Views
ഗോള്‍ മഴയില്‍ ഗോവ തല ഉയര്‍ത്തി

മഡ്ഗാവ്: സീക്കോ എന്ന ഇതിഹാസ പരിശീലകന്‍ തല ഉയര്‍ത്തി മടങ്ങുന്നു. ടീമിന്റെ തോല്‍വികളില്‍ തല താഴ്ത്താന്‍ നിര്‍ബന്ധിതനായ ബ്രസീലുകാരന്‍ ഇന്നലെ അവസാന പോരാട്ടത്തില്‍ ചാമ്പ്യന്മാരായ ചെന്നൈയെ 5-4ന് തകര്‍ത്ത് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. ഒമ്പത് ഗോള്‍ പിറന്ന പോരാട്ടത്തില്‍ മാര്‍ക്കോ മറ്റരേസിയുടെ സംഘത്തിന് പലപ്പോഴും ഗോവക്ക് ഒപ്പമെത്താനായി. പക്ഷേ അവസാനത്തില്‍ പിഴച്ചു. വിമാനാപകടത്തില്‍ കൊലപ്പെട്ട ബ്രസീല്‍ ടീം അംഗങ്ങളെ അനുസ്മരിച്ചാണ് ഗോവ കളിക്കാനിറങ്ങിയത്.
മൂന്ന് തവണ പിറകിലായിരുന്നു ഗോവക്കാര്‍. സ്വന്തം മൈതാനത്ത് ഇത്തവണ ഒരു വിജയം പോലുമുണ്ടാവില്ലേ എന്ന ആശങ്കയായിരുന്നു കാണികള്‍ക്ക് . പക്ഷേ പതറാതെ പൊരുതിയ ടീം അവസാനത്തില്‍ ജയിച്ചു കയറുകയായിരുന്നു. നാലാം മിനുട്ടില്‍ ജെറി ലാല്‍സുലിയുടെ ചെന്നൈയാണ് മുന്നില്‍ കയറിയത്. പക്ഷേ ആറാം മിനുട്ടില്‍ റാഫേല്‍ കൊയ്‌ലോയിലുടെ ഗോവ ഒപ്പമെത്തി, ഗ്രിഗറി അര്‍നോളിന്റെ സെല്‍ഫ് ഗോളില്‍ ചെന്നൈ ലീഡ് നേടിയപ്പോള്‍ ജോഫ്രെ ഗോവയെ ഒപ്പമെത്തിച്ചു. ഇരുപത്തിയെട്ടാം മിനുട്ടില്‍ ഡുഡുവിലൂടെ ചെന്നൈ വീണ്ടും ലീഡ് നേടി. സാഹില്‍ ടെവേര ഗോവയെ ഒപ്പമെത്തിച്ചു. റാഫേല്‍ കൊയ്‌ലോയിലൂടെ ഗോവ ലീഡ് നേടിയപ്പോള്‍ ജോണ്‍ റിജ് സെയുടെ പെനാല്‍ട്ടിയില്‍ ചെന്നൈ ഒപ്പമെത്തി.
4-4 ല്‍ അവസാനിക്കുമെന്ന് കരുതിയ മല്‍സരത്തിലാണ് അവസാന ടെവേര തന്നെ അധികസമയത്ത് ഗോവയെ വിജയത്തിലെത്തിച്ചു.ജയിച്ചെങ്കിലും ടേബിളില്‍ അവസാന സ്ഥാനവുമായാണ് നിലവിലെ രണ്ടാം സ്ഥാനക്കാര്‍ മടങ്ങുന്നത്. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആന്റോണിയോ ഹബാസിന്റെ പരിശീലനത്തിന്‍ കീഴില്‍ പൂനെ സിറ്റി ഇന്ന് തങ്ങളുടെ അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ആദ്യ സീസണില്‍ കീരീടത്തിലേക്കു നയിച്ച ഹബാസിനു കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ സെമിഫൈനല്‍ വരെ കൊണ്ടുചെന്നേത്തിക്കുവാനും കഴിഞ്ഞിരുന്നു.ഇത്തവണ പൂനെ സിറ്റിയുടെ ചുമതല ഏറ്റെടുത്ത ഹബാസിന്റെ ഡ്യൂട്ടി ഇന്നത്തെ മത്സരത്തോടെ അവസാനിക്കുകയാണ്. 13 മത്സരങ്ങളില്‍ നിന്നും നാല് ജയം, മൂന്നു സമനില, ആറ് തോല്‍വി എന്നീ നിലയില്‍ 15 പോയിന്റുമായി ആറാം സ്ഥാനത്തു നില്‍ക്കുന്ന പൂനെ സിറ്റിക്കു ഇന്നത്തെ മത്സരം ജയിച്ചാലും സെമിഫൈനലില്‍ എത്തുവാന്‍ കഴിയില്ല.
എന്നാല്‍ കൊല്‍ക്കത്തയ്ക്കു തലവേദന സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും. ഈ സീസണില്‍ ഹബാസിനെ പരിശീലകനായി ലഭിച്ചതില്‍ പൂനെ സിറ്റിക്ക് ഒരു കണക്കില്‍ നഷ്ടമാണ് സംഭവിച്ചത്. കഴിഞ്ഞ സീസണില്‍ കിട്ടിയ സസ്‌പെന്‍ഷന്റെ കാലാവധി ഹബാസ് പൂര്‍ത്തിയാക്കിയത് ഈ സീസണിലാണ്. അതുകൊണ്ടു തന്നെ ഹബാസിനെ പുറത്തിരുത്തിയാണ് പൂനെ സിറ്റിക്ക് ആദ്യ നാല് മത്സരവും കളിക്കേണ്ടി വന്നത്. ഹബാസ് തിരിച്ചുവന്നതിനു ശേഷവും പൂനെ സിറ്റിക്ക് കാര്യമായ നേട്ടങ്ങള്‍ ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ല. വിജയകരമായി മൂന്നാം വര്‍ഷവും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഹബാസ് ആകട്ടെ ഇത്തവണത്തെ നിരാശരായ പരിശീലകരുടെ പട്ടികയുടെ കൂട്ടത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും പങ്കുണ്ട്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം; വി.ഡി. സതീശന്
-
india2 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.