Connect with us

Video Stories

ഹോര്‍മൂസില്‍ പടരുന്ന കാര്‍മേഘങ്ങള്‍

Published

on


അറേബ്യയിലെ ഹോര്‍മൂസ് കടലിടുക്കില്‍ രണ്ട് എണ്ണ ടാങ്കറുകളുള്‍പ്പെടെ സഊദി അറേബ്യയുടെ നാല് കപ്പലുകള്‍ക്ക് നേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിനുപിറകെ പുലര്‍ച്ചെ വീണ്ടും ആക്രമണം നടന്നിരിക്കുന്നുവെന്ന വാര്‍ത്ത ഈ മേഖലയില്‍ മാത്രമല്ല, ഇതര രാജ്യങ്ങളിലും വലിയ ആശങ്കകളാണ് വിതച്ചിരിക്കുന്നത്. ലോകത്ത് എണ്ണയുല്‍പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള സഊദി അറേബ്യയെ സംബന്ധിച്ച് ഈ ഭീകരാക്രമണത്തെ നിസ്സാരമായി കാണാനാവില്ല. രണ്ടാമത്തെ ഡ്രോണ്‍ ആക്രമണത്തില്‍ സഊദി കമ്പനിയായ അരാംകോയുടെ എണ്ണക്കുഴലുകളിലേക്കുള്ള രണ്ട് വിതരണ കേന്ദ്രങ്ങള്‍ക്കാണ് കേടുപറ്റിയത്. കപ്പലുകള്‍ക്ക് കേടു സംഭവിച്ചിട്ടുണ്ടെങ്കിലും ടാങ്കറുകള്‍ നശിക്കുന്നതിനോ കടലില്‍ എണ്ണ പടരുന്നതിനോ ഭാഗ്യവശാല്‍ ഇടയാക്കിയില്ല. യാന്‍ബൂ തുറമുഖത്തെ ഒരു വിതരണ കേന്ദ്രത്തിന് തീപിടിച്ചെങ്കിലും പെട്ടെന്ന് അണയ്ക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസമാണ്. വരുംനാളുകള്‍ സഊദിക്ക് വളരെയധികം സുരക്ഷയും സൂക്ഷ്മതയും പാലിക്കേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ഇത് തരുന്നത്. പ്രതിദിനം ഒരു കോടി ബാരല്‍ അംസംസ്‌കൃത എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് മലയാളികളടക്കം നിരവധി വിദേശികളുടെ ജീവിതാശ്രയമായ സഊദി അറേബ്യ.
ആദ്യ ദിവസത്തെ ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാനിലെ ഹൂഥി വിമത പോരാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് വാര്‍ത്ത പരന്നത്. ഭീകരാക്രമണമാണെന്ന് സഊദി ഊര്‍ജകാര്യമന്ത്രി ഖാലിദ് അല്‍ഫാലിഹ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തകാലത്തായി ഇറാനുമായി സഊദിയുടെ ബന്ധം തീര്‍ത്തും വഷളായ അവസ്ഥയിലാണ്. ഇറാന്റെ ആണവ നയവുമായി ബന്ധപ്പെട്ട് അമേരിക്ക ഏര്‍പെടുത്തിയ ഉപരോധത്തെ പിന്തുണക്കുകയാണ് സഊദി. മുമ്പും സഊദിയുടെ ഭൗമ മേഖലയില്‍ ആക്രണം നടന്നിട്ടുണ്ടെങ്കിലും ഇത്തവണത്തേത് കൂടുതല്‍ ഗൗരവതരമാകുന്നത് അത്യധികം അപകടകരമായ മേഖലയായ എണ്ണയിലാണ് ഭീകരര്‍ ആക്രമണമുന നീട്ടിയിരിക്കുന്നതെന്നതാണ്. ലോകത്താകെ വിഷയം വലിയചര്‍ച്ചക്കും ആശങ്കക്കും വിധേയമായതും ഇതുകൊണ്ടുതന്നെയാണ്.
തെക്കന്‍ അറേബ്യയിലെ യെമനില്‍ നാലു വര്‍ഷമായി സഊദി അനുകൂല ഭരണകൂടവും ഹൂഥി വിമതരും തമ്മില്‍ തുടരുന്ന പോരാട്ടത്തില്‍ പതിനായിരങ്ങളാണ് മരിച്ചുവീണത്. സ്ത്രീകളും കുട്ടികളുമാണ് യുദ്ധത്തില്‍ അധികവും മരണത്തിന് ഇരയായതും ഇന്നും തീ തിന്നുകൊണ്ടിരിക്കുന്നതും. തലസ്ഥാനമായ സന്‍അ വിമതരുടെ കയ്യിലാണ്. ഇതിനെതിരെ ലോക സമൂഹം പലതവണ ശ്രദ്ധക്ഷണിച്ചിട്ടും ഇരുവിഭാഗവും പിന്നോട്ടുപോകുന്ന ലക്ഷണം പോലും പ്രകടിപ്പിക്കുന്നില്ല. ഇറാനുമായി ബന്ധപ്പെട്ട മേഖലയിലെ ഇപ്പോഴത്തെ സംഘര്‍ഷാന്തരീക്ഷത്തില്‍ മുതലെടുപ്പ് നടത്താനാകുമോ എന്ന ചിന്തയായിരിക്കണം ഹൂഥി വിമതര്‍ക്ക്. അതുകൊണ്ടുതന്നെ ചൊവ്വാഴ്ചത്തെ ഹോര്‍മൂസ് ആക്രമണം സഊദിയും അമേരിക്കയും മറ്റും മുന്‍കൂട്ടി കണ്ടിരിക്കാനാണ് സാധ്യത. ഇതിനെതിരെ എങ്ങനെ കവചം തീര്‍ത്ത് നാശത്തില്‍നിന്ന് എണ്ണ മേഖലയെ രക്ഷിക്കാമെന്നതായിരിക്കണം ഇനിയത്തെ ആലോചനകള്‍.
ലോകത്തെ ഇന്ന് ചലിപ്പിക്കുന്നത് പെട്രോളിയം എന്നു വിളിക്കപ്പെടുന്ന ഫോസില്‍ എണ്ണയാണെന്ന യാഥാര്‍ത്ഥ്യം അറിയാത്തവരുണ്ടാകില്ല. പ്രധാനമായും അറേബ്യന്‍ മേഖലയാണ് ഇതിന്റെ അക്ഷയഖനി. സഊദി, ഇറാഖ്, ഇറാന്‍, യു.എ.ഇ, ഖത്തര്‍, കുവൈത്ത് എന്നിവയാണവ.ഈ പ്രദേശത്തിന്റെ സാമ്പത്തിക ഉയര്‍ച്ചയുടെ നിദാനവും മറ്റൊന്നല്ല. അറേബ്യക്കുപുറമെ അമേരിക്ക, റഷ്യ, വെനിസ്വേല, അംഗോള, നൈജീരിയ, മെക്‌സിക്കോ തുടങ്ങിയ ആഫ്രോ-അമേരിക്കന്‍ രാജ്യങ്ങളും പെട്രോളിയം ഉല്‍പാദനത്തില്‍ മുന്‍പന്തിയിലാണ്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കുള്ള അസംസ്‌കൃതഎണ്ണയുടെ ആശ്രയം സഊദിയും ഇറാഖും ഇറാനും ഖത്തറുമൊക്കെയാണ്. ഖത്തറിനെതിരെ സഊദി അറേബ്യ അടുത്ത കാലത്തായി ഉപരോധം അടക്കമുള്ള സാമ്പത്തിക നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഇറാനുമായി ഖത്തറിനുള്ള ബന്ധമാണ് ഇതിനൊരു കാരണം. ഇന്ത്യ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇറക്കുമതി ചെയ്ത അസംസ്‌കൃത പെട്രോളിയത്തിന്റെ നാലിലൊന്നും ഇറാനില്‍ നിന്നാണ്. 2011-2019 നിടയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് സഊദിയില്‍നിന്ന് മുപ്പതുകോടിയും ഇറാഖില്‍നിന്ന് 28 കോടിയും വെനിസ്വേലയില്‍നിന്ന് 15 കോടിയും ഇറാനില്‍നിന്ന് 14 കോടിയും ടണ്‍ എണ്ണയാണ്.
പുതിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുമെന്ന ആശങ്ക സ്ഥിരീകരിക്കുകയാണ് ഇന്നലെ ഉയര്‍ന്ന എണ്ണവില.ബാരലിന് 70.79 ഡോളറുണ്ടായിരുന്നത് ഇന്നലെ 70.83 ഡോളറായി ഉയര്‍ന്നു. ഇനിയും വില വര്‍ധിച്ചേക്കാമെന്നാണ് സാമ്പത്തിക നിരീക്ഷരുടെ പ്രവചനം. അമേരിക്കന്‍ ഉപരോധത്തെതുടര്‍ന്ന് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയടക്കം പല രാജ്യങ്ങളും നിര്‍ത്തിവെച്ചത് ഇറാനിലെ ഉല്‍പാദനം കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ്ശരീഫും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമസ്വരാജും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം എണ്ണ ഇറക്കുമതി കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് കാണിക്കുന്നത് അമേരിക്കയുടെ നിര്‍ദേശത്തിന് വഴങ്ങാന്‍ മോദി സര്‍ക്കാരിന് തല്‍കാലത്തേക്കെങ്കിലും കഴിയില്ലെന്നാണ്. സഊദിയും ഇറാനും അമേരിക്കയും ഉള്‍പ്പെട്ട വിഷയത്തില്‍ ഇന്ത്യയെ പോലൊരു രാജ്യത്തിന് സ്വീകരിക്കേണ്ട നിലപാട് പരസ്പര സ്‌നേഹത്തിന്റേതും സഹകരണത്തിന്റേതുമായിരിക്കണം. അതാണ് നമ്മുടെ പാരമ്പരാഗത വിദേശനയവും. മേഖലയില്‍ സംഘര്‍ഷം വിതച്ചും അതുവഴി സഹസ്രകോടികളുടെ ആയുധം വിറ്റും ലോക എണ്ണ സമ്പത്ത് വിഴുങ്ങാന്‍ കണ്ണു നട്ടിരിക്കുന്ന അമേരിക്കയെ കരുതിയിരിക്കാന്‍ അറേബ്യന്‍ സമൂഹത്തിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending