Connect with us

Culture

രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മുന്‍ സൈനികനും വിദേശിയായി; ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ്

Published

on

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിലെ റിട്ടയേര്‍ഡ് ഹോണററി ക്യാപ്റ്റനായ 52കാരന്‍ മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി. 30 വര്‍ഷത്തെ ഇന്ത്യന്‍ സൈനിക സേവനത്തിന് ശേഷം അസമിലെ കാമരൂപ് ജില്ലയിലെ കോലോഹിക ഗ്രാമത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന മുഹമ്മദ് സനാഉല്ലയെ അന്നാണ് ബോകോ വിദേശ ട്രൈബ്യൂണല്‍ വിദേശിയെന്ന് (ബംഗ്ലാദേശി) മുദ്രകുത്തി പിടികൂടിയത്.

കേന്ദ്രസര്‍ക്കാര്‍ പൗരത്വ ബില്‍ നടപ്പാക്കി തുടങ്ങിയതോടെയാണ് അസമിലെ പൗരത്വ പട്ടികയില്‍ നിന്നും മുന്‍ സൈനികന്‍ പുറത്താവുന്നത്.
കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുക്കുകയും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലടക്കം നേടുകയും ചെയ്ത സനാഉല്ലക്ക് രണ്ടാം മോദി അധികാരത്തിലേറിയ ദിവസം ജീവിതത്തിലെ ഇരുണ്ട ഏടായി മാറുകയായിരുന്നു. താന്‍ ഈ രാജ്യത്തെ പൗരനല്ലെന്ന പുതിയ വാദം അവിശ്വസനീയമായാണ് തോന്നിയത്. വിദേശിയെന്ന് മുദ്രകുത്തി പിടികൂടിയ സനാഉല്ലയെ വിദേശികളെ പാര്‍പ്പിക്കുന്ന താല്‍ക്കാലിക തടങ്കല്‍ പാളത്തിലേക്ക് മാറ്റി. താന്‍ ജയിലിലായ ദുഃഖത്തിനിടയിലും ചെറിയ എന്തെങ്കിലും അപാകതകളാവാം തനിക്കെതിരെ ഇത്തരത്തിലൊരു വിധി പ്രസ്താവം നടത്താന്‍ കാരണമെന്ന പ്രതീക്ഷയിലാണ് സനാഉല്ല.

1967ല്‍ ജനിച്ച താന്‍ 11-ാം വയസില്‍ 1987ലാണ് ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശിച്ചത്. പക്ഷേ ബോകോ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ അത് 1978 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സനാഉല്ല പറയുന്നു. വിദേശിയെന്ന് മുദ്രകുത്തി വീട്ടില്‍ നിന്നും കൊണ്ടു പോയ ശേഷം തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം അതിര്‍ത്തി പൊലീസിലും സനാഉല്ല സേവനമനുഷ്ടിച്ചിട്ടുണ്ട്. സനാഉല്ല കാമരൂപ് ജില്ലയിലെ ബൈഹത ചാരിയാലി പൊലീസ് സ്റ്റേഷനില്‍ എസ്.ഐയായിരുന്നു. സൈന്യത്തിലായിരുന്ന സമയത്ത് മൂന്ന് തവണ ഭീകര വിരുദ്ധ ഓപറേഷനിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായി ജമ്മുകശ്മീരിലെ ദോഡ ജില്ലയിലും 2015-17 വരെ കുപ് വാരയില്‍ നിയന്ത്രണ രേഖക്കു സമീപവും 2007-10ല്‍ മണിപ്പൂരിലും ഭീകര വിരുദ്ധ നീക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്രയും കാലം രാജ്യത്തിന് വേണ്ടി സൈന്യത്തില്‍ സേവനം അനുഷ്ടിച്ചിട്ട് തനിക്ക് കിട്ടിയത് ഇതാണെന്ന് നിസ്സഹായതയോടെ സനാഉല്ല പറയുന്നു. അസമിലെ പൗരത്വ പട്ടികയില്‍ ആദ്യം തന്റെ പേരും ഉണ്ടായിരുന്നില്ലെന്നും പിന്നീട് അധികൃതര്‍ക്ക് എഴുതിയപ്പോള്‍ ബ്രിഗേഡിയര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒരേ പ്രക്രിയയാണെന്നാണ് മറുപടി നല്‍കിയത്.

അതേസമയം നിലവിലെ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സനാഉല്ലയെ വിദേശിയായി പ്രഖ്യാപിച്ചതിനാലാണ് തങ്ങള്‍ കസ്റ്റഡിയിലെടുത്തതെന്നും കാമരൂപ് പൊലീസ് സൂപ്രണ്ട് പാര്‍ത്ഥസാരഥി മഹന്ത പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിവരം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വ്യക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

പിതാവിന്റെ അവസ്ഥയില്‍ ഏറെ പേടിയുണ്ടെന്നും എന്നാല്‍ സൈന്യം അദ്ദേഹത്തിന്റെ രക്ഷക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനാഉല്ലയുടെ മകള്‍ ഷഹനാസ് അഖ്തര്‍ പറഞ്ഞു. വിഷയത്തില്‍ അസം പൊലീസുമായി സംസാരിക്കുമെന്നായിരുന്നു ഇതേ കുറിച്ച് സൈന്യത്തിന്റെ പ്രതികരണം. വളരെ ദുഖകരമായ സാഹചര്യമെന്നായിരുന്നു റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ രഞ്ജിത് ഭര്‍താകറിന്റെ ഇതേ കുറിച്ചുള്ള പ്രതികരണം. സനാഉല്ല ബംഗ്ലാദേശിയാണെങ്കില്‍ എങ്ങിനെ അയാള്‍ 30 വര്‍ഷം സൈന്യത്തിലും ശേഷം അതിര്‍ത്തി പൊലീസിലും സേവനമനുഷ്ടിച്ചു.

സനാഉല്ലയുടെ ഭാര്യയും മൂന്ന് മക്കളും അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികക്ക് പുറത്താണ്. അതേ സമയം സനാഉല്ലയുടെ മൂത്ത സഹോദരനും കുടുംബവും ഇന്ത്യക്കാരെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍.ആര്‍.സി തെളിവുകളായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐ.ഡി എന്നിവ സനാഉല്ല ഹാജരാക്കിയിരുന്നു. എന്നാല്‍ ജന്മം കൊണ്ട് ഇന്ത്യക്കാരനെന്ന് തെളിയിക്കുന്നതില്‍ സനാഉല്ല പരാജയപ്പെട്ടുവെന്നാണ് ട്രൈബ്യൂണല്‍ പറയുന്നത്. വിരമിച്ച സൈനികരോട് ആദരവ് കാണിക്കുന്നതിന് പകരം അപമാനിക്കുകയും പീഡിപ്പിക്കുകയുമാണെന്നും ഇത് ഗൂഡാലോചനയാണെന്നും വിരമിച്ച മറ്റൊരു സൈനികനായ ജെ.സി.ഒ അസ്മല്‍ ഹഖ് പറഞ്ഞു. അസ്മല്‍ ഹഖിന്റേയും പൗരത്വം തടഞ്ഞു വെച്ചിരിക്കുകയാണ്. സനാഉല്ല സൈന്യത്തില്‍ പ്രവേശിച്ച തീയതി വരെ മാറ്റി എഴുതിയത് ഗുഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending