Connect with us

Video Stories

ദോഹയില്‍ വസിക്കുന്ന 71ശതമാനം സ്വദേശികളും സംതൃപ്തരെന്ന് സര്‍വേ

Published

on

ദോഹ: ദോഹയില്‍ വസിക്കുന്ന ഭൂരിഭാഗം സ്വദേശികളും സംതൃപ്തരാണെന്ന് സര്‍വേ വെളിപ്പെടുത്തല്‍. 71 ശതമാനം പേര്‍ നഗരജീവിതത്തില്‍ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് ബെയ്ത് ഡോട് കോം നടത്തിയ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തി. 47 ശതമാനം പേര്‍ സമ്മിശ്രഭാവത്തില്‍ സംതൃപ്തി പറഞ്ഞപ്പോള്‍ 24 ശതമാനം പേര്‍ പൂര്‍ണ സംതൃപ്തരാണ്.

ബെയ്ത് ഡോട് കോം നടത്തിയ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ (മെന) രാജ്യങ്ങളിലെ മികച്ച സിറ്റി കണ്ടെത്തുന്നതിനായുള്ള സര്‍വേയിലാണ് ദോഹ നഗരവാസികള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ആദ്യ പത്തു നഗരങ്ങളില്‍ ദോഹ ഉള്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികം, പരിസ്ഥിതി, ജീവിത നിലവാരം, സാമൂഹിക സംസ്‌കാരം, സംരംഭകത്വ ഘടകം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചാണ് സര്‍വേ നടത്തിയത്. ദുബൈ, അബുദാബി, മസ്‌കത്ത്, ഈസ്റ്റേണ്‍ പ്രൊവിന്‍സ്, ദോഹ, റിയാദ്, മറാകിഷ്, റാബത്, ജിദ്ദ, കുവൈത്ത് സിറ്റി എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ച നഗരങ്ങള്‍, ബഹ്‌റൈനില്‍നിന്ന് ഒരു പ്രദേശവും പട്ടികയില്‍ പ്രവേശിച്ചില്ല.

 
നഗരത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയതിന്റെ പ്രധാനഘടകമായി ചൂണ്ടിക്കാണിക്കപ്പെട്ടത് തൊഴില്‍ ലഭ്യതയാണ്. 72 ശതമാനം പേര്‍ മിതമായ നിരക്കിലുള്ള താമസ സൗകര്യത്തെ അംഗീകരിക്കുന്നു. നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും താങ്ങാവുന്ന ചെലവ്, തൊഴില്‍ ജീവിതത്തിലെ വളര്‍ച്ച എന്നവക്കും ഭൂരിഭാഗം പേരും മികച്ച നഗരങ്ങളെ അനുകൂലമായി കാണുന്നു. കരിയര്‍ വളര്‍ച്ചക്ക് ദോഹക്ക് ലഭിച്ച വോട്ട് 38 ശതമാനമാണ്. മത്സര സ്വഭാവമുള്ള ശമ്പള ഘടനക്ക് 38 ശതമാനം പേരും തൃപ്തി അറിയിക്കുന്നു.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സംവിധാനവും സാമൂഹിക സുരക്ഷാ പദ്ധതികളും 78 ശതമാനം പേര്‍ സമ്മതിക്കുമ്പോള്‍ തൊഴില്‍ അവാകാശങ്ങള്‍ സംരക്ഷിക്കുന്നതിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതക്ക് സര്‍വേയില്‍ പങ്കെടുത്തവര്‍ പാസ് പാര്‍ക്ക് നല്‍കുന്നു.

 
വേതന സുരക്ഷാ നയത്തെ 69 ശതമാനം പേരും ഇഷ്ടപ്പെടുന്നു. സേവനാനന്തര ആനുകൂല്യങ്ങള്‍ (68), പിരിച്ചു വിടല്‍ അവകാശം (68) ശതമാനം വീതവും പിന്തുണക്കുന്നു. ദോഹയില്‍ 41 ശതമാനം പേരാണ് സേവനനാന്തര ആനുകൂല്യത്തില്‍ തൃപ്തി രേഖപ്പെടുത്തുന്നത്. വെക്കേഷന്‍ അവലന്‍സ് 41, സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റം 59 ശതമാനം പേര്‍ വീതവും ഇഷ്ടപ്പെടുന്നു.
എന്നാല്‍ ദോഹയില്‍ വസിക്കുന്ന മൂന്നില്‍ രണ്ടു പേരും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണെന്നു സാക്ഷ്യപ്പെടുത്തുന്നു. ചികിത്സാ സൗകര്യങ്ങളുടെ നിലവാരത്തിന് മാര്‍ക്കിടുന്നവര്‍ 65 ശതമാനമാണ്. നഗരത്തിലെ ജല, വൈദ്യുതി, ശുചീകരണ സേവനങ്ങള്‍ക്ക് 76 ശതമാനം പേര്‍ ഗുഡ് മാര്‍ക്കാണ് നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending