Connect with us

Culture

എന്‍എച്ച് 766 യാത്രാ നിരോധനം; പ്രതിഷേധവുമായി ജനസാഗരം

Published

on

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത നിരോധനവുമായി ബന്ധപ്പെട്ട് യുവജന നേതാക്കള്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തേക്ക് കടന്നു. സകൂള്‍-കോളജ് വിദ്യാര്‍ത്ഥികളും, വിവിധ സംഘടനകളും അടക്കം നൂറുകണക്കിന് ആളുകളാണ് ഐക്യദാര്‍ഢ്യവുമായെത്തുന്നത്.
സമര പന്തലില്‍ സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ പിഞ്ചുകുട്ടികള്‍ ശ്രദ്ധേയരായി. ബത്തേരിയിലെ ഹെവന്‍സ് പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് സമരപന്തലിലെത്തി സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.


ഇന്നലെ രാവിലെ പത്തരയോടു കൂടിയാണ് ഹെവന്‍സ് പ്രീ സ്‌കൂളിലെ 30 പിഞ്ചുകുഞ്ഞുങ്ങളാണ്‌സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയത്. നിരാഹാരമിരിക്കുന്ന യുവ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് ബത്തേരി ടൗണ്‍ ലയന്‍സ് ക്ലബ്ബിലെ 12 ഓളം പ്രവര്‍ത്തകര്‍,സി ഐ ടി യു ഡ്രൈവേഴ്സ് യൂണിയനിലെ 14 ഓളം പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ വൈകീട്ട് 6 മണി വരെ ഉപവസമിരുന്നു. സമര നേതാക്കളുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരിക്കുകയാണ്. നിരാഹാരമനുഷ്ടിക്കുന്ന സഫീര്‍ പഴേരിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തുകയും പൊലീസ് വന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഗവ ഹോസ്പിറ്റലിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു.അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യപാരി സംഘടനയിലെ 3 പേര്‍ റോഡില്‍ അര മണിക്കൂര്‍ അധികം കിടന്ന് പ്രതിഷേധിച്ചു.


കര്‍ണാടക, നീലഗിരി ജില്ലയിലെ ആറോളം സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലില്‍ എത്തി. നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലിയും അഭിവാദ്യമര്‍പ്പിച്ച് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി പ്രസംഗിച്ചു. ഇന്നലെ ഉച്ച 12 മണി വരെ ബത്തേരിയിലെ വ്യാപാരികള്‍ കടകളടച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ബത്തേരിയില്‍ വലിയ തരത്തിലുള്ള പ്രകടനങ്ങള്‍ നടന്നതിനാല്‍ ദേശീയ പാത പലപ്പോഴും ഗതാഗത തടസ്സം നേരിട്ടു.

ചീരാല്‍ പൗരവലിയുടെ നേതൃത്വത്തില്‍ ചീരാലില്‍ നിന്ന് 12 കിലോമീറ്റര്‍ നടന്ന് ബത്തേരിയില്‍ എത്തി യുവ നേതാക്കന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. വൈകുന്നേരം പ്രശസ്ത്ര വയലിന്‍ റെജി ഗോപിനാഥ് വയലിന്‍ വായിച്ചു.
ഹെവെന്‍സ് പ്രീ സ്‌കൂള്‍, വ്യപാരി വ്യവസായ ഏകോപന സമിതി, മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി, ഓട്ടോമൊട്ടീവ് റോയല്‍ എന്‍ഫീല്‍ഡ്,കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍,അസംപ്ഷന്‍ സ്‌കൂള്‍,വയനാട് ജില്ലാ ടൂറിസം അസോസിയേഷന്‍, റിസോര്‍ട്ട് ലോഡ്ജ് ഓണേഴ്സ് അസോസിയേഷന്‍, എസ്.എന്‍.എച്ച്.എസ് പൂതാടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, റ്റാറ്റ ഐറിഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, ലയന്‍സ് ക്ലബ്ബ്, ചീരാല്‍ പൗരാവലി, മൊബൈല്‍ ഫോണ്‍ വ്യാപാരികള്‍,ദ്രോണ അക്കാദമി പി എസ് സി കോച്ചിങ് സെന്റര്‍, ന്യൂസ് പേപ്പര്‍ ഏജന്‍സീസ് അസോസിയേഷന്‍,ഐഡിയല്‍ സ്‌കൂള്‍,കര്‍ണാടക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, കര്‍ണാടക കാവല്‍പട,ആധാരം എഴുത്ത് അസോസിയേഷന്‍,ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്‍,നിര്‍മല സ്‌കൂള്‍ കബനിഗിരി,പുല്‍പ്പള്ളി വിജയ സ്‌കൂള്‍,കേരള ഗവ.കോണ്ട്രാക്ട്രര്‍ അസോസിയേഷന്‍,ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍, ലോട്ടറി ഓണേഴ്സ് അസോസിയേഷന്‍,ബോഡി ബിള്‍ഡേഴ്സ്,എം എസ് എഫ്,എസ് കെ എസ് എസ് എഫ്,എസ് എസ് എഫ് തുടങ്ങിയ വിവിധ സംഘടനകളാണ് അഭിവാദ്യമര്‍പ്പിച്ചത്. സി മോയിന്‍ കുട്ടി, ടി മുഹമ്മദ്, യാഹ്യാഖാന്‍ തലക്കല്‍, പി ഇസമായില്‍, ഹാരിസ് പടിഞ്ഞാറത്തറ, കെ കെ വാസുദേവന്‍, സി അബ്ദുല്‍ ഖാദര്‍, സംസാദ്,കെ റഫീക്, കെ പി തോമസ്, റോസകുട്ടി ടീച്ചര്‍, സി പി വര്‍ഗ്ഗീസ്, വിനയ ചന്ദ്രന്‍, ബ്രാന്‍ ആലി, ഷൗക്കത്തലി മൗലവി, സയ്യിദ് ഫക്രുദീന്‍ പൂക്കോയ തങ്ങള്‍,പി പി ഷൈജല്‍,ബിഷാര്‍ പി,ബ്രാന്‍ ആലി,എന്‍ ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, ആരിഫ് തണലോട്ട്, എം സി സെബാസ്റ്റ്യന്‍, മാടക്കര അബ്ദുള്ള, കെ.കെ വിശ്വനാഥന്‍ തുടങ്ങിയ വിവിധ സംഘടനകളുടെ നേതാക്കള്‍ സംസാരിച്ചു.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending