Connect with us

News

സുഡാന്‍ പ്രക്ഷോഭം: മധ്യസ്ഥയുമായി എത്യോപ്യ

Published

on

ഖര്‍ത്തൂം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ മധ്യസ്ഥ ശ്രമങ്ങളുമായി എത്യോപ്യ. പ്രസിഡന്റിനെ പുറത്താക്കി ഭരണം കൈയ്യാളുന്ന സൈനിക ഭരണ സമിതിയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 40 ഓളം പേരാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇരു വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ എത്യോപ്യന്‍ പ്രധാനമന്ത്രി എബി അഹമ്മദ് ഇന്നലെ ഖര്‍ത്തൂമിലെത്തി. ഭരണം കൈയ്യാളുന്ന മിലിട്ടറി കൗണ്‍സിലുമായും ട്രാന്‍സിഷനല്‍ ആര്‍മി കൗണ്‍സില്‍ അംഗങ്ങളുമായും എബി അഹമ്മദ് ചര്‍ച്ച നടത്തും.
ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ച് സൈന്യം താല്‍ക്കാലികമായി അധികാരത്തിലെത്തിയെങ്കിലും സുഡാനില്‍ ജനാധിപത്യ ഭരണം ഇനിയും പുലരനായിട്ടില്ല. പതിറ്റാണ്ടുകളായി ഭരണം കൈയ്യാളിയ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കി ഇക്കഴിഞ്ഞ ഏപ്രിലില്‍ സൈന്യം അധികാരം പിടിച്ചെടുത്തെങ്കിലും ആഭ്യന്തര കലാപം തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സുഡാനില്‍ ഇന്ധനവിലക്കയറ്റത്തിനും കറന്‍സി ക്ഷാമത്തിനും പിന്നാലെ മുഖ്യ ഭക്ഷ്യവിഭവമായ ഖുബൂസിനു വില കൂട്ടുകയും ചെയ്തതോടെ ജനരോഷം അണപൊട്ടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രക്ഷോഭം ഏപ്രില്‍ ആദ്യവാരം കൂടുതല്‍ ശക്തമാവുകയും സൈനിക ആസ്ഥാനത്തിനു മുന്നിലേക്ക് പ്രക്ഷോഭവേദി മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സൈനിക അട്ടിമറിയിലൂടെ ബഷീറിനെ പുറത്താക്കിയത്.


മൂന്നു ദശകം നീണ്ട ഏകാധിപത്യത്തിനു വിരാമമിട്ട് സൈന്യം ഇടക്കാല കൗണ്‍സില്‍ രൂപീകരിക്കാനുള്ള നടപടികളും തുടങ്ങി. ജനങ്ങള്‍ക്കു ജനാധിപത്യപരമായി അധികാരം കൈമാറാന്‍ ശ്രമിക്കുന്ന സുഡാന്‍ സൈനിക കൗണ്‍സിലിന് ചില രാജ്യങ്ങള്‍ പിന്തുണയും പ്രഖ്യാപിച്ചു. ജനങ്ങളുടെ കൂടി പങ്കാളിത്തമുള്ള സംയുക്ത കൗണ്‍സില്‍ രൂപീകരിക്കാന്‍ ധാരണയായെങ്കിലും സൈനിക ഭരണ സമിതി (ട്രാന്‍സിഷനല്‍ കൗണ്‍സില്‍–ടിഎംസി) അധികാരത്തില്‍ തുടര്‍ന്നതോടെ വീണ്ടും പ്രതിഷേധം ശക്തമായി. സര്‍ക്കാര്‍ വിരുദ്ധ സമരക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ കഴിഞ്ഞ ദിവസം 13 പേര്‍ കൊല്ലപ്പെട്ടതോടെ ആഭ്യന്തരകലാപം പിന്നെയും രൂക്ഷമാവുകയായിരുന്നു. കലാപത്തിനെതിരെ യുഎന്‍ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. ജനാധിപത്യ സര്‍ക്കാരിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കെതിരെ സൈനിക നടപടി ശക്തമാക്കിയതോടെ സുഡാനെ ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സൈനിക ഭരണകൂടത്തിനു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സസ്‌പെന്‍ഷന്‍. ജനാധിപത്യ ഭരണം വരുന്നതു വരെ ഇതു തുടരുമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ അറിയിച്ചു.
സമാധാനപരമായ രാഷ്ട്രീയ സുസ്ഥിരത ഉറപ്പാക്കാന്‍ ആഫ്രിക്കന്‍ യൂണിയന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും പിന്തുണ പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളോട് സുഡാനില്‍ ഇടപെടരുതെന്നും യൂണിയന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൈനിക ഭരണത്തിനെതിരെ പോരാടുന്ന സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റ്–നോര്‍ത്തിന്റെ ഡപ്യൂട്ടി തലവന്‍ യാസിര്‍ അര്‍മാനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഖാര്‍ത്തൂമിലെ വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫഹാന്‍ ഹഖ് ആവശ്യപ്പെട്ടു. സംയമനം പാലിക്കണമെന്ന് സുരക്ഷാ സൈന്യത്തോട് ആവശ്യപ്പെടുകയാണ്. ഒപ്പം സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം പാലിക്കണം. ജനങ്ങളുടെ സ്വാതന്ത്രവും സംരക്ഷണവും ഉറപ്പാക്കേണ്ടത് സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് പ്രതികരിക്കാനും ഒത്തു ചേരാനുമുള്ള അവകാശമുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.

crime

പാലക്കാട് ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്

സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

Continue Reading

kerala

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Published

on

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായ് യാത്ര. മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം.

സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണ് യാത്ര. ഓഫിസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.

Continue Reading

kerala

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതിയില്‍

Published

on

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കേസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ മാത്യു കഴിഞ്ഞ തവണ കോടതിയില്‍ ഹര്‍ജി പരിഗണിക്കണവേ ഹാജരാക്കിയിരുന്നു.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നതിന്റെ തെളിവുകളാണ് മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കിയത്.

Continue Reading

Trending