More
വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ 86 ഒഴിവ്, ടെക്‌നീഷ്യന്‍, ശമ്പളം: 21,700-69,100 രൂപ

ഐ.എസ്.ആര്‍.ഒക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 86 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജാഞാപനങ്ങളാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം.
64 ഒഴിവ്, അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 11., പരസ്യനമ്പര്‍: VSSC 305
പരസ്യതീയതി: 22.12.2018
തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ
ടെക്‌നീഷ്യന്‍ ബി: (ഇലക്ട്രീഷ്യന്‍ (ഒഴിവ് ഏഴ്), ഇലക്ട്രോണിക് മെക്കാനിക് (ഒഴിവ് അഞ്ച്), മെഷിനിസ്റ്റ് (ഒഴിവ്അഞ്ച്), ഫിറ്റര്‍ (ഒഴിവ് മൂന്ന്), കെമിക്കല്‍ ഓപ്പറേറ്റര്‍(മെയിന്റനന്‍സ് മെക്കാനിക്) (ഒഴിവ് രണ്ട്), ടര്‍ണര്‍ (ഒഴിവ് രണ്ട്), എം.ആര്‍ ആന്‍ഡ് എസി (ഒഴിവ് രണ്ട്), ഇലക്ട്രോപ്ലേറ്റര്‍ (ഒഴിവ് ഒന്ന്), പ്ലംബര്‍ (ഒഴിവ് ഒന്ന്), ബ്ലാക്ക്‌സ്മിത്തി (ഒഴിവ് ഒന്ന്), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (ഒഴിവ് ഒന്ന്)): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി, 2170069100 രൂപ.
എഫ്.ആര്‍.പി (ഒഴിവ് നാല്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ െഎ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി, എഫ്.ആര്‍.പിയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ജയം.
ഡ്രാഫ്റ്റ്‌സ്മാന്‍ ബി (മെക്കാനിക്കല്‍) (ഒഴിവ്.നാല്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടി.ഐ/എന്‍.ടി.സി/എന്‍.എ.സി, 21700-69100 രൂപ.
കുക്ക് (ഒഴിവ് മൂന്ന്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, സമാന തസ്തികയില്‍ (ഹോട്ടല്‍/കാന്റീന്‍) അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം, 19900-63200 രൂപ.
ഫയര്‍മാന്‍ എ (ഒഴിവ് ഒന്ന്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, മികച്ച ശാരീരിക ക്ഷമത, 19900-63200 രൂപ.
കേറ്ററിങ് അറ്റന്‍ഡന്റ് എ (ഒഴിവ്22): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, 1800056900 രൂപ.
വിശദവിവരങ്ങള്‍ക്ക്: www.vssc.gov.in
14 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി ഒന്‍പത്. പരസ്യനമ്പര്‍: VSSC- 304, പരസ്യതീയതി: 22.12.2018, തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഒഴിവ്11): ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസോടെ ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ സിനിമാറ്റോഗ്രഫി/ഫൊട്ടോഗ്രഫി ഡിപ്ലോമ, 44,900-1,42,400 രൂപ.
സയന്റിഫിക് അസിസ്റ്റന്റ് (ഒഴിവ്ഒന്ന്): അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ സ്‌പെഷലൈസേഷനേടു കൂടി ഫസ്റ്റ് ക്ലാസ് ബി.എസ്.സി, 44900-142400 രൂപ.
ലൈബ്രറി അസിസ്റ്റന്റ്എ (ഒഴിവ്‌രണ്ട്): ബിരുദം, ലൈബ്രറി സയന്‍സ്/ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസ് പിജി അല്ലെങ്കില്‍ തത്തുല്യം, 44900-142400 രൂപ.
വിശദവിവരങ്ങള്‍ക്ക്: www.vssc.gov.in
വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ആന്ധ്രാപ്രദേശിലെ എം.വി.ഐ.ടി റസിഡന്റ് സെന്ററില്‍ ഫിറ്റര്‍, ഇലക്ട്രോണിക് മെക്കാനിക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 13.
പരസ്യനമ്പര്‍: VSSC- 306
പരസ്യതീയതി: 22.12.2018
യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി
ശമ്പളം: 21,700-69,100 രൂപ.
വിശദവിവരങ്ങള്‍ക്ക്: www.vssc.gov.inJob Tips
india
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്

ഇസ്രായേലിന് അനുകൂലമായ ഇന്ത്യയുടെ നിലപാടിലൂടെ മോദി സർക്കാർ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകർത്തു കളഞ്ഞതായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട യു.എൻ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സമാധാനത്തിനും നീതിക്കും മനുഷ്യന്റെ അന്തസ് ഉയർത്തുന്നതിന് വേണ്ടി ഇന്ത്യ എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് കോൺഗ്രസ് ഓർമിപ്പിച്ചു.
ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളാണ് പട്ടിണി കിടന്ന് മരിക്കുന്നത്. അന്താരാഷ്ട്ര സഹായം തന്നെ നിലച്ചു. ഇതൊരു മാനുഷിക ദുരന്തമാണ്. ഇത്തരമൊരു ഘട്ടത്തിൽ ഗസ്സയിലെ വെടിനിർത്തലിന് വേണ്ടി ഇന്ത്യ നിലകൊള്ളണമായിരുന്നു. എന്നാൽ യുദ്ധം, വംശഹത്യ, നീതി എന്നിവയ്ക്കെതിരായ തത്വാധിഷ്ഠിത നിലപാട് ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യ എപ്പോഴും ഫലസ്തീനോടൊപ്പം നിൽക്കാൻ തീരുമാനിച്ചത് ഒരു നിലപാടിന്റെ ഭാഗമാണ്, അല്ലാതെ തന്ത്രപരമല്ല. എന്നാൽ മഹത്തായ പൈതൃകം ഇന്ന് തകർന്നു തരിപ്പണമായി. ഇന്ത്യ അതിന്റെ തത്വങ്ങളെല്ലാം ഇസ്രായേലിനു മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഈ തത്വങ്ങളായിരുന്നു ഒരു കാലത്ത് ലോകത്തിന് തന്നെ വഴികാട്ടിയായിരുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം പ്രാധാന്യമർഹിക്കണമെങ്കിൽ അനീതിക്കെതിരെ ധൈര്യത്തോടെ നിലകൊള്ളുകയാണ് വേണ്ടത്. അക്രമങ്ങളാൽ ഗസ്സ വലയുമ്പോൾ ഇന്ത്യ മൗനം പാലിക്കുന്നത് ശരിയല്ല. പൂർണ്ണ ധൈര്യത്തോടെയും മനസ്സാക്ഷിയോടെയും സംസാരിക്കുന്നവരെ ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് മോദി സർക്കാർ മനസിലാക്കണം”- കോൺഗ്രസ് വ്യക്തമാക്കി.
india
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.

സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് മരണം. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.
സുരക്ഷാ സേന ഒളിത്താവളങ്ങൾ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡർമാർ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുകൾ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
kerala3 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്