Culture
കണ്ണീര് മഴ ചോരാതെ കവളപ്പാറ

മലപ്പുറം: ദുരന്തം കുത്തിയൊഴുകി വന്ന നിലമ്പൂര്‍ കവളപ്പാറയിലെ സ്ഥിതി അതീവ ഗുരുതരം. ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ രാവിലെ രണ്ട് മൃതദേഹങ്ങളും വൈകുന്നേരം നാല് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കവളപ്പാറ ചെല്ലന്റെ ഭാര്യ മാതി (65), പൂതാലി വീട്ടില്‍ മുഹമ്മദലിയുടെ മകള്‍ ആതിര (18), മുതിരക്കുളം മുഹമ്മദിന്റെ ഭാര്യ ഫൗസിയ (40), മകള്‍ ഫിദ (10), വാളകത്ത് വീട്ടില്‍ സന്തോഷ് (30), ഭൂതാനം ചോലാടി ഗോപിയുടെ മകള്‍ പ്രജിത (13), എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ചോലാടി ഗോപിയുടെ ഭാര്യ പ്രിയ (35), മകന് ഗോകുല്‍ (12), കവളപ്പാറ തൊമ്മന്റെ മകള്‍ അനഘ (നാലര) എന്നിവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ലഭിച്ചിരുന്നു.
ഏഴുപതോളം പേര് മണ്ണിനിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. സന്നദ്ധ പ്രവര്‍ത്തകരും സേനാംഗങ്ങളും സജ്ജമെങ്കിലും ഇടമുറിയാത്ത മഴയും ഇടക്കിടെയുള്ള മണ്ണിയിടിച്ചിലും കാരണം രക്ഷാ പ്രവര്‍ത്തനം ഇന്നലെ പാതിവഴിയില്‍ നിലച്ചു. വൈകുന്നേരം നാല് മണിയോടെ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ഓടി രക്ഷപ്പെട്ടത് മൂലം മറ്റൊരു ദുരന്തം ഒഴിവായി.
കവളപ്പാറയിലെ ഉള്‍പൊട്ടലില്‍ രണ്ട് കിലോ മീറ്റര്‍ പ്രദേശമാണ് മണ്ണിനടിയില്‍ പെട്ടിരിക്കുന്നത്. എത്ര കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടുവെന്നതിന്റെ കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. എഴുപതോളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അറുപതിലധികം പേരെ കാണാതായിട്ടുണ്ടെന്നുമാണ് അനൗദ്യോഗിക കണക്കുകള്‍. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം മാത്രമാണ് ഇന്നലെ രംഗത്തുണ്ടായിരുന്നത്. സൈന്യം എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവര്‍ക്ക് വൈകുന്നേരമായിട്ടും കവളപ്പാറയിലെത്താന്‍ സാധിച്ചില്ല.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ ക്ഷുഭിതരാണ്. പട്ടാളത്തെ സമയത്തിനെത്തിക്കാനോ കാര്യക്ഷമമായി സുരക്ഷാ സേനയെ വിന്യസിക്കാനോ ഈ മേഖലയില്‍ സാധിച്ചിട്ടില്ല എന്നതാണ് പ്രധാന ആരോപണം. ദുരന്ത മുഖത്ത് വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചയുമായി കുടുങ്ങി കിടക്കുന്നവരുടെ കരച്ചില്‍കേട്ടതായി നാട്ടുകാര്‍ പറയുന്നു. മണ്ണിനടിയില്‍ വീടുകള്‍ക്കുള്ളില്‍ പലര്‍ക്കും ജീവനുണ്ടാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ ജീവന് രക്ഷിക്കാനാവുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടത് തിരിച്ചടിയായി.
രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടത്ര ഉപകരണങ്ങളില്ലാത്തതും കവളപ്പാറയെ പ്രതിസന്ധിയിലാക്കി. മണ്ണ് മാറ്റുന്നതിനായി ഒരു ജെ.സി.ബിയും ഹിറ്റാച്ചിയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ ഹിറ്റാച്ചി മണ്ണില്‍ കുടുങ്ങി തകരാറിലായതും പ്രശ്നം കൂടുതല്‍ രൂക്ഷമാക്കി. ജനങ്ങള്‍ക്ക് നേരിട്ട് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ യാതൊരു തരത്തിലും സാധ്യമല്ല. കൊഴുപ്പേറിയ മണ്ണും വലിയ കല്ലും മരങ്ങളും നീക്കാന്‍ പോലും സാധിക്കുന്നില്ല എന്നാണ് പറയുന്നത്.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala24 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്