Connect with us

Video Stories

മലകയറിയ മൂന്നാം യുവതിയും മുഖ്യമന്ത്രിയുടെ ചോദ്യവും

Published

on

കെ.എം അബ്ദുല്‍ ഗഫൂര്‍

മൂന്നാമത്തെ യുവതി ശബരിമല കയറിയപ്പോള്‍ ഹര്‍ത്താലില്ലേ? ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ച ചോദ്യമാണിത്.
ചോദ്യം ബി ജെ പി നേതൃത്വത്തോട് ആയതിനാല്‍ ഉത്തരം പറയേണ്ടതും അവര്‍ തന്നെയാണ്. ജനത്തെ വലച്ചതും ജനങ്ങള്‍ വലഞ്ഞതുമായ ഹര്‍ത്താലുകള്‍ കൊണ്ട് ബി ജെ പി കുടുങ്ങി കിടക്കുമ്പോള്‍ അവര്‍ക്ക് ഉത്തരം ഉണ്ടാവില്ല എന്ന് ഉറപ്പാണ്. പിണറായി ഭക്തര്‍ ഇതിനെ കട്ട ഹീറോയിസമായി വാഴ്ത്തുകയും ചെയ്യുന്നുണ്ട്. ഒരു സി പി എമ്മുകാരനു എപ്പോഴും നടത്താവുന്ന ഒരു വെല്ലുവിളിയാണിത്. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെ ഒരു കാര്യം പറയുമ്പോള്‍ അതില്‍ അസ്വാഭാവികത ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് കേരളത്തിന്റെ വരും കാല ത്തെ സംബന്ധിച്ച് ആശങ്ക ഉണ്ടെന്ന് സ്വയം സമാധാനിക്കാം. കാരണം ആ ചോദ്യം അര്‍ത്ഥം മാറി പ്രചരിപ്പിക്കപ്പെടുകയും അങ്ങനെ മനസ്സിലാക്കപ്പെടുകയും ചെയ്താല്‍ അത് എവിടെയെല്ലാം മുറിവുകള്‍ ഉണ്ടാക്കും എന്ന് പ്രവചിക്കാനാവില്ല. ഈ പരിഹാസത്തില്‍ നാണിച്ചു തലതാഴ്ത്തി ബി ജെ പി രംഗം വിടും എന്ന് തല്‍ക്കാലം ആശ്വസിക്കാമെന്ന് മാത്രം. എന്നാല്‍ യഥാര്‍ത്ഥ ഭക്തര്‍ ഈ ചോദ്യത്തെ അവര്‍ക്ക് നേരെ കൂടി ഉള്ള ഒരു വെല്ലുവിളിയായി ഏറ്റെടുത്താല്‍ അത് എത്ര വേദനാജനകമായിരിക്കും. കൈയടികള്‍ക്ക് വേണ്ടി ഡയലോഗ് പറയുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയത് നിര്‍ഭാഗ്യകരമാണ്. കേരളം ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം ഭരിച്ച മുഖ്യമന്ത്രിമാര്‍ അസാധാരണമാം വിധം നൈപുണ്യമുള്ളവരായിരുന്നു എന്ന് പറയാനാവില്ല.എന്നാല്‍ അവര്‍ക്കെല്ലാം സാമാന്യമായ ചില പൊതു മാന്യതകള്‍ പാലിക്കാന്‍ സാധിച്ചിരുന്നു. താരരാജക്കന്മാരായിരുന്നില്ല അവരുടെ മാതൃക.സാധാരണ ജനങ്ങളുടെ ഇഷ്ടമായിരുന്നു അവരെ നയിച്ചതും. എന്നാല്‍ ഈ മുഖ്യമന്ത്രിയില്‍ ഒരു പരമാധികാരിയുടെ നിഴല്‍ കിടന്ന് കളിക്കുന്നുണ്ട്.അത് സ്വയം നിര്‍മ്മിച്ചെടുത്തതോ ആരെങ്കിലും ചമയിച്ചതോ എന്നതാണ് തിരിച്ചറിയേണ്ടത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മന്റ് അധികാരത്തില്‍ വന്നതിനു ശേഷമുള്ള അരക്ഷിതാവസ്ഥക്ക് കാരണം ഈ ഡിക്‌റ്റേറ്റര്‍ഷിപ്പ് തീരുമാനങ്ങളായിരുന്നു എന്ന് പറയാനാവും. എല്ലാറ്റിലും പിണറായി ടച്ച് ഉണ്ട് എന്നാണു ഭക്തര്‍ പറയുന്നതെങ്കിലും അത് ജനങ്ങളിലുണ്ടാക്കുന്നത് അരക്ഷിത ബോധമാണ്. ഒരു ഭരണാധികാരിയുടെ ശരീര ഭാഷയല്ല പിണറായിക്ക് എന്നത് ഒരു പക്ഷെ അദ്ദേഹത്തിന്റെ ശാരീരിക പരിമിതി ആയിരിക്കാം. എന്നാല്‍ നയനിലപാടിലുള്ള വീഴ്ചകള്‍ക്ക് ആ പരിമിതി ബാധകമല്ലല്ലോ. കാരണം കേരളം ഭരിക്കുന്നത് ഒറ്റയാളല്ലല്ലോ.
