Culture
എന്‍എച്ച് 766 യാത്രാ നിരോധനം; പ്രതിഷേധവുമായി ജനസാഗരം
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത നിരോധനവുമായി ബന്ധപ്പെട്ട് യുവജന നേതാക്കള്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തേക്ക് കടന്നു. സകൂള്‍-കോളജ് വിദ്യാര്‍ത്ഥികളും, വിവിധ സംഘടനകളും അടക്കം നൂറുകണക്കിന് ആളുകളാണ് ഐക്യദാര്‍ഢ്യവുമായെത്തുന്നത്.
സമര പന്തലില്‍ സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ പിഞ്ചുകുട്ടികള്‍ ശ്രദ്ധേയരായി. ബത്തേരിയിലെ ഹെവന്‍സ് പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് സമരപന്തലിലെത്തി സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ഇന്നലെ രാവിലെ പത്തരയോടു കൂടിയാണ് ഹെവന്‍സ് പ്രീ സ്‌കൂളിലെ 30 പിഞ്ചുകുഞ്ഞുങ്ങളാണ്‌സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയത്. നിരാഹാരമിരിക്കുന്ന യുവ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് ബത്തേരി ടൗണ്‍ ലയന്‍സ് ക്ലബ്ബിലെ 12 ഓളം പ്രവര്‍ത്തകര്‍,സി ഐ ടി യു ഡ്രൈവേഴ്സ് യൂണിയനിലെ 14 ഓളം പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ വൈകീട്ട് 6 മണി വരെ ഉപവസമിരുന്നു. സമര നേതാക്കളുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരിക്കുകയാണ്. നിരാഹാരമനുഷ്ടിക്കുന്ന സഫീര്‍ പഴേരിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തുകയും പൊലീസ് വന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഗവ ഹോസ്പിറ്റലിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു.അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യപാരി സംഘടനയിലെ 3 പേര്‍ റോഡില്‍ അര മണിക്കൂര്‍ അധികം കിടന്ന് പ്രതിഷേധിച്ചു.
കര്‍ണാടക, നീലഗിരി ജില്ലയിലെ ആറോളം സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലില്‍ എത്തി. നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലിയും അഭിവാദ്യമര്‍പ്പിച്ച് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി പ്രസംഗിച്ചു. ഇന്നലെ ഉച്ച 12 മണി വരെ ബത്തേരിയിലെ വ്യാപാരികള്‍ കടകളടച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ബത്തേരിയില്‍ വലിയ തരത്തിലുള്ള പ്രകടനങ്ങള്‍ നടന്നതിനാല്‍ ദേശീയ പാത പലപ്പോഴും ഗതാഗത തടസ്സം നേരിട്ടു.
ചീരാല്‍ പൗരവലിയുടെ നേതൃത്വത്തില്‍ ചീരാലില്‍ നിന്ന് 12 കിലോമീറ്റര്‍ നടന്ന് ബത്തേരിയില്‍ എത്തി യുവ നേതാക്കന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. വൈകുന്നേരം പ്രശസ്ത്ര വയലിന്‍ റെജി ഗോപിനാഥ് വയലിന്‍ വായിച്ചു.
ഹെവെന്‍സ് പ്രീ സ്‌കൂള്‍, വ്യപാരി വ്യവസായ ഏകോപന സമിതി, മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി, ഓട്ടോമൊട്ടീവ് റോയല്‍ എന്‍ഫീല്‍ഡ്,കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍,അസംപ്ഷന്‍ സ്‌കൂള്‍,വയനാട് ജില്ലാ ടൂറിസം അസോസിയേഷന്‍, റിസോര്‍ട്ട് ലോഡ്ജ് ഓണേഴ്സ് അസോസിയേഷന്‍, എസ്.എന്‍.എച്ച്.എസ് പൂതാടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, റ്റാറ്റ ഐറിഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, ലയന്‍സ് ക്ലബ്ബ്, ചീരാല്‍ പൗരാവലി, മൊബൈല്‍ ഫോണ്‍ വ്യാപാരികള്‍,ദ്രോണ അക്കാദമി പി എസ് സി കോച്ചിങ് സെന്റര്‍, ന്യൂസ് പേപ്പര്‍ ഏജന്‍സീസ് അസോസിയേഷന്‍,ഐഡിയല്‍ സ്‌കൂള്‍,കര്‍ണാടക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, കര്‍ണാടക കാവല്‍പട,ആധാരം എഴുത്ത് അസോസിയേഷന്‍,ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്‍,നിര്‍മല സ്‌കൂള്‍ കബനിഗിരി,പുല്‍പ്പള്ളി വിജയ സ്‌കൂള്‍,കേരള ഗവ.കോണ്ട്രാക്ട്രര്‍ അസോസിയേഷന്‍,ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍, ലോട്ടറി ഓണേഴ്സ് അസോസിയേഷന്‍,ബോഡി ബിള്‍ഡേഴ്സ്,എം എസ് എഫ്,എസ് കെ എസ് എസ് എഫ്,എസ് എസ് എഫ് തുടങ്ങിയ വിവിധ സംഘടനകളാണ് അഭിവാദ്യമര്‍പ്പിച്ചത്. സി മോയിന്‍ കുട്ടി, ടി മുഹമ്മദ്, യാഹ്യാഖാന്‍ തലക്കല്‍, പി ഇസമായില്‍, ഹാരിസ് പടിഞ്ഞാറത്തറ, കെ കെ വാസുദേവന്‍, സി അബ്ദുല്‍ ഖാദര്‍, സംസാദ്,കെ റഫീക്, കെ പി തോമസ്, റോസകുട്ടി ടീച്ചര്‍, സി പി വര്‍ഗ്ഗീസ്, വിനയ ചന്ദ്രന്‍, ബ്രാന്‍ ആലി, ഷൗക്കത്തലി മൗലവി, സയ്യിദ് ഫക്രുദീന്‍ പൂക്കോയ തങ്ങള്‍,പി പി ഷൈജല്‍,ബിഷാര്‍ പി,ബ്രാന്‍ ആലി,എന്‍ ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, ആരിഫ് തണലോട്ട്, എം സി സെബാസ്റ്റ്യന്‍, മാടക്കര അബ്ദുള്ള, കെ.കെ വിശ്വനാഥന്‍ തുടങ്ങിയ വിവിധ സംഘടനകളുടെ നേതാക്കള്‍ സംസാരിച്ചു.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports24 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india1 day agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

