Connect with us

More

രണ്ടാമൂഴം തുടങ്ങി; മോദിക്കൊപ്പം അമിത്ഷാ, സുഷമാ സ്വരാജില്ല

Published

on

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദിക്ക് രണ്ടാമൂഴം. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുമ്പാകെ സത്യവാചകം ചൊല്ലി നരേന്ദ്രമോദി ഒരിക്കല്‍കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. മോദിക്കൊപ്പം ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഉള്‍പ്പെടെ 57 പേരാണ് മന്ത്രിസഭാംഗങ്ങളായി ചുമതലയേറ്റത്.
ആറായിരത്തിലധികം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ബിംസ്റ്റെക് രാഷ്ട്ര തലവന്മാരും എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങിനെത്തി. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, യു.പി. എ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് തുടങ്ങി നേതാക്കളുടെ വലിയ നിര ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. അതേസമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബി.ജെ.പിയുടെ നുണപ്രചാരണത്തില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈകീട്ട് 3.30ന് ശേഷം ഡല്‍ഹി വിമാനത്താവളത്തില്‍ തന്റെ പ്രത്യേക വിമാനത്തിന് ലാന്റിങ് അനുമതി നിഷേധിച്ചതിനാല്‍ അവസാന നിമിഷം ഡല്‍ഹി യാത്ര റദ്ദാക്കുകയായിരുന്നു. ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി ഇന്നലെ കാലത്താണ് സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് എന്‍.ഡി.എയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ ജെ. ഡി.യു മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിച്ചത് അവസാന നിമിഷം ചടങ്ങിന് കല്ലുകടിയായി. സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു മണിക്കൂര്‍ മുമ്പാണ് ജെ.ഡി.യു പിന്മാറ്റം പ്രഖ്യാപിച്ചത്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാറില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് രണ്ടാമൂഴത്തില്‍ ഇടം ലഭിക്കാതിരുന്നതും ശ്രദ്ധേയമായി. ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് നേരത്തെതന്നെ മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കും പുറമെ വ്യോമയാനാ മന്ത്രിയായിരുന്ന സുരേഷ് പ്രഭു, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മനേകാ ഗാന്ധി എന്നിവരേയും രണ്ടാമൂഴത്തില്‍ ഉള്‍പ്പെടുത്തിയില്ല. ഇതില്‍ മനേകാ ഗാന്ധിയെ പ്രോടേം സ്പീക്കറാക്കിയേക്കുമെന്ന് സൂചനയുണ്ട്.


വൈകീട്ട് ഏഴു മണിക്കാണ് നരേന്ദ്രമമോദി സത്യവാചകം ചൊല്ലി അധികാരമേറ്റത്. രാജ്‌നാഥ് സിങ് ആണ് തൊട്ടു പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ സത്യപ്രതിജ്ഞ. നിതിന്‍ ഗഡ്കരി, നിര്‍മ്മലാ സീതാരാമന്‍ എന്നിവരും തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഘടകകക്ഷികളില്‍നിന്ന് എല്‍.ജെ.പി നേതാവ് രാംവിലാസ് പസ്വാന്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. എസ്.എ.ഡി അംഗവും ഘടകകക്ഷികളുടെ ഏക വനിതാ മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലിനായിരുന്നു അടുത്ത ഊഴം. കേരളത്തില്‍നിന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും കേന്ദ്രമന്ത്രിഭയില്‍ ഇടംപിടിച്ചു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ചടങ്ങുകള്‍ക്ക് ദേശീയ ഗാനത്തോടെയാണ് കൊടിയിറങ്ങിയത്.
25 പേര്‍ക്കാണ് രണ്ടാം മോദി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവിയുള്ളത്. ഒമ്പതുപേര്‍ സ്വതന്ത്ര ചുമതയലുള്ള സഹമന്ത്രിമാരും മറ്റുള്ളവര്‍ സഹമന്ത്രിമാരുമായിരിക്കും. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഏതെല്ലാമെന്ന് പിന്നീടേ വ്യക്തമാകൂ. രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ചടങ്ങിന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ നേതാക്കളും എം.പിമാരും മഹാത്മാഗാന്ധിയുടെ സ്മൃതികൂടീരമായ രാജ്ഘട്ടിലും മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സ്മൃതികൂടീരത്തിലും പുതുതായി പണികഴിപ്പിച്ച ഡല്‍ഹിയിലെ യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending