Video Stories
റെക്കോഡ് പോളിങ്; രാഹുല്‍ ഗാന്ധി റെക്കോഡ് വിജയത്തിലേക്കെന്ന്

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ദേശീയ ശ്രദ്ധ നേടിയ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന റെക്കോഡ് പോളിങ് അനുകൂലമാവുക യു.ഡി.എഫിന്. മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. അതിരാവിലെ മുതല്‍ തുടങ്ങിയ കനത്ത പോളിംഗ് കുറക്കാന്‍ തകര്‍ത്തുപെയ്ത മഴക്കുമായില്ല. അവസാനത്തെ കണക്കുകള്‍ പ്രകാരം 80.26 ശതമാനം പേരും മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 73.26 ശതമാനവും 2019ല്‍ 74.40 ശതമാനവുമായിരുന്നു മണ്ഡലത്തിലെ പോളിങ്. കര്‍ഷക-മലയോര-തോട്ടം-ആദിവാസി മേഖലകളിലും രാവിലെ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. പ്രാക്തന ഗോത്രവര്‍ഗങ്ങളായ കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗങ്ങളും മേപ്പാടി മീനാക്ഷി എസ്റ്റേറ്റിലെ 165 ഓളം തമിഴ് വംശജര്‍ക്കും ഇത്തവണ വോട്ട് ചെയ്തു. പുനരധിവാസം കാത്ത് കഴിയുന്ന കുറിച്യാട് വനാതിര്‍ത്തി ഗ്രാമത്തില്‍ മൂറുശതമാനമായിരുന്നു പോളിങ്.

കേന്ദ്ര-സംസ്ഥാന സേനകളുടെ മേല്‍നോട്ടത്തില്‍ കനത്ത സുരക്ഷയിലായിരുന്നു പോളിംഗ്. പ്രശ്നബാധിതമെന്നു കണ്ടെത്തിയ 72 ബൂത്തുകളില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരുന്നത്. മണ്ഡലത്തിലെ വോട്ട് ശതമാനത്തിലുണ്ടായ വന്‍വര്‍ധന യു.ഡി.എഫിന് വലിയ ഗുണം ചെയ്യും. വോട്ടിംഗിനിടെ തരുവണ ഗവ.ഹൈസ്കൂളില്‍ സജ്ജീകരിച്ച 139ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ മൂന്ന് തവണ വോട്ടിംഗ് തടസ്സപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ മൂലം അഞ്ച് മണിക്കൂറോളം പോളിങ് തടസ്സപ്പെട്ടു. ബത്തേരിയിലെ 161 നമ്പര്‍ ബൂത്ത്, ചീങ്ങേരി, അമ്പലവയല്‍ എന്നിവിടങ്ങളില്‍ വോട്ടിംഗ് സമയം അവസാനിക്കുന്ന 6 മണിക്ക് ശേഷം നീണ്ട നിരയുണ്ടായിരുന്നു. ഇവിടെ രാത്രി വൈകിയാണ് വോട്ടിംഗ് അവസാനിച്ചത്.
അഞ്ച് നിയോജക മണ്ഡലങ്ങളില്‍ 80 ശതമാനത്തിന് മുകളില്‍
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തിലുണ്ടായത് വന്‍ വര്‍ധന. മണ്ഡലത്തിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ 80 ശതമാനത്തിനും മേലെ വോട്ടിംഗ് ശതമാനമുയര്‍ന്നു. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട് തുടങ്ങിയ നിയോജകമണ്ഡലങ്ങളിലാണ് 80 ശതമാനം കടന്നത്. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ തുടങ്ങിയ നിയോജകമണ്ഡലങ്ങളില്‍ അഞ്ച് ശതമാനത്തിലേറെയും വോട്ടിംഗില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
മാനന്തവാടിയില്‍ ആകെയുള്ള 186397 വോട്ടര്‍മാരില്‍ 151998 പേര് വോട്ട് ചെയ്തു. 81.54 ശതമാനമാണ് മാനന്തവാടിയിലെ പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന സുല്‍ത്താന്‍ബത്തേരിയില്‍ ആകെയുള്ള 212838 വോട്ടര്‍മാരില്‍ 174342 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 81.77 ശതമാനമാണ് ആകെ പോളിംഗ്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ആകെയുള്ള 194942 വോട്ടര്‍മാരില്‍ വോട്ടുരേഖപ്പെടുത്തിയത് 157678 വോട്ടര്‍മാരാണ്. 80.71 ശതമാനമാണ് കല്‍പ്പറ്റയിലെ പോളിംഗ്. വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാനന്തവാടി-72.13, സുല്‍ത്താന്‍ബത്തേരി-71.32, കല്‍പ്പറ്റ-72.53 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് ശതമാനം. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ ആകെയുള്ള 170289 വോട്ടര്‍മാരില്‍ 138326 പേരാണ് വോട്ട് ചെയ്തത്. 80.58 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ 75.33 ശതമാനമായിരുന്നു പോളിംഗ്. ഏറനാട് ആകെയുള്ള 171026വോട്ടുകളില്‍ 139276 പേര് വോട്ട് ചെയ്തു. 80.22 ശതമാനമാണ് ഇവിടെ വോട്ടിംഗ്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 75.33 ശതമാനമായിരുന്നു വോട്ടിംഗ്. നിലമ്പൂര്‍ മണ്ഡലത്തില്‍ ആകെയുള്ള 207801 വോട്ടര്‍മാരില്‍ 161111 പേര് വേട്ട് രേഖപ്പെടുത്തി. 77.38 ശതമാനമായിരുന്നു പോളിംഗ്. വണ്ടൂരില്‍ ആകെയുള്ള 214526 വോട്ടുകളില്‍ സമ്മതിദാവ അവകാശം വിനിയോഗിച്ചത് 167168 പേരാണ്. 77.35 ശതമാനമാണ് വോട്ടിംഗ്. കഴിഞ്ഞ തവണ നിലമ്പൂരില്‍ 72.83, വണ്ടൂരില്‍ 72.30 എന്നിങ്ങനെയായിരുന്നു 2014-ലെ വോട്ടിംഗ് ശതമാനം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india3 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
News3 days ago
സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം ഇസ്രാഈലിന് ഭീഷണിയാകുമെന്ന് നെതന്യാഹു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
Football2 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
kerala2 days ago
ഹജ്ജിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു
-
india2 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
kerala2 days ago
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്