Connect with us

News

ബെര്‍നാറ്റിന്റെ ഗോള്‍ തട്ടിയെടുക്കാന്‍ നെയ്മര്‍ ശ്രമിച്ചോ? പിഎസ്ജി-ലൈപ്സിഷ് മത്സരത്തിന്റെ 56-ാം മിനുറ്റില്‍ സംഭവിച്ചതെന്ത്

ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആദ്യ പകുതിയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ നെയ്മര്‍ പാഴാക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിംഗില്‍ കൂടി താരം തിളങ്ങിയിരുന്നെങ്കില്‍ മത്സരം നെയ്മറിസമാകുമായിരുന്നു.

Published

on

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഫൈനലിലെത്തിയിരിക്കുകയാണ്. സെമി ഫൈനലില്‍ ലൈപ്സിഷിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് നെയ്മര്‍-ഡി മരിയ-എംബാപ്പെ ത്രയം കലാശപോരിന് യോഗ്യത നേടിയത്. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്ത അര്‍ജന്റീനന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയും ഡിഫന്‍ഡര്‍ കിംബെബെയും മത്സരത്തില്‍ നിറഞ്ഞാടിയത്. 1997ന് ശേഷം ആദ്യമായാണ് പി എസ് ജി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഗോളൊന്നും നേടിയില്ലെങ്കിലും കളം നിറഞ്ഞ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനും ഫ്രഞ്ച് താരം എംബാപ്പെക്കും സ്വന്തം പേരില്‍ ലക്ഷ്യം കാണാന്‍ സാധിക്കാതിരുന്നത് ആരാധകരെ നിരാശരാക്കി.

ഇതിനിടെ, കളിയുടെ 56 ാം മിനുറ്റില്‍ യുവാന്‍ ബെര്‍നാറ്റ് നേടിയ പിഎസ്ജിക്കു നേടിയ മൂന്നാം ഗോളില്‍ നെയ്മര്‍ ആവശ്യമില്ലാതെ കാല്‍വെച്ചതും ഇപ്പോള്‍ നെയ്മര്‍ ആരാധകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇടതു മൂലയില്‍ നിന്നും ഡി മരിയ ഉയര്‍ത്തി നല്‍കിയ ഷോട്ട് ബെര്‍ണാറ്റിന് പോസ്റ്റിലേക്ക് തലവെച്ചു കൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നു ആ ഗോളിന്. എന്നാല്‍ ലൈപ്സിഷ് ഗോളിയേയും കടന്ന് പോസ്റ്റിനുളളില്‍ പ്രവേശിച്ച ബോള്‍ വീണ്ടും അടിച്ചെടുക്കാന്‍ ശ്രമിച്ച നീക്കമാണ് ഇപ്പോള്‍ നെയ്മറിന് തന്നെ തിരിച്ചടിയായിരിക്കുന്നത്. ഗോളെന്നും ലഭിക്കാഞ്ഞതോടെ ബെര്‍ണാറ്റിന്റെ ഗോള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചോ എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്.

https://www.instagram.com/p/CEC0QJ-Hvkh/

അതേസമയം, ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആദ്യ പകുതിയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ നെയ്മര്‍ പാഴാക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിംഗില്‍ കൂടി താരം തിളങ്ങിയിരുന്നെങ്കില്‍ മത്സരം നെയ്മറിസമാകുമായിരുന്നു.

1

മാര്‍ക്വുഞ്ഞോസ് (13), ഡി മരിയ (42), ബെര്‍നാറ്റ് (56) എന്നിവരാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. ടോട്ടന്‍ഹാമിനെയും ലിവര്‍പൂളിനെയും തോല്‍പ്പിച്ച് അത്ലറ്റികോ മാഡ്രിഡിനെയും കെട്ടുകെട്ടിച്ച സെമിയിലെത്തിയ ലൈപ്സിഷിന്, എന്നാല്‍ നെയ്മര്‍, എംബാപ്പെ, ഡി മരിയ എന്നിവര്‍ അടങ്ങുന്ന സൂപ്പര്‍സംഘത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല. കളിയുടെ പതിമൂന്നാം മിനിറ്റില്‍ തന്നെ പി.എസ്.ജി ലീഡ് നേടി. മരിയയുടെ ഫ്രീകിക്കില്‍ നിന്ന് ബ്രസീല്‍ താരം മാര്‍ക്വിഞ്ഞോസ് ആണ് ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ ഡി മരിയയാണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. ലൈപ്സിഗ് പ്രതിരോധനിര ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട പന്തില്‍ നിന്നായിരുന്നു മരിയയുടെ ഗോള്‍. 56-ാം മിനിറ്റില്‍ പി.എസ്.ജി വീണ്ടും സ്‌കോര്‍ ചെയ്തു. രണ്ട് ഗോളിന് അസിസ്റ്റ് ചെയ്യുകയും ഒരു ഗോള്‍ നേടുകയും ചെയ്ത ഏഞ്ചല്‍ ഡി മരിയ മാന്‍ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കി.

ബയേണ്‍ മ്യൂണിക്കും ഒളിമ്പിക് ലിയോണും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളുമായി ഫൈനലില്‍ പി.എസ്.ജി ഏറ്റുമുട്ടും.

https://www.youtube.com/watch?v=SKqTHXN5X4s

india

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്.

Published

on

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. എന്ത് വിമാനമാണ് തകര്‍ന്നുവീണതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എല്ലാ എമര്‍ജന്‍സി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

വിമാനത്തില്‍ 242 യാത്രക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ വിവരങ്ങള്‍ ഓദ്യോഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്‌സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.

Continue Reading

india

അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു

ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം തകരുകയായിരുന്നു.

Published

on

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നുവീണു. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം തകരുകയായിരുന്നു. 133 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. വിമാനത്താവളത്തില്‍നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Continue Reading

kerala

എംഎസ്‌സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി

കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Published

on

വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ( MSC Mansa – F ) ചരക്കുകപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ( Kerala Highcourt ) നിര്‍ദേശം. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കമ്പനിയുടെ എല്‍സ-3 ( MSC Elsa- 3 ) എന്ന ചരക്കുകപ്പല്‍ കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് അപകടമുണ്ടായതിനാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അപകടത്തില്‍പ്പെട്ട കപ്പലില്‍ സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തില്‍ ഇതു നഷ്ടപ്പെട്ടതിനാല്‍, തങ്ങളുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ്‌സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു.

ആറു കോടിയുടെ നഷ്ടം കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ഉണ്ടായെന്നാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ പണം കെട്ടിവെക്കാതെ എംഎസ്‌സിയുടെ കപ്പല്‍ കേരള തീരം വിടാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.

കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പുറംകടലില്‍ കഴിഞ്ഞ ദിവസം തീപിടിച്ച വാന്‍ഹായ് കപ്പലപകടം കൂടി കേസിന്റെ ഭാഗമാക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending