുള്ള സ്ഥലമാക്കി മാറ്റുകയും ചെയ്യുന്നു. ഡല്‍ഹിയിലുള്ള സഫ്ദര്‍ജംഗ് ആസ്പത്രിയിലെ ഡോ. പി.പി സൂരിയും മണിപ്പാലിലെ ഡോ. സഞ്ജീവ് ബഗായും ഭാവി തലമുറയെ കൊല്ലുന്ന ഉപരിതല ഓസോണ്‍ വര്‍ധനവ് നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യയിലെ തലസ്ഥാനം ലോകത്തിലെ മലിന ദുരന്ത തലസ്ഥാനമായി മാറും എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവത്കരണ നയത്തെ ശക്തിപ്പെടുത്തുന്നതിന് വായു മലിനീകരണ നിയമത്തില്‍ ഭേദഗതി ചെയ്തിട്ടുണ്ട്.
ഉപരിതല ഭൗമ മണ്ഡലത്തില്‍ ഭയാനകമായ തോതില്‍ അനുഭവപ്പെട്ട 2015 സീസണിലെ ഉഷ്ണ വര്‍ധനവ് ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് കവിയുകയും ചെയ്തു. ഈ കാലത്ത് ഓസോണിന്റെ അളവ് മിനിമം നിര്‍ദ്ദേശിക്കപ്പെട്ട 50 പി.പി.ബി കഴിഞ്ഞ് 60 മുതല്‍ 120 പി.പി.ബി ആയി വര്‍ധിച്ചത് ഡല്‍ഹിയിലെ ജനങ്ങളെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കിയത്. 21.05.2015-ല്‍ 41.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന ഉഷ്ണം 27.05.2015 ആയപ്പോഴേക്കും 45.5 ഡിഗ്രി സെല്‍ഷ്യസ് ആവുകയും ഓസോണിന്റെ അളവ് 112 പി.പി.ബി ആയി വര്‍ധിക്കുകയും ചെയ്തു. ഇത് ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓസോണ്‍ വിസര്‍ജ്ജിക്കുന്ന സിറ്റികളുടെ പട്ടികയിലേക്ക് ഡല്‍ഹിയെ ഉയര്‍ത്തുകയും ചെയ്തു.
സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ മണ്ഡലത്തില്‍ വിള്ളലുകള്‍ ഉണ്ടാകുകയും അവയ്ക്ക് ശോഷണം സംഭവിക്കുന്നതാണ് ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നം എന്നുമാണ് വിശ്വസിച്ചിരുന്നത്. 1980 നു ശേഷം സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിന്റെ അളവില്‍ കുറവുണ്ടായത് ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്തി. മൊത്തം ഓസോണ്‍ പാളിയുടെ ദ്വാരം ഏകദേശം നാല് മില്യണ്‍ സ്വകയര്‍ കിലോമീറ്ററോളം വരും. എന്നാല്‍ ലോകത്തെ ഞെട്ടിക്കുന്ന രീതിയില്‍ അന്റാര്‍ട്ടിക്കയില്‍ ഓസോണ്‍ പാളിയുടെ ശോഷണത്തിനു പകരം അതിന്റെ അളവ് വര്‍ധിക്കുകയും ഓസോണ്‍ ലെയറിലുള്ള ദ്വാരത്തിന്റെ അളവ് 1.5 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്ററോളം കുറഞ്ഞതായും എം.ഐ.ടിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അവര്‍ അവകാശപ്പെടുന്നത് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ കാര്‍ബണ്‍ മോണോക്‌സൈഡും ക്ലോറോ #ൂറോ കാര്‍ബണിന്റെയും വിസര്‍ജ്ജനം കുറഞ്ഞതുകൊണ്ടാണ് എന്നാണ്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ 1986 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ഓസോണ്‍ നശീകരണ വാതകങ്ങളുടെ അളവ് 400 ശതമാനം വരെ വര്‍ധിച്ചതായി കാണാം.അതായത് 2015-ല്‍ 2014 നെ അപേക്ഷിച്ച് മൂന്നു ശതമാനത്തോളം ഓസോണ്‍ വര്‍ധനവ് ഉണ്ടായിട്ടും എന്തുകൊണ്ട് സ്ട്രാറ്റോസ്ഫിയര്‍ ഓസോണ്‍ വിടവ് കുറഞ്ഞു എന്നതിന് ശാസ്ത്രീയമായ വിവരം കിട്ടേണ്ടതുണ്ട്.
(തുടരും)
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala2 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; 275 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
News2 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News2 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു