Connect with us

Culture

മന്ത്രി ഇ.പി ജയരാജന്റെ മലപ്പുറം വിരുദ്ധ പരാമര്‍ശം: മന്ത്രിയുടേത് ആസൂത്രിക അജണ്ട

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: ആലപ്പാട് കരിമണല്‍ ഖനന സമരത്തിന്റെ മറവില്‍ മലപ്പുറത്തെ മോശമാക്കിചിത്രീകരിക്കാനുള്ള വ്യവസായമന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവനക്ക് പിന്നില്‍ ആസൂത്രിത അജണ്ട. സര്‍ക്കാറിന്റെ ഉറക്കം കെടുത്തുന്ന ആലപ്പാട് സമരത്തിനു പിന്നില്‍ മലപ്പുറത്തുകാരെന്ന് പറഞ്ഞ് സമരത്തെ ചെറുതാക്കി കളയാമെന്ന് കരുതിയ പ്രസ്താവന പക്ഷേ മന്ത്രിക്കും ഇടതുസര്‍ക്കാറിനും കൂടുതല്‍ വിനയായി. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആളുകള്‍ സമരത്തിലുണ്ടെന്ന് സമരസമിതി കണ്‍വീനര്‍ കെ ശ്രീകുമാര്‍ വ്യക്തമാക്കുകയും ചെയ്തതോടെ മന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷധമുയര്‍ന്നിട്ടുണ്ട്.
മലപ്പുറമെന്ന് പറഞ്ഞാല്‍ അതിനു പിന്നില്‍ തീവ്രവാദികളെന്നും മലപ്പുറത്തുകാര്‍ വികസന വിരുദ്ധരുമെന്ന് വരുത്തി തീര്‍ക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. നേരത്തെ ദേശീയപാത സമരത്തെ കുറിച്ച് മന്ത്രി വിവാദ പ്രസ്താവന നടത്തിയിരുന്നു.
ഇടതു മുന്നണി ഏകോപനസമിതി കണ്‍വീനര്‍ എ. വിജയരാഘവന്‍ മലപ്പുറത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് തീവ്രവാദി പരാമാര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മലപ്പുറത്തെ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിക്കുന്നത് കോപ്പിയടിച്ചാണെന്ന് പ്രസംഗിച്ചതും ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അച്യുതാനന്ദന്റെ പ്രസംഗത്തിനു പിന്നാലെ സംസ്ഥാനത്ത് മെഡിക്കല്‍ എഞ്ചിനിയറിങ് പരീക്ഷകളിലും എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളിലും മറ്റു ഉന്നത പരീക്ഷകളിലും ഒന്നാം സ്ഥാനം ഉള്‍പ്പെടെ മലപ്പുറം വാരിക്കൂട്ടുന്ന കാഴ്ച്ചയാണ് കണ്ടത്.
മലപ്പുറം എന്നു കേള്‍ക്കുമ്പോഴേക്ക് സി.പി.എം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും വിദ്വേഷത്തിന്റെ പരാമര്‍ശങ്ങള്‍ പുറത്തു വരുന്നത് സി.പി.എമ്മിനു കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. മതസൗഹാര്‍ദത്തിലും വികസനത്തിലും റോള്‍ മോഡലായി തിളങ്ങുന്ന മലപ്പുറം ജില്ലയെ കുറിച്ച് പഠിക്കാന്‍ സി.പി.എം ശ്രമിക്കുന്നില്ല. മലപ്പുറത്ത് കൂടുതല്‍ മുസ്‌ലിംലീഗും ഐക്യജനാധിപത്യമുന്നണിയുമാണെന്ന ഹാലിളക്കമാണ് കാലങ്ങളായി സി.പി.എമ്മിനെ വേട്ടയാടുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു ജില്ലയോട് മോശമായി പെരുമാറുന്നത് ഭൂഷണമല്ലെന്നാണ് മലപ്പുറത്തുകാര്‍ പറയുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ദേശീയപാത വികസനത്തിന് പൊലീസിനെ ഉപയോഗിച്ച് ഭൂമി നിര്‍ബന്ധമായി സര്‍വെ ചെയ്തപ്പോള്‍ നാട്ടുകാര്‍ നടത്തിയ സമരത്തെ മലപ്പുറത്തെ തീവ്രവാദി സമരമെന്നാണ് സി.പി.എം വിശേഷിപ്പിച്ചത്. മമ്പുറം അരീത്തോട്ടെ സി.പി.എം പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട സമരത്തില്‍ പ്രതികളിലും സി.പി.എം പ്രവര്‍ത്തകരുണ്ടായിരുന്നു. പാര്‍ട്ടിയുടെ അടിസ്ഥാനരഹിതമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഈ മേഖലയില്‍ രാജിവെക്കുകയുണ്ടായി. തക്കം കിട്ടുമ്പോഴെല്ലാം മലപ്പുറത്തുകാരെ നോവിക്കുന്ന ഇടത് സര്‍ക്കാറും മന്ത്രിമാരും സി.പി.എം നേതാക്കളും വസ്തുതകളെ മറച്ചുപിടിച്ച് നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് മലപ്പുറത്തെ ജനത ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലക്കാരനായ ഇടത് സര്‍ക്കാറിലെ ഏകമന്ത്രി കെ.ടി ജലീലും മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങളില്‍ മുന്നിലാണ്. ആലപ്പാട്ടെ ഖനനത്തില്‍ മന്ത്രി ജലീലിന്റെ നിലപാട് ആശ്ചര്യത്തോടെയാണ് ജില്ലക്കാര്‍ കാണുന്നത്. കരിമണല്‍ ഖനനത്തില്‍ നേരത്തെ മറ്റൊരു നിലപാട് സ്വീകരിച്ച സി.പി.എം നേതാക്കള്‍ ജനശ്രദ്ധതിരിക്കാനാണ് മലപ്പുറത്തേക്ക് ആരോപണമുനവെക്കുന്നത്. നന്‍മയുടെ സന്ദേശം പരത്തുന്ന മലപ്പുറത്തിന്റെ ചരിത്രവും പാരമ്പര്യവും വര്‍ത്തമാനങ്ങളും പഠിക്കാതെ നടത്തുന്ന പ്രസ്താവനകള്‍ സി.പി.എമ്മിനു കൂടുതല്‍ നഷ്ടങ്ങളാണുണ്ടാക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending