Connect with us

More

‘ഇനി എന്റെ പ്രവര്‍ത്തനം കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വെബ്‌സൈറ്റുകള്‍ക്കെതിരെ’: കൈലേഷ് സത്യാര്‍ത്ഥി

Published

on

അശ്‌റഫ് തൂണേരി

ദോഹ: കുട്ടികളെ ഉപയോഗിച്ച് വിവിധ രൂപത്തിലുള്ള അശ്ലീല വെബ്‌സൈറ്റുകള്‍ പുറത്തുവരുന്നത് ഇന്ത്യയിലുള്‍പ്പെടെ വ്യാപകമായിട്ടുണ്ടെന്നും ഇതിനെതിരെ ഐക്യരാഷ്ട്രസഭയുടെ നയപരിപാടിയുടെ ഭാഗമായി പുതിയ പ്രവര്‍ത്തന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണെന്നും നോബേല്‍ സമ്മാനജേതാവ് കൈലേഷ് സത്യാര്‍ത്ഥി. ദോഹയില്‍ നടക്കുന്ന ആറാമത് അജ്‌യാല്‍ ചലച്ചിത്രമേളയില്‍ അതിഥിയായി പങ്കെടുക്കുന്ന അദ്ദേഹം ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകാടിസ്ഥാനത്തില്‍ എട്ടു മുതല്‍ പത്തുവരെ ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമാണ് കുട്ടികളെ നിരന്തരമായി ചൂഷണം ചെയ്ത് ഓണ്‍ലൈന്‍ മേഖലയിലുള്ളവര്‍ നേടുന്നത്. ആഗോളാടിസ്ഥാനത്തില്‍ പ്രത്യേക ഡാറ്റാ സംവിധാനമുപയോഗിച്ചാണ് കുട്ടികളുടെ ലൈംഗിക ചിത്രങ്ങളടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ സജ്ജീകരണം. സാങ്കേതിക സംവിധാനം ഏറെ ദുരൂഹത നിറഞ്ഞതും കണ്ടുപിടിക്കാന്‍ ദുഷ്‌കരവുമായ രീതിയിലാണ്്. ഈ കെണിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കുകയെന്നതാണ് ഇപ്പോഴത്തെ തന്റെ പ്രധാന പ്രവര്‍ത്തനമെന്നും സത്യാര്‍ത്ഥി വിശദീകരിച്ചു.

നാലു ദിനങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെലാ മെര്‍ക്കലുമായി കൂടിയാലോചന നടത്തുകയുണ്ടായി. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കണ്ടിരുന്നു. ഇന്ത്യയിലും യു എ ഇയിലും വിവിധ നേതാക്കളേയും മതനേതാക്കളേയും കണ്ട് സംസാരിക്കുകയുണ്ടായി. എല്ലാവരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരില്‍ കത്വ പെണ്‍കുട്ടിക്ക് നേരെ നടന്ന ക്രൂരമായ കൂട്ടലൈംഗികാതിക്രമണം ഞെട്ടിക്കുന്നതാണ്. മനുഷ്യര്‍ക്കിങ്ങനെയൊക്കെ ചെയ്യാനാവുമോ എന്ന് നാം അന്തിച്ചുനിന്നുപോവുകയാണ്. അന്വേഷണം ശരിയായ ഗതിയില്‍ നടക്കുമെന്ന് വിശ്വസിക്കാം. ഇന്ത്യയില്‍ സംഘടിത ലൈംഗികാതിക്രമണം വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. രാഷ്ട്രീയമായോ മതപരമായോ അതിനെ സമീപിക്കുന്നതും ന്യായീകരിക്കുന്നതുമായ മാനസികാവസ്ഥ ഭീകരമാണ്. ഇത്തരം കിരാത നീക്കങ്ങള്‍ക്കെതിരെ ജനജാഗ്രതയുണ്ടാക്കുകയാണ് വേണ്ടത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും പിന്നീട് ഡല്‍ഹിയിലേക്കും കുട്ടികള്‍ക്ക് നേരെയുള്ള കൂട്ടമായും ഒറ്റക്കുമുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് വ്യാപിക്കുന്നത് ദു:ഖകരമാണ്. അങ്ങിനെ സംഭവിച്ചാല്‍ അവരെക്കൊണ്ട് തന്നെ പറയിപ്പിക്കുകയെന്നത് മുഖ്യമാണ്. പലരും പുറത്തുപറയാന്‍ ഭീതിയുള്ളവരാണ്. ഭീതി ഇല്ലാതാക്കാനും കുട്ടികള്‍ക്ക് ആത്മധൈര്യം പകരാനും നാം ബോധവത്കരണം നടത്തിയേ തീരൂവെന്നും സത്യാര്‍ത്ഥി വ്യക്തമാക്കി.

ജോര്‍ദ്ദാനില്‍ ഈയ്യിടെ നോബല്‍ സമ്മാന ജേതാക്കളെല്ലാം ഒരുമിച്ചുകൂടി കുട്ടികളെ കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തും ലൈംഗിതാക്രമണവും ചര്‍ച്ച ചെയ്യുകയുണ്ടായി. 150 ബില്യണ്‍ ഡോളറിന്റെ നിയമവിരുദ്ധ വരുമാനം ലഭിക്കുന്ന മേഖലയാണ് മനുഷ്യക്കടത്ത്. കുട്ടികളാണ് ഇതിന്റെ പ്രധാന ഇരകള്‍. പിന്നെ പെണ്‍കുട്ടികളും സ്ത്രീകളും. കുടിയേറ്റം, അഭയാര്‍ത്ഥി പ്രതിസന്ധി, കാലാവസ്ഥാ ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഒറ്റപ്പെടുന്നവരും സ്ഥലം വിട്ട് പോവേണ്ടി വരുന്നവരുമെല്ലാം ഇത്തരം കെണിയിലകപ്പെടുന്നുണ്ട്. 50 മില്യണ്‍ കുട്ടികളാണ് ഇത്തരത്തില്‍ നിരാലംബരോ നിരാശ്രയരോ ആവുന്നത്. അവരില്‍ 30 മില്യണ്‍ കുട്ടികള്‍ അഭയാര്‍ത്ഥികളാണ്. മറ്റുള്ളവര്‍ സാമൂഹിക പ്രശ്‌നങ്ങളും കാലാവസ്ഥാ ദുരന്തവും കാരണവും വീടുവിട്ടിറങ്ങേണ്ടി വന്നവരോ ഒറ്റപ്പെട്ടവരോ ആയ കുട്ടികളാണ്.

യുദ്ധവും പ്രതിസന്ധിയുമുള്ളതിനാല്‍ തന്നെ മധ്യപൂര്‍വ്വേഷ്യ ഇത്തരത്തിലുള്ള പ്രധാനമേഖല തന്നെയാണ്. പ്രത്യേകിച്ച് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, സൗത്ത് സുഡാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അഭയാര്‍ത്ഥികളായ കുട്ടികളെ രക്ഷിക്കാനാവശ്യമായത് ചെയ്യാന്‍ അധികൃതരുടെ ശ്രദ്ധക്ഷണിച്ചിരുന്നു. കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, മാനസിക ആരോഗ്യ പിന്തുണ തുടങ്ങിയവ ഉറപ്പുവരുത്താന്‍ വിവിധ ഏജന്‍സികളും സര്‍ക്കാരുകളും സഹകരിക്കണമെന്നായിരുന്നു തന്റെ ആവശ്യമെന്നും അദ്ദേഹം വിശദീകരിച്ചു. നവംബര്‍ 27ന് യൂടൂബില്‍ റിലീസ് ചെയ്ത ‘ദ ്രൈപസ് ഓഫ് ഫ്രീ’ എന്ന തന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി 3 ദിവസം 22 ലക്ഷത്തിലധിം പേരാണ് ഇതിനകം കണ്ടതെന്നത് ഏറെ ഹ്ലാദകരമാണെന്നും എണ്‍പതിനായിരത്തിലധികം കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സന്നദ്ധസേവനത്തിനുടമയായ കൈലേഷ് എടുത്തുപറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending