Culture
സുഷമാ സ്വരാജിനെ മന്ത്രി സ്ഥാനത്തുനിന്നും ഉടന്‍ മാറ്റാന്‍ സാധ്യത

സുഷമാ സ്വരാജിനെ വിദേശകാര്യ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ സാധ്യത. വൃക്കരോഗത്തെ തുടര്‍ന്ന് ദീര്‍നാളായി ചികില്‍സയില്‍ കഴിയുന്ന സുഷമ സ്വരാജിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ആഴ്ചയാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സുഷമ വിധേയയാകുന്നത്. ചികിത്സക്കായി ആസ്പത്രിയില്‍ കഴിയുന്ന സുഷമ സ്വരാജ്, ശസ്ത്രക്രിയക്ക് ശേഷവും ഏതാനും മാസങ്ങള്‍ കൂടി വിശ്രമത്തിലാവും. അതിനാല്‍ ഭരണകാര്യങ്ങളില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മാറ്റത്തെ കുറിച്ച് മോദി ആലോചിക്കുന്നത്. സുഷമക്ക് പകരം പുതിയ മുഴുവന്‍ സമയ വിദേശകാര്യമന്ത്രിയെ തേടി പ്രധാനമന്ത്രി അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബി.ജെ.പിയില്‍ ഈ സ്ഥാനത്തിന് അനുയോജ്യനായ ആളുണ്ടോ എന്നാണ് പ്രധാനമന്ത്രി തിരയുന്നത്. ശൈത്യകാല സമ്മേളനത്തിനിടെ തന്നെ വിദേശകാര്യ വകുപ്പ് സീനിയര്‍ മന്ത്രിമാരിലൊരാളെ ഏല്‍പ്പിക്കുന്ന കാര്യവും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട്. അതിനായി മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകളില്‍ അഴിച്ചുപണി നടത്താനും പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമേരിക്കയില്‍ വന്ന ഭരണമാറ്റവും മോദി മന്ത്രിസഭയുടെ മാറ്റത്തിന് കാരണമായി പറയുന്നുണ്ട്. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ് ഭരണകൂടവുമായി മികച്ച ബന്ധമാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ടീം അധികാരത്തിലേല്ക്കുന്നതോടെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ദൃഢപ്പെടുത്തുന്നതിനും മാറ്റം അനിവാര്യമായി മോദി കാണുന്നു. നിലവില്‍ പാക്കിസ്ഥാനുമായി ട്രംപിന് അടുപ്പം കൂടുന്നാതായുള്ള വാര്‍ത്തകള്‍ മോദി ഗവണ്മെന്റിന് ഭീഷണിയും നല്ക്കുന്നതാണ്. അതിനാല്‍ തന്നെ അമേരിക്കയുമായുള്ള ഊഷ്മളമായ ബന്ധത്തിന് ഇന്ത്യക്ക് മുഴുവന്‍സമയ വിദേശകാര്യ മന്ത്രി വേണ്ടതുണ്ട്.
ചികില്സയിലായതിനെത്തുടര്ന്ന് അടുത്തിടെ അമൃത്സറില് നടന്ന ഹാര്‍ട്ട് ഏഷ്യ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ അഭാവം ഏറെ പ്രകടമായിരുന്നു. കൂടാതെ ജനുവരിയില്‍ നിരവധി ലോക നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുകയും കൂടി ചെയ്യുന്ന സാഹചര്യത്തിലാണ് മുഴുവന്‍ സമയ വിദേശകാര്യമന്ത്രി വേണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