ഒരു കാബിനറ്റല്ലേ. അതില്‍ തന്നെ നിരവധി പാര്‍ട്ടികളില്ലേ. ആ മന്ത്രിസഭയില്‍ ആര്‍ക്കൊക്കെ മിണ്ടാന്‍ സാധിക്കുന്നു എന്നത് പിണറായി അശക്തനായ ശേഷം പുറത്ത് വരേണ്ട കാര്യമാണോ. 140 മെംബര്‍മാര്‍ ഉള്ള നിയമസഭയില്‍ വെച്ച് പരസ്യമായ ശാസന ഏറ്റുവാങ്ങിയ എ കെ ബാലന്‍ ആ കാബിനറ്റിലെ ഏറ്റവും മുതിര്‍ന്ന സി പി എം അംഗമാണ്. ശബരിമല വിഷയത്തില്‍ വകുപ്പ് മന്ത്രി പറഞ്ഞതല്ല കാര്യം എന്ന് മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കുന്നു. മുഖ്യമന്ത്രി സമന്മാരില്‍ ഒന്നാമന്‍ മാത്രമാണു എന്ന് ഒരു കാബിനറ്റില്‍ പറഞ്ഞത് കെ എം മാണിയാണ്. അതൊരു യു ഡി എഫ് മന്ത്രി സഭയായിരുന്നു. അത്തരമൊരു ജനാധിപത്യ ബോധവും സഹൃദയത്വവും ഒരു സി പി എം കാബിനറ്റില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല എങ്കിലും ഒരു വിയോജിപ്പ് പ്രകടിപ്പിക്കാനെങ്കിലും ആരെങ്കിലും നിവര്‍ന്ന് നിന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.
തീരുമാനം എടുത്ത് നടപ്പാക്കുന്നതാണു ഭരണാധികാരിയുടെ മികവ് എന്ന് പൊതുവെ പറയപ്പെടുന്ന കാര്യമാണ്.
പിണറായിയുടെ മികവായി പറയപ്പെടുന്ന ചില ഉദാഹരണങ്ങള്‍ എടുക്കാം.
ഗെയില്‍ സമരത്തെ അടിച്ചമര്‍ത്തിയതും ആ പദ്ധതി തുടങ്ങിയതും.ദേശീയപാത സ്ഥലമെടുപ്പിനെതിരായ പ്രതിഷേധത്തെ പോലീസ് രാജിലൂടെ ആട്ടിയോടിച്ചതുമെല്ലാം പൊന്‍ തൂവലുകളായി കുപ്പായത്തില്‍ തൂക്കാന്‍ ശ്രമിക്കുകയാണു. ഇതൊക്കെ ചെയ്യാന്‍ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന കാര്യം ആര്‍ക്കും അറിയാഞ്ഞിട്ടുമല്ല ഈ ആഘോഷം.
