Connect with us

Video Stories

ശമ്പളമില്ല, പെന്‍ഷനുമില്ല: കേന്ദ്രം വാക്കു പാലിച്ചില്ലെന്ന് ധനമന്ത്രി

Published

on

നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആദ്യ ശമ്പളവും പെന്‍ഷന്‍ വിതരണവും അവതാളത്തിലായി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പണത്തിന്റെ പകുതിമാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതോടെ രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും ജീവനക്കാരും പെന്‍ഷന്‍കാരും തിക്കിത്തിരക്കി.

ആയിരം കോടി രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുമെന്നും അഞ്ഞൂറ് കോടി വീതം ബാങ്കുകളിലും ട്രഷറിയിലൂടെയും വിനിയോഗിക്കാമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ വാഗ്ദാനം ചെയ്ത പണത്തിന്റെ പകുതിമാത്രമാണ് ലഭിച്ചത്. ഇതോടെ രാവിലെ തന്നെ ട്രഷറികളിലും ബാങ്കുകളിലും ശമ്പളത്തിനും പെന്‍ഷനുമായി ആളുകള്‍ തള്ളിക്കയറി. പലയിടത്തും പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ബാങ്കുകള്‍ക്കായി 140 കോടിയും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ബാങ്കുകള്‍ക്ക് 360 കോടിയുമാണ് അനുവദിച്ചത്. മിക്ക ട്രഷറികളിലും ശമ്പള വിതരണം മുടങ്ങി. ബാങ്കുകള്‍ നല്‍കാമെന്നേറ്റ തുക പൂര്‍ണമായി നല്‍കിയില്ല. ഒരു കോടിരൂപ ആവശ്യമായ ട്രഷറികള്‍ക്ക് പത്തുലക്ഷം രൂപ മാത്രമാണ് നല്‍കിയത്.

തിരുവനന്തപുരം ജില്ലാ ട്രഷറിക്ക് ആവശ്യപ്പെട്ട രണ്ടുകോടി ലഭിച്ചു. എന്നാല്‍ കൊല്ലം ജില്ലയിലെ വിവിധ ട്രഷറികളില്‍ പണമെത്തിയില്ല. ആലപ്പുഴ ജില്ലാ ട്രഷറിക്ക് ഏഴേകാല്‍ കോടിരൂപയാണ് വേണ്ടത്. കിട്ടിയത് മൂന്നുകോടി മാത്രം. തൃശൂര്‍ ജില്ലാ ട്രഷറിക്ക് കിട്ടിയത് 50 ലക്ഷം. പാലക്കാട് ജില്ലാ ട്രഷറിക്ക് 40 ലക്ഷം ലഭിച്ചു.

മലപ്പുറം ജില്ലാട്രഷറി ഒരുകോടി ആവശ്യപ്പെട്ടപ്പോള്‍ 40 ലക്ഷം ലഭിച്ചു. എറണാകുളം ജില്ലാട്രഷറി ആവശ്യപ്പെട്ട ഒരുകോടി തന്നെ ലഭിച്ചു. കോഴിക്കോട് ജില്ലാ ട്രഷറി ആവശ്യപ്പെട്ടത് ഒരുകോടി. അനുവദിച്ചത് പത്തുലക്ഷം മാത്രം. വയനാട് ജില്ലാ ട്രഷറിക്ക് ഒരുകോടി നല്‍കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ ട്രഷറിക്ക് 1.60 കോടി ലഭിച്ചു. വിവിധ സബ്ട്രഷറികള്‍ക്ക് ആവശ്യപ്പെട്ടതിന്റെ പകുതിമാത്രമാണ് ലഭിച്ചത്.സംസ്ഥാനത്ത് 222 ട്രഷറികളാണുള്ളത്. ഒരാള്‍ക്ക് ഒരാഴ്ച പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക 24,000 രൂപയാണ്. ഇതനുസരിച്ചാണ് ആദ്യഘട്ടമായി ശമ്പളം വാങ്ങുന്ന അഞ്ചുലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 1,200 കോടിരൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ബാക്കി തുക വരും ദിനങ്ങളില്‍ വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. സാധാരണഗതിയില്‍ ഏഴു ദിവസമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം. ഒന്നാം ദിവസം ശമ്പള വിതരണത്തിന് സര്‍ക്കാരിന് 750 കോടിരൂപ ആവശ്യമാണ്. രണ്ടാംദിനം 700 കോടി, മൂന്നാംദിനം 450 കോടി, നാലാംദിനം 400 കോടി, അഞ്ചാംദിനം 300 കോടി, ആറാംദിനവും ഏഴാം ദിനവും 250 കോടിവീതം എന്നിങ്ങനെയാണ് വേണ്ടത്.

പല ട്രഷറികളിലും കൈയിലുള്ള പണം ഉപയോഗിച്ചാണ് ഇന്നലെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്തത്. ആയിരം കോടി നല്‍കാമെന്ന വാഗ്ദാനത്തില്‍നിന്നും പിന്‍മാറിയ ആര്‍.ബി.ഐ അധികൃതരെ സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു. സെക്രട്ടറിയേറ്റിന് സമീപത്തെ തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ ധനമന്ത്രി തോമസ് ഐസക് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഉച്ചക്ക് ശേഷം ധനമന്ത്രിയുടെ ഓഫീസ് ട്രഷറി, ബാങ്ക് വഴി വിതരണംചെയ്ത കറന്‍സിയുടെ കണക്കുകള്‍ ശേഖരിച്ചു. ബാങ്കുകള്‍ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ധന, ട്രഷറി വകുപ്പ് സെക്രട്ടറിമാരുമായി മന്ത്രി ചര്‍ച്ച നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending