Connect with us

Video Stories

സംസ്ഥാന കോണ്‍ഗ്രസിന് യുവമുഖം; പുതിയ ഡിസിസി പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചു

Published

on

കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് ഇനി യുവരക്തത്തിന്റെ ഊര്‍ജ്ജം. പൂര്‍ണമായും പുതുമുഖങ്ങളേയും യുവാക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഡി.സി.സി പ്രസിഡണ്ടുമാരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആദ്യമായി ഒരു വനിത ഡി.സി.സി പ്രസിഡണ്ട് സ്ഥാനത്തെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ബിന്ദു കൃഷ്ണയാണ് പുതിയ ചരിത്രമെഴുതി ഡി.സി.സി പ്രസിഡണ്ടാകുന്നത്.

നെയ്യാറ്റിന്‍കര സനല്‍ (തിരുവനന്തപുരം), ബിന്ദു കൃഷ്ണ (കൊല്ലം), ബാബു ജോര്‍ജ്ജ് (പത്തനംതിട്ട), എം. ലിജു (ആലപ്പുഴ ), ജോഷി ഫിലിപ്പ് (കോട്ടയം), ഇബ്രാഹിംകുട്ടി കല്ലാര്‍(ഇടുക്കി), പി.ജെ വിനോദ് (എറണാകുളം), ടി.എന്‍ പ്രതാപന്‍(തൃശൂര്‍), വി.കെ ശ്രീകണ്ഠന്‍(പാലക്കാട്), വി.വി പ്രകാശ്(മലപ്പുറം), ടി സിദ്ദീഖ് (കോഴിക്കോട്), ഐ.സി ബാലകൃഷ്ണന്‍(വയനാട്), സതീശന്‍ പാച്ചേനി(കണ്ണൂര്‍), ഹക്കീം കുന്നേല്‍(കാസര്‍കോട്) എന്നിവരാണ് പുതിയ ഡി.സി.സി പ്രസിഡണ്ടുമാര്‍.

ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിക്കാതെയാണ് പുതിയ ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ഏഴ് ജില്ലകളില്‍ അധ്യക്ഷ സ്ഥാനം ലഭിച്ചവര്‍ ഐ.ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. എ ഗ്രൂപ്പില്‍നിന്നുള്ളവരും വി.എം സുധീരനെ പിന്തുണക്കുന്നവരും പട്ടികയില്‍ ഇടംപിടിച്ചു.

ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിലരെങ്കിലും പട്ടികയില്‍ നിന്നും ഒഴിവായിട്ടുണ്ട്. പി.സി വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പട്ടികയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു. ഇതില്‍ പി.സി വിഷ്ണുനാഥ് എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്ത് എത്തുമെന്ന് സൂചനയുണ്ട്. കൊല്ലം ജില്ലാ നേതൃത്വത്തില്‍ വിഷ്ണുനാഥ് വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോട്ടയം ജില്ലാ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന ലതികാ സുഭാഷും അവസാന നിമിഷം തഴയപ്പെട്ടു.

പുനഃസംഘടനയില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. രണ്ട് ഡി.സി.സി പ്രസിഡണ്ട് സ്ഥാനങ്ങള്‍ വേണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ബിന്ദു കൃഷ്ണക്ക് മാത്രമാണ് നറുക്ക് വീണത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വേണ്ടെന്ന നിലപാടില്‍ ഉറച്ചുനിന്ന ടി.എന്‍ പ്രതാപന് അര്‍ഹിക്കുന്ന അംഗീകാരമാണ് തൃശൂര്‍ ജില്ലാ ഡി.സി.സി പ്രസിഡണ്ട് പദത്തിലൂടെ ഹൈക്കമാന്‍ഡ് നല്‍കിയത്. ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് പുതുമുഖങ്ങള്‍ ആണെങ്കിലും കെ.പി.സി.സി നേതൃത്വത്തിലും പോഷക സംഘടനാ ഭാരവാഹിത്വത്തിലും പ്രവര്‍ത്തിച്ചതിന്റെ പരിചയവുമായാണ് എല്ലാവരും പുതിയ പദവിയില്‍ എത്തുന്നത്. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ച ഏക നിയമസഭാംഗം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending