Connect with us

Culture

മന്ത്രിസഭ യോഗ തീരുമാനം അട്ടിമറിച്ച മന്ത്രിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല; ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തണം: കെ.പി.എ മജീദ്

Published

on

മലപ്പുറം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനം അട്ടിമറിച്ച മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ജലീലിനെ മന്ത്രിസ്ഥാത്തുനിന്നും മാറ്റി നിര്‍ത്തണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

മൈനോരിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ ബന്ധുവിനെ നിയമിച്ചതില്‍ മന്ത്രി കെടി ജലീല്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചിട്ടുണ്ട്. സര്‍വോപരി മന്ത്രിസഭ യോഗ തീരുമാനവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മന്ത്രി ഇ.പി ജയരാജന്റെ ആശ്രിത നിയമന വിവാദത്തെ തുടര്‍ന്ന് 13102016 ല്‍ മന്ത്രിസഭ യോഗം ചേര്‍ന്നെടുത്ത തീരുമാനം ഇതേ മന്ത്രിസഭയിലെ മന്ത്രി തന്നെ അട്ടിമറിച്ചിരിക്കുകയാണ്.

അന്നത്തെ മന്ത്രിസഭ യോഗ തീരുമാനപ്രകാരം പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത തല നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനും ഇത് കര്‍ഷനമായി പാലിക്കാനുമാണ് തീരുമാനിച്ചിരുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയ ഉന്നത പദവികളിലേക്ക് നിയമനങ്ങള്‍ നടത്തുമ്പോള്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ദര്‍ ഉള്‍പ്പെടുന്ന സമിതി പരിശോധിച്ച് അവരുടെ ശുപാര്‍ഷ വേണമെന്നും നിയമനങ്ങളില്‍ സുതാര്യവും നിസ്പക്ഷവും ഉറപ്പുവരുത്തി പ്രഫഷണലുകളെ നിയമിക്കാന്‍ വേണ്ടി നിയമനിര്‍മ്മാണം നടത്താനും യോഗത്തില്‍ തീരുമാനമെടുത്തു. എല്ലാ പൊതുമേഖ സ്ഥാപന മേധാവികള്‍ക്ക് മന്ത്രിസയഭ യോഗ തീരുമാനമറിയിച്ച് സര്‍ക്കുലവര്‍ അയച്ചു.

എന്നാല്‍ ഈ തീരുമാനങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് കെടി ജലീല്‍ നിയമനം നടത്തിയിരിക്കുന്നത്. അപേക്ഷ ക്ഷണിച്ച് ഹാജരാകാത്ത ഒരാളെ പിടിച്ച് ജോലി ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ നിയമനം നടത്തേണ്ട സമയത്താണ് ജയരാജന്റെ ബന്ധുനിയമന വിവാദം വന്നത്. വിവാദങ്ങളെ ഭയന്ന് അന്ന് മന്ത്രി നിയമനം മാറ്റിവെച്ചു. നിലവില്‍ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന മനേജറെ തിരിച്ചയച്ച് ഒഴിവ് ഉണ്ടാക്കുകയാണ് മന്ത്രി ചെയ്തത്. നിയമനത്തിനുണ്ടാക്കിയ നടപടിക്രമങ്ങളെല്ലാം നിയമവിരുദ്ധമാണ്. ഇദ്ദേഹം വല്ല സാമ്പത്തിക അഴിമതിയും കാണിച്ചാല്‍ പണം ഈടാക്കാന്‍ പോലും കഴിയാത്ത ഒരു സ്ഥാപനത്തില്‍ നിന്നാണ് മന്ത്രി ഇയാളെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചിരിക്കുന്നത്. മന്ത്രി മാത്രം അറിഞ്ഞ് സ്വകാര്യമായി ചെയ്ത കാര്യമാണിത്. ഡയറക്ടര്‍ ബോര്‍ഡ് പോലും അറിഞ്ഞിട്ടില്ല. ഇത് വിവാദമായപ്പോള്‍ അതിന് വിശദീകരണവുമായി വന്ന മന്ത്രി മറ്റു പല കാര്യങ്ങളും പറഞ്ഞ് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്. ലോണ്‍ തിരിച്ച് പിടിക്കാന്‍ തുടങ്ങിയപ്പോഴാണ് മുസ്‌ലിംലീഗുകാര്‍ക്ക് പ്രശ്‌നമായതെന്ന് പറയുന്ന മന്ത്രി അത് തെളിയിക്കാന്‍ തയ്യാറാകണം.

90 ശതമാനം കേന്ദ്ര സര്‍ക്കാറും 10 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് ലോണിന് പണം നല്‍കുന്നത്. ആവശ്യമായ നിബന്ധനകളെല്ലാം പാലിക്കുന്നവര്‍ക്കാണ് ലോണ്‍ ലഭിക്കുന്നത്. ഈ ലോണ്‍ തിരിച്ചടക്കാന്‍ വൈകിയാല്‍ ജപ്തി നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ട്. മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് ഇവരുമായി എന്ത് ബന്ധമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കണം. ലോണ്‍ തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തം പൊതുമേഖലന സ്ഥാപനത്തിനാണ്. ചട്ടം ലംഘിട്ട് നിയമനം നടത്തിയ മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കും. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണ്ണറെ കാണും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭ യോഗ തീരുമാനമാണ് ഇതേ മന്ത്രിസഭയിലെ അഗം തന്നെ ലംഘിച്ചിരിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് മുസ്‌ലിംലീഗ് പ്രതീക്ഷിക്കുന്നത്. നഗ്‌നമായ നിയമ ലംഘനമാണ് നടന്നത്. മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. ജലീല്‍ രാജിവെക്കുന്നത് വരെ ശക്തമായ പ്രക്ഷോപവുമായി മുന്നോട്ടുപോകും. യുഡിഎഫ് നേതാക്കളെല്ലാം ഇതില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് യുവജന സംഘടനകള്‍ സമരങ്ങളുമായി രംഗത്തിറങ്ങിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending