Connect with us

Video Stories

ശമ്പളമില്ല, പെന്‍ഷനുമില്ല: കേന്ദ്രം വാക്കു പാലിച്ചില്ലെന്ന് ധനമന്ത്രി

Published

on

നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആദ്യ ശമ്പളവും പെന്‍ഷന്‍ വിതരണവും അവതാളത്തിലായി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പണത്തിന്റെ പകുതിമാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതോടെ രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും ജീവനക്കാരും പെന്‍ഷന്‍കാരും തിക്കിത്തിരക്കി.

ആയിരം കോടി രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുമെന്നും അഞ്ഞൂറ് കോടി വീതം ബാങ്കുകളിലും ട്രഷറിയിലൂടെയും വിനിയോഗിക്കാമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ വാഗ്ദാനം ചെയ്ത പണത്തിന്റെ പകുതിമാത്രമാണ് ലഭിച്ചത്. ഇതോടെ രാവിലെ തന്നെ ട്രഷറികളിലും ബാങ്കുകളിലും ശമ്പളത്തിനും പെന്‍ഷനുമായി ആളുകള്‍ തള്ളിക്കയറി. പലയിടത്തും പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ബാങ്കുകള്‍ക്കായി 140 കോടിയും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ബാങ്കുകള്‍ക്ക് 360 കോടിയുമാണ് അനുവദിച്ചത്. മിക്ക ട്രഷറികളിലും ശമ്പള വിതരണം മുടങ്ങി. ബാങ്കുകള്‍ നല്‍കാമെന്നേറ്റ തുക പൂര്‍ണമായി നല്‍കിയില്ല. ഒരു കോടിരൂപ ആവശ്യമായ ട്രഷറികള്‍ക്ക് പത്തുലക്ഷം രൂപ മാത്രമാണ് നല്‍കിയത്.

തിരുവനന്തപുരം ജില്ലാ ട്രഷറിക്ക് ആവശ്യപ്പെട്ട രണ്ടുകോടി ലഭിച്ചു. എന്നാല്‍ കൊല്ലം ജില്ലയിലെ വിവിധ ട്രഷറികളില്‍ പണമെത്തിയില്ല. ആലപ്പുഴ ജില്ലാ ട്രഷറിക്ക് ഏഴേകാല്‍ കോടിരൂപയാണ് വേണ്ടത്. കിട്ടിയത് മൂന്നുകോടി മാത്രം. തൃശൂര്‍ ജില്ലാ ട്രഷറിക്ക് കിട്ടിയത് 50 ലക്ഷം. പാലക്കാട് ജില്ലാ ട്രഷറിക്ക് 40 ലക്ഷം ലഭിച്ചു.

മലപ്പുറം ജില്ലാട്രഷറി ഒരുകോടി ആവശ്യപ്പെട്ടപ്പോള്‍ 40 ലക്ഷം ലഭിച്ചു. എറണാകുളം ജില്ലാട്രഷറി ആവശ്യപ്പെട്ട ഒരുകോടി തന്നെ ലഭിച്ചു. കോഴിക്കോട് ജില്ലാ ട്രഷറി ആവശ്യപ്പെട്ടത് ഒരുകോടി. അനുവദിച്ചത് പത്തുലക്ഷം മാത്രം. വയനാട് ജില്ലാ ട്രഷറിക്ക് ഒരുകോടി നല്‍കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ ട്രഷറിക്ക് 1.60 കോടി ലഭിച്ചു. വിവിധ സബ്ട്രഷറികള്‍ക്ക് ആവശ്യപ്പെട്ടതിന്റെ പകുതിമാത്രമാണ് ലഭിച്ചത്.സംസ്ഥാനത്ത് 222 ട്രഷറികളാണുള്ളത്. ഒരാള്‍ക്ക് ഒരാഴ്ച പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക 24,000 രൂപയാണ്. ഇതനുസരിച്ചാണ് ആദ്യഘട്ടമായി ശമ്പളം വാങ്ങുന്ന അഞ്ചുലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 1,200 കോടിരൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ബാക്കി തുക വരും ദിനങ്ങളില്‍ വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. സാധാരണഗതിയില്‍ ഏഴു ദിവസമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം. ഒന്നാം ദിവസം ശമ്പള വിതരണത്തിന് സര്‍ക്കാരിന് 750 കോടിരൂപ ആവശ്യമാണ്. രണ്ടാംദിനം 700 കോടി, മൂന്നാംദിനം 450 കോടി, നാലാംദിനം 400 കോടി, അഞ്ചാംദിനം 300 കോടി, ആറാംദിനവും ഏഴാം ദിനവും 250 കോടിവീതം എന്നിങ്ങനെയാണ് വേണ്ടത്.

പല ട്രഷറികളിലും കൈയിലുള്ള പണം ഉപയോഗിച്ചാണ് ഇന്നലെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്തത്. ആയിരം കോടി നല്‍കാമെന്ന വാഗ്ദാനത്തില്‍നിന്നും പിന്‍മാറിയ ആര്‍.ബി.ഐ അധികൃതരെ സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു. സെക്രട്ടറിയേറ്റിന് സമീപത്തെ തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ ധനമന്ത്രി തോമസ് ഐസക് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഉച്ചക്ക് ശേഷം ധനമന്ത്രിയുടെ ഓഫീസ് ട്രഷറി, ബാങ്ക് വഴി വിതരണംചെയ്ത കറന്‍സിയുടെ കണക്കുകള്‍ ശേഖരിച്ചു. ബാങ്കുകള്‍ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ധന, ട്രഷറി വകുപ്പ് സെക്രട്ടറിമാരുമായി മന്ത്രി ചര്‍ച്ച നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending