Connect with us

Views

ഗോള്‍ മഴയില്‍ ഗോവ തല ഉയര്‍ത്തി

Published

on

മഡ്ഗാവ്: സീക്കോ എന്ന ഇതിഹാസ പരിശീലകന്‍ തല ഉയര്‍ത്തി മടങ്ങുന്നു. ടീമിന്റെ തോല്‍വികളില്‍ തല താഴ്ത്താന്‍ നിര്‍ബന്ധിതനായ ബ്രസീലുകാരന്‍ ഇന്നലെ അവസാന പോരാട്ടത്തില്‍ ചാമ്പ്യന്മാരായ ചെന്നൈയെ 5-4ന് തകര്‍ത്ത് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. ഒമ്പത് ഗോള്‍ പിറന്ന പോരാട്ടത്തില്‍ മാര്‍ക്കോ മറ്റരേസിയുടെ സംഘത്തിന് പലപ്പോഴും ഗോവക്ക് ഒപ്പമെത്താനായി. പക്ഷേ അവസാനത്തില്‍ പിഴച്ചു. വിമാനാപകടത്തില്‍ കൊലപ്പെട്ട ബ്രസീല്‍ ടീം അംഗങ്ങളെ അനുസ്മരിച്ചാണ് ഗോവ കളിക്കാനിറങ്ങിയത്.

മൂന്ന് തവണ പിറകിലായിരുന്നു ഗോവക്കാര്‍. സ്വന്തം മൈതാനത്ത് ഇത്തവണ ഒരു വിജയം പോലുമുണ്ടാവില്ലേ എന്ന ആശങ്കയായിരുന്നു കാണികള്‍ക്ക് . പക്ഷേ പതറാതെ പൊരുതിയ ടീം അവസാനത്തില്‍ ജയിച്ചു കയറുകയായിരുന്നു. നാലാം മിനുട്ടില്‍ ജെറി ലാല്‍സുലിയുടെ ചെന്നൈയാണ് മുന്നില്‍ കയറിയത്. പക്ഷേ ആറാം മിനുട്ടില്‍ റാഫേല്‍ കൊയ്‌ലോയിലുടെ ഗോവ ഒപ്പമെത്തി, ഗ്രിഗറി അര്‍നോളിന്റെ സെല്‍ഫ് ഗോളില്‍ ചെന്നൈ ലീഡ് നേടിയപ്പോള്‍ ജോഫ്രെ ഗോവയെ ഒപ്പമെത്തിച്ചു. ഇരുപത്തിയെട്ടാം മിനുട്ടില്‍ ഡുഡുവിലൂടെ ചെന്നൈ വീണ്ടും ലീഡ് നേടി. സാഹില്‍ ടെവേര ഗോവയെ ഒപ്പമെത്തിച്ചു. റാഫേല്‍ കൊയ്‌ലോയിലൂടെ ഗോവ ലീഡ് നേടിയപ്പോള്‍ ജോണ്‍ റിജ് സെയുടെ പെനാല്‍ട്ടിയില്‍ ചെന്നൈ ഒപ്പമെത്തി.

4-4 ല്‍ അവസാനിക്കുമെന്ന് കരുതിയ മല്‍സരത്തിലാണ് അവസാന ടെവേര തന്നെ അധികസമയത്ത് ഗോവയെ വിജയത്തിലെത്തിച്ചു.ജയിച്ചെങ്കിലും ടേബിളില്‍ അവസാന സ്ഥാനവുമായാണ് നിലവിലെ രണ്ടാം സ്ഥാനക്കാര്‍ മടങ്ങുന്നത്. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആന്റോണിയോ ഹബാസിന്റെ പരിശീലനത്തിന്‍ കീഴില്‍ പൂനെ സിറ്റി ഇന്ന് തങ്ങളുടെ അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ആദ്യ സീസണില്‍ കീരീടത്തിലേക്കു നയിച്ച ഹബാസിനു കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ സെമിഫൈനല്‍ വരെ കൊണ്ടുചെന്നേത്തിക്കുവാനും കഴിഞ്ഞിരുന്നു.ഇത്തവണ പൂനെ സിറ്റിയുടെ ചുമതല ഏറ്റെടുത്ത ഹബാസിന്റെ ഡ്യൂട്ടി ഇന്നത്തെ മത്സരത്തോടെ അവസാനിക്കുകയാണ്. 13 മത്സരങ്ങളില്‍ നിന്നും നാല് ജയം, മൂന്നു സമനില, ആറ് തോല്‍വി എന്നീ നിലയില്‍ 15 പോയിന്റുമായി ആറാം സ്ഥാനത്തു നില്‍ക്കുന്ന പൂനെ സിറ്റിക്കു ഇന്നത്തെ മത്സരം ജയിച്ചാലും സെമിഫൈനലില്‍ എത്തുവാന്‍ കഴിയില്ല.

എന്നാല്‍ കൊല്‍ക്കത്തയ്ക്കു തലവേദന സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും. ഈ സീസണില്‍ ഹബാസിനെ പരിശീലകനായി ലഭിച്ചതില്‍ പൂനെ സിറ്റിക്ക് ഒരു കണക്കില്‍ നഷ്ടമാണ് സംഭവിച്ചത്. കഴിഞ്ഞ സീസണില്‍ കിട്ടിയ സസ്‌പെന്‍ഷന്റെ കാലാവധി ഹബാസ് പൂര്‍ത്തിയാക്കിയത് ഈ സീസണിലാണ്. അതുകൊണ്ടു തന്നെ ഹബാസിനെ പുറത്തിരുത്തിയാണ് പൂനെ സിറ്റിക്ക് ആദ്യ നാല് മത്സരവും കളിക്കേണ്ടി വന്നത്. ഹബാസ് തിരിച്ചുവന്നതിനു ശേഷവും പൂനെ സിറ്റിക്ക് കാര്യമായ നേട്ടങ്ങള്‍ ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ല. വിജയകരമായി മൂന്നാം വര്‍ഷവും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഹബാസ് ആകട്ടെ ഇത്തവണത്തെ നിരാശരായ പരിശീലകരുടെ പട്ടികയുടെ കൂട്ടത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending