Video Stories
റെക്കോഡ് പോളിങ്; രാഹുല്‍ ഗാന്ധി റെക്കോഡ് വിജയത്തിലേക്കെന്ന്

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ദേശീയ ശ്രദ്ധ നേടിയ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന റെക്കോഡ് പോളിങ് അനുകൂലമാവുക യു.ഡി.എഫിന്. മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. അതിരാവിലെ മുതല്‍ തുടങ്ങിയ കനത്ത പോളിംഗ് കുറക്കാന്‍ തകര്‍ത്തുപെയ്ത മഴക്കുമായില്ല. അവസാനത്തെ കണക്കുകള്‍ പ്രകാരം 80.26 ശതമാനം പേരും മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 73.26 ശതമാനവും 2019ല്‍ 74.40 ശതമാനവുമായിരുന്നു മണ്ഡലത്തിലെ പോളിങ്. കര്‍ഷക-മലയോര-തോട്ടം-ആദിവാസി മേഖലകളിലും രാവിലെ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. പ്രാക്തന ഗോത്രവര്‍ഗങ്ങളായ കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗങ്ങളും മേപ്പാടി മീനാക്ഷി എസ്റ്റേറ്റിലെ 165 ഓളം തമിഴ് വംശജര്‍ക്കും ഇത്തവണ വോട്ട് ചെയ്തു. പുനരധിവാസം കാത്ത് കഴിയുന്ന കുറിച്യാട് വനാതിര്‍ത്തി ഗ്രാമത്തില്‍ മൂറുശതമാനമായിരുന്നു പോളിങ്.

കേന്ദ്ര-സംസ്ഥാന സേനകളുടെ മേല്‍നോട്ടത്തില്‍ കനത്ത സുരക്ഷയിലായിരുന്നു പോളിംഗ്. പ്രശ്നബാധിതമെന്നു കണ്ടെത്തിയ 72 ബൂത്തുകളില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരുന്നത്. മണ്ഡലത്തിലെ വോട്ട് ശതമാനത്തിലുണ്ടായ വന്‍വര്‍ധന യു.ഡി.എഫിന് വലിയ ഗുണം ചെയ്യും. വോട്ടിംഗിനിടെ തരുവണ ഗവ.ഹൈസ്കൂളില്‍ സജ്ജീകരിച്ച 139ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ മൂന്ന് തവണ വോട്ടിംഗ് തടസ്സപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ മൂലം അഞ്ച് മണിക്കൂറോളം പോളിങ് തടസ്സപ്പെട്ടു. ബത്തേരിയിലെ 161 നമ്പര്‍ ബൂത്ത്, ചീങ്ങേരി, അമ്പലവയല്‍ എന്നിവിടങ്ങളില്‍ വോട്ടിംഗ് സമയം അവസാനിക്കുന്ന 6 മണിക്ക് ശേഷം നീണ്ട നിരയുണ്ടായിരുന്നു. ഇവിടെ രാത്രി വൈകിയാണ് വോട്ടിംഗ് അവസാനിച്ചത്.
അഞ്ച് നിയോജക മണ്ഡലങ്ങളില്‍ 80 ശതമാനത്തിന് മുകളില്‍
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തിലുണ്ടായത് വന്‍ വര്‍ധന. മണ്ഡലത്തിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ 80 ശതമാനത്തിനും മേലെ വോട്ടിംഗ് ശതമാനമുയര്‍ന്നു. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട് തുടങ്ങിയ നിയോജകമണ്ഡലങ്ങളിലാണ് 80 ശതമാനം കടന്നത്. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ തുടങ്ങിയ നിയോജകമണ്ഡലങ്ങളില്‍ അഞ്ച് ശതമാനത്തിലേറെയും വോട്ടിംഗില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
മാനന്തവാടിയില്‍ ആകെയുള്ള 186397 വോട്ടര്‍മാരില്‍ 151998 പേര് വോട്ട് ചെയ്തു. 81.54 ശതമാനമാണ് മാനന്തവാടിയിലെ പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന സുല്‍ത്താന്‍ബത്തേരിയില്‍ ആകെയുള്ള 212838 വോട്ടര്‍മാരില്‍ 174342 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 81.77 ശതമാനമാണ് ആകെ പോളിംഗ്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ആകെയുള്ള 194942 വോട്ടര്‍മാരില്‍ വോട്ടുരേഖപ്പെടുത്തിയത് 157678 വോട്ടര്‍മാരാണ്. 80.71 ശതമാനമാണ് കല്‍പ്പറ്റയിലെ പോളിംഗ്. വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാനന്തവാടി-72.13, സുല്‍ത്താന്‍ബത്തേരി-71.32, കല്‍പ്പറ്റ-72.53 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് ശതമാനം. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ ആകെയുള്ള 170289 വോട്ടര്‍മാരില്‍ 138326 പേരാണ് വോട്ട് ചെയ്തത്. 80.58 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ 75.33 ശതമാനമായിരുന്നു പോളിംഗ്. ഏറനാട് ആകെയുള്ള 171026വോട്ടുകളില്‍ 139276 പേര് വോട്ട് ചെയ്തു. 80.22 ശതമാനമാണ് ഇവിടെ വോട്ടിംഗ്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 75.33 ശതമാനമായിരുന്നു വോട്ടിംഗ്. നിലമ്പൂര്‍ മണ്ഡലത്തില്‍ ആകെയുള്ള 207801 വോട്ടര്‍മാരില്‍ 161111 പേര് വേട്ട് രേഖപ്പെടുത്തി. 77.38 ശതമാനമായിരുന്നു പോളിംഗ്. വണ്ടൂരില്‍ ആകെയുള്ള 214526 വോട്ടുകളില്‍ സമ്മതിദാവ അവകാശം വിനിയോഗിച്ചത് 167168 പേരാണ്. 77.35 ശതമാനമാണ് വോട്ടിംഗ്. കഴിഞ്ഞ തവണ നിലമ്പൂരില്‍ 72.83, വണ്ടൂരില്‍ 72.30 എന്നിങ്ങനെയായിരുന്നു 2014-ലെ വോട്ടിംഗ് ശതമാനം.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം