Connect with us

More

ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിക്കണം; ഇന്ത്യന്‍ അംബാസഡര്‍

Published

on

 

ദോഹ: ഇന്ത്യന്‍- ഖത്തരി ആഴത്തിലുള്ള ബന്ധത്തെ പ്രശംസിച്ച് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍. ജനങ്ങള്‍ തമ്മിലുളള ബന്ധം, വാണിജ്യ വ്യവസായ, സാംസ്‌കാരിക ചേര്‍ച്ചകളിലൂടെയാണ് ഈ ബന്ധം വളര്‍ച്ച കൈവരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗള്‍ഫ് മേഖലയുടെ സുരക്ഷയിലും സമാധാനത്തിലും ഇന്ത്യയ്ക്ക് സുപ്രധാന താല്‍പര്യമുണ്ട്. 90ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളാണ് ഈ മേഖലയിലുള്ളത്. രാജ്യാന്തര ഭീകരത, തീവ്രാക്രമങ്ങള്‍, മതപരമായ അസഹിഷ്ണുത എന്നിവയെല്ലാം മേഖലയ്ക്കും അതിനപ്പുറത്തും സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഗൗരവതരമായ ഭീഷണിയാകുന്നുണ്ട്. പൊതുവായ പ്രയോജനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ഈ വെല്ലുവിളികളെ നേരിടുന്നതിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം. ഒരു വലിയ കുടുംബത്തെപ്പോലെ കാണുന്ന ഗള്‍ഫ് രാജ്യങ്ങളള്‍ തങ്ങളുടെ ഭിന്നതകളും വ്യത്യാസങ്ങളും തുറന്ന ചര്‍ച്ചകളിലൂടെ പരിഹരിക്കണം. പരസ്പര ബഹുമാനം, പരമാധികാരം, മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം ചര്‍ച്ച. എല്ലാ സുപ്രധാന വിഷയങ്ങള്‍ക്കും സുസ്ഥിരമായ പരിഹാരത്തിലേക്ക് ഏത്തേണ്ടതുണ്ട്. പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം പ്രോത്സാഹിപ്പിക്കുന്ന കുവൈത്ത് അമീറിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു. പ്രശ്‌നപരിഹാരത്തിനായുള്ള കുവൈത്തി ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ മറ്റു ലോകശക്തികള്‍ക്കൊപ്പം ഇന്ത്യയും ചേര്‍ന്നിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടുത്തിടെ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തില്‍ സംയുക്ത കമ്മീഷന്‍ രൂപീകരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചതും 2019 ഖത്തര്‍- ഇന്ത്യ സാംസ്‌കാരിക വര്‍ഷമായി ആഘോഷിക്കുന്നതും അംബാസഡര്‍ ചൂണ്ടിക്കാട്ടി. നിരവധി പരിപാടികള്‍ അടുത്തവര്‍ഷം ഇതിന്റെ ഭാഗമായി നടക്കും. ഇന്ത്യയുടെ സുപ്രധാന ഊര്‍ജ പങ്കാളിയാണ് ഖത്തര്‍.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം സമീപവര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസം,വ്യവസായം, വ്യാപാരം,അടിസ്ഥാനസൗകര്യവികസനം, ടൂറിസം സാമൂഹികവികസനം ഉള്‍പ്പടെയുള്ള വിവിധ മേഖലകളിലെ ഖത്തറിന്റെ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു. വര്‍ഷങ്ങളായി ഇന്ത്യന്‍ സമൂഹത്തിന് ഖത്തര്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. അമീറിനും പിതാവ് അമീറിനും സര്‍ക്കാരിനും അദ്ദേഹം ദേശീയ ദിനാശംസകള്‍ അറിയിച്ചു.

kerala

ജീവനക്കാരുടെ കുറവ്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

രിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി.

Published

on

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി. ജീവനക്കാര്‍ കുറവായതുകൊണ്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് കമ്പകനിയുടെ വിശദീകരണം.

രാത്രിയുള്ള വിമാനം ആയതുകൊണ്ട് നേരത്തെ തന്നെ വിമാനങ്ങള്‍ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടിയന്തരമായി യാത്ര ചെയ്യേണ്ടവര്‍ക്ക് വിമാനം റദ്ദാക്കിയത് ബുദ്ധമുട്ടുണ്ടാക്കിയിട്ടുണ്ട്.

Continue Reading

kerala

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ കുളത്തിലിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു

Published

on

കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണ(14)  ആണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരുക്കേറ്റ് കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്.

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ് സഞ്ജയ്. സഹോദരി: ശ്രീഷ.

Continue Reading

india

ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്

Published

on

ഗുജറാത്തില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷന്‍ നവ സ്വദേശി മിഷ്രി ഖാന്‍ ബലോച്(40) ആണു കൊല്ലപ്പെട്ടത്.

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നല്‍കാനായി രണ്ട് കന്നുകാലികളുമായി വാഹനത്തില്‍ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈന്‍ ഖാന്‍ ബലോച്ചും. കന്നുകാലി ചന്തയില്‍നിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡില്‍ തടഞ്ഞു. തുടര്‍ന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മര്‍ദിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഷ്രി ഖാന്‍ വൈകാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാഹനം ഓടിച്ച ഹുസൈന്‍ ഖാന്‍ അക്രമികളില്‍നിന്നു രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണു ജീവന്‍ ബാക്കിയായത്. അഖിരാജ് സിങ് എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഹുസൈന്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമത്തിൽ അഖിരാജ്, പർഭത് സിങ് വഘേല, നികുൽ സിങ്, ജഗത് സിങ്, പ്രവീൺ സിങ്, ഹമീർഭായ് താക്കൂർ എന്നിവർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗത് സിങ്ങും ഹമീർഭായിയും പിടിയിലായതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.

അക്രമികൾ മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അഖിരാജ് പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ചില കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്. 2023ൽ സമാനമായൊരു സംഭവത്തിൽ കന്നുകാലികളുമായി പോയയാളെ ജയ് ശ്രീറാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷി പറഞ്ഞു.

Continue Reading

Trending