Connect with us

Video Stories

പരമയോഗ്യന്റെ രാജി!

Published

on

പി. സലീം

രണ്ട് രണ്ടര കൊല്ലം ഈ ഭൂമിമലയാളത്തില്‍ മുഴുവന്‍ മഷിയിട്ട് തപ്പിയെടുത്ത ആ പരമയോഗ്യന്‍ ഇതാ ആത്മാഭിമാനം വ്രണപ്പെട്ട് രാജിവെച്ചു ഒഴിഞ്ഞിരിക്കുന്നു.

ബിടെക് ഡിഗ്രി ഉള്ളവര്‍ ഈ കേരളത്തില്‍ നന്നേ കുറവാണ്. (ബിടെക് ഇല്ലാത്തവര്‍ ആണ് കുറവ് എന്ന് പറഞ്ഞു പരത്തുന്ന അസൂയക്കാര്‍ക്ക് മറുപടി പറഞ്ഞു വെറുതെ നമ്മുടെ സമയം മെനക്കെടുത്താത്തതാണ് ബുദ്ധി). ബിടെക് ഡിഗ്രിക്ക് പുറമെ മാനേജ്‌മെന്റില്‍ ഡിപ്ലോമ കൂടി ഉണ്ടാവുക, അതും അണ്ണാമലൈ യൂണിവേഴ്‌സിറ്റി പോലെ അത്യുന്നതമായ ആ മലമുകളില്‍ നിന്നുള്ള ഡിപ്ലോമ.

ആ മല കയറാന്‍ ഒരു വിധപ്പെട്ടവര്‍ക്കൊന്നും സാധിക്കാത്തത് കൊണ്ട് വിദൂരപ്രദേശങ്ങളില്‍ താമസിക്കുന്ന ഭക്തര്‍ക്ക് അവര്‍ ഡിഗ്രി അങ്ങ് വീട്ടില്‍ എത്തിച്ചു കൊടുക്കുന്ന ഏര്‍പ്പാടുണ്ട്. അല്ലെങ്കിലും വിനയത്തിന്റെ കാര്യത്തില്‍ തമിഴര്‍ക്ക് ഒപ്പം പോന്നവര്‍ മറ്റാരുണ്ട് ഈ ദുനിയാവില്‍. മലയാളികള്‍ക്ക് അണ്ണാച്ചിയോടും മലകളോടും പുച്ഛമാണ്. അവര്‍ മലയിടിച്ചു ക്രഷററിലിട്ട് പൊടിച്ചു റോഡും ബില്‍ഡിംഗും ഉണ്ടാക്കുന്ന ടീമാണ്. അത് കൊണ്ട് അണ്ണാമലക്കാരന്‍ കൊടുക്കുന്ന ഡിഗ്രി ഒന്നും അവര്‍ അംഗീകരിക്കില്ല. അസൂയക്കും അഹങ്കാരത്തിനും മരുന്നില്ല എന്നാണല്ലോ. മലയിറങ്ങി വന്ന സര്‍ട്ടിഫിക്കറ്റില്‍ അമ്പത് ശതമാനം പോലും മാര്‍ക്കില്ല എന്ന് കുശുമ്പ് പറഞ്ഞു പരത്തുന്നവരോട് സഹതാപം തോന്നുന്നു. നല്ലത് കുറച്ചു മതി എന്നാണ് തത്വം. അല്ലെങ്കിലും മാര്‍ക്കിന്റെ കാലം കഴിഞ്ഞ കാര്യമൊന്നും ഈ വായില്‍നോക്കികള്‍ അറിഞ്ഞിട്ടില്ല. എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി ആണ് ഇപ്പോള്‍ ട്രെന്റ്. ആ ആക്റ്റിവിറ്റിയില്‍ മിടുക്ക് തെളിയിച്ചത് കൊണ്ടാണല്ലോ പാല്‍ കട്ടുകുടിച്ചപ്പോള്‍ പൂച്ച കണ്ണടച്ച് തന്നെ കുടിച്ചത്.

ഊര്‍ജിത് പട്ടേല്‍ അവര്‍കള്‍ക്ക് ഊര്‍ജ്ജം പോരാഞ്ഞിട്ട് വലിയനെഞ്ച് (വലിയ നെഞ്ച് ആണോ അതോ വലിയ നഞ്ച് ആണോ എന്ന കാര്യത്തില്‍ ഉള്ള തര്‍ക്കത്തില്‍ ഒന്നും നമ്മള്‍ ഇടപെടാന്‍ പോണ്ട) തിരുവടികള്‍ കലിപ്പില്‍ ആണെന്ന് ഒരു ശ്രുതി ഉണ്ട്. വലിയനെഞ്ചു തിരുവടികള്‍ക്ക് ഈ കഷണം മുറിഞ്ഞ ഡിഗ്രിയില്‍ ഒന്നും ഒട്ടും വിശ്വാസമില്ല. അതുകൊണ്ടാണ് മൂപ്പര്‍ എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രി നേടിയെടുത്ത ആലംദുനിയാവിലെ ഏക ഗ്രാജ്വേറ്റ് ആയത്. മൂപ്പരുടെ പിന്തുടരന്മാര്‍ക്ക് പക്ഷേ ബിടെക് ആണ് താല്‍പ്പര്യം. ബിടെക് ഇന്‍ ഫോട്ടോഷോപ്പ് ആന്റ് ലൈ മാനേജ്‌മെന്റ്. അതാണ് സ്‌പെഷ്യലൈസേഷന്‍. ലൈ മാനേജ്‌മെന്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ആണ് ഓര്‍മ വന്നത്, ആ കാര്യത്തില്‍ ഡോക്ടര്‍ കൊച്ചാപ്പ ആളൊരു മൂത്താപ്പായാണ്.

അതെന്തോ ആവട്ടെ, ഊര്‍ജിത് പട്ടേല്‍ജിയെ പിരിച്ചു വിട്ടാല്‍ ഇനി ആരെ പകരം കൊണ്ട് വരും എന്ന കര്‍ഫ്യൂഷന്‍ വലിയനഞ്ച് തിരുമേനിക്ക് ഇനി ഉണ്ടാവില്ല. ആര്‍ ബി ഐ ഗവര്‍ണര്‍ ആയി കൊച്ചാപ്പയുടെ സ്വന്തം അനന്തിരവന്‍ വരും. സൗത്ത് ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലയില്‍ മാത്രമല്ല, ലുധിയാന, പൂനെ പോലുള്ള എത്രയെത്ര ബാലികേറാ മലകളാണ് ഈ ബിടെക് വിത് അണ്ണാമലൈ ഡിഗ്രിക്കാരന്‍ പുഷ്പം പോലെ കൈകാര്യം ചെയ്തത്. ബ്ലെസ്സിങ് ഇന്‍ ഡിസ്‌ഗൈസ് എന്നൊരു പ്രയോഗമുണ്ട്. ഇംഗ്ലീഷില്‍ ആയത് കൊണ്ട് ഇനി രാജ്യദ്രോഹം ആകുമോ എന്ന് അറിയില്ല. എന്തായാലും ഒന്ന് ചീഞ്ഞു മറ്റൊന്നിന് വളമായി. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ അനാഥമായാലെന്താ, റിസര്‍വ് ബാങ്ക് രക്ഷപ്പെടുമല്ലോ. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സുലോചന ടീച്ചര്‍ കാലിബര്‍ എന്ന വാക്ക് ആയിരം വട്ടം ഇമ്പോസിഷന്‍ എഴുതിച്ചത് കൊണ്ടൊന്നുമല്ല ഈ പരമയോഗ്യന്‍ വളരെ കാലിബര്‍ ഉള്ള ചെറുപ്പക്കാരന്‍ ആണെന്ന് ചെയര്‍മാന്‍ കൂടെക്കൂടെ പറയുന്നത്. യോഗ്യാനന്തര യോഗ്യത ഉള്ളത് കൊണ്ട് തന്നെയാണ്.

ഇനിയിപ്പോള്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ മേ(നേജ)യറായി ആരെ കിട്ടും എന്നായിരിക്കും. പ്രാഗത്ഭ്യം ച്ചിരി കുറയും എന്നേയുള്ളൂ, രഘുറാം രാജന്‍ വരും. അയാള്‍ ഇതിന്റെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി. അതൊക്കെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് വിവരാവകാശ സ്‌കാനിംഗ് മെഷീനില്‍ പതിയില്ല എന്നേയുള്ളൂ.

ചആ: രഘുറാംജി അറിയാന്‍. ഇവിടെ ചാര്‍ജ് എടുത്താല്‍ ഓഫീസിലെ അത്യാവശ്യം വയറിംഗ് പണി ഒക്കെ നിങ്ങള്‍ തന്നെ ചെയ്യേണ്ടി വരും. പരസ്യം ചെയ്യാന്‍ പൈസ ഇല്ലാത്തത് കൊണ്ട് പത്രക്കുറിപ്പ് ഇറക്കുന്നതാണ് ഇവിടുത്തെ രീതി. അത് കൊണ്ട് കൂടി ആണ് ബിടെക്കാരനായ നിങ്ങളെ ഈ പണി ഏല്‍പ്പിക്കുന്നത്.
ലാല്‍സലാം

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending