Connect with us

india

‘മുസ്ലീങ്ങള്‍ കേരളത്തിലേക്ക് പോകണം, അവിടെ മതസൗഹാര്‍ദ്ദത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നത്’; സാക്കിര്‍ നായിക്ക്

Published

on

ക്വാലാലംപൂര്‍: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സംഘടിച്ച് ബിജെപിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്ന് ആഹ്വാനം ചെയ്ത് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കുകയാണെന്നും നായിക്ക് പറഞ്ഞു. നിലവില്‍ മലേഷ്യയിലാണ് സാക്കിര്‍ നായിക്കുള്ളത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സാക്കിര്‍ നായിക്കിന്റെ പരാമര്‍ശം.

ഇന്ത്യവിട്ടുപോകാന്‍ പല മുസ്ലീങ്ങള്‍ക്കും താത്പര്യമില്ല. രാജ്യം വിട്ട് പോകാന്‍ സാധിക്കാത്ത മുസ്ലീങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതാണ് നല്ലത്. മുസ്ലീങ്ങളോട് നല്ല സമീപനമുള്ള സംസ്ഥാനമാകുന്നതാണ് നല്ലതെന്നും അത്തരത്തില്‍ നോക്കുകയാണെങ്കില്‍ ഏറ്റവും നല്ല ഇടം കേരളമാണെന്നും നായിക്ക് പറഞ്ഞു.

ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഏറ്റവും നല്ല രീതിയില്‍ ജീവിക്കുന്നത് കേരളത്തിലാണ്. കേരളം ഒരിക്കലും വര്‍ഗീയപരമായി ചിന്തിക്കാറില്ല. എല്ലാ വിഭാഗക്കാരും അവിടെ മതസൗഹാര്‍ദത്തിലാണ് ജീവിക്കുന്നത്. മതങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും ബിജെപി സര്‍ക്കാരിന് കേരളത്തില്‍ വലിയ വേരോട്ടവുമില്ലെന്നും നായിക്ക് വ്യക്തമാക്കി. അതുകൊണ്ട് നിങ്ങളുടെ വിശ്വാസം മുറികെ പിടിക്കാന്‍ ഏറ്റവും നല്ല ഇന്ത്യയിലെ സംസ്ഥാനം കേരളമാണെന്നും നായിക്ക് കൂട്ടിച്ചേര്‍ത്തു.

ബിജെപിക്കെതിരെ മുസ്ലീങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണം. പല മേഖലകളിലായി വിഘടിച്ച് നില്‍ക്കുന്ന ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒന്നിക്കുക മാത്രമാണ് ബിജെപിയുടെ ചൂഷണത്തെ നേരിടാനുള്ള മാര്‍ഗമെന്നും നായിക്ക് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ മുസ്ലീങ്ങളെ പരമാവധി ദ്രോഹിക്കുകയാണ്. മുസ്ലീങ്ങള്‍ ഒരു സമൂഹമായും അതോടൊപ്പം വ്യക്തികളായും മാറണം. അതിനായി ഒത്തൊരുമിച്ച് നില്‍ക്കണം. ഇസ്ലാമിലെ വിവിധ ഘടകങ്ങള്‍ കാരണം അവര്‍ അകന്നാണ് നില്‍ക്കുന്നതെന്നും നായിക്ക് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ 250 മുതല്‍ 30 മില്യണ്‍ വരെ മുസ്ലീങ്ങള്‍ ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആ കണക്കുകളെ മറച്ച് വെക്കുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളത് ഇന്ത്യയിലാണ്. ഫാഷിസവും വര്‍ഗീയവാദവും പ്രോത്സാഹിപ്പിക്കാത്ത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായി മുസ്ലീങ്ങള്‍ കൈകോര്‍ക്കണമെന്നും മുസ്ലീങ്ങള്‍ അവര്‍ക്ക് മാത്രമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും നായിക്ക് ആഹ്വാനം ചെയ്തു.

 

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

india

ബിഹാര്‍ തെരഞ്ഞെടുപ്പ്; ആര്‍ജെഡിയുടെ തപാല്‍ വോട്ടുകള്‍ വലിയ തോതില്‍ റദ്ദാക്കിയ കണക്കുകള്‍ പുറത്ത്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തോല്‍വി സംഭവിച്ച മാര്‍ജിനെക്കാള്‍ കൂടുതല്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടതായി കാണാം:

Published

on

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനു സീറ്റ് നഷ്ടമായ മണ്ഡലങ്ങളില്‍ റദ്ദാക്കിയ തപാല്‍ വോട്ടുകളുടെ കണക്ക് പുറത്തുവിട്ട് ആര്‍ജെഡി. വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കിയതാണ് കണ്ടെത്തല്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തോല്‍വി സംഭവിച്ച മാര്‍ജിനെക്കാള്‍ കൂടുതല്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടതായി കാണാം: നബിനഗര്‍: ആര്‍ജെഡി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് വെറും 112 വോട്ടുകള്‍ക്കാണ്. എന്നാല്‍ ഇവിടെ 132 തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടു.
സന്ദേശില്‍ കേവലം 27 വോട്ടുകള്‍ക്കാണ് ആര്‍ജെഡിക്ക് സീറ്റ് നഷ്ടമായത്. എന്നാല്‍, കണക്കുകള്‍ പ്രകാരം 360 തപാല്‍ വോട്ടുകളാണ് ഇവിടെ അസാധുവാക്കിയത്. അഗിയോണില്‍ 95 വോട്ടുകള്‍ക്ക് സിപിഐ(എംഎല്‍) സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടപ്പോള്‍, 175 തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിയായ എന്‍ഡിഎയും ചേര്‍ന്ന് നടത്തിയ അന്യായങ്ങളും ബലപ്രയോഗത്തിലൂടെയുള്ള തിരിമറികളും കാരണം നഷ്ടപ്പെട്ട ചില സീറ്റുകളാണിവയെന്ന്് ആര്‍ജെഡി എക്‌സ് പോസ്റ്റിലൂടെ വിമര്‍ശിച്ചു. ഈ തപാല്‍ വോട്ടുകള്‍ കൃത്യമായി എണ്ണിയിരുന്നെങ്കില്‍ ഇവിടെയെല്ലാം മഹാസഖ്യം വിജയിക്കുമായിരുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി.

Continue Reading

india

നെപ്പോട്ടിസം തുളുമ്പുന്ന ബിഹാര്‍ മന്ത്രിസഭ; 26 മന്ത്രിമാരില്‍ 10 പേരും കുടുംബക്കാര്‍

രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിക്കുന്ന നരേന്ദ്ര മോദിയും അമിത് ഷായും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമൊക്കെ ബിഹാറില്‍ കണ്ണടച്ച് ഇരുട്ടാക്കി.

Published

on

പറ്റ്‌ന: രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിക്കുന്ന നരേന്ദ്ര മോദിയും അമിത് ഷായും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമൊക്കെ ബിഹാറില്‍ കണ്ണടച്ച് ഇരുട്ടാക്കി. ബിഹാറില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 26 മന്ത്രിമാരില്‍ 10 പേരും കുടുംബ വാഴ്ചക്കാര്‍.

1. സാമ്രാട്ട് ചൗധരി

ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് ഇതില്‍ പ്രധാനി. മുന്‍ ബിഹാര്‍ മന്ത്രി ശകുനി ചൗധരിയുടേയും മുന്‍ എം.എല്‍.എ പാര്‍വതി ദേവിയുടെയും മകനാണ് സാമ്രാട്ട്.

2. സന്തോഷ് സുമന്‍ മാഞ്ജി

കേന്ദ്രമന്ത്രിയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ജീതന്‍ റാം മാഞ്ജിയുടെ മകനാണ് സന്തോഷ് സുമന്‍ മാഞ്ജി, സന്തോഷിന്റെ ഭാര്യ ദീപാ മാഞ്ജിയും, ഭാര്യാമാതാവ് ജ്യോതി മാഞ്ജിയും ഇത്ത വണ എം.എല്‍.എമാരാണ്.

3. ദീപക് പ്രകാശ്

രാജ്യസഭാ എം.പി ഉപേന്ദ്ര കുശ്‌വഹയുടെ മകനും എം.എല്‍.എ സ്‌നേഹലതയുടെ ഭര്‍ത്താവുമാണ്.

4. ശ്രേയസി സിങ്

മുന്‍ കേന്ദ്ര മന്ത്രി ദിഗ് വിജയ് സിങിന്റേയും മുന്‍ എം.പി പുതുല്‍ കുമാരിയുടേയും മകളാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രേയസി.

5. രമ നിഷാദ്

മുന്‍ കേന്ദ്രമന്ത്രി ക്യാപ്റ്റന്‍ ജയനാരായണ്‍ നിഷാദിന്റെ മകളും മുന്‍ എം.പി അജയ് നിഷാദിന്റെ ഭാര്യയുമാണ്.

6. അശോക് ചൗധരി

മുന്‍ മന്ത്രി മഹാവീര്‍ ചൗധരിയുടെ മകനും എം.പി സംഭാവി ചൗധരിയുടെ അച്ഛനുമാണ്.

7. വിജയ് ചൗധരി

മുന്‍ എം.എല്‍.എ ജഗദീഷ് പ്രസാദ് ചൗധരിയുടെ മകന്‍

8. നിതിന്‍ നബിന്‍

മുന്‍ എം.എല്‍.എ നബിന്‍ കിഷോര്‍ സിന്‍ഹയുടെ മകന്‍.

9. സുനില്‍ കുമാര്‍

മുന്‍ മന്ത്രി ചന്ദ്രികാ റാമിന്റെ മകന്‍. സഹോദരന്‍ അനില്‍ കുമാര്‍ മുന്‍ എം.എല്‍.എ.

10. ലേഷി സിങ്

മുന്‍ സമതാപാര്‍ട്ടി അധ്യക്ഷനായിരുന്ന ഭൂട്ടാന്‍ സിങിന്റെ മകള്‍.

Continue Reading

Trending