world
വൈറ്റ്ഹൗസിന് സമീപം വെടിവെപ്പ്: രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്; അക്രമി പിടിയില്‍
ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും നില അതീവ ഗുരുതരമാണെന്നും എഫ്ബിഐ മേധാവി കാഷ് പട്ടേലും വാഷിങ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബൗസറും അറിയിച്ചു.
വാഷിങ്ടണ്‍ ഡി.സിയിലെ വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവെപ്പില്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളായ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും നില അതീവ ഗുരുതരമാണെന്നും എഫ്ബിഐ മേധാവി കാഷ് പട്ടേലും വാഷിങ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബൗസറും അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വൈറ്റ് ഹൗസില്‍ നിന്ന് ദൂരെയല്ലാത്ത ഒരു മെട്രോ സ്റ്റോപ്പിന് സമീപമാണ് ആക്രമണം നടന്നത്. 10 മുതല്‍ 15 വരെയായി വെടിയുതിര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് സൈനികര്‍ക്കും തലയിലാണ് വെടിയേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ സ്ത്രീയും ഇരുവരും വെസ്റ്റ് വെര്‍ജീനിയ സ്വദേശികളുമാണ്.
പരസ്പരം വെടിവെപ്പുണ്ടായ സാഹചര്യത്തിലാണ് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ തന്നെ അക്രമിയെ കീഴ്പ്പെടുത്തിയത്. ഇയാളെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
News
ഹോങ്കോങ് വന്‍ തീപിടിത്ത ദുരന്തം: മരണം 44 ആയി 279 പേരെ കാണാതായി
32 നിലകളുള്ള ഈ പാര്‍പ്പിട സമുച്ചയത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
ഹോങ്കോങ് തായ് പോ ജില്ലയില്‍ സ്ഥിതിചെയ്യുന്ന വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്സില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയര്‍ന്നു. 279 പേരെ കാണാതായിരിക്കുകയാണ്. 32 നിലകളുള്ള ഈ പാര്‍പ്പിട സമുച്ചയത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
മുള കൊണ്ടുള്ള മേല്‍ത്തട്ടിലാണ് ആദ്യം തീ പിടിച്ചത്. എട്ട് ടവറുകളിലായി ഏകദേശം 2,000 പേര് താമസിക്കുന്ന സമുച്ചയമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ബുദ്ധിമുട്ടോടെയാണ് പുരോഗമിക്കുന്നത്. നാല് കെട്ടിടങ്ങളിലെ തീ നിയന്ത്രണവിധേയമായെങ്കിലും മറ്റുള്ളവയില്‍ ഇപ്പോഴും അഗ്നിരക്ഷാസേന പ്രവര്‍ത്തനം തുടരുകയാണ്. ദുരന്തം ലെവല്‍-5 വിഭാഗത്തില്‍പെടുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് അപകടമുണ്ടായത്. സംഭവം നടന്ന സമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ഏകദേശം 700 പേരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു. മരിച്ചവരില്‍ ഒരു അഗ്നിരക്ഷാസേനാംഗവും ഉള്‍പ്പെടുന്നു. പല കെട്ടിടങ്ങളും തമ്മില്‍ ചേര്‍ന്നുനില്‍ക്കുന്ന തിരക്കേറിയ വാസമേഖലയായതിനാല്‍ തീ വേഗത്തില്‍ വ്യാപിക്കാനിടയായതായി അധികൃതര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
News
2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയിലേക്ക്; അഹ്മദാബാദ് ആതിഥേയത്വം വഹിക്കും
ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുന്നത്.
ഗ്ലാസ്ഗോ: 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയിലേക്ക്. അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും. സ്കോട്ലണ്ടിലെ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡ് അംഗീകരിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുന്നത്. 2010 ല്‍ ഇതിനു മുമ്പ് ഇന്ത്യയില്‍ വെച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. അന്ന് ന്യൂ ഡല്‍ഹിയായിരുന്നു ആതിഥേയ ന?ഗരം.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് പിടി ഉഷ, കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാല്‍ ?ഗുജറാത്ത് ഹര്‍ഷ് സാങ്വി എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2036 ഒളിംപിക്സിനായുള്ള ഇന്ത്യയുടെ അവകാശ വാദങ്ങള്‍ക്ക് ബലമേകുന്നതാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.
News
ഹോങ്കോങ്ങില്‍ വന്‍ തീപ്പിടിത്തം; 13 പേര് മരിച്ചു
15 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഹോങ്കോങ്ങിലെ തായ് പോക്കടുത്ത് ഒരു ഹൗസിംഗ് എസ്റ്റേറ്റിന് തീപിടിച്ച് ഒരു അഗ്നിശമന സേനാംഗം ഉള്‍പ്പെടെ 13 പേര് മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഏഴ് ബ്ലോക്കുകളിലായി മുള സ്കഫോള്‍ഡിംഗില്‍ തീ പടര്‍ന്ന് നിരവധി താമസക്കാര്‍ അകത്ത് കുടുങ്ങി.
ബുധനാഴ്ച വാങ് ഫുക്ക് കോര്‍ട്ടിലെ സംഭവസ്ഥലത്ത് വലിയ ഇരുണ്ട പുക ഉയര്‍ന്നു. എസ്റ്റേറ്റിലെ എട്ട് ബ്ലോക്കുകളില്‍ ഏഴിലേക്കും തീ പെട്ടെന്ന് പടര്‍ന്നു.
തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ബുധനാഴ്ച പോലീസ് പറഞ്ഞു. ഒരു പുരുഷനും സ്ത്രീയും അബോധാവസ്ഥയിലും പൊള്ളലേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.
തീപിടിത്തത്തെ ആദ്യം നമ്പര്‍ 1 അലാറം ഫയര്‍ ആയി തരംതിരിച്ചിരുന്നുവെങ്കിലും 3.34 ഓടെ 4-ാം നമ്പറിലേക്കും പിന്നീട് 6.22 ന് ടോപ്പ് ലെവല്‍ നമ്പര്‍ 5 ലേക്ക് ഉയര്‍ത്തി. ഹോങ്കോങ്ങില്‍, തീപിടിത്തങ്ങള്‍ ഒന്ന് മുതല്‍ അഞ്ച് വരെ സ്കെയിലില്‍ റേറ്റുചെയ്യുന്നു.
പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെ വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. 31 നിലകളുള്ള കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്. ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 4,600 പേര് താമസിക്കുന്ന ഈ കെട്ടിടത്തില്‍ ഏകദേശം 2,000 ഫ്ലാറ്റുകളാണുള്ളത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ആയിരുന്നു തീപിടുത്തം.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റനിലയില്‍ മുപ്പതോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സമീപത്തുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് 13 പേര് ഇപ്പോഴും തീയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുന്‍ ജില്ലാ കൗണ്‍സിലര്‍ ഹെര്‍മന്‍ യിയു ക്വാന്‍-ഹോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News11 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india1 day agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala12 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