വികസന പദ്ധതികളില്‍ ആട്ടിയിറക്കപ്പെട്ട എല്ലാ ഇരകള്‍ക്കും സംഭവിച്ചതേ ദുര്‍ബലരായ ആ വിഭാഗത്തിനും ഉണ്ടാവൂ എന്നതാണു വസ്തുത. അവര്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് കിട്ടുന്നതില്‍ തൃപ്തിപ്പെട്ട് കിട്ടാത്തതില്‍ പ്രതിഷേധിക്കാനാവാതെ ഒതുങ്ങി പോകുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ അത്രക്ക് എളുപ്പമാവില്ല പുതിയ വിഷയത്തില്‍ പിണറായിയുടെ ‘ഹാര്‍ഡ് പവര്‍ പോളിസി’ . സ്വേച്ഛാപരമായ തീരുമാനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്ന കാലമാണ് വരാന്‍ പോകുന്നത്. പിഴയൊടുക്കേണ്ടി വരുന്നത് ഒരു പക്ഷെ മുഖ്യമന്ത്രി മാത്രമായിരിക്കില്ല കേരളജനത ഒന്നാകെ ആയിരിക്കും. ആ ദുരന്തങ്ങളെ ഏറ്റുവാങ്ങുമ്പോള്‍ നമുക്ക് പല ആയുധങ്ങളും നഷ്ടപ്പെട്ടു പോയിട്ടുണ്ടാവും. കേരളത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഒരു ‘സോഫ്റ്റ് പവര്‍ പോളിസി ‘ അടങ്ങിയതാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല. അത് ചില സന്നിഗ്ധ ഘട്ടങ്ങളില്‍ നാം തെളിയിച്ചിട്ടുമുണ്ട്.
ഇന്ത്യയിലെ പലയിടങ്ങളിലും തെരുവു കത്തിയപ്പോള്‍ നമ്മള്‍ പിടിച്ചു നിന്ന നയമാണത്. അതതു കാലത്തെ ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും അന്ന് കാണിച്ച ക്ഷമയും അവധാനതയും ഓര്‍ത്തു വെക്കേണ്ടതാണ്. എന്നാല്‍ ദുര്‍ വാശിയും തന്‍പ്രമാണിത്തവുമാണു ഇന്ന് ഭരണ കൂടത്തെ നയിക്കുന്നത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയായില്ല എന്ന അഭിപ്രായം ഇടതുമുന്നണിയില്‍ ഇല്ലാഞ്ഞിട്ടല്ല.അത് ഉറക്കെ പറയാനുള്ള ധൈര്യം ആര്‍ക്ക് എന്നതാണു ചോദ്യം.
സമകാലിക കേരളത്തിന്റെ തെരുവു ചിത്രം പൊലീസിന്റെ കൈകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ലാത്തിയും കല്ലെറിയുന്ന ജനക്കൂട്ടത്തിന്റേതുമാണ്. ആരുടെ പക്ഷത്താണ് ന്യായം എന്നതു മാത്രമല്ല ഈ ചിത്രം കാണുന്നവര്‍ ചര്‍ച്ചയാക്കേണ്ടത്. പൊലീസ് എപ്പോഴും തെരുവില്‍ നില്‍ക്കേണ്ടവരാണോ എന്നും കല്ലു കരുതിയ ആള്‍കൂട്ടം കുറയുകയാണോ കൂടുകയാണോ എന്നതും കൂടിയാണ്. പൊലീസുകാര്‍ തെരുവില്‍ നിന്ന് പോരടിക്കേണ്ടവര്‍ മാത്രമല്ല എന്ന് തീരുമാനിക്കേണ്ടത് പൊലീസ് മന്ത്രിയാണ്. അവരെ തെരുവില്‍ നിന്ന് കയറ്റി നിര്‍ത്താന്‍ ആഗ്രഹിക്കാത്ത ഒരു മുഖ്യമന്ത്രിയുടെ ചോദ്യമാണ് തുടക്കത്തില്‍ ഉന്നയിച്ച ചോദ്യം. ആ ചോദ്യം കൊണ്ട് ഇനിയൊരു ഹര്‍ത്താല്‍ നടന്നാലും ഇല്ലെങ്കിലും ബി ജെ പിക്ക് പെറുക്കി കിട്ടുന്നതെല്ലാം ബോണാസാണ്. ആ ചോദ്യം ആരെ സുഖിപ്പിക്കാനാണോ മുഖ്യമന്ത്രി ചോദിച്ചത് അവര്‍ക്ക് ഒരു ശതമാനം പോലും ഗുണം കിട്ടാത്തതുമാണ്. ഇത് മനസ്സിലാക്കാന്‍ ഒരു സി പി എം ലോക്കല്‍ സെക്രട്ടറിക്ക് ആവും. പിണറായി വിജയനും സാധിക്കും പക്ഷെ ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാവണമെന്ന് മാത്രം. ഇരട്ടചങ്കനെന്നും ഉരുക്ക് മനുഷ്യനെന്നുമൊക്കെ വിളിച്ച് പൊലിപ്പിക്കുന്നവര്‍ക്കുമപ്പുറം ജനങ്ങള്‍ ഏറെയുണ്ട് എന്ന് മനസ്സിലാക്കിയാലും മതി. ഇങ്ങനെ പറഞ്ഞ് വലുതാക്കിയവര്‍ ചരിത്രത്തിലേറെയുണ്ട്. അവരെ കൊണ്ട് ആ നാടിനുണ്ടായ നഷ്ടങ്ങളും നമുക്ക് വായിക്കാം.
കമ്യൂണിസ്റ്റ് ഭരണാധികാരികളില്‍ സ്റ്റാലിനാണ് ഇതിന്റെ ഒരു അവകാശി. പക്ഷെ ആര്‍ക്കും തിരുത്താനാവാത്ത ഉയരത്തിലേക്ക് സ്റ്റാലിന്‍ കയറിപ്പോയപ്പോള്‍ അവര്‍ പോലും അപകടത്തിലായി. ഉരുക്ക് മനുഷ്യന്‍ എന്ന പേരാണല്ലോ ജോസഫ് സ്റ്റാലിനെ വിളിക്കാന്‍ ഇഷ്ടക്കാര്‍ ഉപയോഗിച്ചത്. ആധുനിക റഷ്യ നിര്‍മ്മിച്ചെടുത്തു എന്ന് പറയപ്പെടുന്ന സ്റ്റാലിന്റെ ഫാക്ടറികളില്‍ ജോലി ചെയ്യാത്തവര്‍ക്ക് പിരിച്ചു വിടല്‍ മാത്രമായിരുന്നില്ല ശിക്ഷ.
തടവു കൂടി ഉണ്ടായിരുന്നു. അതായത് റഷ്യ വികസിത രാജ്യമാവാന്‍ ലക്ഷക്കണക്കിനു പൗരന്മാര്‍ ദുരന്തത്തില്‍ പെട്ടു എന്ന് ചരിത്രം. ലെനിനു ശേഷം ട്രോഡ്സ്‌കി വന്നിരുന്നെങ്കിലും റഷ്യ വളരുമായിരുന്നു. ട്രോഡ്സ്‌കിയെ നാടുകടത്തിയത് സ്റ്റാലിനെ വിമര്‍ശിച്ചിട്ടാണ്. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ സ്റ്റാലിന്റെ മരണം നടന്ന 1953 കഴിഞ്ഞ് 1980 ലാണു റഷ്യന്‍ ജനത അറിഞ്ഞത് എന്നതായിരുന്നു മറ്റൊരു വസ്തുത. അപ്പോഴേക്കും അവര്‍ക്ക് നഷ്ടപ്പെടാനുള്ളതെല്ലാം തിരിച്ച് പിടിക്കാനാവാത്തവിധം നശിച്ചു പോയിരുന്നു. ബി ജെ പി യുടെ അടുത്ത ഡെസ്റ്റിനേഷന്‍ കേരളമാണ് എന്നത് ഒരു പരസ്യ രഹസ്യമായി ആവര്‍ ആഗ്രഹിക്കുകയാണ്. ഒരു ഭരണാധികാരി ജാഗ്രത പുലര്‍ത്തേണ്ട ഘട്ടം.അപ്പോഴാണ് അദ്ദേഹം പരമാധികാരി ചമയുന്നത്. സിനിമാ താരങ്ങളെ പോലും നാണിപ്പിക്കും വിധം ഡയലോഗുകള്‍ പറയുന്ന ഈ മുഖ്യമന്ത്രിയെ കേരളത്തിനു സഹിക്കാനാവുന്നില്ല. മുഖ്യമന്ത്രി, ഇരിക്കുന്നത് ഏകശാസനാധിപതിയുടെ കസേരയിലല്ല. നാടിന്റെ സൗഹൃദങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരല്‍പം പ്രതിപക്ഷ ബഹുമാനം നല്ലതാണ്. യു ഡി എഫ് എന്ന പ്രതിപക്ഷത്തോടുള്ള അങ്ങയുടെ പുച്ഛഭാവത്തില്‍ മാറ്റം വേണമെന്നില്ല. മുന്നണിക്കകത്തെങ്കിലും ചര്‍ച്ച നടക്കാന്‍ അനുവദിക്കൂ. ആരാധകവൃന്ദത്തോട് ഒരു കാര്യം.
ഒരു ആടു വലുതായാല്‍ വലിയ ഒരു ആടു മാത്രമേ ആവൂ. ആനയാവില്ലല്ലോ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending