Connect with us

Video Stories

കേരളവും ചെന്നൈയും രത്‌നഗിരിയും

Published

on

തമിഴ്‌നാട് തലസ്ഥാന നഗരിയായ ചെന്നൈക്കരികെ പല്ലാവരത്ത് മനുഷ്യമനസ്സുകളെ ഞെട്ടിക്കുന്നൊരു ചലനദൃശ്യം കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇവിടെയടുത്തുള്ള ഒരുകിണര്‍ കമ്പിവേലി െകട്ടി പൂട്ടിയിട്ടിരിക്കുന്നു. ഗ്രാമീണ സ്ത്രീകളും കുട്ടികളും പ്ലാസ്റ്റിക് കുടങ്ങളുമായി കിണറ്റിന്‍കരയില്‍ അതിരാവിലെ എത്തുന്നു. ഇവരുടെ ഇടയിലേക്ക് കയ്യിലൊരു കൂടയില്‍ കടലാസ് ചുരുളുകളുമായി വരുന്ന മധ്യവയസ്‌കന്‍. അതില്‍നിന്ന് പത്തു കടലാസ് തുണ്ടുകള്‍ എടുക്കാം. നറുക്ക് വീഴുന്നവര്‍ക്ക് മൂന്നു കുടം വെള്ളം കിണറ്റില്‍ നിന്ന് കോരിയെടുക്കാം. മറ്റൊരു കാഴ്ചയിലേക്ക്: കാസര്‍കോട്ട് വഴി മഹാരാഷ്ട്ര സംസ്ഥാനത്തുള്ള കൊങ്കണ്‍ തീരത്തെത്തുമ്പോള്‍ കാണുന്ന രത്‌നഗിരി എന്ന കാര്‍ഷിക ഗ്രാമം. ഇവിടുത്തെ തിവാരെ അണക്കെട്ടു തകര്‍ന്ന് 23 പേരെ കാണാതാകുന്നു. പതിനഞ്ചോളം പേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയോടെ കണ്ടുകിട്ടി. കൂടാതെ നശിച്ചത് ഗ്രാമീണരുടെ നിരവധി കൂരകളും സ്വത്തുവകകളും കൃഷിയും. മേല്‍പറഞ്ഞ രണ്ടു സംഭവങ്ങളും വിരല്‍ചൂണ്ടുന്നത് ആധുനിക മനുഷ്യന്റെ ഭാവി ജീവിതത്തിലേക്ക് മാത്രമല്ല, ഇന്നിന്റെ കുഞ്ഞുങ്ങളെപോലും എങ്ങനെ പോറ്റുമെന്ന ആധിയിലേക്കുകൂടിയാണ്.
അടുത്തെങ്ങും ഉദാഹരണങ്ങളില്ലാഞ്ഞിട്ടല്ല കേരളം വിട്ട് മേല്‍സംഭവങ്ങളിലേക്ക് പോയത്. പത്തു മാസം മുമ്പുമാത്രമാണ് നമ്മുടെ കൊച്ചു കേരളവും മഹാരാഷ്ട്രക്ക് സമാനമായ മഹാപ്രളയത്തിലകപ്പെട്ടത്. അതിനും മൂന്നുവര്‍ഷം മുമ്പായിരുന്നു ചെന്നൈയെ ശ്വാസംമുട്ടിച്ച പ്രളയവും; ഇപ്പോഴത്തെ കൊടും വരള്‍ച്ചയും. തമിഴ്‌നാട്ടില്‍നിന്നുള്ള ആറുപേര്‍ ട്രെയിനില്‍ കൊടും ചൂടേറ്റ് മരിച്ച വാര്‍ത്തയും അധിക നാളായിട്ടില്ല. കേരളത്തില്‍ രണ്ടു മാസംകൊണ്ട് അഞ്ഞൂറോളം പേരാണ് മരിച്ചുവീണതെങ്കില്‍, ചെന്നൈയില്‍ നൂറോളംപേരും മഹാരാഷ്ട്രയില്‍ അമ്പതോളം പേരും ഇതിനകം കാലപുരിപൂകി. ജൂണ്‍29ന് പൂണെയില്‍ കെട്ടിട നിര്‍മാണത്തൊഴിലാളികളായ 26 ബീഹാറികള്‍ മരിച്ചത് രാത്രി സമീപത്തെ ബഹുനില കെട്ടിടത്തിന്റെ മതില്‍തകര്‍ന്നുവീണാണ്. ഭാവിയിലെ വരള്‍ച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും കണക്കുകളേക്കാള്‍ നമ്മെ ബോധ്യപ്പെടുത്തുന്ന നേരനുഭവങ്ങളാണ് ചെന്നൈയും മുംബൈയും ഇപ്പോള്‍ വിളിച്ചുപറയുന്നത്. കടല്‍വെള്ളം പതുക്കെ കരകയറി വരികയാണ്. 1939നും 2005നും ഇടയില്‍ കൊച്ചിയില്‍ കടല്‍ കയറിയത് 1.30 മില്ലിമീറ്ററാണത്രെ. ഓരോകാലവര്‍ഷത്തിലും കടല്‍ ക്ഷോഭത്താല്‍ തകരുന്ന തീരദേശത്തെ വീടുകളുടെയും മനുഷ്യരോദനങ്ങളുടെയും ചിത്രങ്ങള്‍ നാം കണ്ടുകൊണ്ടേയിരിക്കുന്നു.
ചെന്നൈ വെള്ളപ്പൊക്കം കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണെന്നും ഇത്തരം ദുരന്തങ്ങള്‍ ഇനിയും അനുഭവവേദ്യമാകുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കേരളം പ്രളയത്തില്‍ മുങ്ങുമ്പോള്‍ ഇന്ത്യന്‍മഹാസമുദ്രത്തിലെ ആസ്‌ത്രേലിയ കൊടും വരള്‍ച്ചയിലായിരുന്നു. ഒറീസയെയും ഗുജറാത്തിനെയും കാറ്റ് വിഴുങ്ങിയത് കഴിഞ്ഞ മാസമാണ്. 2015ലെ ചെന്നൈയുടെ മുന്നറിയിപ്പ് ഗൗരവത്തോടെ പരിശോധിക്കുകയോ പ്രതിവിധി കാണുകയോ ഉണ്ടായില്ലെന്നതിന് തെളിവാണ് ഇപ്പോള്‍ ആ മഹാനഗരി അനുഭവിക്കുന്ന വരള്‍ച്ചക്ക് കാരണം. മൂന്ന് അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് ചെന്നൈയെ കടല്‍ സമാനമാക്കിയതെങ്കില്‍ ഇന്ന് ഇരുന്നൂറോളം ദിനങ്ങള്‍ മഴയില്ലാതിരുന്നിട്ടുപോലും യാതൊരു പരിഹാരവും മുന്‍കരുതലും സ്വീകരിക്കാന്‍ ഭരണാധികാരികളോ ജനങ്ങളോ തയ്യാറായില്ല. കേരളത്തില്‍ പൊടുന്നനെ പത്തോളം അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് 2018 ആഗസ്ത് മധ്യത്തിലെ ദുരന്തവ്യാപ്തിക്ക് ഇടയാക്കിയതെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. അണക്കെട്ടുകള്‍ അവസാനനിമിഷം വരെയും തുറന്നുവിടാതിരിക്കാന്‍ കേരള സര്‍ക്കാരിലെ ഉന്നതര്‍ പറഞ്ഞന്യായം വൈദ്യുതോല്‍പാദനം തടസ്സപ്പെടുമെന്നതായിരുന്നു. സംഭവിച്ചതോ നാല്‍പതിനായിരം കോടിയുടെ സ്വത്തുനാശവും ഇനിയും പരിഹൃതമാകാത്ത കേരളത്തിന്റെ സമ്പദ്ഘടനയും.
ഇത്തവണ തിരുവനന്തപുരത്തൊഴികെ എല്ലാ ജില്ലയിലും കാലവര്‍ഷം കുത്തനെകുറഞ്ഞു. ഇടവപ്പാതി എത്തിയത് മിഥുനത്തില്‍! ഇന്നത്തെ അവസ്ഥവെച്ച് ഏറെ വൈകാതെ കേരളവും കൊടും വരള്‍ച്ചയുടെ പിടിയിലകപ്പെട്ടേക്കാമെന്നാണ് ചെന്നൈ തരുന്ന മുന്നറിയിപ്പ്. അതിനുവേണ്ടി നാം ചെയ്യേണ്ടത് ഇപ്പോള്‍തന്നെ മഴവെള്ള സംഭരണത്തിനും ജൈവ സമ്പത്തിന്റെ സംരക്ഷണത്തിനും മുന്നിട്ടിറങ്ങുകയാണ്. 24 മണിക്കൂര്‍കൊണ്ട് അറബിക്കടലിലെത്തുന്ന 300 സെന്റിമീറ്റര്‍ മഴയെയല്ല, അതിനെ ഭാവിയിലേക്ക് എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചാണ് നാമിപ്പോള്‍ ചിന്തിക്കേണ്ടത്. തിവാരെ അണക്കെട്ട് തകര്‍ച്ചക്കുകാരണം അവിടുത്തെ ഗ്രാമീണര്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതായിരുന്നു. അരികുകളില്‍ ചോര്‍ച്ചയുണ്ടായിരുന്നു. ഇതുപോലെ ഒരുഅണക്കെട്ട് കേരളത്തെയും നോക്കി മുല്ലപ്പെരിയാറില്‍ നില്‍പ്പുണ്ടെന്നത് നമുക്കും നമ്മെ ഭരിക്കുന്നവര്‍ക്കൊക്കെ അറിയാവുന്ന സത്യം! കേരളം പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെടുമ്പോള്‍ ജലത്തിന്റെ അളവു കൂട്ടാനാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്. ഇതേ കേരളത്തില്‍നിന്ന് പ്രതിദിനം 12 ലക്ഷം ലിറ്റര്‍ കുടിവെള്ളം ചെന്നൈയിലേക്ക് നാം കയറ്റിവിടുന്നുവെന്നതും വൈപരീത്യം.കര്‍ണാടകയില്‍നിന്നും ആന്ധ്രയില്‍നിന്നും അര്‍ഹതപ്പെട്ടവെള്ളം ഇത്തവണ ലഭിച്ചതുമില്ല.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റത്തിന് കാരണം ആഗോള താപനമാണെന്നാണ് ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിട്ടുള്ളത്. ഭൂമിയിലെ ചൂടിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നു. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ മിക്കവാറുമെല്ലാനഗരങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമമുണ്ടാകുമെന്നാണ് കേന്ദ്ര ജല വിഭവ വകുപ്പിന്റെ മുന്നറിയിപ്പ്. 2030ല്‍ ഇന്ത്യയിലെ 21 നഗരങ്ങള്‍ കുടിവെള്ളമില്ലാത്ത അവസ്ഥയുണ്ടാകുമത്രെ. പിന്നത്തെ പത്തു വര്‍ഷത്തിനകം ഇന്ത്യ മുഴുവനും ദുരന്തം വന്നെത്തും. ഭൂമിയിലെ ജൈവ സമ്പത്തിനെ പരിപോഷിപ്പിക്കുകയും മാലിന്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് വിടാതിരിക്കുകയുമാണ് ഹരിതവാതകത്തിന്റെ വ്യാപനം കുറക്കാന്‍ സഹായിക്കുകയെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഇതിനായി ജല വിനിയോഗം അത്യാവശ്യത്തിന് മാത്രമായി കുറയ്ക്കുകയും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും വ്യാവസായിക മാലിന്യത്തിന്റെ തോത് കുറയ്ക്കുകയും വേണ്ടതുണ്ട്. ഏതെങ്കിലുംരാജ്യമോ ജനതയോ നിര്‍വഹിക്കേണ്ട ദൗത്യമല്ല ഇത്. ശ്വാസമെടുക്കുന്ന സര്‍വ മനുഷ്യരിലും അര്‍പ്പിക്കപ്പെട്ടിരുന്ന ബാധ്യതയാണിത്. പാരിസ് ഉടമ്പടിയുടെ സത്ത എല്ലാവരും ഉള്‍ക്കൊള്ളണം. വരുംകാല യുദ്ധം ജലത്തിനുവേണ്ടിയായിരിക്കുമെന്ന താക്കീത് മറക്കരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending