Video Stories
കുലുക്കി സര്‍ബത്തെന്ന വന്‍മരം വീണു; ഇനി ഫുള്‍ജാര്‍ കാലം

കോഴിക്കോട്: കുലുക്കി സര്‍ബത്ത് എന്ന വന്‍മരം വീണു… ഇനി ഫുള്‍ജാര്‍ സോഡയുടെ കാലം. നാട്ടിന്‍പുറങ്ങളിലും നഗരത്തിലും ചുരുങ്ങിയകാലം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ഫുള്‍ജാര്‍ സോഡ. കുലുക്കി സര്‍ബത്തിന്റെ മറ്റൊരു വകഭേദം. ചേരുവകള്‍ ഗ്ലാസിലൊഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയാണ് ഈ പാനിയത്തെ വ്യത്യസ്തമാക്കുന്നത്. കോഴിക്കോടിന്റെ ഖല്‍ബ് കീഴടക്കിയ ഫുള്‍ജാര്‍ ഇപ്പോള്‍ കേരളത്തിലൊട്ടാകെ ക്ലിക്കായി കഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുത്തതോടെ റമസാനിലെ രാവുകളില്‍ ഫുള്‍ജര്‍ സോഡയില്ലാതെ പറ്റില്ലെന്ന അവസ്ഥയിലായി യുവാക്കള്‍. രാത്രി വൈകിയും കടകളില്‍ വലിയതിരക്കാണ് അനുഭവപ്പെടുന്നത്.
ഒരുഗ്ലാസില്‍ നിറയെ സോഡയൊഴിച്ച് അതിനുള്ളിലേക്ക് ചെറിയ ഒരുക്ലാസില്‍ കാന്താരിമുളക്, പുതിനയില, കസ്‌കസ് എന്നിവ ചേര്‍ത്ത് അരച്ച മിശ്രിതത്തിലേക്ക് ഇഞ്ചിനീരും ഉപ്പും പഞ്ചസാര ലായനിയും ചേര്‍ക്കുന്നു. നിറഞ്ഞ് തുളുമ്പുന്ന സോഡയിലേക്ക് രുചികൂട്ട് നിറച്ച ചെറിയക്ലാസ് ഇടുമ്പോള്‍ ഫുള്‍ജാര്‍ സോഡ തുളുമ്പി ഗ്ലാസിന് പുറത്തേക്ക് വരുന്നു… പിന്നെയൊന്നും നോക്കാനില്ല.. ഒറ്റവലിക്ക് ഫുള്‍ജാര്‍ അകത്താക്കണം. പുത്തന്‍ പാനിയത്തിന്റെ വീഡിയോ ടിക് ടോക്കിലും ഫെയിസ്ബുക്കിലുമെല്ലാം നിറഞ്ഞതോടെ കച്ചവടക്കാര്‍ക്ക് വലിയചാകരയായിമാറി. കോഴിക്കോട് നഗരത്തില്‍ ബീച്ച്, ഗാന്ധിറോഡ്, ഗുജറാത്തി സ്ട്രീറ്റ് പരിസരം എന്നിവിടങ്ങളിലെല്ലാമാണ് തുടക്കത്തില്‍ വില്‍പനയുണ്ടായിരുന്നത്. സംഗതി കൈയില്‍നിന്ന് പോയതോടെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ മുക്കിന് മുക്കിന് കച്ചവടം തുടങ്ങി. ജ്യൂസ് കടകളിലും ഫുള്‍ജാര്‍ ലഭ്യമായി തുടങ്ങി. 20മുതല്‍ 50 രൂപവരെയാണ് വില ഈടാക്കുന്നത്. വളരെയെളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതാണ് ഫുള്‍ജാര്‍ സോഡയുടെ മറ്റൊരു പ്രത്യേകത. പ്രായ ഭേദമെന്യേ എല്ലാവരേയും ഒരുപോലെ ആകര്‍ഷിക്കുന്നുവിധത്തിലാണ് ഇതിന്റെ രുചികൂട്ട് തയാറാക്കിയിട്ടുള്ളത്.
രുചിവൈവിധ്യം ഏറ്റവുംആദ്യം പരീക്ഷിച്ച് വിജയിപ്പിച്ച പാരമ്പര്യമുള്ള കോഴിക്കോട് ഫുള്‍ജാര്‍ സോഡയിലും ഇത് തുടര്‍ന്നു. ഈ ന്യൂജെന്‍ പാനിയം ആദ്യം തുടങ്ങിയത് കോഴിക്കോട് നഗരത്തില്‍ ഒരു കൂട്ടം യുവാക്കളാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി ക്ലിക്കായതോടെ കേരളമൊട്ടാകെ ഫുള്‍ജാര്‍ ഏറ്റെടുത്തു.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍
അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Video Stories
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.

മൂന്നാഴ്ച നീണ്ട പ്രചാരണത്തിന് ശേഷം മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.
നിലമ്പൂരിൽ വിജയം ഉറപ്പിച്ചാണ് യു.ഡി.എഫ് പ്രചാരണം അവസാനിച്ചത്. ചുരുങ്ങിയത് 15,000 വോട്ടിന്റെ വിജയമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. തരംഗത്തിനനുസരിച്ച് വോട്ടിൽ വർദ്ധനവ് ഉണ്ടാകാമെന്നും നേതാക്കൾ പറഞ്ഞു. നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും.
-
News3 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
india2 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
GULF2 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
india2 days ago
ജിയോ സേവനങ്ങള്‍ മുടങ്ങി
-
kerala1 day ago
മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി
-
india2 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന്‍ സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു