Connect with us

Video Stories

ശബരിമല: പരിഹാരം ഭരണഘടന തന്നെ

Published

on

ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് നിരോധിക്കുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശന) നിയമത്തിലെ 3 ബി വകുപ്പ് റദ്ദാക്കിക്കൊണ്ട് സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച ഭരണഘടനാബെഞ്ചിന്റെ വിധി പുന:പരിശോധനക്ക് വിധേയമാക്കാനുള്ള സുപ്രീംകോടതിയുടെ പുതിയ തീരുമാനം രാജ്യത്തെ സമാധാനകാംക്ഷിളായ എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. അമ്പത് പുന:പരിശോധനാഹര്‍ജികളില്‍ 49 എണ്ണമാണ് ഇന്നലെ ഉച്ചക്ക് മൂന്നുമണിക്ക് വെറും 20 മിനുറ്റെടുത്ത് അഞ്ചംഗ ബെഞ്ച് പരിഗണിച്ചത്. രാവിലെ നാല് റിട്ട് ഹര്‍ജികളും പിന്നീട് കേള്‍ക്കാനായി മാറ്റിയിരുന്നു. വിധിയെ തന്ത്രിയും യു.ഡി.എഫും ബി.ജെ.പിയുമെല്ലാം സ്വാഗതം ചെയ്തത് പൊതുവെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്.
മണ്ഡല മകരവിളക്ക് ആഘോഷത്തിന് ശബരിമല ക്ഷേത്രം തുറക്കാന്‍ ഒരാഴ്ചമാത്രം ബാക്കിയിരിക്കെ വന്ന സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ വിശ്വാസാചാരങ്ങളും ഭക്തരുടെ വികാരവും മനസ്സിലാക്കിക്കൊണ്ടുള്ളതാണെന്ന് പറയേണ്ടിയിരിക്കുന്നു. ഒരു മാസത്തിലധികമായി ശബരിമല ക്ഷേത്ര പരിസരത്ത് ഭക്തര്‍ നടത്തിവന്ന പ്രതിഷേധങ്ങള്‍ക്ക് ഇതോടെ പരോക്ഷമായെങ്കിലും സാധൂകരണം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ സംഘ്പരിവാരവും ബി.ജെ.പിയും നടത്തിവന്ന സമരകോലാഹലങ്ങള്‍ക്ക് കോടതി ചെവികൊടുത്തുവെന്ന വാദമാണ് അക്കൂട്ടര്‍ ഉയര്‍ത്തുന്നത്. ഇത് കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കലാണ്. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കലുമാണത്. കോടതി വിധികളെ ഭരണഘടനയിലധിഷ്ഠിതമായ വ്യാഖ്യാനങ്ങളായി കണ്ട് പരിപാവനതയോടെ സമീപിക്കുന്നതിനുപകരം അവയെ ഭത്‌സിക്കുന്ന രീതിയുണ്ടാകാന്‍ പാടില്ലെന്നും വിധികളെ ആവശ്യമെങ്കില്‍ തിരുത്തിക്കാന്‍ ഭരണഘടന തന്നെ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ടെന്നുകൂടിയാണ് ഇന്നലത്തെ ഉത്തരവിലൂടെ വ്യക്തമായിരിക്കുന്നത്. അപ്പോള്‍ സമരവും രക്തവും വൃഥാ വാഗ്‌ധോരണികളുമല്ല, നിയമപരമായ സംവിധാനങ്ങളിലൂടെയാണ് രാജ്യം മുന്നോട്ടുപോകേണ്ടതെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയാണ് ഇന്നലത്തെ വിധി. ഈ യാഥാര്‍ത്ഥ്യത്തെ അക്രമാസക്തരും രാഷ്ട്രീയത്തെ സങ്കുചിത വോട്ടുബാങ്കിനായി ദുരുപയോഗിക്കുന്നവരും കൂലങ്കഷമായി വിലയിരുത്തി അംഗീകരിക്കുകയാണ് വേണ്ടത്.
ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായിരുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചാണ് 12 വര്‍ഷമെടുത്ത് ശബരിമല യുവതീപ്രവേശനത്തിലെ തടസ്സം നീക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യത എന്ന പതിനാലാം മൗലികാവകാശത്തെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാപ്രായത്തിലുമുള്ള എല്ലാ വ്യക്തികള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന വിധി പുറപ്പെടുവിച്ചത്. എന്നാലിത് 25ാം വകുപ്പിന്റെ അഥവാ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. 26ാം വകുപ്പില്‍ പ്രത്യേക മതവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം ശബരിമലയുടെ കാര്യത്തില്‍ വേണമെന്ന വാദവും കോടതി അംഗീകരിക്കുകയുണ്ടായില്ല. എന്നാല്‍ നിരവധി പുന:പരിശോധനാഹര്‍ജികള്‍ പരിശോധിച്ചതിലൂടെ ഉന്നത നീതിപീഠത്തിലെ രാജ്യത്തെ അത്യുന്നതരായ ന്യായാധിപന്മാര്‍ക്ക് തങ്ങളുടെ വിധിയില്‍ ചില കൂടുതലായ പരിശോധനകള്‍ വേണമെന്ന ബോധം ഉണ്ടായതായാണ് പുതിയ സൂചന. ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് പുതിയ ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ ഇന്നലത്തെ ഉത്തരവിന് നേതൃത്വം നല്‍കിയത്. പഴയ വിധിയില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മാത്രമാണ് വിയോജനവിധി എഴുതിയിരുന്നത്. വിശ്വാസ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദുവിന്റെ വാദം. ഇതിന് ഏതാണ്ട് അടിവരയിട്ടിരിക്കുകയാണെന്ന് വിധിയെ എതിര്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ വാദിക്കാനാകും. എന്നാല്‍ തന്നെയും ജനുവരി 22ന് തുറന്ന കോടതിയില്‍ പുന:പരിശോധനാഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുമ്പോള്‍ എന്ത് വിധിയാണ് അന്തിമമായി പുറത്തുവരിക എന്നത് അനിശ്ചിതമായി നില്‍ക്കുകയാണ്.
അസാധാരണമായാണ് പുന:പരിശോധനാഹര്‍ജികള്‍ അനുവദിച്ച് ഉന്നതനീതിപീഠം തുറന്ന കോടതിയിലേക്ക് ഹര്‍ജികള്‍ കേള്‍ക്കാന്‍ വിട്ടിരിക്കുന്നത്. അതുവരെയും വിധിയില്‍ സ്‌റ്റേ ഉണ്ടാവില്ലെന്നും കോടതിയുടെ ഉത്തരവിലുണ്ട്. അതിനര്‍ത്ഥം കോടതി കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധ സമരങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നുകൂടിയാണ്. വിധിപ്രകാരം യുവതികള്‍ക്ക് ശബരിമലയില്‍ കയറാം എന്നുതന്നെയാണ് ഇതിനര്‍ത്ഥം. കഴിഞ്ഞ തുലാമാസകാലത്തും ചിത്തിര ആട്ടവിളക്കുസമയത്തുമായി പതിനാല് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനായി എത്തിയിരുന്നെങ്കിലും അവരെയാരെയും ക്ഷേത്രസന്നിധിയിലേക്ക് കയറ്റിവിടാന്‍ സര്‍ക്കാരിനോ പൊലീസിനോ കഴിഞ്ഞിരുന്നില്ല. ഇനിയും സമാനമായ അവസ്ഥ തുടരുമെന്നുതന്നെയാണ് കരുതേണ്ടത്. സുപ്രീംകോടതിയില്‍ യുവതീപ്രവേശനത്തിന് അനുകൂലമായി ഹര്‍ജി നല്‍കിയ തൃപ്തിദേശായി മണ്ഡലകാലത്ത് ശബരിമലയില്‍ പ്രവേശിക്കാനെത്തുമെന്ന് അറിയിച്ചിയിട്ടുണ്ട്. ഇവരെ നേരിടാന്‍ യഥാര്‍ത്ഥ ഭക്തരുടെ മറവില്‍ സംഘ്പരിവാരവും ഇനിയും ക്ഷേത്രപരിസരത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക. കഴിഞ്ഞയാഴ്ച സന്നിധാനത്ത് പതിനെട്ടാം പടിയില്‍ പോലും കയറിനിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന അവസ്ഥ ആര്‍.എസ്.എസ് നേതാവില്‍നിന്നുണ്ടായി. പൊലീസും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതേസമയം കയ്യുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. വനിതാപൊലീസിന്റെ രേഖകള്‍ പോലും താന്‍ പരിശോധിച്ചുവെന്നാണ് ഈനേതാവ് പരസ്യമായി പറഞ്ഞത്. സമരക്കാരുടെ അക്രമത്തില്‍ മൂവായിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് കണക്ക്. ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നാണ് ഹൈക്കോടതി നേരിട്ട് കേസെടുത്തതിലൂടെ വ്യക്തമാകുന്നത്.
പുതിയ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നത്തില്‍ എല്ലാവരും അവധാനത പുലര്‍ത്തുകയാണ് വേണ്ടത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞതുപോലുള്ള രാഷ്ട്രീയ അജണ്ടകള്‍ക്ക് അവിടം ഇടമായിക്കൂടാ. പൊലീസിന്റെ നിയന്ത്രണം ആര്‍.എസ്.എസുകാര്‍ക്ക് കൈമാറുന്ന അവസ്ഥയും ഇനിയുണ്ടാവരുത്. മണ്ഡല മകരവിളക്ക് കാലം കഴിയുന്ന ജനുവരി പതിനഞ്ചുവരെ പരമാവധി സംയമനം പാലിക്കാന്‍ വിധിയെ അനുകൂലിക്കുന്നവരും തയ്യാറാകണം. ഭരണഘടനാസംരക്ഷണദിനം ആചരിക്കാനുള്ള സി.പി.എമ്മിന്റെ തീരുമാനം പല കോടതിവിധികളെയും ഭത്‌സിച്ചിട്ടുള്ള അവരുടെ നീതിന്യായ സംവിധാത്തോടുള്ള ഇരട്ടത്താപ്പിനെയാണ് തുറന്നുകാട്ടുന്നത്. സര്‍ക്കാരിന്റെ എടുത്തുചാട്ടമാണ് മുന്‍പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണമായതെന്ന വിലയിരുത്തല്‍ മുഖവിലക്കെടുക്കാന്‍ മുഖ്യമന്ത്രിയും തയ്യാറാകണം. ദുരഭിമാനം വെടിയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ജനുവരി 22ന് വാദം കേട്ട് അന്തിമവിധി ഉണ്ടാകുന്നതുവരെ സംയമനം പാലിച്ച് ക്ഷേത്രദര്‍ശനം മാറ്റിവെക്കാന്‍ വിശ്വാസികളായ യുവതികളും തയ്യാറാകണം. വ്യക്തിഗത താല്‍പര്യങ്ങള്‍ക്കുപരി ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതമാണ് എല്ലാവരുടെയും മുന്നിലുണ്ടാകേണ്ടത്.

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍

ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Published

on

രേഖകളില്ലാത്ത 2 കോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേര്‍ പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.

Continue Reading

Trending