Connect with us

More

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ 86 ഒഴിവ്, ടെക്‌നീഷ്യന്‍, ശമ്പളം: 21,700-69,100 രൂപ

Published

on

ഐ.എസ്.ആര്‍.ഒക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 86 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജാഞാപനങ്ങളാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം.

64 ഒഴിവ്, അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 11., പരസ്യനമ്പര്‍: VSSC 305
പരസ്യതീയതി: 22.12.2018

തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ

ടെക്‌നീഷ്യന്‍ ബി: (ഇലക്ട്രീഷ്യന്‍ (ഒഴിവ് ഏഴ്), ഇലക്ട്രോണിക് മെക്കാനിക് (ഒഴിവ് അഞ്ച്), മെഷിനിസ്റ്റ് (ഒഴിവ്അഞ്ച്), ഫിറ്റര്‍ (ഒഴിവ് മൂന്ന്), കെമിക്കല്‍ ഓപ്പറേറ്റര്‍(മെയിന്റനന്‍സ് മെക്കാനിക്) (ഒഴിവ് രണ്ട്), ടര്‍ണര്‍ (ഒഴിവ് രണ്ട്), എം.ആര്‍ ആന്‍ഡ് എസി (ഒഴിവ് രണ്ട്), ഇലക്ട്രോപ്ലേറ്റര്‍ (ഒഴിവ് ഒന്ന്), പ്ലംബര്‍ (ഒഴിവ് ഒന്ന്), ബ്ലാക്ക്‌സ്മിത്തി (ഒഴിവ് ഒന്ന്), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (ഒഴിവ് ഒന്ന്)): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി, 2170069100 രൂപ.

എഫ്.ആര്‍.പി (ഒഴിവ് നാല്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ െഎ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി, എഫ്.ആര്‍.പിയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ജയം.

ഡ്രാഫ്റ്റ്‌സ്മാന്‍ ബി (മെക്കാനിക്കല്‍) (ഒഴിവ്.നാല്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടി.ഐ/എന്‍.ടി.സി/എന്‍.എ.സി, 21700-69100 രൂപ.

കുക്ക് (ഒഴിവ് മൂന്ന്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, സമാന തസ്തികയില്‍ (ഹോട്ടല്‍/കാന്റീന്‍) അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം, 19900-63200 രൂപ.

ഫയര്‍മാന്‍ എ (ഒഴിവ് ഒന്ന്): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, മികച്ച ശാരീരിക ക്ഷമത, 19900-63200 രൂപ.

കേറ്ററിങ് അറ്റന്‍ഡന്റ് എ (ഒഴിവ്22): എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, 1800056900 രൂപ.

വിശദവിവരങ്ങള്‍ക്ക്: www.vssc.gov.in

14 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി ഒന്‍പത്. പരസ്യനമ്പര്‍: VSSC- 304, പരസ്യതീയതി: 22.12.2018, തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഒഴിവ്11): ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസോടെ ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ സിനിമാറ്റോഗ്രഫി/ഫൊട്ടോഗ്രഫി ഡിപ്ലോമ, 44,900-1,42,400 രൂപ.

സയന്റിഫിക് അസിസ്റ്റന്റ് (ഒഴിവ്ഒന്ന്): അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ സ്‌പെഷലൈസേഷനേടു കൂടി ഫസ്റ്റ് ക്ലാസ് ബി.എസ്.സി, 44900-142400 രൂപ.

ലൈബ്രറി അസിസ്റ്റന്റ്എ (ഒഴിവ്‌രണ്ട്): ബിരുദം, ലൈബ്രറി സയന്‍സ്/ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസ് പിജി അല്ലെങ്കില്‍ തത്തുല്യം, 44900-142400 രൂപ.

വിശദവിവരങ്ങള്‍ക്ക്: www.vssc.gov.in

വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ആന്ധ്രാപ്രദേശിലെ എം.വി.ഐ.ടി റസിഡന്റ് സെന്ററില്‍ ഫിറ്റര്‍, ഇലക്ട്രോണിക് മെക്കാനിക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 13.

പരസ്യനമ്പര്‍: VSSC- 306

പരസ്യതീയതി: 22.12.2018

യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി
ശമ്പളം: 21,700-69,100 രൂപ.

വിശദവിവരങ്ങള്‍ക്ക്: www.vssc.gov.inJob Tips

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

kerala

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്

Published

on

കാസർകോട്:  അഹമ്മദാബാദ് വിമാനാപകടത്തില്‍  മരിച്ച  രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.

ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

crime

ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ

Published

on

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്.

ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.

എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.

 

Continue Reading

Trending