Connect with us

News

ബെര്‍നാറ്റിന്റെ ഗോള്‍ തട്ടിയെടുക്കാന്‍ നെയ്മര്‍ ശ്രമിച്ചോ? പിഎസ്ജി-ലൈപ്സിഷ് മത്സരത്തിന്റെ 56-ാം മിനുറ്റില്‍ സംഭവിച്ചതെന്ത്

ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആദ്യ പകുതിയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ നെയ്മര്‍ പാഴാക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിംഗില്‍ കൂടി താരം തിളങ്ങിയിരുന്നെങ്കില്‍ മത്സരം നെയ്മറിസമാകുമായിരുന്നു.

Published

on

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഫൈനലിലെത്തിയിരിക്കുകയാണ്. സെമി ഫൈനലില്‍ ലൈപ്സിഷിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് നെയ്മര്‍-ഡി മരിയ-എംബാപ്പെ ത്രയം കലാശപോരിന് യോഗ്യത നേടിയത്. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്ത അര്‍ജന്റീനന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയും ഡിഫന്‍ഡര്‍ കിംബെബെയും മത്സരത്തില്‍ നിറഞ്ഞാടിയത്. 1997ന് ശേഷം ആദ്യമായാണ് പി എസ് ജി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഗോളൊന്നും നേടിയില്ലെങ്കിലും കളം നിറഞ്ഞ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനും ഫ്രഞ്ച് താരം എംബാപ്പെക്കും സ്വന്തം പേരില്‍ ലക്ഷ്യം കാണാന്‍ സാധിക്കാതിരുന്നത് ആരാധകരെ നിരാശരാക്കി.

ഇതിനിടെ, കളിയുടെ 56 ാം മിനുറ്റില്‍ യുവാന്‍ ബെര്‍നാറ്റ് നേടിയ പിഎസ്ജിക്കു നേടിയ മൂന്നാം ഗോളില്‍ നെയ്മര്‍ ആവശ്യമില്ലാതെ കാല്‍വെച്ചതും ഇപ്പോള്‍ നെയ്മര്‍ ആരാധകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇടതു മൂലയില്‍ നിന്നും ഡി മരിയ ഉയര്‍ത്തി നല്‍കിയ ഷോട്ട് ബെര്‍ണാറ്റിന് പോസ്റ്റിലേക്ക് തലവെച്ചു കൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നു ആ ഗോളിന്. എന്നാല്‍ ലൈപ്സിഷ് ഗോളിയേയും കടന്ന് പോസ്റ്റിനുളളില്‍ പ്രവേശിച്ച ബോള്‍ വീണ്ടും അടിച്ചെടുക്കാന്‍ ശ്രമിച്ച നീക്കമാണ് ഇപ്പോള്‍ നെയ്മറിന് തന്നെ തിരിച്ചടിയായിരിക്കുന്നത്. ഗോളെന്നും ലഭിക്കാഞ്ഞതോടെ ബെര്‍ണാറ്റിന്റെ ഗോള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചോ എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്.

https://www.instagram.com/p/CEC0QJ-Hvkh/

അതേസമയം, ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആദ്യ പകുതിയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ നെയ്മര്‍ പാഴാക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിംഗില്‍ കൂടി താരം തിളങ്ങിയിരുന്നെങ്കില്‍ മത്സരം നെയ്മറിസമാകുമായിരുന്നു.

1

മാര്‍ക്വുഞ്ഞോസ് (13), ഡി മരിയ (42), ബെര്‍നാറ്റ് (56) എന്നിവരാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. ടോട്ടന്‍ഹാമിനെയും ലിവര്‍പൂളിനെയും തോല്‍പ്പിച്ച് അത്ലറ്റികോ മാഡ്രിഡിനെയും കെട്ടുകെട്ടിച്ച സെമിയിലെത്തിയ ലൈപ്സിഷിന്, എന്നാല്‍ നെയ്മര്‍, എംബാപ്പെ, ഡി മരിയ എന്നിവര്‍ അടങ്ങുന്ന സൂപ്പര്‍സംഘത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല. കളിയുടെ പതിമൂന്നാം മിനിറ്റില്‍ തന്നെ പി.എസ്.ജി ലീഡ് നേടി. മരിയയുടെ ഫ്രീകിക്കില്‍ നിന്ന് ബ്രസീല്‍ താരം മാര്‍ക്വിഞ്ഞോസ് ആണ് ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ ഡി മരിയയാണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. ലൈപ്സിഗ് പ്രതിരോധനിര ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട പന്തില്‍ നിന്നായിരുന്നു മരിയയുടെ ഗോള്‍. 56-ാം മിനിറ്റില്‍ പി.എസ്.ജി വീണ്ടും സ്‌കോര്‍ ചെയ്തു. രണ്ട് ഗോളിന് അസിസ്റ്റ് ചെയ്യുകയും ഒരു ഗോള്‍ നേടുകയും ചെയ്ത ഏഞ്ചല്‍ ഡി മരിയ മാന്‍ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കി.

ബയേണ്‍ മ്യൂണിക്കും ഒളിമ്പിക് ലിയോണും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളുമായി ഫൈനലില്‍ പി.എസ്.ജി ഏറ്റുമുട്ടും.

https://www.youtube.com/watch?v=SKqTHXN5X4s

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending