Connect with us

News

ബെര്‍നാറ്റിന്റെ ഗോള്‍ തട്ടിയെടുക്കാന്‍ നെയ്മര്‍ ശ്രമിച്ചോ? പിഎസ്ജി-ലൈപ്സിഷ് മത്സരത്തിന്റെ 56-ാം മിനുറ്റില്‍ സംഭവിച്ചതെന്ത്

ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആദ്യ പകുതിയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ നെയ്മര്‍ പാഴാക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിംഗില്‍ കൂടി താരം തിളങ്ങിയിരുന്നെങ്കില്‍ മത്സരം നെയ്മറിസമാകുമായിരുന്നു.

Published

on

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഫൈനലിലെത്തിയിരിക്കുകയാണ്. സെമി ഫൈനലില്‍ ലൈപ്സിഷിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് നെയ്മര്‍-ഡി മരിയ-എംബാപ്പെ ത്രയം കലാശപോരിന് യോഗ്യത നേടിയത്. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്ത അര്‍ജന്റീനന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയും ഡിഫന്‍ഡര്‍ കിംബെബെയും മത്സരത്തില്‍ നിറഞ്ഞാടിയത്. 1997ന് ശേഷം ആദ്യമായാണ് പി എസ് ജി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഗോളൊന്നും നേടിയില്ലെങ്കിലും കളം നിറഞ്ഞ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനും ഫ്രഞ്ച് താരം എംബാപ്പെക്കും സ്വന്തം പേരില്‍ ലക്ഷ്യം കാണാന്‍ സാധിക്കാതിരുന്നത് ആരാധകരെ നിരാശരാക്കി.

ഇതിനിടെ, കളിയുടെ 56 ാം മിനുറ്റില്‍ യുവാന്‍ ബെര്‍നാറ്റ് നേടിയ പിഎസ്ജിക്കു നേടിയ മൂന്നാം ഗോളില്‍ നെയ്മര്‍ ആവശ്യമില്ലാതെ കാല്‍വെച്ചതും ഇപ്പോള്‍ നെയ്മര്‍ ആരാധകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇടതു മൂലയില്‍ നിന്നും ഡി മരിയ ഉയര്‍ത്തി നല്‍കിയ ഷോട്ട് ബെര്‍ണാറ്റിന് പോസ്റ്റിലേക്ക് തലവെച്ചു കൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നു ആ ഗോളിന്. എന്നാല്‍ ലൈപ്സിഷ് ഗോളിയേയും കടന്ന് പോസ്റ്റിനുളളില്‍ പ്രവേശിച്ച ബോള്‍ വീണ്ടും അടിച്ചെടുക്കാന്‍ ശ്രമിച്ച നീക്കമാണ് ഇപ്പോള്‍ നെയ്മറിന് തന്നെ തിരിച്ചടിയായിരിക്കുന്നത്. ഗോളെന്നും ലഭിക്കാഞ്ഞതോടെ ബെര്‍ണാറ്റിന്റെ ഗോള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചോ എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്.

https://www.instagram.com/p/CEC0QJ-Hvkh/

അതേസമയം, ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആദ്യ പകുതിയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ നെയ്മര്‍ പാഴാക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിംഗില്‍ കൂടി താരം തിളങ്ങിയിരുന്നെങ്കില്‍ മത്സരം നെയ്മറിസമാകുമായിരുന്നു.

1

മാര്‍ക്വുഞ്ഞോസ് (13), ഡി മരിയ (42), ബെര്‍നാറ്റ് (56) എന്നിവരാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. ടോട്ടന്‍ഹാമിനെയും ലിവര്‍പൂളിനെയും തോല്‍പ്പിച്ച് അത്ലറ്റികോ മാഡ്രിഡിനെയും കെട്ടുകെട്ടിച്ച സെമിയിലെത്തിയ ലൈപ്സിഷിന്, എന്നാല്‍ നെയ്മര്‍, എംബാപ്പെ, ഡി മരിയ എന്നിവര്‍ അടങ്ങുന്ന സൂപ്പര്‍സംഘത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല. കളിയുടെ പതിമൂന്നാം മിനിറ്റില്‍ തന്നെ പി.എസ്.ജി ലീഡ് നേടി. മരിയയുടെ ഫ്രീകിക്കില്‍ നിന്ന് ബ്രസീല്‍ താരം മാര്‍ക്വിഞ്ഞോസ് ആണ് ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ ഡി മരിയയാണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. ലൈപ്സിഗ് പ്രതിരോധനിര ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട പന്തില്‍ നിന്നായിരുന്നു മരിയയുടെ ഗോള്‍. 56-ാം മിനിറ്റില്‍ പി.എസ്.ജി വീണ്ടും സ്‌കോര്‍ ചെയ്തു. രണ്ട് ഗോളിന് അസിസ്റ്റ് ചെയ്യുകയും ഒരു ഗോള്‍ നേടുകയും ചെയ്ത ഏഞ്ചല്‍ ഡി മരിയ മാന്‍ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കി.

ബയേണ്‍ മ്യൂണിക്കും ഒളിമ്പിക് ലിയോണും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളുമായി ഫൈനലില്‍ പി.എസ്.ജി ഏറ്റുമുട്ടും.

https://www.youtube.com/watch?v=SKqTHXN5X4s

More

കെനിയയില്‍ അണക്കെട്ട് പൊട്ടി 42 മരണം

നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്

Published

on

രാജ്യത്ത് കനത്ത മഴയും വെളളപ്പൊക്കവും കാരണം ഡാം തകര്‍ന്ന് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇതോടെ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്.

വെളളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെളളത്തിനടിയിലാണ്.24,000 വീടുകളില്‍ നിന്ന് ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു.നിലവിലെ സാഹച്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കെനിയ,സൊമാലിയ,എത്യോപ്യ എന്നിവടങ്ങളില്‍ മഴയിലും വെളളപ്പൊക്കത്തിലും 300ലധികം ആളുകള്‍ മരിച്ചിരുന്നു.നിലവിലെ സ്ഥിതി കെനിയയിലും അയല്‍ രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്.

Continue Reading

More

യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫലസ്തീന്‍ പതാകയുര്‍ത്തി പ്രതിഷേധം: 900 പേര്‍ അറസ്റ്റില്‍

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു

Published

on

കേംബ്രിഡ്ജ്: അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമക്ക് മുകളില്‍ ഫലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ 900 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു. ഇസ്രാഈലിന്റെ ഫലസ്തീന്‍ അധിനിവേഷത്തിനെതിരെ വ്യാപകമായ പ്രധിഷേധങ്ങളാണ് ലോകമെമ്പാടുള്ള ക്യാമ്പസുകളില്‍ അരങ്ങേറുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും നടപടി.

യുഎസില്‍ ഏപ്രില്‍ മാസം 18 മുതലാണ് സര്‍വകലാശാലകളില്‍ പ്രതിഷേധം തുടങ്ങിയത്. ബഌമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി , സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ നിരവധി ക്യാമ്പസുകളില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ ശനിയാഴ്ച വരെ മാത്രം അറസ്റ്റ് ചെയ്തവരുടെ എണ്ണം 225 ആണ്.

സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധിഷേധങ്ങളില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളല്ലാത്തവരും മാര്‍ച് നടത്തുകയും ടെന്റ് സ്ഥാപിക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുമുള്ള ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് കോളേജ് ക്യാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ക്യാമ്പസുകളില്‍ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് നന്ദി എന്നായിരുന്നു അവരുടെ പ്രതികരണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

Trending