Connect with us

Culture

സ്‌റ്റോക്‌സിന്റെ ധീരതയും പെയ്‌നിന്റെ മണ്ടത്തരവും

Published

on

ദിബിന്‍ ഗോപന്‍

ബെന്‍ സ്‌റ്റോക്‌സിനെ ക്രിക്കറ്റ് ലോകം പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. ലോകകപ്പ് എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ഈ ഓള്‍റൗണ്ടര്‍ ക്രിക്കറ്റ് നിലനില്‍ക്കുന്ന കാലം വരെ ഓര്‍ക്കപ്പെടും. ആഷസ് ടെസ്റ്റ് പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിലെ ലോകകപ്പിനും തുടക്കമായി. ലോകകപ്പിനപ്പുറം ആഷസ് എന്നും ക്രിക്കറ്റിലെ ഒരു യുദ്ധമാണ്. നിലവില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് വിജയവും അതിന്റെ ഉദാഹരണമാണ്. ലോകകപ്പ് ഫൈനലില്‍ ലോഡ്‌സില്‍ പുറത്തെടുത്ത പ്രകടനത്തേക്കാള്‍ ഒരുപടി കൂടി മുന്നില്‍ നില്‍ക്കുന്ന ഇന്നിങ്‌സായിരുന്നു ലീഡ്‌സിലെ സ്‌റ്റോക്‌സിന്റെ പ്രകടനം. ഒന്നാം ഇന്നിങ്‌സില്‍ 67 റണ്‍സിന് തകര്‍ന്ന ഇംഗ്ലണ്ടിന്റെ മിന്നുന്ന തിരിച്ച് വരവാണ് നമ്മള്‍ കണ്ടത്. അവസാന വിക്കറ്റില്‍ നടത്തിയ സ്വപ്നസമാനമായ പോരാട്ടത്തിലൂടെ ഒരു വിക്കറ്റിന്റെ വിജയമാണ് സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനു സമ്മാനിച്ചത്. ലീച്ചിനെയും കൂട്ട് പിടിച്ച് 73 റണ്‍സ് ചേര്‍ത്ത് തന്റെ പ്രതിഭ സ്‌റ്റോക്‌സ് വീണ്ടും തെളിയിക്കുന്നതിനായിരുന്നു ലീഡ്‌സ് സാക്ഷ്യം വഹിച്ചത്.

എന്നാല്‍ കയ്യിലുണ്ടായിരുന്ന വിജയം കൈവിടുന്ന ആസ്‌ട്രേലിയന്‍ ടീമിനെയാണ് നമ്മള്‍ കണ്ടത്. അവസാന ഓവറുകളില്‍ മാത്രം രണ്ട് അവസരങ്ങളാണ് ആസ്‌ട്രേലിയക്ക് ലഭിച്ചത്. എളുപ്പത്തില്‍ ലഭിക്കാവുന്ന റണ്‍ ഔട്ട് മാറ്റിവെച്ചാല്‍ നഥാന്‍ ലെയോണ്‍ മത്സരത്തില്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ സ്‌റ്റോക്‌സിനെ എല്‍ബിക്ക് മുന്നില്‍ കുടുക്കാന്‍ സാധിച്ചെങ്കിലും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല.

ടീം റിവ്യു ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അനാവശ്യമായി ഉപയോഗിച്ചത് അവര്‍ക്ക് വിനയായി. ടിം പെയ്ന്‍ എന്ന ക്യാപ്റ്റന്റെ മണ്ടത്തരമായിരുന്നു അത്. ബൗള്‍ ചെയ്ത പാറ്റ് കമ്മിന്‍സിന് പോലും റിവ്യു നല്‍കാന്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ പിടിവാശിയാണ് മത്സരം നഷ്ടപ്പെടുത്തിയ റിവ്യു എന്ന തീരുമാനം. പുതു ജീവന്‍ ലഭിച്ച സ്‌റ്റോക്‌സ് വിജയത്തിലേക്ക് ബൗണ്ടറി പായിപ്പിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ ഉള്ള പരമ്പരയിലെ ബാക്കിയുളള രണ്ട് മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമേറി.

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending