Connect with us

Video Stories

മുനവ്വറലി തങ്ങളുടെ “മൈ ബിലവ്ഡ് ബാപ്പ” പ്രകാശനം ചെയ്തു

Published

on

ഷാർജ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓർമ്മകൾ, ലേഖനങ്ങൾ, നിലപാടുകൾ, എന്നിവ കോർത്തിണക്കി സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ എഴുതിയ “പ്രിയപ്പെട്ട ബാപ്പ” എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അബ്ദുറഹ്മാൻ അലി അൽ ഹാശിമി മലയാളത്തിന്റെ പ്രിയ ഗ്രന്ഥകാരൻ ടി.പത്മനാഭന് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. ഡോ. എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ഗവ. കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായ ഡോ. ആ ബിദ ഫാറൂഖിയാണ് പുസ്തകത്തിന്റെ പരിഭാഷ തയ്യാറാക്കിയത്.

പുസ്തകോത്സവത്തിൽ തിങ്ങിനിറഞ്ഞ പ്രധാന വേദിയായ ബാൾ ഹാളിൽ വെച്ചാണ് ചടങ്ങ് നടന്നത്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കേരളത്തിന്റെ മാത്രം നേതാവല്ലെന്നും ആഗോള തലത്തിൽ ശ്രദ്ധേയമായ നിലപാടുള്ള ലോകോത്തര നേതാവായിരുന്നെന്നും പ്രകാശനം നിർവ്വഹിച്ചുകൊണ്ട് അലി അൽ ഹാശിമി പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തി മാഹാത്മ്യം എക്കാലത്തും ഓർമിക്കപ്പെടുമെന്നും നന്മയും സ്നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു അദ്ദേഹമെന്നും ഹാശിമി വ്യക്തമാക്കി.
അപൂർവം ആളുകളെ മാത്രമേ ഞാൻ അങ്ങോട്ട് പോയി കാണാൻ ആഗ്രഹിച്ചിട്ടുള്ളു. അതിലൊരാളാണ് ശിഹാബ് തങ്ങളെന്ന് കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു.

ജീവിച്ചിരിക്കെ കൂടിക്കാഴ്ച നടന്നിട്ടില്ല. എന്നാൽ മരണ വിവരം അറിഞ്ഞ ഉടനെ പാണക്കാട്ടേക്ക് പുറപ്പെട്ടെന്നും ശിഹാബ് തങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിച്ചെന്നും, പത്മനാഭൻ ഓർമ്മകൾ പങ്ക് വെച്ചു.
മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് പടർന്ന് കിടക്കുന്ന ശിഹാബ് തങ്ങളുടെ അപൂർവ വ്യക്തിത്വത്തിന്റെ പ്രകാശനം കൂടിയായിരുന്നു ചടങ്ങ്. ഒലിവ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഷാർജ പുസ്തകോത്സവത്തിൽ തുടർച്ചയായി മൂന്നാം വർഷവും ശിഹാബ് തങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നടന്നത് അപൂർവ്വതയായി. നുറുകണക്കിനാളുകളാണ് വിവിധ രാജ്യങ്ങളിൽ നിന്നും എമിറേറ്റ്സുകളിൽ നിന്നുമായി ചടങ്ങിനെത്തിയത്.
ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമി, ഇബ്റാഹീം അൽ അബിദ് എന്നിവർ ശൈഖ് സായിദ്, സി.എച്ച് മുഹമ്മദ് കോയ എന്നിവരെ കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും നിർവ്വഹിച്ചു.
ഷഹനാസ് തയ്യാറാക്കിയ കലിഡോസ്കോപ് എന്ന പുസ്തകത്തിന്റെ അറബി പരിഭാഷ അൽ മശാകിൽ എന്ന ഗ്രന്ഥവും ചടങ്ങിൽ പ്രകാശനം ചെയ്തു. സംവിധായകൻ നിഷാദ് ഏറ്റുവാങ്ങി.
കെ.എം.സി.സി നേതാക്കളായ ശംസുദ്ധീൻ ബിൻ മുഹയുദ്ദീൻ, ഡോ. പുത്തൂർ റഹ്മാൻ, അൻവർ നഹ, അബ്ദുല്ല ഫാറൂഖി, കുവൈത്ത്, കാനഡ, മലേഷ്യ എന്നിവിടങ്ങളിലെ കെ.എം.സി.സി. നേതാക്കൾ, വ്യവസായ പ്രമുഖർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending