Connect with us

Video Stories

ദോഹയില്‍ വസിക്കുന്ന 71ശതമാനം സ്വദേശികളും സംതൃപ്തരെന്ന് സര്‍വേ

Published

on

ദോഹ: ദോഹയില്‍ വസിക്കുന്ന ഭൂരിഭാഗം സ്വദേശികളും സംതൃപ്തരാണെന്ന് സര്‍വേ വെളിപ്പെടുത്തല്‍. 71 ശതമാനം പേര്‍ നഗരജീവിതത്തില്‍ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് ബെയ്ത് ഡോട് കോം നടത്തിയ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തി. 47 ശതമാനം പേര്‍ സമ്മിശ്രഭാവത്തില്‍ സംതൃപ്തി പറഞ്ഞപ്പോള്‍ 24 ശതമാനം പേര്‍ പൂര്‍ണ സംതൃപ്തരാണ്.

ബെയ്ത് ഡോട് കോം നടത്തിയ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ (മെന) രാജ്യങ്ങളിലെ മികച്ച സിറ്റി കണ്ടെത്തുന്നതിനായുള്ള സര്‍വേയിലാണ് ദോഹ നഗരവാസികള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ആദ്യ പത്തു നഗരങ്ങളില്‍ ദോഹ ഉള്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികം, പരിസ്ഥിതി, ജീവിത നിലവാരം, സാമൂഹിക സംസ്‌കാരം, സംരംഭകത്വ ഘടകം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചാണ് സര്‍വേ നടത്തിയത്. ദുബൈ, അബുദാബി, മസ്‌കത്ത്, ഈസ്റ്റേണ്‍ പ്രൊവിന്‍സ്, ദോഹ, റിയാദ്, മറാകിഷ്, റാബത്, ജിദ്ദ, കുവൈത്ത് സിറ്റി എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ച നഗരങ്ങള്‍, ബഹ്‌റൈനില്‍നിന്ന് ഒരു പ്രദേശവും പട്ടികയില്‍ പ്രവേശിച്ചില്ല.

 
നഗരത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയതിന്റെ പ്രധാനഘടകമായി ചൂണ്ടിക്കാണിക്കപ്പെട്ടത് തൊഴില്‍ ലഭ്യതയാണ്. 72 ശതമാനം പേര്‍ മിതമായ നിരക്കിലുള്ള താമസ സൗകര്യത്തെ അംഗീകരിക്കുന്നു. നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും താങ്ങാവുന്ന ചെലവ്, തൊഴില്‍ ജീവിതത്തിലെ വളര്‍ച്ച എന്നവക്കും ഭൂരിഭാഗം പേരും മികച്ച നഗരങ്ങളെ അനുകൂലമായി കാണുന്നു. കരിയര്‍ വളര്‍ച്ചക്ക് ദോഹക്ക് ലഭിച്ച വോട്ട് 38 ശതമാനമാണ്. മത്സര സ്വഭാവമുള്ള ശമ്പള ഘടനക്ക് 38 ശതമാനം പേരും തൃപ്തി അറിയിക്കുന്നു.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സംവിധാനവും സാമൂഹിക സുരക്ഷാ പദ്ധതികളും 78 ശതമാനം പേര്‍ സമ്മതിക്കുമ്പോള്‍ തൊഴില്‍ അവാകാശങ്ങള്‍ സംരക്ഷിക്കുന്നതിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതക്ക് സര്‍വേയില്‍ പങ്കെടുത്തവര്‍ പാസ് പാര്‍ക്ക് നല്‍കുന്നു.

 
വേതന സുരക്ഷാ നയത്തെ 69 ശതമാനം പേരും ഇഷ്ടപ്പെടുന്നു. സേവനാനന്തര ആനുകൂല്യങ്ങള്‍ (68), പിരിച്ചു വിടല്‍ അവകാശം (68) ശതമാനം വീതവും പിന്തുണക്കുന്നു. ദോഹയില്‍ 41 ശതമാനം പേരാണ് സേവനനാന്തര ആനുകൂല്യത്തില്‍ തൃപ്തി രേഖപ്പെടുത്തുന്നത്. വെക്കേഷന്‍ അവലന്‍സ് 41, സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റം 59 ശതമാനം പേര്‍ വീതവും ഇഷ്ടപ്പെടുന്നു.
എന്നാല്‍ ദോഹയില്‍ വസിക്കുന്ന മൂന്നില്‍ രണ്ടു പേരും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണെന്നു സാക്ഷ്യപ്പെടുത്തുന്നു. ചികിത്സാ സൗകര്യങ്ങളുടെ നിലവാരത്തിന് മാര്‍ക്കിടുന്നവര്‍ 65 ശതമാനമാണ്. നഗരത്തിലെ ജല, വൈദ്യുതി, ശുചീകരണ സേവനങ്ങള്‍ക്ക് 76 ശതമാനം പേര്‍ ഗുഡ് മാര്‍ക്കാണ് നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending