Connect with us

Video Stories

ന്യൂസിലാന്റ് ഭീകരാക്രമണം; പിന്നില്‍ ഇസ്‌ലാമോഫോബിയ; ട്രംപിന് വാഴ്ത്തി ഭീകരന്‍

Published

on

ടൊറാന്റോ: വെളുത്തവര്‍ഗക്കാരന്റെ വര്‍ണവെറിയാണ് ലോകത്തെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനു പിന്നിലെ പ്രേരണയെന്ന് സൂചന. അക്രമി തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇത്തരം സൂചനകളുള്ളത്. വെളുത്ത വര്‍ഗക്കാരുടെ പുതിയ കാലത്തെ പ്രതിരൂപങ്ങളായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെയും നോര്‍വീജിയന്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്‌സ് ബ്രവിക്കിനെയും അക്രമി വാഴ്ത്തിപ്പറയുകയും ചെയ്യുന്നു. അതേസമയം ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രവര്‍ത്തനങ്ങളെ നിന്ദ്യമെന്ന് അധിക്ഷേപിക്കുകയും ചെയ്യുന്നു.

പൊലീസ് കസ്റ്റഡിയിലുള്ള ഓസ്‌ട്രേലിയന്‍ വംശജന്‍ ബ്രന്റണ്‍ ടോറന്റിന്റെ ഫേസ്ബുക്ക് പേജിലാണ് കുറിപ്പുള്ളത്. 77 പേരുടെ മരണത്തിനിടയാക്കിയ നോര്‍വീജിയിന്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്‌സ് ബ്രവിക്കുമായി തനിക്ക് ചെറിയ അടുപ്പമുണ്ടായിരുന്നുവെന്നും നോര്‍വീജിയിന്‍ കൂട്ടക്കൊലക്കു മുമ്പ് അദ്ദേഹത്തിന് വിജയാംശസ നേര്‍ന്നിരുന്നതായും പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇയാള്‍ മൊഴി നല്‍കി.

യൂറോപ്പിലും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലും ശക്തിപ്പെട്ടു വരുന്ന ബഹുവര്‍ഗ സംസ്‌കാരത്തെയാണ് അക്രമി തള്ളിപ്പറയുന്നത്. ഇത് വെളുത്തവന്റെ അധീശത്വം നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെടുന്നു.

ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് അല്‍ജസീറ ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വര്‍ണ വെറിയുടെ ഈ ഭീഷണിയെ നേരിടുന്നതില്‍ പശ്ചാത്യ രാജ്യങ്ങള്‍ ദയനീയമായി പരജായപ്പെടുകയാണെന്ന് ആവര്‍ത്തിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായ വിവരങ്ങള്‍ ഭരണകൂടങ്ങളുടെ കൈയിലുണ്ടായിട്ടും വെളുത്തവര്‍ഗക്കാരെ പ്രകോപിപ്പിക്കാനാവില്ല എന്ന കാരണത്താല്‍ മാത്രം സര്‍ക്കാറുകള്‍ ഇതിനെതിരെ നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അപകടകരമായ നിലയിലേക്ക് പശ്ചാത്യ രാജ്യങ്ങള്‍ എത്തുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അക്രമത്തെ തള്ളിപ്പറഞ്ഞും ന്യൂസിലാന്റിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ സന്ദേശം.

വര്‍ണവെറിയെതുടര്‍ന്നുണ്ടായ മറ്റു ഭീകരാക്രമണങ്ങള്‍

2018ല്‍ പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗില്‍ 12 ജൂതന്മാരെ കൂട്ടക്കൊല ചെയ്ത വെടിവെപ്പ്. വര്‍ണ വെറിയുടെ പ്രയോക്താവായ റോബര്‍ട്ട് ഗ്രഗറി ബൊവേഴ്‌സ് ആണ് ആക്രമണം നടത്തിയത്.

കാനഡിലെ ക്യുബക് സിറ്റിയിലെ പള്ളിയില്‍ 2017ലുണ്ടായ വെടിവെപ്പ്. ആറ് മുസ്്‌ലിംകള്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് അലക്‌സാണ്ടര്‍ ബിസണോറ്റെ ആയിരുന്നു.

യു.എസിലെ ദക്ഷിണ കരോളിനയില്‍ 2015ലുണ്ടായ വെടിവെപ്പ്. ഡിലന്‍ റൂഫ് എന്നയാള്‍ നടത്തിയ ആക്രമണത്തില്‍ കറുത്തവര്‍ഗക്കാരായ ഒമ്പത് ക്രിസ്ത്യന്‍ പാതിരിമാരെയാണ് അക്രമി വെടിവെച്ചുകൊന്നത്.

2011ലെ നോര്‍വീജിയിന്‍ കൂട്ടക്കൊല. 77 പേരെയാണ് ആന്‍ഡേഴ്‌സ് ബ്രവിക് എന്ന അക്രമി കൂട്ടക്കശാപ്പു ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Video Stories

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍

അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Published

on

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending